ന്യൂഡല്‍ഹി. ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശർമ്മ രാജിവെച്ചു. ചേതന്‍ ശര്‍മ്മയുടെ രാജി ബി സി സി ഐ സെക്രട്ടറി ജയ്ഷ സ്വീകരിച്ചതായിട്ടാണ് വിവരം. ക്രിക്കറ്റ് ടീം സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് ചേതന്‍ നടത്തിയത്. കളിക്കാരുടെ നിലവിലെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്ക് ജോലി പ്രയാസമാണെന്ന് ചേതന്‍ ശര്‍മ്മ പറയുന്നു.
ഒരു ടീമില്‍ എങ്ങനെയാണ് മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കുവനാണ് കോലി, രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയത്. രോഹിത് ശര്‍മ്മ ഏറെക്കാലം ട്വന്റി ട്വന്റി ടീമില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം രോഹിതും കോലിയും തമ്മില്‍ ഈഗോ പ്രശ്നം ഉണ്ട് എന്നാല്‍ പിണക്കമില്ലെന്നും ചേതന്‍ ശര്‍മ്മ പറയുന്നു.
ടീമിലെ ചില പ്രധാന കളിക്കാര്‍ നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതായും. ബി സി സി ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും കോലി അനുസരിച്ചിരുന്നില്ല. ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതെന്ന് കോലി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഇന്ത്യയ്ക്ക് വേണമെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നു. അതിനാല്‍ ടിട്വിന്റി നായകനായി രോഹിത്തിനെ നിയമിച്ച ശേഷം ഏകദിന ക്യാപ്റ്റന്‍സികൂടി രോഹിത്തിന് നല്‍കുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചുവെന്നും ചേതന്‍ ശര്‍മ പറഞ്ഞിരുന്നു.