തിരുവനന്തപുരം. ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന മേഖലയോട ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേ ബുദ്ധിമുട്ടിലാക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമാണ് ബഫര്‍സോണ്‍ ഏര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം ബഫര്‍സോണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ഭൂപടം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന മേഖലയോട് ചേര്‍ന്നുവരുന്ന കൃഷിയിടങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. ജനവാസ കേന്ദ്രങ്ങളിലെ ഉള്‍പ്പടെ പരിശോധനകള്‍ നടത്തിയ ശേഷമെ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കു.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രചാരണങ്ങളെയും അദ്ദേഹം തള്ളികളഞ്ഞു. സുപ്രീംകോടതി നിര്‍ദേശിച്ച ബഫര്‍സോണ്‍ പ്രദേശങ്ങളില്‍ കേരളത്തില്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണെന്ന് കോടതിയില്‍ തെളിയിക്കുന്നതിനാണ് എല്ലാ നിര്‍മാണവും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതില്‍ കര്‍ഷകര്‍ക്കും താമസക്കാര്‍ക്കും യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവാസ പ്രദേശങ്ങള്‍ വ്യക്തമാക്കി നിര്‍മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം അടക്കമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീംകോടതിയില്‍ കേരളം നല്‍കിയ ഹര്‍ജി വാദത്തിനെത്തുപ്പോള്‍ ഇപ്പോള്‍ ശേഖരിച്ച വിവരം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്താണ് ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. 2002-ലെ ബി ജെ പി സര്‍ക്കാരിന്റെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റര്‍ജിയുടെ ചുവട് പിടിച്ചാണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തിയതെന്ന് യു പി എ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.