ഡോക്ടർ സാമുവൽ ഹാനിമാന്റെ ജന്മദിനമാണ് ഏപ്രിൽ 10. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പിതാവായ സാമുവൽ ഹാനിമാന്റെ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നു. 1839 ൽ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ് ഇന്ത്യയിൽ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നൽകിയത്.
ഡോ .ജോൺ മാർട്ടിൻ ഹോണിങ് എന്ന ഫ്രഞ്ച് സഞ്ചാരി ഡോ ഹാനിമാന്റെ ശിഷ്യനായിരുന്നു. മഹാരാജാവിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം അദ്ദേഹം ഹോമിയോപതി ചികിത്സയിലൂടെ ദേദമാക്കി. ഇതേ തുടർന്നാണ് മഹാരാജാാവ് ഹോമിയോപ്പതി ഇവിടെ അംഗീകരിച്ചത്.
മിഷനറിമാരാണ് കേരളത്തിൽ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആയിരുന്നു അത്.തിരുവിതാംകൂറിൽ പടർന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാൻ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഹോമിയോപതി പ്രിയെട്ടതായി.ഡോ എം.എൻ.പിള്ള 1928 ൽ സഭയിൽ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതി ഔദ്യോദികമായി അംഗീകരിച്ചു.
ഹോമിയോപരിവാർ – സർവജൻ സ്വാസ്ത്യ ‘ഒരു ആരോഗ്യം, ഒരു കുടുംബം’ എന്നതാണ് 2023ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ തീം. ആയുഷ് വിഭാഗത്തിലാണ് ഹോമിയോപ്പതി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഉന്നമനത്തിനായുള്ള വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾ നിലവിലുണ്ട്.