താനൂര്‍. മത്സ്യബന്ധനതൊഴിലാളിയായ പ്രജീഷ് ബോട്ടിന്റെ അവസാനത്തെ ട്രിപ്പിനായി എന്നും കാത്തിരിക്കും. താന്‍ വിരിച്ച വല എടുക്കാനാണു പ്രജീഷിന്റെ ഈ കാത്തിരിപ്പു .ആ കാത്തിരുപ്പു അവസാനിക്കുന്നത് തൂവല്‍തീരത്ത് വിനോദയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ അവസാന ട്രിപ്പും കഴിഞ്ഞാണ്. ഞായറാഴ്ച വൈകീട്ട് പതിവുപോലെ വീടിന് സമീപത്ത് തന്നെയുള്ള കടവില്‍ പ്രജീഷും കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അപ്പോഴാണ് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടിന്റെ ഉലച്ചില്‍ ശ്രദ്ധയില്‍ പെട്ടത് .ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
കുറച്ചു കഴിഞ്ഞു അടുത്ത ട്രിപ്പുമായി എത്തിയ ബോട്ട് പുഴക്ക് നടുവിലായി ആദ്യം നിന്നു. പിന്നീട് പിന്‍ഭാഗം പുഴയിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് പ്രജീഷിനും സുഹൃത്തുക്കള്‍ക്കും കാണാനായത്. ഉടന്‍ തന്നെ അവര്‍ മൂവരും പുഴയിലേക്ക് എടുത്തുചാടി.ബോട്ടിന് അടുത്ത രക്ഷപ്പെട്ട് ഒരാള്‍ കരയിലേക്ക് നീന്തുന്നത് കണ്ടു.’ഒരു സ്ത്രീ എന്റെ കൂടെ ഉണ്ടായിരുന്നു, കൈയും കാലും തളരുന്നു, അവളെ കൈവിട്ടു’ കരയിലേക്ക് നീന്തുന്നയാള്‍ വിളിച്ചു പറഞ്ഞു.
ഡ്രൈവര്‍ മാത്രമാണ് ബോട്ട്നു പുറത്തു കണ്ടത് .ഡ്രൈവര്‍ ഗ്ലാസ് പൊട്ടിച്ചു ആ ഗ്ലാസിനുള്ളിലൂടെ ആളുകളെ പ്രതീഷും കൂട്ടുകാരും ചേര്‍ന്ന് കരയിലേക്കെത്തിക്കാന്‍ തുടങ്ങി.ചെറിയ രണ്ട് ബോട്ടുകള്‍ ഉടനെ എത്തിയിരുന്നു അതില്‍ ആളുകളെ കരയിലേക്ക് മാറ്റി.ചെറിയ കുഞ്ഞുങ്ങളെ മാത്രമാണ് ഗ്ലാസിനുള്ളിലൂടെ എടുക്കാന്‍ കഴിഞ്ഞത്.ആകെ നിലവിളിയും ഭയപ്പാടിലുമായിരുന്നതിനാല് അവര്‍ക്ക് ജീവനുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാന്‍ കഴിഞ്ഞില്ല .പതിമൂന്ന് പേരെ കരയ്ക്കു എത്തിക്കാന്‍ കഴിഞ്ഞു എന്ന് പ്രതീഷ് പറയുന്നു.