എല്ലാ നടന്മാർക്കും അവരുടെ കരിയറിൽ നഷ്‌ടമായ ചില ഹിറ്റ് സിനിമകൾ ഉണ്ടാവും. മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഉണ്ട് അത്തരത്തിൽ ഉള്ള സിനിമകൾ. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ആ ഹിറ്റുകളിൽ പെടുന്നു.ദേവാസുരം ആണ് മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമ. ഇക്കാര്യം മുൻപൊരിക്കൽ സംവിധായകന്‍ ഹരിദാസ് തുറന്നു പറഞ്ഞിരുന്നു.
രഞ്ജിത്ത് ആണ് ദേവാസുരത്തിന്റെ സംവിധായകൻ. അന്ന് താനായിരുന്നു രഞ്ജിത്തിന് പകരം ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതെന്നും ഹരിദാസ് പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഞാന്‍ ചെയ്യേണ്ട ചിത്രമായിരുന്നു ദേവാസുരം. മമ്മൂട്ടിയായിരുന്നു അന്ന് നായകൻ മോഹൻലാൽ അല്ലായിരുന്നു.
മമ്മൂട്ടിയോട് കഥ പറയാന്‍ വേണ്ടി ഞാനും രഞ്ജിത്തും കൂടി മദ്രാസില്‍ ചെന്നു. പക്ഷെ തിരക്ക് മൂലം കഥ പറയാന്‍ പറ്റിയില്ല. അങ്ങനെ ഞങ്ങള്‍ തിരിച്ച് വന്നു. മമ്മൂട്ടി അന്ന് എന്തുകൊണ്ടാണ് തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. അതിനുശേഷം ദേവാസുരം മുരളിയെ വെച്ച് ആലോചിച്ചു. എന്നാൽ പലകാരണങ്ങളാൽ അതും നടന്നില്ല. ഒടുവില്‍ രഞ്ജിത്ത് മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യുകയായിരുന്നു .ദേവാസുരം സിനിമ നഷ്ടമായതില്‍ തനിക്ക് വളരെയേറെ വിഷമം തോന്നിയെന്നും ഹരിദാസ് പറഞ്ഞു.