കെ ടി ജയകൃഷ്ണൻ കൊലപാതകം നേരിൽക്കാണേണ്ടിവന്ന കൊച്ചുകുട്ടി. 23 വർഷങ്ങൾക്കു ശേഷം ജീവനൊടുക്കകി. ക്ലാസ് മുറിയിൽ, തന്റെ കൺമുന്നിൽ സ്വന്തം അധ്യാപകൻ ദാരുണമായി കൊലചെയ്യപ്പെട്ടതിനു മൂക സാക്ഷിയാകേണ്ടിവന്ന ഷെസിന എന്ന കൊച്ചുകുട്ടിയ പിന്നീടുള്ള 23 വർഷങ്ങൾ ജീവിച്ചത് താളം തെറ്റിയ മനസുമായാണ്. ജയകൃഷ്ണന്റെ രാഷ്ട്രീയക്കൊലപാതകത്തിനു സാക്ഷിയാകുമ്പോൾ 6–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഷെസിന. 23 വർഷം ആ ദുരന്തം ഉള്ളിൽപ്പേറി നടന്ന ഷെസിന അവസാനം ജീവനൊടുക്കി. കുട്ടിക്കാലത്തു മനസ്സിനേൽക്കുന്ന മുറിവിന്റെ ആഘാതം കവർന്നെടുത്തത് ഷെസിനയുടെ 23 വർഷങ്ങളാണ്.
ഒടുക്കം ജീവനും. ഒരൊറ്റ ഷെസിനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ഇത്? ഒരിക്കലുമല്ല. നമ്മൾ ഓർമിക്കാൻ ആഗ്രഹിക്കാത്ത പല സംഭവങ്ങലും നമ്മുടെ ഓർമയിലേക്ക് കയറി വരാറുണ്ട്. ഇതുപോലെ ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ മനസിനെ വേദനിപ്പിച്ച ഓർമകളും ഷോക്കും മനസ്സിൽ നിന്ന് തന്നെ താങ്ങി നിൽക്കാറുണ്ട് .ഇത് മാനസിക സംഘർഷത്തിലേക്കു നയിക്കുന്നു സംഘർഷത്തിനിടയാക്കുകയും വിഷാദ രോഗത്തിനു വരെ കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ.
മാനസികാഘാതമുണ്ടാക്കിയ ഒരു സംഭവത്തിനു ശേഷമുണ്ടാകുന്ന അമിതമായ ഉത്കണ്ഠ അല്ലെങ്കിൽ മാനസിക സംഘർഷമാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ. നമ്മുടെ പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, നമ്മുക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കോ സംഭവിച്ച ഗുരുതരമായ ശാരീരിക പരുക്കുകൾ, ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒരാളിൽ മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുകയും അത് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിനു കാരണമാവുകയും ചെയ്യുന്നു.
ക്രൂരമായ ലൈഗികാതിക്രമങ്ങൾക്ക് ഇരയാവുക, മാനസികമായോ ശാരീരികമായോ അതിക്രമങ്ങൾ ഉണ്ടാവുക, സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള മാരകമായ രോഗങ്ങൾ പിടിപെടുന്ന അവസ്ഥ, പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയാകേണ്ടി വരുന്ന സാഹചര്യങ്ങൾ, ഇത് നിസ്സഹായതയുടെയും ഭീതിയുടെയും ഒരവസ്ഥ കൂടിയാണിത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ എന്ന അവസ്ഥ രോഗിയുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി തന്നെ ബാധിക്കും. ഈ കണ്ടിഷൻ ഉള്ള ഒരാൾ ഒരാൾ സ്വയം ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാനുമുള്ള സാധ്യത കൂടുതലാണ്. വേൾഡ് ട്രേഡ് സെന്ററിനു നേരെ ആക്രമണമുണ്ടായപ്പോൾ, അവിടെ ഉണ്ടായിരുന്ന 7.5 ശതമാനം പേർക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ ബാധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്
ലക്ഷണങ്ങൾ
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങൾ അതിനു കാരണമായ സംഭവം നടന്നതിനു ശേഷം ആദ്യത്തെ 3 മാസത്തിനുള്ളിൽ ആരംഭിക്കുന്നു. ആരോഗ്യരംഗം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളെ പ്രധാനമായും നാലായി തരംതിരിച്ചിട്ടുണ്ട്.
- ഇൻട്രൂസീവ് സിംപ്റ്റംസ് ഫ്ലാഷ്ബാക്ക് ഇടയ്ക്കിടെ ഓർമയിലേക്കു വരുക, പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് രാത്രിയിൽ ഞെട്ടിയുണരുക ഇതൊക്കെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളാണ്. മാത്രവുമല്ല, ഏതു സാഹചര്യത്തിലാണോ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ പിടിപ്പെട്ടത് ആ സ്ഥലം, സമാനമായ സാഹചര്യങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ ഈ അവസ്ഥയിൽ കഴിയുന്നയാൾ ശ്രമിക്കും.
- നെഗറ്റീവ് മൂഡ് സിംപ്റ്റംസ് സമൂഹത്തിൽ നിന്നു പെട്ടെന്നു മാറി നിൽക്കാനുള്ള തോന്നൽ ഇത്തരക്കാരിൽ വർധിക്കും. ആൾക്കൂട്ടത്തെ ഇഷ്ടപ്പെടുന്നയാൾ ആയാൽപ്പോലും ഒറ്റപ്പെട്ടു ഇരിക്കാൻ ആവും ആഗ്രഹിക്കുക ..അവര്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പോലും താൽപര്യമില്ലാത്ത അവസ്ഥയും എല്ലാത്തിനോടും അകൽച്ച പാലിക്കാൻ ശ്രമിക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളാണ്.
- ഞെട്ടൽ ഈ അവസ്ഥയിൽ കഴിയുന്നവർക്കു ചെറിയ കാര്യങ്ങൾക്കു പോലും പെട്ടെന്നു ഞെട്ടലുണ്ടാകും. എല്ലാക്കാര്യങ്ങളിലും ഉത്കണ്ഠ തോന്നുകയും സംഭവിക്കാനിരിക്കുന്നതിനെയെല്ലാം പേടിയോടു കൂടി മാത്രം കാണുന്ന സാഹചര്യവും കൂടുതലായിരിക്കും. 4.ജാഗ്രതക്കുറവ്, ഉറക്കമില്ലായ്മ ഒരു കാര്യത്തിലും ജാഗ്രതയില്ലാത്ത അവസ്ഥ, ഉറക്കമില്ലായ്മ തുടങ്ങിയവയും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളാണ്. ഇത് വിഷാദ രോഗത്തിലേക്കു കൂടി നയിക്കുന്നതിനു കാരണമാകും
നമ്മൾ ഓർമിക്കാൻ ആഗ്രഹിക്കാത്ത പല സംഭവങ്ങലും നമ്മുടെ ഓർമയിലേക്ക് കയറി വരാറുണ്ട്. നമ്മുടെ മനസിനെ വേദനിപ്പിച്ച ഓർമകളും ഷോക്കും മനസ്സിൽ നിന്ന് തന്നെ താങ്ങി നിൽക്കാറുണ്ട്. കെ.ടി. ജയകൃഷ്ണൻ കൊലപാതകം നേരിൽക്കാണേണ്ടിവന്ന കൊച്ചുകുട്ടി. 23 വർഷങ്ങൾക്കു ശേഷം ജീവനൊടുക്കകി. ക്ലാസ് മുറിയിൽ, തന്റെ കൺമുന്നിൽ സ്വന്തം അധ്യാപകൻ ദാരുണമായി കൊലചെയ്യപ്പെട്ടതിനു മൂക സാക്ഷിയാകേണ്ടിവന്ന ഷെസിന എന്ന കൊച്ചുകുട്ടിയ പിന്നീടുള്ള 23 വർഷങ്ങൾ ജീവിച്ചത് താളം തെറ്റിയ മനസുമായാണ്. ജയകൃഷ്ണന്റെ രാഷ്ട്രീയക്കൊലപാതകത്തിനു സാക്ഷിയാകുമ്പോൾ 6–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഷെസിന.
23 വർഷം ആ ദുരന്തം ഉള്ളിൽപ്പേറി നടന്ന ഷെസിന അവസാനം ജീവനൊടുക്കി. കുട്ടിക്കാലത്തു മനസ്സിനേൽക്കുന്ന മുറിവിന്റെ ആഘാതം കവർന്നെടുത്തത് ഷെസിനയുടെ 23 വർഷങ്ങളാണ്. ഒടുക്കം ജീവനും. ഒരൊറ്റ ഷെസിനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ഇത് ഒരിക്കലുമല്ല. ഇത് മാനസിക സംഘർഷത്തിലേക്കു നയിക്കുന്നു സംഘർഷത്തിനിടയാക്കുകയും വിഷാദ രോഗത്തിനു വരെ കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ