കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം ഉടന്‍ സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. സംശയമുള്ള നാല് സാംപിളുകളുടെ ഫലം ഉടന്‍ വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ ലക്ഷണം മനസ്സിലാക്കിയതോടെ സ്വകാര്യ ആശുപത്രി സര്‍ക്കാരിനെ കാര്യം അറിയിക്കുകയായിരുന്നു. കേരളത്തില്‍ മുമ്പ് രണ്ട് വട്ടം നിപ്പ സ്ഥീരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച് ആദ്യം ഒരാള്‍ മരിക്കുന്നത് ഓഗസ്റ്റ് 30നാണ്.
നിലവില്‍ ഇയാളുടെ കുട്ടികളും ഒരു ബന്ധവും ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വ്യക്തി മരിക്കുന്നത്. ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ അയച്ചിരുന്നില്ല. 2018ലാണ് കോഴിക്കോട് ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയില്‍ രോഗബാധ കണ്ടെത്തിയിരുന്നു. നിപ ബാധിച്ച 23കാരിയായ പെണ്‍കുട്ടി ചികിത്സയ്ക്കിടെ സുഖം പ്രാവിച്ചു. തുടര്‍ന്ന് 2021ല്‍ ഓഗസ്റ്റ്- സെപ്റ്റംബറില്‍ നിപ ബാധിച്ച് കോഴിക്കോട് 12കാരന്‍ മരിച്ചു.