പൊതുവെ എന്ത് രോഗം വന്നാലും പാരസെറ്റമോൾ കഴിക്കുന്ന ശീലം നമ്മളിൽ മിക്കവാറും എല്ലാവര്ക്കും ഉണ്ടാവും .പാരസെറ്റാമോള്‍ കൈയിൽ എപ്പോഴും സൂക്ഷിക്കുന്നവരും കുറവല്ല. അമിതമായി പാരസെറ്റമോൾ ഉപഗോഗിക്കുന്നവരെ കാത്തിരിക്കുന്നത് കരളിന്റെ തകരാറാണ്
പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാന്‍ പോകുകയാണ് യു.കെ സര്‍ക്കാര്‍ .അതിനു പിന്നിൽ ഒരു വലിയ കാരണം ഉണ്ട് .2018 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ഒരു പഠനം നടത്തി.അതിൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ കൂടുതല്‍ പേരും പാരസെറ്റമോളാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി.
യു.കെയില്‍ ഒരോ വര്‍ഷവും 5,000 ല്‍ ഏറെപ്പേരാണ് ആത്മഹത്യ ചെയ്യുന്നത് .
യു കെ യിൽ ആത്മഹത്യാ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പാരസെറ്റാമോളും പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രണം
ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങാവുന്ന കുറച്ച മരുന്നുകളുണ്ട് .ഓവർ ദി കൌണ്ടർ ഒറ്റക് മരുന്നുകൾ എന്നാണ് ഈ മരുന്നുകൾ അറിയപ്പെടുന്നത് . അതിൽ ഉൾപ്പെടുന്നതാണ് പാരസെറ്റമോളും .നിലവിൽ ഒരു വ്യക്തികൾക്ക് 500 മില്ലിഗ്രാം വീതം പാരസെറ്റമോൾ അടങ്ങിയിട്ടുള്ള 16 ഗുളികകൾ പരമാവധി രണ്ട് പാക്കറ്റ് മരുന്നുകൾ വാങ്ങാൻ അനുവാദമുണ്ട്. പുതിയ നിയന്ത്രണം വരുന്നതോടെ അത് കുറയും
രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്നതാന് യു കെ സർക്കാരിന്റെ ലക്ഷ്യം .അതിന്നായി പാരസെറ്റമോളിന്റെയും പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രിയ്ക്കും