ഇന്ത്യ അഞ്ചാം തലമുറ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. 2014ന് മുമ്പ് ആയുധങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ മോദി ഭരണത്തിൻ കീഴിലാണ് സൈനിക ഉപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചത്. ഇപ്പോൾ ഇതാ ലോകം അത്ഭുതത്തോടെ നോക്കുന്ന സൂപ്പർ സോണിക് അഞ്ചാ തലമുറ പോർ വിമാനം ഇന്ത്യ നിർമ്മിക്കുന്നു. സ്വിംഗ്-റോൾ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ഇന്ത്യ ഇപ്പോൾ സ്വന്തമായി അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കും.
എയ്റോനോട്ടിക്കൽ ഡെവലപ്മെൻ്റ് ഏജൻസിയുടെ പരീക്ഷണ മാതൃക ഇതിനകം സജ്ജമായതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിന് കേന്ദ്രസർക്കാരിന്റെ സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അംഗീകാരവും നൽകി. വിപുലമായ ഫ്ലൈറ്റ് ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയ്ക്കൊപ്പം തദ്ദേശീയ ഇരട്ട എഞ്ചിൻ എഎംസിഎയുടെ അഞ്ച് പ്രോട്ടോടൈപ്പുകളുടെ ദീർഘകാല പൂർണ്ണ തോതിലുള്ള എഞ്ചിനീയറിംഗ് എന്നിവയെല്ലാം ഈ അഞ്ചാം തലമുറ വിമാനത്തിന്റെ പ്രത്യേകതകളാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് പ്രതിരോധ വകുപ്പ് ഇതിനകം 8,000 കോടി രൂപയ്ക്ക് 34 ധ്രുവ് ഇരട്ട എഞ്ചിൻ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ മാർക്ക്-3, ആർമിക്ക് 25, കോസ്റ്റ് ഗാർഡിന് ഒമ്പത് എന്നിവ കൂടി വാങ്ങാൻ സിസിഎസ് അനുമതി നൽകി.
8000 കോടിയുടെ ഈ ഉല്പന്നങ്ങൾ ഇന്ത്യ വിദേശത്ത് നിന്നും വാങ്ങുകയാണ് എങ്കിൽ 25000 കോടിയാണ് കണക്കാക്കുന്ന സംഖ്യ. അതായത് മൂന്നിൽ ഒന്ന് ചിലവിൽ ഇന്ത്യ യുദ്ധ വിമാനങ്ങളും ആയുധങ്ങളും തദ്ദേശീയമായി ഉല്പാദിപ്പിക്കുകയാണിപ്പോൾ. സായുധ സേന ഇതിനകം ഉപയോഗിക്കുന്ന 5.5 ടൺ ക്ലാസ് ഹെലികോപ്റ്ററുകൾ പുതുക്കി പണിയാനും തീരുമാനിച്ചു. അഞ്ചാ തലമുറ യുദ്ധ വിമാനത്തിന്റെ ആദ്യ യൂണിറ്റ് പ്രൊജക്റ്റ് ചെയ്ത ടൈംലൈനുകൾ അനുസരിച്ച്, നാല് വർഷത്തിനുള്ളിൽ പുറത്തിറക്കും. തുടർന്ന് ഇത് പരീക്ഷണത്തിനു വിധേയമാക്കും. യഥാർത്ഥ ഉത്പാദനം ആരംഭിക്കുന്നതിന് 9 മുതൽ 10 വർഷമെടുക്കും. 2035ൽ സൂപ്പർ സോണിക് യുദ്ധ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും എന്നാണ് വിവരം.
ഇതോടെ സൂപ്പർ സോണിക് വേഗതയും റഡാറുകൾക്ക് പിടികൊടുക്കാത്തതുമായ വിമാനങ്ങൾ ഇന്ത്യക്ക് സ്വന്തമാകും. ലോകത്തേ ഏറ്റവും അത്യാധുനികമായ യുദ്ധ വിമാനമാണിത്. ഉല്പാദനം വ്യവസായിക അടിസ്ഥാനത്തിൽ തുടങ്ങിയാൽ ലോക രാജ്യങ്ങൾക്ക് ഇത് വിൽക്കാനും സാധിക്കും, റഷ്യ, ഫ്രാൻസ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ നൽകുന്നതിനേക്കാൾ വില കുറവിൽ ഇന്ത്യക്ക് ലോക രാജ്യങ്ങൾക്ക് ഇത് നല്കാൻ സാധിക്കുമ്പോൾ വൻ ശക്തികളുടെ ആയുധ കച്ചവടത്തിന്റെ കുത്തുക കൂടി ഇന്ത്യ തട്ടിയെടുക്കും.25-ടൺ എഎംസിഎയിലെ അഡ്വാൻസ്ഡ് സ്റ്റെൽത്ത് ഫീച്ചറുകൾ പുതിയ പോർ വിമാനത്തിനുണ്ട്