മോദി കി ഗ്യാരന്റിയുമായി ബിജെപിയും ന്യായ ഗ്യാരന്റിയുമായി കോൺഗ്രസ്സും തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്കു ഇറങ്ങിയിരിക്കുന്നു.
ബിജെപിയുടെയും കോൺഗ്രസിന്റെയും അമരക്കാർ ആയി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും. പ്രധാനമന്ത്രി കസേര മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന രാഹുൽ ഗാന്ധിക്കു ഒരിക്കലെങ്കിലും നരേന്ദ്രമോദിയെ തോൽപിക്കാൻ കഴിയുമോ ?ഇല്ല എന്ന് രാഹുൽ ഗാന്ധിക്കു മാത്രമല്ല കോൺഗ്രെസ്സ്പാർട്ടിക്കും ഉറപ്പാണ് .രാജാവാഴ്ചപോലെ ഇന്ത്യയുടെ അധികാരം കാലാകാലങ്ങളായി കൈമാറി വന്ന നെഹ്‌റു കുടുംബത്തിലെ രാജകുമാരൻ .കുഞ്ഞായിരുന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി കേട്ട് വളർന്നത് ഭാവി പ്രധാനമന്ത്രി എന്ന വാഴ്ത്തുപാട്ടുകൾ ആവാം. വളരെ കുട്ടി ആയിരുന്നപ്പോൾ മുതൽ , കോൺഗ്രസ് പാർട്ടിക്കാർ പോലും രാഹുൽ ഗാന്ധിയെ കണ്ടിരുന്നത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആയി തന്നെ അല്ലെ.
രാഷ്ട്രീയ പാരമ്പര്യവും പോരിന് കോൺഗ്രസ് എന്ന വലിയ സൈന്യവും ഉണ്ടായിട്ടും നരേന്ദ്രമോദി എന്ന സാധാരണക്കാരന് മുന്നിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. രാഹുൽ ഗാന്ധി മാത്രം അല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പടയും ക്ഷയിച്ചില്ലാതായിക്കൊണ്ടിരിക്കുന്നു .
എന്തൊക്കെയാവും രാഹുൽഗാന്ധിയുടെ തോൽവിയുടെ കാരണങ്ങൾ .വസ്തുതകളുടെ അടിസ്ഥാനത്തിൽ ആ പരാജയ കാരണങ്ങൾ പരിശോധിക്കാം.രാഷ്ട്രീയ പാരമ്പര്യം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരാൾ നല്ല രാഷ്ട്രീയാക്കാരൻ ആവില്ല . രാഹുൽ ഗാന്ധിയെ സംബന്ധിച്ചു രാഷ്ട്രീയകുപ്പായം അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ്.കോൺഗ്രസ് രാഹുഗാന്ധിയുടെ കുടുംബ സ്വത്താണ്. സ്വത്ത് കൈമാറ്റവും പോലെ കോൺഗ്രസ് ഇപ്പോൾ രാഹുൽഗാന്ധിയുടെ കൈകളിലാണ് .തന്റെ കൈയിൽ കിട്ടിയ ആ സ്വത്ത് വിപുലീകരിച്ചു അത് വളർത്തുന്നതിന് പകരം അതിൽ കൂടുതൽ അധികാരവും നിയന്ത്രണവും സ്ഥാപിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത് .അതോടെ കോൺഗ്രസിനെ പരാജയം തുടങ്ങി .രാഹുൽ ഗാന്ധിയുടെ ദാർഷ്ട്യത്തിനു മുന്നിൽ അടിമയായി മാത്രം നിൽക്കാൻ താല്പര്യമില്ലാത്ത നേതാക്കളൊക്കെ പാർട്ടി വിട്ടു പോകാൻ തുടങ്ങി.
2014ലെ കോൺഗ്രസിന്റെ പരാജയത്തിന് ശേഷം ഇപ്പോൾ പത്തു വര്ഷം കഴിഞ്ഞു .ഈ പത്തു വർഷക്കാലം കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരുന്നപ്പോൾ ബിജെപി ശക്തമായി വളരുകയാണ് എന്ന് മനസ്സിലായിട്ടും ഒന്നും ചെയ്യാതെ രാഹുൽ ഗാന്ധി രാജാവായി തന്നെ സിംഹാസനത്തിൽ ഇരുന്നു .2019യിൽ ഉത്തരേന്ത്യയിൽ രക്ഷയില്ല എന്ന് മനസിലാക്കിയ തന്റെ പോർക്കളം വായനാട്ടിലേക് മാറ്റി.വായനാട്ടുകാരോടുള്ള അതിയായ താല്പര്യം കൊണ്ടല്ല രാഹുൽ ഗാന്ധി ആ മണ്ഡലം തിരഞ്ഞെടുത്തത്.അപ്പോഴും രാഹുൽഗാന്ധിയുടെ കണ്ണുകൾ പ്രധാനമന്ത്രി കസേരയിൽ തന്നെ ആയിരുന്നു .വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന പ്രചാരണം കേരളത്തിലെ ജനങ്ങൾ വിശ്വസിക്കും എന്ന കണക്കുകൂട്ടൽ മാത്രം വിജയിചു. പ്രതിപക്ഷ എംപി ആയി പാർലമെന്റിൽ എത്തി എങ്കിലും രാഹുൽ ഗാന്ധിയുടെ പ്രധാന മന്ത്രി കസേരയിലേക്കുള്ള നോട്ടം മാറിയില്ല .പ്രധാനമന്ത്രി കസേര സ്വപ്നം കണ്ടു ഇരുന്നാൽ മാത്രം പോരാ അത് നേടാൻ ഉള്ള കഠിനാധ്വാനം രാഹുൽഗാന്ധിയുടെ ഭാഗത്തു നിന്ന് ഇല്ലാതെ പോയ് എന്നതാണ് വാസ്തവം .
വയനാട്ടിലെ എംപി എന്ന നിലയിലുള്ള പെർഫോമൻസ് നോക്കിയാൽ തന്നെ നമുക്കു മനസിലാകും അദ്ദേഹം എത്രത്തോളം പരാജയം ആയിരുന്നു എന്ന് .പാർലമെന്റിലെ അറ്റന്റൻസ് വെറും 51 ശതമാനം മാത്രം ആണ് .ലോക്സഭയിൽ വെറും 8 ചർച്ചകളിൽ മാത്രം ആണ് രാഹുൽഗാന്ധി പങ്കെടുത്തിട്ടുള്ളത്.ഈ അഞ്ചു വര്ഷകാലയത്തിൽ വെറും 99 ചോദ്യങ്ങളാണ് ചോദിച്ചിട്ടുള്ളത് .രാഹുൽ ഗാന്ധിയുടെ പ്രൈവറ്റ് മെംബേർസ് ബില് നോക്കിയാൽ അത് പൂജ്യം ആണ് .മറ്റു എംപിമാരെ പോലെ അല്ല രാഹുൽഗാന്ധി , അദ്ദേഹം ഒരു പ്രധാനമന്ത്രി കുടുംബാംഗവും ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം എന്ന ഒരേയൊരു ആഗ്രഹവും ആയി നടക്കുന്ന വ്യക്തിയും ആണ് .എന്നിട് പോലും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പെർഫോമൻസ് വലിയ ശോകാവസ്ഥയിൽ ആണ് .
വയനാട്ടിൽ നിന്നും കേരളത്തിനൊരു പ്രധാനമന്ത്രി എന്ന പ്രചാരണത്തിൽ ജയിച്ചു പാർലമെന്റിൽ എത്തിയ രാഹുൽ ഗാന്ധി ,തന്നെ വിശ്വസിച്ചു ജയിപ്പിച്ചു വിട്ട വായനാടിനോട് എന്തെങ്കിലും നന്ദി കാണിച്ചോ എന്ന് പരിശോധിച്ചാലും അവിടെയും നിരാശ ആണ് കാത്തിരിക്കുന്നത് .എംപി എന്ന നിലയിൽ ആ നാട്ടിലെ ജനങ്ങള് അടിയന്തരമായി പരിഹാരം വേണ്ട പല പ്രശ്നങ്ങളും രാഹുൽ ഗാന്ധി ഗൗനിച്ചു പോലും ഇല്ല. വന്യജീവികളുടെ ആക്രമണം വയനാട്ടിൽ തുടര്കഥയാണ് .കൃഷി നശിപ്പിക്കുക മാത്രം അല്ല ധാരാളം പേര് വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായിട്ടു പോലും ഈ പ്രശനം അരിഹരിക്കാൻ യാതൊരു നീക്കവും എംപിയായ രാഹുൽഗാന്ധിയുടെ ഭഗത് നിന്നും ഉണ്ടായിട്ടില്ല.
അത്യാഹിത ചികിസ സഹായം ലഭിക്കേണ്ടത് ഏതൊരു പൗരന്റെയും അവകാശം ആണ് .വയനാട് നേരിടുന്ന മറ്റൊരു പ്രശനം ആണ് ഇത്.വയനാട് ജില്ലക്കാർകുഅടുത്തുള്ള മെഡിക്കൽ കോളേജ് കോഴിക്കോട് ആണ് .വായനാടിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ആ വ്യക്തിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കണം എങ്കിൽ തന്നെ മൂന്ന് മണിക്കൂറിൽ അധികാൻ നേരം എടുക്കും. ഇത് പലരുടെയും ജീവൻ അപഹരിച്ച വാർത്തകൾ നിരന്തരം ഉണ്ടായിട്ടും ഇതിനു ഒരു പരിഹാരം കാണാൻ രാഹുഗാന്ധി ശ്രമിച്ചിട്ടില്ല.
വയനാട്ടിലെ ഗതാഗത സൗകര്യവികസനത്തിലും രാഹുൽഗാന്ധി പരാജയം തന്നെ ആണ് .വയനാട്ടിൽ എത്തണം എങ്കിൽ ചുരം കടക്കണം .ചുരത്തിൽ ഉണ്ടാവുന്ന ഗതാഗത തിരക്കു എപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അത്യാഹിത ചിക്‌സയ്ക് പോലും ചുരത്തിലെ ഈ തിരക്ക് വെല്ലുവിളിയാകുമ്പോൾ അതിനുള്ള പരിഹാരം എന്താണ് എന്ന ആലോചന പോലും രാഹുൽഗാന്ധി എംപിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല .
ടൂറിസത്തിനു വലിയ സാധ്യത ഉള്ള ജില്ലയാണ് വയനാട്.ടൂറിസം രംഗത്തെ വികസനത്തിൽ രാഹുൽ ഗാന്ധിയുടെ സംഭാവന ഒന്നും എല്ലാ എന്ന് മാത്രം അല്ല ടൂറിസത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല .ബത്തേരി മൈസൂർ റോഡിലെ രാത്രി യാത്ര നിരോധനം ,ചുരത്തിലെ ദുർഘടമായ യാത്ര ഇതൊക്കെ ടൂറിസത്തെ ബാധിക്കുന്നുണ്ട് .ഇതിനൊന്നും പരിഹാരം കിട്ടീട്ടില്ല .ഒന്നും രണ്ടും അല്ല അഞ്ചു വർഷക്കാലം വയനാട് എംപി ആയിരുന്ന രാഹുൽ ഗാന്ധിക്കു ഒരു ചെറിയ ജില്ലയുടെ വികസനം പോലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് എങ്ങനെ ഇന്ത്യ മഹാരാജ്യത്തിന്റെ സാരഥി അവൻ കഴിയും .
ഒൻപതുലക്ഷത്തോളം ജനങ്ങൾ മാത്രമുള്ള ഒരു ചെറിയ ജില്ലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ കാണാത്ത നേതാവ് എങ്ങനെ ആണ് 140 കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്നത് .ഇന്ത്യയിലെവിടെയും നിൽക്കക്കള്ളി ഇല്ലാതായപ്പോൾ കൂടെ നിന്ന വയനാട്ടിലെ പാവപ്പെട്ട ജനങ്ങളെ സ്വന്തം കാര്യാ ലാഭത്തിനായി മാത്രം ഉപയോഗിച്ച നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരക് യോഗ്യൻ ആണോ എന്ന് വയനാട്ടിലെ വോട്ടര്മാര്ക് തീരുമാനികാം