കോൺഗ്രസിനെ ശക്തമായി എതിർത്തിരുന്ന നയങ്ങളായിരുന്നു ആം ആദ്മി പാർട്ടിയുടേത് .2013ൽ ഡൽഹിയിൽ എഎപി സർക്കാർ രൂപീകരിച്ചപ്പോൾ കോൺഗ്രസ് പുറത്തു നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ആ സൗഹൃദം അധിക കാലം നീണ്ടില്ല.കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലും എഎപിയെ ഒപ്പം കൂട്ടാന് കോൺഗ്രസ് ശ്രമിച്ചെങ്കിലും ആം ആദ്മി കൈകൊടുക്കാൻ തയ്യാറല്ലായിരുന്നു . എന്നാൽ ഇന്ത്യ മുന്നണിയുടെ രൂപീകരണ സമയത്തും ആദ്യം ആം ആദ്മി പാർട്ടി അപസ്വരങ്ങളുമായി മുന്നോട്ട് പോയ് . എന്നാൽ പതിയെ കോൺഗ്രെസ്സിനോടുള്ള ആ ശത്രുത മാറി. ഇന്ത്യ മുന്നണിയുടെ രൂപീകരണ ചർച്ചകളിൽ ആത്മാർഥമായി കോൺഗ്രസിനൊപ്പം നിന്ന് എഎപി വ്യത്യസ്തത നേടി .ഒപ്പമുണ്ടായിരുന്നവരൊക്കെ മുന്നണി വിട്ടു ബിജെപി പാളയത്തിലേക് പോയപ്പോയും ഇന്ത്യ സഖ്യത്തിൽ സീറ്റ് തർക്കങ്ങളുണ്ടായപ്പോഴുമെല്ലാം ആം ആദ്മി പാർട്ടി ,കോൺഗ്രസിനൊപ്പം നിന്ന് .
നിധീഷ് കുമാറിന്റെ ബിജെപി കൂടുമാറ്റവും മമതയുടെ രാഷ്ട്രീയകളികളുംകോൺഗ്രസിനെതളർത്തിയിടത്തൊക്കെ കോൺഗ്രസിനൊപ്പം നിന്നത് എഎപി ആയിരുന്നു .മമത ബാനർജി സീറ്റ് വിഭജനത്തിനു തയ്യാറാവാതെ ബംഗാളിലെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയപ്പോഴും ആം ആദ്മി കോൺഗ്രസിന്റെ കൂട്ട് വിട്ടില്ല .ആ സമയത് ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടാനാണ് എഎപി തീരുമാനിച്ചത്. ആദ്യമായാണ് ഡൽഹിയിൽ എഎപി കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നത്.
ഡൽഹിയിലെ മൊത്തം 7 ലോക്സഭാ സീറ്റുകളിൽ 4 സീറ്റിൽ എഎപി മത്സരിക്കുമ്പോൾ കോൺഗ്രസ് 3 സീറ്റു നൽകാമെന്നാണ് ധാരണ. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി സീറ്റുകളിൽ ആവും കോൺഗ്രസ് മത്സരിക്കുന്നത് . ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ എഎപി പാർട്ടിയും മത്സരിക്കും. ഇന്ത്യ മുന്നണിയിൽ ആദ്യം എതിർപ്പുമായി നിന്ന ആം ആദ്മി പാർട്ടി പിന്നീട് അയഞ്ഞു കോൺഗ്രസിനൊപ്പം കൂടിയത് ഈ അറസ്റ്റ് മുന്നിൽ കണ്ടായിരുന്നു എന്ന സംശയം ഉയരുന്നുണ്ട്.എന്നാൽ അതല്ല ഇന്ത്യ മുന്നണിക്കൊപ്പം പ്രവർത്തിച്ചതിനാലാണ് അറസ്റ്റുണ്ടായതെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത് .കോൺഗ്രസിന്റെ കൂട്ട് കൊണ്ട് എഎപി വേറൊരു ലാഭം കൂടി സ്വന്തം ആക്കി . മുന്നണി ഒന്നാകെ കേജ്രിവാളിനു വേണ്ടി ശബ്ദിക്കുന്നത് ചെറിയൊരു കാര്യം അല്ല .ഏതൊക്കെ മുന്നിൽ കൊണ്ടാവാം ആം ആദ്മി ആദ്യമേ കരുക്കൾ നീക്കിയത്.
അറസ്റ്റിനെ അപലപിച്ച് ഇന്ത്യ സഖ്യം രംഗത്ത് കൊമ്പും കുരവയുമായി വന്നു കഴിഞ്ഞു. രാഹുൽഗാന്ധിയുടെ പതിവ് പല്ലവി എവിടെയും ഇറക്കിയിട്ടുണ്ട് .ഭയചകിതനായ ഏകാധിപതി ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു എന്നൊക്കെ ഉള്ള പതിവ് വാമൊഴി തന്നെ ആയിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അറസിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണവും . ബിജെപിക്ക് ഇതോടെ തകരും എന്നും കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യ മുന്നണികു വോട്ടു ആക്കാമെന്നുമൊക്കെയുള്ള പ്രതീക്ഷ നൽകുന്നു .