Author: Updates
ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍ വഴിയാണ് ടെസ്ല ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഇന്ത്യയില്‍ 13 തസ്തികയിലേക്കുള്ള നിയമനത്തിനാണ് ടെസ്ല ശ്രമിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ലയുടെ ഉടമ എലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയിലേക്കുള്ള വരവിനായി ടെസ്ല ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യയില്‍ ടെസ്ല കാറുകളുടെ നിര്‍മ്മാണം ആരംഭിക്കണം എന്നയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. അതേസമയം ടെസ്ല കാറുകള്‍ എന്ന് ഇന്ത്യയില്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കമുള്ള തസ്തികയിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരിക്കും നിയമനം.
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുവനാണ് ലക്ഷ്യം. പുതിയ റെയില്‍വേ സ്റ്റഷനുള്ള നിര്‍ദേശം നല്‍കിയത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണെന്നും അദ്ദേഹത്തിനൊപ്പം പ്രത്യേക ട്രെയിനില്‍ തൃശൂര്‍ വരെ യാത്ര ചെയ്തുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേസമയം സോളാര്‍ പാടത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുവനാണ് പദ്ധതി. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രമാണ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ദൂരം. രണ്ട് പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുവനാണ് പദ്ധതി. ഇതില്‍ 24 കോച്ചുകളുല്‌ള ട്രെയിനുകള്‍ നിര്‍ത്താന്‍ സാധിക്കും. വന്ദേഭാരതിനും ഇന്റര്‍സിറ്റിക്കും സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടാകും.
കൊച്ചി. പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചൊവാഴ്ച പുലര്‍ച്ചയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. പാതിവില തട്ടിപ്പ് കേസിലെ പ്രതികളായ അനന്തു കൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ അനന്ദകുമാര്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലുമാണ് പരിശോധന. ചൂതാട്ട വിരുദ്ധ, കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരില്‍ നിന്നും ഇഡി കഴിഞ്ഞ ദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 159 കോടി രൂപയുടെ അഴിതി നടന്നതായിട്ടാണ് വിവരം. സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത പണം കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം നല്‍കിയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം തനിക്ക് അനന്തുകൃഷ്ണന്‍ നല്‍കിയത് വക്കീല്‍ ഫീസാണെന്നാണ് ലാലി…
ജയില്‍ മോചിതനായ ശേഷം പ്രതികരണവുമായി നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ എത്തിയ ശേഷമാണ് നടന്റെ പ്രതികരണം. താന്‍ രാജ്യത്തെ നിയമം പാലിക്കുന്ന പൗരനാണ്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും തനിക്ക് പിന്തുണയുമായി എത്തി. അന്വേഷണവുമായി സഹരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വേദനജനകമായ സംഭവമാണെന്നും താന്‍ ആ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കോടതി ഉത്തരവ് ജയിലില്‍ എത്തിയ ശേഷം ശനിയാഴ്ച രാവിലെയാണ് നടന്‍ ജയിലില്‍ നിന്നും പുറത്തിറക്കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നടന്‍ ആദ്യം പോയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലേക്കാണ്. വീടിന് പുറത്ത് സഹോദരനും ഭാര്യയും മക്കളും അല്ലു അര്‍ജുനെ സ്വീകരിച്ചു.
ബഡ്ജറ്റിന്റെ പരിമിതികൾ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തർക്കും, ഇനി അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികൾക്ക് കഴിഞ്ഞ 27 വർഷമായി ലെഷർ ടൂർസിന്റെ അനന്തസാധ്യതകൾ തുറന്നുകൊടുത്ത കേരളത്തിലെ മുൻനിര വിദേശ ടൂർ ഓപ്പറേറ്റർ ആയ സോമൻസ് ലെഷർ ടൂർസ് , ബഡ്ജറ്റ് അധിഷ്ഠിത യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ സഹോദര സ്ഥാപനമായ ‘ലോകയാത്ര ഡോട്ട് കോമിന്റെ’ പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. പുതിയ ലക്ഷ്യസ്ഥാനങ്ങളെ ആസ്വദിക്കാൻ ഇഷ്ടപ്പെടുകയും ആഢംബര യാത്രകൾ അമിതാഭാരം ആകുകയും ചെയ്യുന്ന ചെറുപ്പക്കാർക്കും, കുടുംബങ്ങൾക്കും, ഏതൊരാൾക്കും അവരുടെ ബഡ്ജറ്റിലൊതുങ്ങുന്ന നിരക്കിൽ മൂല്യവത്തായ യാത്രാനുഭവം പകർന്നു നൽകുന്നതിന് വേണ്ടിയാണ് ലോകയാത്ര ഡോട്ട് കോം ഒരുക്കിയിരിക്കുന്നത്. എന്തുകൊണ്ട് ലോകയാത്രാ.കോം ? ചിലവ് കുറഞ്ഞ യാത്രകൾ എന്നതിലുപരി, ചുരുങ്ങിയ ചിലവിൽ, എല്ലാവർക്കും യാത്രചെയ്യാൻ അർഹതയുണ്ടെന്ന ലളിതമായ ആശയത്തിലൂന്നി, മറ്റാർക്കും നൽകാൻ കഴിയാത്ത തരത്തിലുള്ള സുന്ദര നിമിഷങ്ങൾ ഒരുക്കുക എന്നതാണ് ഈ സഹോദര സ്ഥാപനം കൊണ്ടുദ്ദേശിക്കുന്നത്. ആഭ്യന്തരയാത്രയോ അന്തർദേശീയ യാത്രയോ ഏതുമായിക്കൊള്ളട്ടെ…
കൊച്ചി. നടന്‍ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. ബന്ധു കൂടിയായ കോകിലയാണ് വധു. ബാല ആദ്യം വിവാഹം ചെയ്തത് ഗായിക അമൃത സുരേഷിനെയായിരുന്നു. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെയും കോകിലയുടെയും വിവാഹം കലൂര്‍ പാവകുള ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്.
കൊച്ചി. സ്ത്രിത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും ഭര്‍ത്താവ് മനോജിനെ രണ്ടാം പ്രതിയാക്കിയും നടി സ്വാസികയെ മൂന്നാം പ്രതിയാക്കിയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ തന്നെ യൂട്യൂബ് ചാനലിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷമാണ് നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ നടിക്കെതിരെ ബീനയും മനോജും സ്വാസികയും രംഗത്തെത്തിയത്. അതേസമയം ബാലചന്ദ്രമേനോനും നടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായേക്കുന്ന അവസ്തയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ കടന്ന് പോകുന്നത്. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയെങ്കിലും അത് പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കിയില്ല. ബിജെപി ഹരിയാനയില്‍ ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഒറ്റയ്ക്ക് മത്സരിച്ച എഎപിയുടെ അവസ്ഥ ദയനീയമാണ്. ഒരു സീറ്റില്‍ പോലും ജയിക്കുവാനോ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാനോ എഎപിക്ക് സാധിച്ചില്ല. ഒരിക്കലും അമിതമായ ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്നതെന്നാണ് കെജ്രിവാളിന്റെ പ്രതികരണം. ഹരിയാനയില്‍ കോണ്‍ഗ്രസുമായി എഎപി സഖ്യത്തിന് ശ്രമിച്ചുവെങ്കിലും ഒമ്പത് സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സംഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഹരിയാനയില്‍ എഎപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കെജ്രിവാള്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്. അതേസമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എഎപിയുടെ തോല്‍വി എങ്ങനെ ഡല്‍ഹി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും.
യുഎന്നിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോള വിഷയങ്ങളില്‍ യുഎന്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാന്‍ യുഎന്നിന് സാധിക്കുന്നില്ലെന്നും യുഎന്‍ പഴയ കമ്പനിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ലോകത്ത് രണ്ട് സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. നിലവില്‍ യുഎന്‍ കാഴ്ച്ചക്കാരെ പോലെ കൈയ്യും കെട്ടി നില്‍ക്കുകയാണ്. നിലവിലെ വലിയ വെല്ലുവിളികഴളെ പോലും പ്രതിരോധിക്കാന്‍ യുഎന്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോവിഡ് പ്രതിരോധത്തിലും യുഎന്‍ വലിയ പരാജയമായിരുന്നു. തികച്ചും കാലഹരണപ്പെട്ട സംവിധാനമായി യുഎന്‍ മാറിയിരിക്കുന്നു.
കാസര്‍കോട്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും കുറ്റ വിമുക്തരായി. കോടതി എല്ലാവരുടെയും വിടുതല്‍ ഹര്‍ജികള്‍ അംഗീകരിക്കുകയായിരുന്നു. കേസില്‍ വാദം കേട്ടത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കെ സുരേന്ദ്രന്‍ വാദിച്ചു. കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നാണ് കേസ്. അതേസമയം കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേസില്‍ പിന്നീട് സുന്ദര കക്ഷി ചേര്‍ന്നു. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുവാനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.