Author: Updates

ചൈന ഇപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ്. പറഞ്ഞുവരുന്നത് ചൈനയുടെ ആണവ മുങ്ങിക്കപ്പലിന് സംഭിവിച്ച അടകടത്തെ കുറിച്ചാണ്. എന്നാല്‍ ഈ അപകടം ലോകത്തിന് ആകെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നിരവധി പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ചൈന ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. ബാലിസ്റ്റിക് മിസൈല്‍ വഹിക്കുന്ന എസ്എസ്ബിഎന്‍ ക്ലാസ് അന്തര്‍വാഹിനിയാണോ അതോ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണോ അപകടത്തില്‍ പെട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇവ രണ്ടായാലും വെള്ളത്തിന് അടിയില്‍ സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ആണവ ചോര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് ഇത്തരം അപകടം. ലോകത്തെ ഞെട്ടിച്ച് നിരവധി ആണവ അന്തര്‍വാഹിനി അപകടങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. കടലില്‍ ആദ്യമായി നഷ്ടപ്പെടുന്ന ആണവ അന്തര്‍വാഹിനി യു എസിന്റെ ത്രെഷറാണ്. 1963ല്‍ ഡൈവിങ് പരീക്ഷണത്തിനിടെയാണ് മുങ്ങിക്കപ്പല്‍ അപകടം സംഭവിച്ചത്. എന്നാല്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന 129 ജീവനക്കാരും അപകടത്തില്‍ മരിച്ചു. ഈ അപകടത്തിന്റെ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതോടൊപ്പം 1968ല്‍ യുഎസിന്റെ മറ്റൊരു ആണവ അന്തര്‍വാഹിനിയായ…

Read More

ഒരു രാജ്യത്തെ ലോകം വിലയിരുത്തുന്നത് ആ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും. അതില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ് ആ രാജ്യത്തിലെ ഗതാഗത സംവിധാനം. ഇന്ന് ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഗതാഗത സംവിധാനത്തിലുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പാതകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേരളത്തിന് പുറത്ത് വലിയ മാറ്റങ്ങളാണ് ഗതാഗത മേഖലയില്‍ നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിലവില്‍ ഒരു എക്‌സ്പ്രസ് വേ പദ്ധതി പോലും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫ് ഭരണ കാലത്താണ് ആദ്യമായി എക്‌സ്പ്രസ് വേ എന്ന ആശയം കേരളത്തില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് ഈ പദ്ധതിയെ എതിര്‍ക്കുകയും. ജനങ്ങളില്‍ തെറ്റി ധാരണ വളര്‍ത്തി പദ്ധതിയുടെ നടത്തിപ്പ് മുടക്കുകയുമായിരുന്നു. ഇപ്പോള്‍ പുതിയ ഒരു സ്വപ്‌ന പാത കേരളത്തിലേക്ക് എത്തുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാത വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. തിരുവനന്തപുരവും കൊച്ചിയുമാണ്…

Read More

മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. യുകെ, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ നിലവില്‍ 47-ാം സ്ഥാനത്താണ്. സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില് ഇന്ത്യയ്ക്ക് 72 സ്ഥാനങ്ങള്‍ ഉയര്‍ത്താന്‍ സാധിച്ചു. അതിവേഗ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു കൊണ്ട് 5ജി എത്തിയതോടെയാണ് ഇന്ത്യയുടെ ഈ നേട്ടം. 2022 സെപ്റ്റംബറില്‍ 13.87 എംബിപിഎസായിരുന്നു സ്പീഡ് എങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50.21 എംബിപിഎസ് സ്പീഡിലേക്ക് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 119 സ്ഥാനത്തായിരുന്നു. ടെലികോം രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് 5ജി സേവനം കാരണമായത്. ലോകത്ത് തന്നെ കൂടുതല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നത്. ഇന്ത്യക്കാരാണെങ്കിലും. 5ജി എത്തിയതോടെയാണ് ഇന്ത്യയില്‍ പുതിയ യുഗത്തിന് തുടക്കമായത്. സാങ്കേതിക പുരോഗതിയിലും ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു.

Read More

വിജയകരമായ ചന്ദ്ര ദൗത്യത്തിന് ശേഷം അടുത്ത ഇസ്രോയുടെ സുപ്രധാന ദൗത്യമാണ് ശുക്രയാന്‍ 1. ശുക്രനെ ആഴത്തില്‍ പഠിക്കുന്നതിനായി ഇസ്രോയുടെ ശുക്രയാന്‍ 1 ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് വെളിപ്പെടുത്തിയിരുന്നു. സംസ്‌കൃതത്തില്‍ നിന്നാണ് ശുക്രയാന്‍ എന്ന പേര് എടുത്തിരിക്കുന്നത്. ശുക്രന്‍ എന്ന അര്‍ത്ഥം വരുന്ന ശുക്ര എന്നും കരകൗശലം എന്ന് അര്‍ത്ഥം വരുന്ന യാന എന്നി രണ്ട് പദങ്ങളുടെ സംയോജനമാണ് ശുക്ര. ഭൂമിയുടെ ഇരട്ട എന്ന് എറിയപ്പെടുന്ന ശുക്രനെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ശുക്രന്റെ ഉപരിതലവും അന്തരീക്ഷവും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പദ്ധതിയുണ്ട്. അതേസമയം നാസ മുമ്പ് ശുക്രനില്‍ ജീവാംശം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പഠനവും ഇസ്രോ നടത്തും. അതേസമയം ശുക്രയാന്റെ വിക്ഷേപണം സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും പുറത്തിവിട്ടില്ല. പദ്ധതി പുരോഗതിയിലാണെന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

Read More

പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടിയിരിക്കുന്നു. പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നവര്‍ക്ക് ചിലതരം കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. കരള്‍, അന്നനാളം, വന്‍കുടല്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ സാധ്യതയാണ് പ്രഭാതഭക്ഷണം കഴിക്കാത്തവരില്‍ കൂടുതലായി കണ്ടുവരുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തവരില്‍ അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, വിട്ടുമാറാത്ത വീക്കം, മെറ്റബോളിസം, ഗ്ലൂക്കോസ് എന്നിവയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read More

മനുഷ്യന്‍ നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി പല നിര്‍ണായക പരീക്ഷണങ്ങളും നമ്മള്‍ ഐ എസ് എസില്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. 24 വര്‍ഷമായി ഭൂമിയെ വലംവെക്കുന്ന ഐ എസ് എസിന് റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഐ എസ് എസിനെ തിരികെ ഭൂമിയില്‍ എത്തിക്കാന്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ സഹായം തേടുമെന്നാണ് നാസ തീരുമാനം. 2030 വരെയാണ് ഐ എസ് എസ് ബഹിരാകാശത്ത് തുടരുക. തുടര്‍ന്ന് സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്നും മാറ്റുവനാണ് തീരുമാനം. ഭൂമിയില്‍ ജനവാസ മേഖലയല്ലാത്ത സ്ഥലങ്ങളില്‍ ഇടിച്ചിറക്കാനാണ് പദ്ധതി. ഐ എസ് എസിനെ ഭൂമിയോട് അടുപ്പിക്കാന്‍ പുതിയ ബഹിരാകാശ പേടകമോ അല്ലെങ്കില്‍ നിലവിലെ ഐ എസ് എസിനോട് കൂട്ടിച്ചേര്‍ക്കാവുന്ന ഭാഗങ്ങളോ ഉപയോഗിച്ചായിരിക്കും ഭ്രമണ പഥത്തില്‍ മാറ്റം വരുത്തുക. ഐ എസ്…

Read More

വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പോഷകസമ്പുഷ്ടമായ ആഹാരമാണ് വാഴപ്പഴം. വൈറ്റമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി 6, മഗ്നീഷ്യം എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ പഴത്തില്‍ അടങ്ങിയിരിക്കുന്നു. പല തരത്തിലുള്ള വാഴപ്പവങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കും അതിനാല്‍ തന്നെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. ഒരു ദിവസം പഴം കഴിച്ച് കൊണ്ട് തുടങ്ങിയാല്‍ നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ഊര്‍ജം നല്‍കുവാന്‍ സാഹായിക്കുന്ന ഒന്നാണ്. രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഊര്‍ജം നല്‍കുന്നു വാഴപ്പഴത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാഴപ്പഴം ദിവസവും രാവിലെ കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിന് ഗുണം ചെയ്യും. പഴത്തിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരം ഗ്ലൂക്കോസാക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി ഉപയോഗിക്കുന്നു. ദഹനം മെച്ചപ്പെടുത്തും വാഴപ്പഴം കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ദഹനസംവിധാനത്തിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ പഴത്തിലെ ഡയറ്റി ഫൈബര്‍ മികച്ചതാണ്. പഴത്തിലെ…

Read More

കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരതുകളെയും മലയാളികള്‍ നിറകൈയോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നും കാറിലും വിമാനത്തിലും മലബാറിലേക്ക് പോയിരുന്ന പലരും ഇപ്പോള്‍ യാത്ര വന്ദേഭാരതിലാക്കി. ഇടത്തരക്കാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ യാത്ര വന്ദേഭാരതിലേക്ക് മാറ്റുവാന്‍ കാരണം വന്ദേഭാരത് നല്‍കുന്ന പ്രീമിയം സൗകര്യങ്ങളാണ്. ആദ്യം വന്ദേഭാരതില്‍ ഇത്ര പൈസ മുടക്കി ആരും യാത്ര ചെയ്യില്ലെന്ന് കുറ്റം പറഞ്ഞവര്‍ 170 ശതമാനം വരുന്ന ഒക്യുപെന്‍സി റിപ്പോര്‍ട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ക്കിടയില്‍ വന്ദേഭാരതിനെ കൃത്യമായി ഓടിക്കുവാന്‍ റെയില്‍വേയ്ക്ക് സാധിക്കില്ലെന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറുന്ന വന്ദേഭാരതിനെയാണ് കേരളം കണ്ടത്. പലരും അരമണിക്കൂര്‍ ഇടവിട്ട് വന്ദേഭാരത് ഓടിച്ചാല്‍ നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ആളുകളുടെ ചിന്താഗതിയില്‍ വലിയ മാറ്റം വരുന്നതിനിടെയാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരതും കുതിച്ച് എത്തിയിരിക്കുന്നത്. പഴയത് പോലെ അല്ല കാര്യങ്ങള്‍ ഇന്ന് സമയം വളരെ വിലപ്പെട്ടതാണ്. മണിക്കൂറുകളോളം ട്രെയിനില്‍ കുത്തിയിരുന്ന് സമയം കളയാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. ഇതാണ് ഓരോ വന്ദേഭാരത്…

Read More

ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്‌നേശും വിവാഹിതരായത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാഹചടങ്ങുകളില്‍ ഒന്നായി മാറിയിരുന്നു. വിവാഹചനടങ്ങില്‍ വന്‍ താരനിരയും പങ്കെടുത്തു. മഹാബലിപുരത്താണ് വിവാഹം നടന്നത്. വിവാഹദിവസം ആഘോഷമാക്കുവാന്‍ ഡിജെമാരായ ദീപിക, നവ്‌സ് എന്നിവരെയാണ് നിയന്‍താരയും വിഘ്‌നേശും നിയോഗിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ഡിജെ ദീപിക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒരു ഇവന്റ് കമ്പനിയില്‍ നിന്നാണ് വിളിച്ചത്. വിവിഐപി കല്യാണമാണെന്നാണ് പറഞ്ഞത്. വിവാഹ ദിവസം രാവിലെ വിഘ്‌നേശിന്റെ സന്ദേശം ലഭിച്ചു. എല്ലാവരെക്കൊണ്ടും ഡാന്‍സ് ചെയ്യിപ്പിക്കണമെന്ന് പറഞ്ഞു. വിഘ്‌നേശ് ശിവന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഡാന്‍സ് ചെയ്തു. എന്നാല്‍ തന്റെ പാട്ട് മാത്രം വെക്കല്ലേ എന്ന് അനിരുദ്ധ് പറഞ്ഞു. എന്നാല്‍ വിക്കിക്ക് തന്റേയും നയന്‍താരയുടെയും അനിരുദ്ധിന്റെയും പാട്ടുകള്‍ വെക്കണമെന്നായിരുന്നുവെന്നും ദീപിക പറയുന്നു. ഒരി താര വിവാഹം ആദ്യമായിട്ടാണ് കണുന്നത്. പക്ഷെ എല്ലാവരുടെയും…

Read More

തിരുവനന്തപുരം. ഈ വര്‍ഷം മാത്രം കേരളത്തില്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പിന് ഇരയായി പോലീസില്‍ പരാതിയുമായി എത്തിയത് 1427 പേര്‍ എന്ന് റിപ്പോര്‍ട്ട്. 2021ല്‍ 1400 പേര്‍ പരാതിയുമായി എത്തിയപ്പോള്‍ ഇത് 2022ല്‍ 1340 ആയി കുറഞ്ഞിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പരും പരിശോധിച്ച് നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പിന്റെ തട്ടിപ്പില്‍ കുരുങ്ങി ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിന് ശേഷം 72 ആപ്പുകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ തലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. നിരവധി പേര്‍ തട്ടിപ്പിന് ഇരയായെങ്കുലും ചിലര്‍ ആത്മഹത്യ ചെയ്തതോടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

Read More