Author: Updates

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പുതിയൊരു വിദേശി എത്തുന്നു. യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള ആദ്യ സി-295 ട്രാൻസ്‌പോർട്ട് വിമാനം ആണ് ബുധനാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് .സ്‌പെയിനിൽവെച്ച് നടക്കുന്ന ചടങ്ങിൽ ആണ് വിമാനം ഇന്ത്യക്കു കൈമാറുന്നത്. വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ വിആർ ചൗധരി വിമാനം ഏറ്റുവാങ്ങും അവ്‌റോ-748 എന്ന പഴക്കംചെന്ന വിമാനങ്ങളാണ് വ്യോമസേന നിലവിൽ ഉപയോഗിക്കുന്നത് . അവ്‌റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ എത്തുന്നത്. സി-295 ട്രാൻസ്‌പോർട്ട് വിമാനം വാങ്ങാൻ ഉള്ള കരാർ 2021 സെപ്റ്റംബറിലാണ് എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായി നടന്നത് .ഏകദേശം 21,000 കോടിയുടെ കരാർ ആയിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഈ കരാർ പ്രകാരം ആദ്യത്തെ 16 വിമാനങ്ങൾ അടുത്ത രണ്ട് വർഷത്തിനകംഇന്ത്യയ്ക്ക് കൈമാറും .സ്‌പെയ്‌നിൽ തന്നെ നിർമികുന്നവയാണ് ഈ വിമാനങ്ങൾ ബാക്കിയുള്ള 40 വിമാനങ്ങൾ കൂടെ ഉണ്ട്.അത് ഇന്ത്യയിൽ ആവും നിർമ്മിക്കുക .അത് ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്…

Read More

പൊതുവെ എന്ത് രോഗം വന്നാലും പാരസെറ്റമോൾ കഴിക്കുന്ന ശീലം നമ്മളിൽ മിക്കവാറും എല്ലാവര്ക്കും ഉണ്ടാവും .പാരസെറ്റാമോള്‍ കൈയിൽ എപ്പോഴും സൂക്ഷിക്കുന്നവരും കുറവല്ല. അമിതമായി പാരസെറ്റമോൾ ഉപഗോഗിക്കുന്നവരെ കാത്തിരിക്കുന്നത് കരളിന്റെ തകരാറാണ് പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാന്‍ പോകുകയാണ് യു.കെ സര്‍ക്കാര്‍ .അതിനു പിന്നിൽ ഒരു വലിയ കാരണം ഉണ്ട് .2018 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ഒരു പഠനം നടത്തി.അതിൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ കൂടുതല്‍ പേരും പാരസെറ്റമോളാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി. യു.കെയില്‍ ഒരോ വര്‍ഷവും 5,000 ല്‍ ഏറെപ്പേരാണ് ആത്മഹത്യ ചെയ്യുന്നത് .യു കെ യിൽ ആത്മഹത്യാ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പാരസെറ്റാമോളും പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രണം ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങാവുന്ന കുറച്ച മരുന്നുകളുണ്ട് .ഓവർ ദി കൌണ്ടർ ഒറ്റക് മരുന്നുകൾ എന്നാണ് ഈ മരുന്നുകൾ അറിയപ്പെടുന്നത് . അതിൽ ഉൾപ്പെടുന്നതാണ് പാരസെറ്റമോളും .നിലവിൽ ഒരു വ്യക്തികൾക്ക് 500 മില്ലിഗ്രാം വീതം പാരസെറ്റമോൾ അടങ്ങിയിട്ടുള്ള…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റുമ്പർ 17. പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ചു വലിയ ജനക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ .അതിന്റെ ഭാഗം ആയ ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഇന്ന് തുടങ്ങുകയാണ് .ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് ആയുഷ്മാൻ കാമ്പയിൻ നടക്കുന്നത് .രാഷ്‌ട്രപതി ദ്രൗപദി മുർമു കാമ്പയിന്റെ ഉദ്ഘാടനം ചെയ്യും ഇന്ന് തുടങ്ങുന്ന കാമ്പയിൻ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ ഉണ്ടാവും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.ഇന്ത്യ മുഴുവൻ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ആയുഷ്മാൻ ഭവ കാമ്പയിന്റെ ലക്‌ഷ്യം . കേന്ദ്രസർക്കാർ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം .ഈ പദ്ധതികൾ എല്ലാം തന്നെ നഗരങ്ങളിൽ മാത്രം അല്ല ഗ്രാമ പ്രദേശങ്ങളിലും എത്തിച്ചേരുമെന്ന് ആയുഷ്മാൻ ഭവ കാമ്പയിനിലൂടെ ഉറപ്പുവരുത്തും അതിനു വേണ്ടി ഹെൽത്ത് സെന്ററുകൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും അങ്ങനെ എല്ലായിടത്തും ആയുഷ്മാൻ മേളയും…

Read More

കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം ഉടന്‍ സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. സംശയമുള്ള നാല് സാംപിളുകളുടെ ഫലം ഉടന്‍ വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ ലക്ഷണം മനസ്സിലാക്കിയതോടെ സ്വകാര്യ ആശുപത്രി സര്‍ക്കാരിനെ കാര്യം അറിയിക്കുകയായിരുന്നു. കേരളത്തില്‍ മുമ്പ് രണ്ട് വട്ടം നിപ്പ സ്ഥീരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച് ആദ്യം ഒരാള്‍ മരിക്കുന്നത് ഓഗസ്റ്റ് 30നാണ്. നിലവില്‍ ഇയാളുടെ കുട്ടികളും ഒരു ബന്ധവും ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വ്യക്തി മരിക്കുന്നത്. ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ അയച്ചിരുന്നില്ല. 2018ലാണ് കോഴിക്കോട് ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയില്‍…

Read More

മൂന്ന് ഭൂഖണ്ഡങ്ങളെയും കോർത്തിണക്കി റെയിൽ വേ പദ്ധതി വരുന്നു. സൗദി അറേബ്യയ്ക്കും ഇന്ത്യയ്ക്കും ഏറെ നിർണായകമായ പദ്ധതിയാണിത്. ലോകത്തെ അമ്പരിപ്പിക്കുന്ന പദ്ധതിയിൽ മൂന്ന് ഭൂഖണ്ഡങ്ങളെ കോർത്തിണക്കുന്നതാണ്. നരേന്ദ്ര മോദിയും സൗദിയും അമേരിക്കയും പങ്കാളികളാകുന്ന ലോകത്തേ അമ്പരപ്പിക്കുന്ന റയിൽ വേ ലൈൻ മിഡിലീസ്റ്റും കടന്ന് യൂറോപ്പിലേക്കും എത്തും. അതായത് ലോകത്തെ കോർത്തിണക്കുന്ന അതിവേഗ റെയിൽ വേ പദ്ധതി. പദ്ധതി നടപ്പാക്കുന്നതോടെ ടൂറിസം പദ്ധതികൾക്കും ചരക്ക് നീക്കത്തിനും വേ​ഗം വരും ഒപ്പം പദ്ധതി നടപ്പാക്കുന്നതോടെ റെയിൽ വേ പദ്ധതികളിൽ വൻ വിപ്ലവം തന്നെ ആയി മാറും ഇത്. ലോകത്തിനു ചിന്തിക്കാൻ ഇതുവരെ സാധിക്കാത്ത മഹാ പദ്ധതികളാണ്‌ നരേന്ദ്ര മോദി എന്ന അതികായകൻ ജി 20യിൽ നേതാക്കളുമായി ചർച്ച ചെയ്യുന്നത്. ലോകത്തിന്റെ നന്മക്കായി ഇന്ത്യ നയിക്കുന്ന വൻ നീക്കങ്ങളാണ് ഇവ ഓരോന്നും. മിഡിൽ ഈസ്റ്റിനെ ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിന് ഒരു പ്രധാന റെയിൽവേ മാത്രമല്ല വമ്പൻ തുറമുഖങ്ങളും സൗദിയും ഇന്ത്യയും അമേരിക്കയും ചേർന്ന് മിഡിലീസ്റ്റിലും ഇന്ത്യയിലും,…

Read More

ലോകം ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യ നടത്തുന്ന ഒരുക്കങ്ങള്‍ അധ്യക്ഷ സ്ഥാനം വഹിച്ച മറ്റൊരു രാജ്യവും നടത്തിയിട്ടില്ല. രാഷ്ട്രത്തലവന്‍മാര്‍ സംയുക്ത പ്രഖ്യാപനങ്ങള്‍ നടത്തി പിരിയുന്ന പതിവ് വിട്ട് ജി 20 ഉച്ചകോടിയെ ജനങ്ങളുടെ ഉച്ചകോടിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായിരുന്നു ജി20 ഉച്ചകോടിയെ ജനകീയമാക്കുക എന്നത്. തുടര്‍ന്ന് എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ഉച്ചകോടിയുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ നടത്തി. ഇത് ഉച്ചകോടിക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചു. വികസ്വര രാജ്യങ്ങള്‍ അടങ്ങിയ ഗ്ലോബല്‍ സൗത്തിന്റെ പ്രധാന്യം വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നിവയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. ഇതിനായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുമായി ജയശങ്കര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒരു വര്‍ഷമായി ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യ അധ്യക്ഷ പതവി വഹിക്കുമ്പോള്‍ തന്നെ അംഗമാക്കാന്‍ഡ സാധിച്ചു.

Read More

ന്യൂഡല്‍ഹി. ഇന്ത്യയിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ പങ്കെടുക്കുവനായി ലോക നേതാക്കള്‍ ഇന്ത്യയിലെത്തി. ജി 20 സമ്മേളനം പുതിയതായി ഉദ്ഘാടനം നടത്തിയ ഭാരത് മണ്ഡപത്തിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചകോടി ചരിത്ര നിമിഷമാക്കുവനാണ് ഇന്ത്യയുടെ തീരുമാനം. വലിയ സുരക്ഷ സംവിധാനങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ജി20 ഉച്ചകോടിക്ക് ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. ജി 20 അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തന്നെ രാജ്യ തലസ്ഥാനത്ത് എത്തി. ഒപ്പം 30 സൗഹൃദ രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ സൗഹൃദ രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, കെനിയ, യു എ ഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Read More

അമരാവതി. തെലുഗു ദേശ പാര്‍ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച രാവില ആറുമണിയോടെയാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ത്യല്‍ പൊലീസിലെ സിഐഡി വിഭാഗമാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പോലീസ് നടപടി. അതേസമയം ടി ഡി പിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞു. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്ക് ശേഷം വിശ്രമിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ടി ഡി പി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് വലിയ കൂട്ടം ടി ഡി പി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. വന്‍ പോലീസ് സംഘവും നന്ത്യലില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

Read More

രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എൽ.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിർണ്ണായക ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് നിർമ്മിച്ച് നൽകിയത്. റിയൽ ടൈം ഫ്‌ളൈറ്റ് ആപ്ലിക്കേഷനുകൾക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി-കമാൻഡ് എന്നിവയ്ക്കായുള്ള തന്ത്രപരവും നിർണായകവുമായ ഓൺബോർഡ് പാക്കേജുകളാണ് ആർ.എഫ് സിസ്റ്റങ്ങൾ. എൽ.വി.എം3-എം4 ചന്ദ്രയാനിലെ ആറ് ടെലി-കമാന്റ് റിസീവറുകൾ, രണ്ട് എസ്-ബാൻഡ് ട്രാൻസ്മിറ്ററുകൾ, ഒരു സി-ബാൻഡ് ട്രാൻസ്‌പോണ്ടർ എന്നിവ അടങ്ങുന്ന ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ നിർമ്മിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുകളാണ് ഈ ആർ.എഫ് പാക്കേജുകൾ നിർവ്വഹിച്ചത്. സി ബാൻഡ് ട്രാൻസ്‌പോണ്ടർ ഫ്‌ളൈറ്റ് സമയത്ത് ലോഞ്ച് വെഹിക്കിളിന്റെ തൽക്ഷണ സ്ഥാനം കൺട്രോൾ റൂമിൽ നൽകുന്നതിനായി, സി.ബി.ടി ഗ്രൗണ്ട് റഡാറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. സി.ബി.ടിയിൽ ഉയർന്ന പൾസ്ഡ് ട്രാൻസ് മീറ്ററും, ഒരൊറ്റ പാക്കേജിൽ സംയോജിപ്പിച്ച ഉയർന്ന സെൻസിറ്റീവ് റിസീവറും അടങ്ങിയിരിക്കുന്നു. ഈ സംവിധാനം എൽ.വി.എം3-എം4 ന്റെ എക്യുപ്‌മെന്റ് ബേയിലാണ് (ഇ.ബി) സ്ഥിതിചെയ്യുന്നത്. ഒന്നിലധികം കമാന്റുകളോട്…

Read More

മുല്ലപ്പൂ ചൂടി, കസവുസാരിയണിഞ്ഞ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സണ്ണി ലിയേണ്‍ കോഴിക്കോട്. സണ്ണി ലിയോണ്‍ വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. മലയാളത്തില്‍ സണ്ണി ലിയോണ്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് സണ്ണി ലിയോണ്‍ റാംപ് വാക്ക് നടത്തിയത്. തുടര്‍ന്ന് കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ആരാധകര്‍ ആവേശത്തിലായതോടെ സണ്ണി ലിയോണിനെ പുറത്തെത്തിക്കാന്‍ സംഘാടകര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പരിപാടിക്കായി വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കികയിരുന്നതെങ്കിലും ആരാധകരുടെ ആവേശത്തില്‍ എല്ലാം പിടിവിട്ട് പോകുകയായിരുന്നു. ഒടുവില്‍ ഓഡിറ്റോറിയത്തിന്റെ വെളിച്ചം അണച്ച ശേഷം സ്‌റ്റേജിന്റെ അടുത്ത് കാര്‍ എത്തിച്ച ശേഷമാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.

Read More