Author: Updates

നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ പുരുഷന്‍മാരെ അടിമകളാക്കി സ്ത്രീകള്‍ ഭരിക്കുന്ന ഒരു രാജ്യത്തേക്കുറിച്ച്. ഈ ലോകം ആരുടേതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെതാണെന്ന് സ്ത്രീകളും അല്ല സ്ത്രീകളുടെതാണെന്ന് പുരുഷന്മാരും പലപ്പോഴും നിരാശയോടെ പറയാറുണ്ട്. എന്നാല്‍ ലോകത്തെ വിറപ്പിച്ച ഭരണാധികാരികളില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ലോകത്തെ ക്രൂരമായി ഭരിച്ച ഭരണാധികാരികളുടെ ലിസ്റ്റില്‍ സ്ത്രീകളുടെ പേര് കണ്ടെത്തുവാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരം കൂറ്റങ്ങള്‍ക്ക് കൂട്ടുത്തരവാദികളായി സ്ത്രീകളുണ്ടെന്നതാണ് സത്യം. എന്നാല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ ഒരു സ്ത്രീയുടെ സമഗ്രാധിപത്യത്തില്‍ പുരുഷ്യന്മാരെ അടിമകളാക്കി ഭരിക്കുന്നു ഒരു രാജ്യം ഈ ലോകത്തുണ്ട്. ഈ രാജ്യത്തെ പൗരന്മാരായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളാക്കി വച്ചിരിക്കുകയാണ്. അതെ പുരുഷന്മാര്‍ സ്ത്രീകളുടെ വെറും അടിമകള്‍ മാത്രമായ ആ രാജ്യത്തേക്ക് നമുക്ക് ഒന്നും പോകാം. അദര്‍ വേള്‍ഡ് കിംഗ്ഡം എന്നാണ് ആ കൊച്ചു രാജ്യത്തിന്റെ പേര്. പെട്രീഷ്യ രാജ്ഞി ഭരിക്കുന്ന സാമ്പ്രാജ്യത്തിന്റെ കഥ. പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും വേര്‍പിരിഞ്ഞ് 1996ല്‍ രൂപികൃതമായ…

Read More

വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഇന്ത്യ മറ്റൊരു നാഴികകല്ല് പിന്നിട്ടതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ആണവ നിലയത്തിന്റെ മൂന്നാം യൂണിറ്റ് കൂടെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇന്ത്യ പുത്തന്‍ ചരിത്രം കുറിച്ചത്. 700 മെഗാവാട്ടാണ് പുതിയ യൂണിറ്റിന്റെ ഉത്പാദന ശേഷി. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോദിയും അമിത് ഷായും അഭിനന്ദിച്ചു. തദ്ദേശിയമായി നിര്‍മിച്ച ഗുജറാത്തിലെ ഏറ്റവും വലിയ ആണവനിലയമാണ് കക്രപാര്‍. ആണവനിയത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ 30 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്ത്യ തദ്ദേശിയമായി ആണവ നിലയം നിര്‍മിച്ചത്. ആണവനിലയം സുരക്ഷാ രംഗത്ത് മൂന്നാം തലമുറയില്‍ പെട്ടതാണ്. കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റിയാക്ടറുകള്‍ നിര്‍മിച്ചത്.

Read More

രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിച്ച് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പ്രതിപക്ഷത്തെ ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് പാര്‍ലമെന്റ് സമ്മേളനം കൂടുക. എന്താണ് കേന്ദ്രസര്‍ക്കാരും മോദിയും ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ബി ജെ പിയുടെ എക്കാലത്തെയും പരിഗണന വിഷയങ്ങളില്‍ ഒന്നായ ഏക സിവില്‍ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വ്യക്തമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. ഇനി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കും. എന്തിനാണ് പല തിരഞ്ഞെടുപ്പ് ഒറ്റ ഇലക്ഷന്‍ മതിയെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബില്‍ പാസായാല്‍ 2024ല്‍ ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭാ, പഞ്ചായത്ത് ഇലക്ഷന്‍ ഒരുമിച്ച് നടക്കും. അതേസമയം ചോദ്യങ്ങളും നിരവധിയാണ്. ഒരു…

Read More

സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ. കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സപ്ലൈകോ നെല്ല് സംഭരിച്ചിട്ട് പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളില്‍ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ഇത്തരം കാര്യങ്ങള്‍ രഹസ്യമായി പറഞ്ഞല്‍ പോരെ എന്ന് തോന്നിയേക്കാം എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ മാത്രമാണ് വേഗത്തില്‍ നടപടിയുണ്ടാകുകയെന്ന് ജയസൂര്യ പറയുന്നു. അതേസമയം ജയസൂര്യയുടെ വിമര്‍ശനത്തിന് പന്നാലെ വീട്ടില്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. തന്റെ സുഹൃത്ത് നടന്‍ കൂടിയായ കൃഷ്ണപ്രസാദ് അഞ്ചാറു മാസമായി നെല്ല് കൊടുത്തിട്ട് എന്നാല്‍ പണം ഇതുവരെ ലഭിച്ചില്ലെന്ന് ജയസൂര്യ പറയുന്നു. തിരുവോണ ദിവസം അവര്‍ ഉപവസിക്കുകയാണ്. ഒന്ന് ആലോചിച്ച് നോക്കു തിരുവോണ ദിവസം കൃഷിക്കാന്‍ അവരുടെ കാര്യങ്ങള്‍ നേടി എടുക്കാനായി പട്ടിണി കിടക്കുകയാണ്. എന്ത് കൊണ്ടാണ് ഉപവസിക്കുന്നതെന്ന് അറിയുമോ കാര്യങ്ങള്‍ നേടി എടുക്കാന്‍ വേണ്ടിയല്ല. അധികാരികളുടെ…

Read More

72-ാം വയസ്സില്‍ രവി 62 കാരിയായ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇനി വിരഹവും ഏകാന്തതയും സൃഷ്ടിച്ച ലോകത്ത് പരസ്പരം താങ്ങും തണലുമാകുകയാണ് ഇരുവരും. മുഹമ്മ പൂഞ്ഞാലിക്കാവ് ദേവി ക്ഷേത്ര സന്നിധിയിലായിരുന്നു മുഹമ്മ സ്വദേശിയായ എന്‍കെ രവീന്ദ്രനും കഞ്ഞിക്കുഴി സ്വദേശിയായ പൊന്നമ്മയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എത്തിയത്. ക്ഷേത്രത്തില്‍ വെച്ച് രവീന്ദ്രന്‍ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും പരസ്പരം തുളസി മാല ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പിട്ടതോടെ വിവാഹചടങ്ങ് പൂര്‍ത്തിയായി. രവീന്ദ്രന്റെ ഭാര്യ ഏഴ് വര്‍ഷം മുമ്പാണ് മരിച്ചത്. പൊന്നമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. രവീന്ദ്രന്‍ ചെറിയ കച്ചവടം നടത്തി വരുകയാണ്. പൊന്നമ്മ ലോട്ടറി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. രവീന്ദ്രന്റെ മകനാണ് ഇരുവരുടെയും വിവാഹത്തിന് മുൻകൈ എടുത്തത്. ഒരിക്കല്‍ പൊന്നമ്മയുടെ വീട്ടില്‍ പ്ലമ്പിംഗ് ജോലിക്കായി എത്തിയപ്പോഴാണ് പൊന്നമ്മയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയത്. തുടര്‍ന്ന് പിതാവിനെ പൊന്നമ്മയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കാര്യം…

Read More

ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നിന്നും നേരിട്ട് ബെംഗളൂരുവിലെ ഇസ്ട്രാക്ക് സെന്ററിലെത്തിയായിരുന്നു അദ്ദേഹം ശാസ്ത്രജ്ഞരെ കണ്ടത്. അതേസമയം ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശിവശക്തി പോയിന്റെ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമാണെന്നും. ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേ ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിങ് ഓരോദിവസവും ഓര്‍മ്മയുണ്ട്. ഇന്ത്യ ചന്ദ്രനില്‍ എത്തിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ട്രാക്കിലെത്തിയത്. ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് അദ്ദേഹത്തെ സ്വീകരിച്ചു. റോവറിന്റെ പ്രവര്‍ത്തനം ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രം അദ്ദേഹത്തിന് ശാസ്ത്രജ്ഞര്‍ സമ്മാനിച്ചു.

Read More

സിനിമയിലെ തുടക്ക കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമുള്ള ഗ്ലാമറസ് സാന്നിധ്യമായിരുന്നു നയന്‍താര. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ ചെയ്യാന്‍ നടി തയ്യാറല്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേര് ലഭിച്ചതിന് ശേഷം നയന്‍താര അത്തരം സിനിമകള്‍ ഒഴിവാക്കുകയായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അഞ്ച് കോടി മുതല്‍ 10 കോടിവരെയാണ് നയന്‍താര പ്രതിഫലമായി വാങ്ങുന്നത്. നയന്‍താരയുടെതായി പുറത്തുവരുന്ന ചിത്രമാണ് ജവാന്‍. എന്നാല്‍ ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കുന്നതിനിടെ നടി നിരാശയിലാണെന്നാണ് വിവരം. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ ഷാരൂഖ് ഖാനാണ് നായകന്‍. അതേസമയം ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കെ ചിത്രത്തില്‍ തനിക്ക് വേണ്ട പ്രധാന്യം നല്‍കിയില്ലെന്നാണ് നയന്‍താര കരുതുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങിന് ശേഷം താന്‍ അഭിനയിച്ച പല രംഗങ്ങളും ഇല്ല. ഇതാണ് താരത്തിന്റെ നിരാശയ്ക്ക് കാരണം. ചിത്രത്തില്‍ വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് ആദ്യം സമാന്തയെയാണ് പരിഗണിച്ചത് എന്നാല്‍ ഇത് നടക്കാതെ വന്നതോടെ നയന്‍താരയെ…

Read More

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാം പഴങ്കഥയാക്കി അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ ശക്തരാകുന്നു. 2023ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഉപേക്ഷിച്ച അദാനിയല്ല ഇന്ന് മുന്നിലുള്ളത്. അദാനി ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി എന്റര്‍പ്രൈസസിന്റെ വില 1017 രൂപ താഴ്ന്നുവെങ്കിലും വ്യാഴാഴ്ച അത് 2450 ആയി ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അദാനിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും അദാനിയെ ബാധിക്കുന്നതല്ലെന്നാണ് ഇപ്പോഴത്തെ മുന്നേറ്റം കാണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്ക് അനുസരിച്ച് 10 അദാനി ഗ്രൂപ്പുകളിലുമായി 45200 കോടിയുടെ മൂല്യമാണ് കഴിഞ്ഞ ആറുമാസത്തിനിടെ വര്‍ധിച്ചത്. അതേസമയം അദാനിയിലേക്ക് അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയേക്കുമെന്ന വാര്‍ത്തകളുണ്ട്. അതേസമയം ഇരു കമ്പനികളും നിക്ഷേപം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപം നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും. അദാനി ഓഹരികള്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നപ്പോള്‍ നിക്ഷേപം നടത്തിയ ജി ക്യു ജി പാര്‍ട്ടേണ്‌ഴ്‌സ്…

Read More

ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ദക്ഷിണ ധ്രുപം തന്നെ ലാന്‍ഡിങിനായി തിരഞ്ഞെടുക്കുവാനും ചില കാരണങ്ങളുണ്ട്. ലൂണാര്‍ ഐസ് എന്ന ശീതീകരിക്കപ്പെട്ട ജലസാന്നിധ്യമാണ് ദക്ഷിണ ധ്രുവത്തെ വിത്യസ്തമാക്കുന്നത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ആയിരുന്നു ആ കണ്ടെത്തല്‍ നടത്തിയത്. ചന്ദ്രനെ ഒരു കോളനിയാക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ലോകം. ചന്ദ്രനില്‍ ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കും. ആദ്യ അപ്പോളോ പേടകം ചന്ദ്രനില്‍ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്ര ലോകം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് അപ്പോളോ പേടകത്തിലെ സാംപിളുകള്‍ വിലയിരുത്തിയപ്പോള്‍ ജല സാന്നിധ്യത്തിന്റെ സൂചന ലഭിച്ചില്ല. തുടര്‍ന്ന് 2008ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് പരിശോധിച്ചപ്പോള്‍ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന്…

Read More

മാറി വരുന്ന ലോക ക്രമത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുകയാണ്. പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നും വൈദ്യുതിനിര്‍മാണത്തിലേക്കും കൂടുതല്‍ ശ്രദ്ധിക്കുകയാണ് ലോകം. ഉയര്‍ന്നുവരുന്ന കാലാവസ്ഥ വ്യതിയാനം തന്നെയാണ് കല്‍ക്കരി, പ്രെട്രോള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാന്‍ കാരണം. എന്നാല്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ Unéole ഒരു നിശബ്ദ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്. ശബ്ദത്തിന്റെ ശല്യം ഇല്ലാതെ സൗരോര്‍ജ്ജവും കാറ്റും ഉപയോഗിച്ച് സംയോജിത സമ്മിശ്ര ഊര്‍ജ്ജ സംവിധാനം വികസിപ്പിക്കുകയാണ് കമ്പനി. സൗരോര്‍ജ്ജ പാനലുകളും വിന്‍ഡ് ടര്‍ബൈനുകളും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. പുതിയ ഈ കണ്ടുപിടുത്തം വഴി 40 ശതമാനം അതിക വൈദ്യുതി ഉത്പാദനം നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഈ സാങ്കേതി വിദ്യയിലൂടെ സാധിക്കും. അതേസമയം രണ്ട് പുനരുല്‍പാദന ഊര്‍ജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കുന്നത് വഴി കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കുറഞ്ഞ കാര്‍ബണ്‍ ഉറപ്പാക്കുവാന്‍ റീസൈക്കിള്‍ ചെയ്ത അലുമിനിയം, സ്റ്റില്‍ എന്നിവ ഉപയോഗിച്ചാണ്…

Read More