Author: Updates
ന്യൂഡല്‍ഹി. ഇന്ത്യയിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ പങ്കെടുക്കുവനായി ലോക നേതാക്കള്‍ ഇന്ത്യയിലെത്തി. ജി 20 സമ്മേളനം പുതിയതായി ഉദ്ഘാടനം നടത്തിയ ഭാരത് മണ്ഡപത്തിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചകോടി ചരിത്ര നിമിഷമാക്കുവനാണ് ഇന്ത്യയുടെ തീരുമാനം. വലിയ സുരക്ഷ സംവിധാനങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ജി20 ഉച്ചകോടിക്ക് ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. ജി 20 അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തന്നെ രാജ്യ തലസ്ഥാനത്ത് എത്തി. ഒപ്പം 30 സൗഹൃദ രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ സൗഹൃദ രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, കെനിയ, യു എ ഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അമരാവതി. തെലുഗു ദേശ പാര്‍ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച രാവില ആറുമണിയോടെയാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ത്യല്‍ പൊലീസിലെ സിഐഡി വിഭാഗമാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പോലീസ് നടപടി. അതേസമയം ടി ഡി പിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞു. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്ക് ശേഷം വിശ്രമിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ടി ഡി പി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് വലിയ കൂട്ടം ടി ഡി പി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. വന്‍ പോലീസ് സംഘവും നന്ത്യലില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എൽ.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിർണ്ണായക ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് നിർമ്മിച്ച് നൽകിയത്. റിയൽ ടൈം ഫ്‌ളൈറ്റ് ആപ്ലിക്കേഷനുകൾക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി-കമാൻഡ് എന്നിവയ്ക്കായുള്ള തന്ത്രപരവും നിർണായകവുമായ ഓൺബോർഡ് പാക്കേജുകളാണ് ആർ.എഫ് സിസ്റ്റങ്ങൾ. എൽ.വി.എം3-എം4 ചന്ദ്രയാനിലെ ആറ് ടെലി-കമാന്റ് റിസീവറുകൾ, രണ്ട് എസ്-ബാൻഡ് ട്രാൻസ്മിറ്ററുകൾ, ഒരു സി-ബാൻഡ് ട്രാൻസ്‌പോണ്ടർ എന്നിവ അടങ്ങുന്ന ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ നിർമ്മിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുകളാണ് ഈ ആർ.എഫ് പാക്കേജുകൾ നിർവ്വഹിച്ചത്. സി ബാൻഡ് ട്രാൻസ്‌പോണ്ടർ ഫ്‌ളൈറ്റ് സമയത്ത് ലോഞ്ച് വെഹിക്കിളിന്റെ തൽക്ഷണ സ്ഥാനം കൺട്രോൾ റൂമിൽ നൽകുന്നതിനായി, സി.ബി.ടി ഗ്രൗണ്ട് റഡാറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. സി.ബി.ടിയിൽ ഉയർന്ന പൾസ്ഡ് ട്രാൻസ് മീറ്ററും, ഒരൊറ്റ പാക്കേജിൽ സംയോജിപ്പിച്ച ഉയർന്ന സെൻസിറ്റീവ് റിസീവറും അടങ്ങിയിരിക്കുന്നു. ഈ സംവിധാനം എൽ.വി.എം3-എം4 ന്റെ എക്യുപ്‌മെന്റ് ബേയിലാണ് (ഇ.ബി) സ്ഥിതിചെയ്യുന്നത്. ഒന്നിലധികം കമാന്റുകളോട്…
മുല്ലപ്പൂ ചൂടി, കസവുസാരിയണിഞ്ഞ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സണ്ണി ലിയേണ്‍ കോഴിക്കോട്. സണ്ണി ലിയോണ്‍ വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. മലയാളത്തില്‍ സണ്ണി ലിയോണ്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് സണ്ണി ലിയോണ്‍ റാംപ് വാക്ക് നടത്തിയത്. തുടര്‍ന്ന് കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ആരാധകര്‍ ആവേശത്തിലായതോടെ സണ്ണി ലിയോണിനെ പുറത്തെത്തിക്കാന്‍ സംഘാടകര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പരിപാടിക്കായി വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കികയിരുന്നതെങ്കിലും ആരാധകരുടെ ആവേശത്തില്‍ എല്ലാം പിടിവിട്ട് പോകുകയായിരുന്നു. ഒടുവില്‍ ഓഡിറ്റോറിയത്തിന്റെ വെളിച്ചം അണച്ച ശേഷം സ്‌റ്റേജിന്റെ അടുത്ത് കാര്‍ എത്തിച്ച ശേഷമാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.
നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ പുരുഷന്‍മാരെ അടിമകളാക്കി സ്ത്രീകള്‍ ഭരിക്കുന്ന ഒരു രാജ്യത്തേക്കുറിച്ച്. ഈ ലോകം ആരുടേതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെതാണെന്ന് സ്ത്രീകളും അല്ല സ്ത്രീകളുടെതാണെന്ന് പുരുഷന്മാരും പലപ്പോഴും നിരാശയോടെ പറയാറുണ്ട്. എന്നാല്‍ ലോകത്തെ വിറപ്പിച്ച ഭരണാധികാരികളില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ലോകത്തെ ക്രൂരമായി ഭരിച്ച ഭരണാധികാരികളുടെ ലിസ്റ്റില്‍ സ്ത്രീകളുടെ പേര് കണ്ടെത്തുവാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരം കൂറ്റങ്ങള്‍ക്ക് കൂട്ടുത്തരവാദികളായി സ്ത്രീകളുണ്ടെന്നതാണ് സത്യം. എന്നാല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ ഒരു സ്ത്രീയുടെ സമഗ്രാധിപത്യത്തില്‍ പുരുഷ്യന്മാരെ അടിമകളാക്കി ഭരിക്കുന്നു ഒരു രാജ്യം ഈ ലോകത്തുണ്ട്. ഈ രാജ്യത്തെ പൗരന്മാരായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളാക്കി വച്ചിരിക്കുകയാണ്. അതെ പുരുഷന്മാര്‍ സ്ത്രീകളുടെ വെറും അടിമകള്‍ മാത്രമായ ആ രാജ്യത്തേക്ക് നമുക്ക് ഒന്നും പോകാം. അദര്‍ വേള്‍ഡ് കിംഗ്ഡം എന്നാണ് ആ കൊച്ചു രാജ്യത്തിന്റെ പേര്. പെട്രീഷ്യ രാജ്ഞി ഭരിക്കുന്ന സാമ്പ്രാജ്യത്തിന്റെ കഥ. പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും വേര്‍പിരിഞ്ഞ് 1996ല്‍ രൂപികൃതമായ…
വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഇന്ത്യ മറ്റൊരു നാഴികകല്ല് പിന്നിട്ടതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ആണവ നിലയത്തിന്റെ മൂന്നാം യൂണിറ്റ് കൂടെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇന്ത്യ പുത്തന്‍ ചരിത്രം കുറിച്ചത്. 700 മെഗാവാട്ടാണ് പുതിയ യൂണിറ്റിന്റെ ഉത്പാദന ശേഷി. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോദിയും അമിത് ഷായും അഭിനന്ദിച്ചു. തദ്ദേശിയമായി നിര്‍മിച്ച ഗുജറാത്തിലെ ഏറ്റവും വലിയ ആണവനിലയമാണ് കക്രപാര്‍. ആണവനിയത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ 30 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്ത്യ തദ്ദേശിയമായി ആണവ നിലയം നിര്‍മിച്ചത്. ആണവനിലയം സുരക്ഷാ രംഗത്ത് മൂന്നാം തലമുറയില്‍ പെട്ടതാണ്. കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റിയാക്ടറുകള്‍ നിര്‍മിച്ചത്.
രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിച്ച് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പ്രതിപക്ഷത്തെ ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് പാര്‍ലമെന്റ് സമ്മേളനം കൂടുക. എന്താണ് കേന്ദ്രസര്‍ക്കാരും മോദിയും ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ബി ജെ പിയുടെ എക്കാലത്തെയും പരിഗണന വിഷയങ്ങളില്‍ ഒന്നായ ഏക സിവില്‍ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വ്യക്തമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. ഇനി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കും. എന്തിനാണ് പല തിരഞ്ഞെടുപ്പ് ഒറ്റ ഇലക്ഷന്‍ മതിയെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബില്‍ പാസായാല്‍ 2024ല്‍ ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭാ, പഞ്ചായത്ത് ഇലക്ഷന്‍ ഒരുമിച്ച് നടക്കും. അതേസമയം ചോദ്യങ്ങളും നിരവധിയാണ്. ഒരു…
സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ. കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സപ്ലൈകോ നെല്ല് സംഭരിച്ചിട്ട് പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളില്‍ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ഇത്തരം കാര്യങ്ങള്‍ രഹസ്യമായി പറഞ്ഞല്‍ പോരെ എന്ന് തോന്നിയേക്കാം എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ മാത്രമാണ് വേഗത്തില്‍ നടപടിയുണ്ടാകുകയെന്ന് ജയസൂര്യ പറയുന്നു. അതേസമയം ജയസൂര്യയുടെ വിമര്‍ശനത്തിന് പന്നാലെ വീട്ടില്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. തന്റെ സുഹൃത്ത് നടന്‍ കൂടിയായ കൃഷ്ണപ്രസാദ് അഞ്ചാറു മാസമായി നെല്ല് കൊടുത്തിട്ട് എന്നാല്‍ പണം ഇതുവരെ ലഭിച്ചില്ലെന്ന് ജയസൂര്യ പറയുന്നു. തിരുവോണ ദിവസം അവര്‍ ഉപവസിക്കുകയാണ്. ഒന്ന് ആലോചിച്ച് നോക്കു തിരുവോണ ദിവസം കൃഷിക്കാന്‍ അവരുടെ കാര്യങ്ങള്‍ നേടി എടുക്കാനായി പട്ടിണി കിടക്കുകയാണ്. എന്ത് കൊണ്ടാണ് ഉപവസിക്കുന്നതെന്ന് അറിയുമോ കാര്യങ്ങള്‍ നേടി എടുക്കാന്‍ വേണ്ടിയല്ല. അധികാരികളുടെ…
72-ാം വയസ്സില്‍ രവി 62 കാരിയായ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇനി വിരഹവും ഏകാന്തതയും സൃഷ്ടിച്ച ലോകത്ത് പരസ്പരം താങ്ങും തണലുമാകുകയാണ് ഇരുവരും. മുഹമ്മ പൂഞ്ഞാലിക്കാവ് ദേവി ക്ഷേത്ര സന്നിധിയിലായിരുന്നു മുഹമ്മ സ്വദേശിയായ എന്‍കെ രവീന്ദ്രനും കഞ്ഞിക്കുഴി സ്വദേശിയായ പൊന്നമ്മയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എത്തിയത്. ക്ഷേത്രത്തില്‍ വെച്ച് രവീന്ദ്രന്‍ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും പരസ്പരം തുളസി മാല ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പിട്ടതോടെ വിവാഹചടങ്ങ് പൂര്‍ത്തിയായി. രവീന്ദ്രന്റെ ഭാര്യ ഏഴ് വര്‍ഷം മുമ്പാണ് മരിച്ചത്. പൊന്നമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. രവീന്ദ്രന്‍ ചെറിയ കച്ചവടം നടത്തി വരുകയാണ്. പൊന്നമ്മ ലോട്ടറി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. രവീന്ദ്രന്റെ മകനാണ് ഇരുവരുടെയും വിവാഹത്തിന് മുൻകൈ എടുത്തത്. ഒരിക്കല്‍ പൊന്നമ്മയുടെ വീട്ടില്‍ പ്ലമ്പിംഗ് ജോലിക്കായി എത്തിയപ്പോഴാണ് പൊന്നമ്മയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയത്. തുടര്‍ന്ന് പിതാവിനെ പൊന്നമ്മയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കാര്യം…
ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നിന്നും നേരിട്ട് ബെംഗളൂരുവിലെ ഇസ്ട്രാക്ക് സെന്ററിലെത്തിയായിരുന്നു അദ്ദേഹം ശാസ്ത്രജ്ഞരെ കണ്ടത്. അതേസമയം ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശിവശക്തി പോയിന്റെ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമാണെന്നും. ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേ ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിങ് ഓരോദിവസവും ഓര്‍മ്മയുണ്ട്. ഇന്ത്യ ചന്ദ്രനില്‍ എത്തിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ട്രാക്കിലെത്തിയത്. ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് അദ്ദേഹത്തെ സ്വീകരിച്ചു. റോവറിന്റെ പ്രവര്‍ത്തനം ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രം അദ്ദേഹത്തിന് ശാസ്ത്രജ്ഞര്‍ സമ്മാനിച്ചു.