Author: Updates

സിനിമയിലെ തുടക്ക കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമുള്ള ഗ്ലാമറസ് സാന്നിധ്യമായിരുന്നു നയന്‍താര. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ ചെയ്യാന്‍ നടി തയ്യാറല്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേര് ലഭിച്ചതിന് ശേഷം നയന്‍താര അത്തരം സിനിമകള്‍ ഒഴിവാക്കുകയായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അഞ്ച് കോടി മുതല്‍ 10 കോടിവരെയാണ് നയന്‍താര പ്രതിഫലമായി വാങ്ങുന്നത്. നയന്‍താരയുടെതായി പുറത്തുവരുന്ന ചിത്രമാണ് ജവാന്‍. എന്നാല്‍ ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കുന്നതിനിടെ നടി നിരാശയിലാണെന്നാണ് വിവരം. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ ഷാരൂഖ് ഖാനാണ് നായകന്‍. അതേസമയം ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കെ ചിത്രത്തില്‍ തനിക്ക് വേണ്ട പ്രധാന്യം നല്‍കിയില്ലെന്നാണ് നയന്‍താര കരുതുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ എഡിറ്റിങ്ങിന് ശേഷം താന്‍ അഭിനയിച്ച പല രംഗങ്ങളും ഇല്ല. ഇതാണ് താരത്തിന്റെ നിരാശയ്ക്ക് കാരണം. ചിത്രത്തില്‍ വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് ആദ്യം സമാന്തയെയാണ് പരിഗണിച്ചത് എന്നാല്‍ ഇത് നടക്കാതെ വന്നതോടെ നയന്‍താരയെ…

Read More

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാം പഴങ്കഥയാക്കി അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ ശക്തരാകുന്നു. 2023ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഉപേക്ഷിച്ച അദാനിയല്ല ഇന്ന് മുന്നിലുള്ളത്. അദാനി ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി എന്റര്‍പ്രൈസസിന്റെ വില 1017 രൂപ താഴ്ന്നുവെങ്കിലും വ്യാഴാഴ്ച അത് 2450 ആയി ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അദാനിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും അദാനിയെ ബാധിക്കുന്നതല്ലെന്നാണ് ഇപ്പോഴത്തെ മുന്നേറ്റം കാണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്ക് അനുസരിച്ച് 10 അദാനി ഗ്രൂപ്പുകളിലുമായി 45200 കോടിയുടെ മൂല്യമാണ് കഴിഞ്ഞ ആറുമാസത്തിനിടെ വര്‍ധിച്ചത്. അതേസമയം അദാനിയിലേക്ക് അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയേക്കുമെന്ന വാര്‍ത്തകളുണ്ട്. അതേസമയം ഇരു കമ്പനികളും നിക്ഷേപം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപം നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും. അദാനി ഓഹരികള്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നപ്പോള്‍ നിക്ഷേപം നടത്തിയ ജി ക്യു ജി പാര്‍ട്ടേണ്‌ഴ്‌സ്…

Read More

ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ദക്ഷിണ ധ്രുപം തന്നെ ലാന്‍ഡിങിനായി തിരഞ്ഞെടുക്കുവാനും ചില കാരണങ്ങളുണ്ട്. ലൂണാര്‍ ഐസ് എന്ന ശീതീകരിക്കപ്പെട്ട ജലസാന്നിധ്യമാണ് ദക്ഷിണ ധ്രുവത്തെ വിത്യസ്തമാക്കുന്നത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ആയിരുന്നു ആ കണ്ടെത്തല്‍ നടത്തിയത്. ചന്ദ്രനെ ഒരു കോളനിയാക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ലോകം. ചന്ദ്രനില്‍ ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കും. ആദ്യ അപ്പോളോ പേടകം ചന്ദ്രനില്‍ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്ര ലോകം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് അപ്പോളോ പേടകത്തിലെ സാംപിളുകള്‍ വിലയിരുത്തിയപ്പോള്‍ ജല സാന്നിധ്യത്തിന്റെ സൂചന ലഭിച്ചില്ല. തുടര്‍ന്ന് 2008ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് പരിശോധിച്ചപ്പോള്‍ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന്…

Read More

മാറി വരുന്ന ലോക ക്രമത്തില്‍ ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി കൂടി വരുകയാണ്. പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്നും സൗരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നും വൈദ്യുതിനിര്‍മാണത്തിലേക്കും കൂടുതല്‍ ശ്രദ്ധിക്കുകയാണ് ലോകം. ഉയര്‍ന്നുവരുന്ന കാലാവസ്ഥ വ്യതിയാനം തന്നെയാണ് കല്‍ക്കരി, പ്രെട്രോള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാന്‍ കാരണം. എന്നാല്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ Unéole ഒരു നിശബ്ദ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്. ശബ്ദത്തിന്റെ ശല്യം ഇല്ലാതെ സൗരോര്‍ജ്ജവും കാറ്റും ഉപയോഗിച്ച് സംയോജിത സമ്മിശ്ര ഊര്‍ജ്ജ സംവിധാനം വികസിപ്പിക്കുകയാണ് കമ്പനി. സൗരോര്‍ജ്ജ പാനലുകളും വിന്‍ഡ് ടര്‍ബൈനുകളും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. പുതിയ ഈ കണ്ടുപിടുത്തം വഴി 40 ശതമാനം അതിക വൈദ്യുതി ഉത്പാദനം നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഈ സാങ്കേതി വിദ്യയിലൂടെ സാധിക്കും. അതേസമയം രണ്ട് പുനരുല്‍പാദന ഊര്‍ജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കുന്നത് വഴി കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കുറഞ്ഞ കാര്‍ബണ്‍ ഉറപ്പാക്കുവാന്‍ റീസൈക്കിള്‍ ചെയ്ത അലുമിനിയം, സ്റ്റില്‍ എന്നിവ ഉപയോഗിച്ചാണ്…

Read More

ഇലവാഴ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ എസ് ചാക്കോ. അഞ്ച് വര്‍ഷമായി അദ്ദേഹം ഇല വാഴ കൃഷി നടത്തുന്നു. കൃഷിയിടത്തില്‍ മൂന്ന് പ്ലോട്ടുകളായി തിരിച്ച ശേഷമാണ് കൃഷി നടത്തുന്നത്. ഞാലിപ്പുവന്‍ വാഴയാണ് കൃഷി. തുടക്കത്തില്‍ ഇല ഒന്നിന് 3 രൂപ ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നാല് രൂപ ലഭിക്കുന്നുണ്ടെന്നാണ് ചാക്കോ പറയുന്നത്. അതേസമയം ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ 12 രൂപ വരെയായി വില ഉയരും. ഇല കൃഷിയിലേക്ക് ചാക്കോ എത്താന്‍ കാരണം ആലപ്പുഴ മാര്‍ക്കറ്റില്‍ അയല്‍ സംസ്ഥാനത്ത് നിന്നും വരുന്ന ഇലക്കെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ്. ആലപ്പുഴയില്‍ ക്ഷേത്രങ്ങളും വെജിറ്റേറിയന്‍ സദ്യകളും കൂടുതലായതിനാല്‍ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. തുടക്കത്തില്‍ 700 വാഴകളാണ് ചാക്കോ നട്ടത് പിന്നിട് 300 വാഴകള്‍ കൂടെ നട്ടു. ഇല മുറിച്ച് വില്‍പന ആരംഭിച്ചതോടെ നല്ല ഡിമാന്റ് ലഭിക്കുകയായിരുന്നു. വാഴ നട്ട് ഒന്നരമാസം ആകുമ്പോള്‍ ഇലവെട്ടാന്‍ ആരംഭിക്കും. ഒരു ഇലവെട്ടി അഞ്ച്…

Read More

ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ പൗരന്മാരും. ഇപ്പോള്‍ ലാന്‍ഡിങ്ങിന് മുമ്പുള്ള ഒരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2വുമായി ആശയവിനിമയം പുനസ്ഥാപിച്ചിരിക്കുകയാണ് വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറിന് തനിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാമെങ്കിലും ഇതിന് പുറമെയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം. എന്തെങ്കിലും ഒരു സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചാലും ആശയവിനിമയം നടക്കുവാന്‍ വേണ്ടിയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം സ്ഥാപിച്ചിരിക്കുന്നത്. അതേസമയം 23 വൈകിട്ട് 6.04ന് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. പേടകം പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ തസ്യമയം സംപ്രേഷണം ചെയ്യും. ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡിഡി നാഷനല്‍ ചാനലിലുമായിരിക്കും സംപ്രേഷണം.

Read More

രാജ്യത്ത് വികസനമില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ലഡാക്കിലൂടെ ബൈക്ക് യാത്ര നടത്തിയത് മോദി നിര്‍മിച്ച റോഡിലൂടെ. ലഡാക്കിലൂടെ ലേയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരെയുള്ള പാംഗോങ്ങിലേക്ക് ബൈക്കില്‍ സഞ്ചരിച്ച രാഹുല്‍ ഗാന്ധിച്ച് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചത്. രാഹുല്‍ ഗാന്ധി കാശ്മീരില്‍ വിനോദസഞ്ചാര മേഖല എങ്ങനെ കുതിച്ചുയരുന്നുവെന്ന് കാണിച്ചു തരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഇപ്പോള്‍ സമാധാന പരമായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നും കിരണ് റിജിജു പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ രഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിട്ട് എന്തുണ്ടാക്കിയെന്ന് വിമര്‍ഷകര്‍ ചോദിക്കുന്നു.

Read More

ഇന്ത്യയുടെ സ്വന്തം പ്രബല്‍ റിവോള്‍വര്‍ പുറത്തിറക്കി. അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രബല്‍ റിവോള്‍വറിന് 50 മീറ്ററാണ് ഫയറിംഗ് റേഞ്ച്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് ഇന്ത്യയാണ് പ്രബല്‍ നിര്‍മിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന റിവോള്‍വറിനേക്കാള്‍ രണ്ടര ഇരട്ടി ദൂരം കൂടുതല്‍ ലഭിക്കും. ഓരേസമയം പ്രബല്‍ ഉപയോഗിച്ച് ആറ് റൗണ്ട് വരെ വെടിവയ്ക്കാന്‍ സാധിക്കും. സൈന്യത്തിനൊപ്പം ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രബല്‍ വാങ്ങാന്‍ സാധിക്കും. 1.40 ലക്ഷം രൂപയാണ് വില വരുക. നിലവില്‍ ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് റിവോള്‍വര്‍ നിര്‍മ്മിക്കുക. ഭാരം കുറവായതിനാല്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കും. ബഹിരാകാശ പേടകങ്ങളിലും വാമാനത്തിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ എംഐഎം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രബല്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ റിവോള്‍വറില്‍ നിന്നും മിസ് ഫയര്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Read More

ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തത്. ഇതോടെ പേടകം വൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് കടന്നു. ഇനി ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച രാവിലെ ചന്ദ്രയാന്‍ 3യുടെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പെടും. നിലവില്‍ ചന്ദ്രനില്‍ നിന്നും 163 കിലോമീറ്റര്‍ മുകളിലാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുന്ന പേടകം താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47ന് ചന്ദ്രനില്‍ ഇറങ്ങുവനാണ് പേടകം ലക്ഷ്യം വെയ്ക്കുന്നത്. ജൂലൈ 14നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ നിന്നുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Read More

ദുബായ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുലരിയില്‍ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലെക്ക് സൈക്കിളില്‍ യാത്ര തിരിച്ച ഫായിസ് അഷ്‌റഫ് ഇപ്പോഴും യാത്ര തുടരുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് വഴിയായിരുന്നു ഫയിസിന്റെ യാത്ര. കോഴിക്കോട് തലക്കുളത്തൂര്‍ കച്ചേരിവളപ്പില്‍ ഫായിസ് അഷ്‌റഫ് അലിയാണ് ലണ്ടനിലേക്ക് ഒറ്റയ്ക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരം ഉണ്ടെങ്കിലും ഏഷ്യന്‍ വന്‍കരയില്‍ നിന്നും ഫയിസിന്റെ യാത്ര യൂറോപ്പിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ സെര്‍ബിയയിലൂടെയാണ് ഫയസ് യാത്ര ചെയ്യുന്നത്. ഫയസിന്റെ കൈയില്‍ വസ്ത്രങ്ങള്‍ മാത്രം നാല് ബാഗിലായി നിറച്ചിരിക്കുന്നു. ഒപ്പം കഴിക്കാന്‍ ഉണക്കിയ പഴങ്ങളും, ഒരു ബാറ്ററിയും ടെന്റ് അടിച്ച് താമസിക്കുവാനുള്ള ഉപകരണങ്ങളും ജിപിഎസ് ട്രാക്കറുമാണ് കൈവശമുള്ളത്. 35 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം എടുത്താണ് യാത്ര. ഫയസ് 2024ല്‍ ലണ്ടനില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, ഇറാന്‍, അര്‍മീനിയ, ജോര്‍ജിയ, തുര്‍ക്കി, ഗ്രീസ്, മാസിഡോണിയ എന്നി രാജ്യങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സെര്‍ബിയയ്ക്ക് ശേഷം സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ,…

Read More