Author: Updates

നമ്മള്‍ എല്ലാവരും എ ഐ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും എ്‌നാല്‍ രാജ്യസ്‌നേഹവും ദേശീയതയും കൂടി ഒരു മിച്ച് ചേര്‍ത്ത എ ഐ ചിത്രങ്ങള്‍ കണ്ടാലോ, അതിന്റെ സന്തോഷം വളരെ വലുതാണ്. ഇന്ത്യയിലെ 140 കോടി ജലങ്ങളും ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്ന നിമിക്ഷത്തിനായി കാത്തിരിക്കുകയാണ്. ആ ധന്യ നിമിഷത്തില്‍ പങ്കാളികളായി സന്തോഷിക്കുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നി വരെ എ ഐ സാങ്കേതിക വിദ്യയുടെ ആവിഷ്‌കാരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ആദ്യ റോക്കറ്റ് വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് അബ്ദുള്‍ കലാം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് പിന്നിലെ ചാലകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അതേസമയം ഇന്ത്യ ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നാണ് വിക്രം സാരാഭായി അറിയപ്പെടുന്നത്. 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വിക്രം സാരാഭായ് വഹിച്ചു. പിന്നീട് അത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ…

Read More

കൊച്ചി. മലയാളികളുടെ ചിരിച്ചിത്രങ്ങളുടെ സ്രഷ്ടാവ് സംവിധായകന്‍ സിദ്ദിഖിന് വിട. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച രാത്ര 9 മണിയോടെ മരണം സ്ഥിരീകരിച്ചു. 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സിദ്ദിഖ് എത്തുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ, നിര്‍മാണം, നടന്‍ എന്നി മേഖലയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. കലൂരില്‍ 1956ല്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബാസില്‍ ഇസ്മയിലിന്റെയും മകനായിട്ടാണ് സിദ്ദിഖിന്റെ ജനനം. തുടര്‍ന്ന് അദ്ദേഹം കലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കുള്‍, കളമശേരി സെന്റ് പോള്‍സ് കോളേജ്, മഹരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1983ല്‍ സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുകയായിരുന്നു. കൊച്ചിന്‍ കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് സിനിമ രംഗത്തേക്ക് എത്തിക്കുന്നത്. പിന്നീട് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ്…

Read More

ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന്‍ ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന്‍ സാധിച്ചിട്ടുള്ളത്. സമുദ്ര പരിവേക്ഷങ്ങള്‍ ലോകത്തെ പലപ്പോഴായി നടക്കുന്നുണ്ട്. അത്തരത്തില്‍ വലിയ ഒരു പരിവേക്ഷണത്തിനാണ് ഇപ്പോള്‍ ഇന്ത്യയും തയ്യാറെടുക്കുന്നത്. സമുദ്ര ഗവേഷണം, സമുദ്രവിഭവങ്ങള്‍ കണ്ടെത്തുക എന്നീ ലക്ഷത്തോടെ സമുദ്രയാന്‍ പദ്ധതിക്കാണ് ഇന്ത്യ തുടക്കം കുറിക്കുന്നത്. മൂന്ന് പേരെ സമുദ്രത്തിന്റെ 6000 അടി താഴ്ചയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുദ്രയാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മനുഷ്യരെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അയച്ച് നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാന്‍. ആഴക്കടല്‍ വിഭവങ്ങളെ പഠിക്കുകയും അവിടുത്ത ജൈവ വൈവിധ്യം വിലയിരുത്തുകയുമാണ് ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, തൊഴില്‍, മികച്ച ജീവിത നിലവാരം, സമുദ്ര പരിസ്ഥിതി സംരക്ഷം എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. 2026 ഓടെ സമുദ്രയാന്‍ പദ്ധതി യാഥാര്‍ഥ്യമാകും. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിക്കാണ് പദ്ധതിയുടെ ചുമതല…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതികൾ ഓരോന്ന് ആയി നടപ്പിലാക്കികൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ ഒരു സ്വപ്ന പദ്ധതി കൂടി പൂർത്തിയാകുകയാണ്. ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലത്തിന്റെ നിർമ്മാണം എപ്പോൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഒരുപാടു സവിശേഷതകളുണ്ട് ഈ പാലത്തിനു. ഒരു ആധുനിക എഞ്ചിനീയറിംഗ് വിസ്മയം ആണ് മോഡി അവിടെ ഒരുക്കുന്നത്. ഇത് ഗുജറാത്തിന്റെ മാത്രം അല്ല ഭാരതത്തിന്റെ തന്നെ അഭിമാന സ്തംഭങ്ങളിൽ ഒന്നായിമാറും. ഗുജറാത്ത് മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരവധിവികസന പദ്ധതികൾ ആണ് ആ സംസ്ഥാനത്തിൽ നടപ്പിലാക്കികൊണ്ട് ഇരിക്കുന്നത് .ഗുജറാത്തിലെ ചരിത്രപരവും അതോടൊപ്പം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നതിനായി ധാരാളം വികസന പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ എല്ലാം ഗുജറാത്തിൽ നിർമാണ പ്രവർത്തനത്തിലാണ്. വിനോദസഞ്ചാര ഹബ് ആക്കി ഗുജറാത്തിനെ മാറ്റുക എന്നതും സർക്കാരിന്റെ സ്വപ്നം ആണ്. ഈ പദ്ധതിയിൽ പെട്ടതാണ് നമ്മൾ എപ്പോൾ ഡിസ്‌കസ് ചെയുന്ന ഓഖ-ബെയ്ത് ദ്വാരക പാലം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നന പദ്ധതികളിൽ ഒന്ന് ആയിട്ടാണ് ഏത്…

Read More

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അമൃത് ഭാരത് പദ്ധതിയുടെ കീഴില്‍ 508 റെയില്‍ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്. 24470 കോടി രൂപ മുതല്‍ മുടക്കില്‍ 2025 ഓടെ നവീകരണം പൂര്‍ത്തിയാക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് പദ്ധതിയുടെ രൂപ രേഖ പൂര്‍ത്തിയാക്കും. രാജ്യത്ത് ഒരേസമയം ഇത്ര അധികം റെയിൽവേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണവും ദര്‍ശനവുമാണ് ഇപ്പോള്‍ യാഥാര്‍ത്യമാകുന്നത്. 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 508 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഉത്തരപ്രദേശിയും രാജസ്ഥാനിലും 55 സ്റ്റേഷനുകളും. ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, തെലുങ്കനായിലും ഗുജറാത്തിലും 21 വീതവും ത്സാര്‍ണ്ഡില്‍ 20, ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും 18, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13. അതേസമയം കേരളത്തില്‍ 35…

Read More

യുട്യൂബറെ ഫ്‌ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയ ആരോപണത്തില്‍ മറുപടിയുമായിനടന്‍ ബാല. റൂമില്‍ കയറി ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തോക്ക് എടുത്തിട്ടില്ലെന്നും നടന്‍ ബാല പറയുന്നു. യൂട്രൂബറുടെ വീട്ടില്‍ എത്തിയ ബാല യൂട്രൂബറുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ബാല യൂട്രൂബറുടെ വീട്ടില്‍ എത്തുമ്പോള്‍ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കും ഇത് മുന്നറിയിപ്പല്ല തീരുമാനമാണെന്നാണ് വീഡിയോയില്‍ ബാല പറയുന്നു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും യൂട്രൂബറുടെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് ബാല പറയുന്നതും വീഡിയോയില്‍ കാണാം. നിങ്ങള്‍ പോലീസില്‍ പരാതി നല്‍കും എന്ന് അറിയാമെന്നും അതുകൊണ്ടാണ് വീഡിയോ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ബാല തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. താന്‍ ബാലയ്‌ക്കെതിരെ നല്‍കിയ വീഡിയോയാണ് പ്രകോപനത്തിന് കാരണമെന്നും യൂട്രൂബര്‍ പറയുന്നു.

Read More

എങ്ങനെ എങ്കിലും ഇന്ത്യൻ മണ്ണിൽ കടന്നു കയറിയാൽ മതി എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ചൈന. അതിനു വേണ്ടിയുള്ള അവരുടെ കുൽസിത പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. അത് പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയതാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെയും കേന്ദ്രസർക്കാറിന്റേയും ചുട്ട മറുപടിയും പ്രവർത്തിയും കാരണം ചൈനക്ക് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള 8200 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയുമായി ചൈന വീണ്ടും വന്നു. ഇന്ത്യ വീഴുമെന്നു കരുതി വലിയ മോഹങ്ങളുമായി വന്ന ചൈനക്ക് മുഖത്ത് അടിച്ചപോലെ ഒരു താകീത് നൽകിയിരിക്കുകയാണ് ഇന്ത്യ. ചൈനയുടെ ഇലക്ട്രിക്ക് കാർ നിർമാണ കമ്പനിയായ BYD മോട്ടോർസ് ആണ് ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ എത്തിയത് ഇലക്ട്രിക്ക് കാറുകൾ ഇന്ത്യയിൽ നിർമിച്ചു നിരത്തിൽ ഇറക്കുകയായിരുന്നു ലക്ഷ്യം. ഹൈദരാബാദിലെ മേഘ ഇൻഫ്രാസ്റ്റ്‌സർ എന്ന കമ്പനിയുമായി ചേർന്നായിരുന്നു BYD മോട്ടോർസിന്റെ പദ്ധതി. പ്രോമോഷൻ ഓഫ് ഇൻഡസ്ടറി ആൻഡ് ഇന്റേണൽ ട്രേഡിനാണ് കമ്പനിയുടെ അപേക്ഷ ലഭിച്ചത്.100 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം…

Read More

രാജ്യത്തെ അരലക്ഷത്തോളം സ്ത്രീകള്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ തുണയായ ലിജ്ജത്ത് പപ്പടത്തേക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല. 1959ല്‍ ഏഴ് ഗുജറാത്തി സ്ത്രീകള്‍ ചേര്‍ന്ന് വീട്ടിലെ ടെറസില്‍ 80 രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ കമ്പനി വളര്‍ന്ന് 1600 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഉള്ളവര്‍ അധികം ലജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ല. അതേസമയം ഉത്തരേന്ത്യയില്‍ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവര്‍ ഈ പേര് മറക്കുവാന്‍ സാധ്യത കുറവാണ്. ഏഴ് വീട്ടമ്മമാരുടെ മനസ്സില്‍ ഉപജീവനത്തിനായി തോന്നിയ ആശയമായിരുന്നു പപ്പട നിര്‍മാണം. ലിജ്ജത്ത് പപ്പടത്തിന് പിന്നിലെ ആ വീട്ടമ്മമാരാണ് ജസ്വന്തിബെന്‍ ജമ്നാദാസ് പോപറ്റ്, പാര്‍വതിബെന്‍ രാംദാസ് തോഡാനി, ഉജംബെന്‍ നാരന്‍ദാസ് കുണ്ഡലിയ, ബാനുബെന്‍ തന, ലഗുബെന്‍ അമൃത്ലാല്‍ ഗോകാനി, ജയബെന്‍ വി വിത്താലാനി, ദിവാലിബെന്‍ എന്നിവരായിരുന്നു അവര്‍. ഈ വീട്ടമ്മമാര്‍ക്ക് പിന്തുണയുമായി സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗവുമായ ഛഗന്‍ലാല്‍ കരംസി പരേഖ് ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹമാണ് വീട്ടമ്മമാര്‍ക്ക് 80 രൂപ വായ്പ ന…

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. ഒരു കാലത്ത് കമ്പനിയുടെ വളര്‍ച്ചകളുടെ വാര്‍ത്തകളാണ് നിറഞ്ഞു നിന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദയവായി സഹായിക്കണേ കിട്ടാനുള്ള കുടിശിക ലഭിച്ചില്ലെങ്കില്‍ ജീവിക്കാന്‍ കയ്യിലൊരു പൈസയുമില്ല. ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുംമെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 2021ന് ശേഷം കമ്പനിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ശുഭകരമല്ല. സ്ഥാപനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നിക്ഷേപകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവിരം. ബൈജൂസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളും പൂട്ടുകയും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തു. എങ്ങനെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവനാണ് ബൈജൂസിന്റെ ശ്രമം. കമ്പനി വളര്‍ച്ചയുടെ പാതയിലായതോടെ ബൈജൂസ് രവീന്ദ്രനും കൂട്ടരും നടത്തിയ സാമ്പത്തിക കെടുകാര്യസ്ഥതയും ഏറ്റെടുക്കലുകളുമാണ് ബൈജൂസിനെ തകര്‍ത്തത്. മാതാപിതാക്കളെയും കുട്ടികളെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയായിരുന്നു ബൈജൂസിന്റെ മാര്‍ക്കറ്റിങ്. ഇത് വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമാകുകയും കമ്പനിയുടെ…

Read More

കെ ടി ജയകൃഷ്ണൻ കൊലപാതകം നേരിൽക്കാണേണ്ടിവന്ന കൊച്ചുകുട്ടി. 23 വർഷങ്ങൾക്കു ശേഷം ജീവനൊടുക്കകി. ക്ലാസ് മുറിയിൽ, തന്റെ കൺമുന്നിൽ സ്വന്തം അധ്യാപകൻ ദാരുണമായി കൊലചെയ്യപ്പെട്ടതിനു മൂക സാക്ഷിയാകേണ്ടിവന്ന ഷെസിന എന്ന കൊച്ചുകുട്ടിയ പിന്നീടുള്ള 23 വർഷങ്ങൾ ജീവിച്ചത് താളം തെറ്റിയ മനസുമായാണ്. ജയകൃഷ്ണന്റെ രാഷ്ട്രീയക്കൊലപാതകത്തിനു സാക്ഷിയാകുമ്പോൾ 6–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഷെസിന. 23 വർഷം ആ ദുരന്തം ഉള്ളിൽപ്പേറി നടന്ന ഷെസിന അവസാനം ജീവനൊടുക്കി. കുട്ടിക്കാലത്തു മനസ്സിനേൽക്കുന്ന മുറിവിന്റെ ആഘാതം കവർന്നെടുത്തത് ഷെസിനയുടെ 23 വർഷങ്ങളാണ്. ഒടുക്കം ജീവനും. ഒരൊറ്റ ഷെസിനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ഇത്? ഒരിക്കലുമല്ല. നമ്മൾ ഓർമിക്കാൻ ആഗ്രഹിക്കാത്ത പല സംഭവങ്ങലും നമ്മുടെ ഓർമയിലേക്ക് കയറി വരാറുണ്ട്. ഇതുപോലെ ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ മനസിനെ വേദനിപ്പിച്ച ഓർമകളും ഷോക്കും മനസ്സിൽ നിന്ന് തന്നെ താങ്ങി നിൽക്കാറുണ്ട് .ഇത് മാനസിക സംഘർഷത്തിലേക്കു നയിക്കുന്നു സംഘർഷത്തിനിടയാക്കുകയും വിഷാദ രോഗത്തിനു വരെ കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ.…

Read More