Author: Updates

ബിഎസ്എന്‍എലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 4ജി സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലൂടെയുമാണ് ബിഎസ്എന്‍എലിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. കമ്പനി മികച്ച ലാഭത്തിലേക്ക് എത്തണമെങ്കില്‍ ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ്, മികച്ച നിര്‍വഹണം എന്നിവ ആവശ്യമാണ്. ഇവയെല്ലാം സാധിച്ചാല്‍ മാത്രമായിരിക്കും കമ്പനിയെ ലാഭത്തിലാക്കുവാന്‍ സാധിക്കുക. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ രാജ്യം കൂടുതല്‍ തദ്ദേശിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എന്‍എല്‍ പുതിയതായി രാജ്യത്തെ 10000 ഗ്രാമങ്ങളില്‍ 52000 ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ന്യൂഡല്‍ഹി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യ വിരുദ്ധ നീക്കത്തിന്റെ സൂചനയും. ബംഗ്ലാദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചു. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമയാണ് തകര്‍ത്തത്. ബംഗ്ലാദേശിലെ മുജീബ് നഗറിലെ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്‌സി സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഹിന്ദു ഭവനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. പാക്ക് സേനയുടെ മേജര്‍ ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങുന്നതായി ഒപ്പിടുന്നതാണ് ചിത്രീകരിച്ചിരുന്നത്. 93000 സൈനികരാണ് അന്ന് ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. കലാപത്തില്‍ ഇതുവരെ 450 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.

Read More

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിർന്ന കർണാടിക് ഓടക്കുഴൽ വിദ്വാൻ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുൽ, മൃദംഗ വിദ്വാൻ ഹരിഹരൻ ശങ്കരൻ എന്നിവർ ശശാങ്ക് സുബ്രഹ്‌മണ്യത്തിനൊപ്പം കാക്കനാട് രാജഗിരി ക്യാമ്പസിൽ നടന്ന സംഗീത കച്ചേരിയുടെ മാറ്റുകൂട്ടി. 2022ൽ ഫ്രാൻസ് സർക്കാരിന്റെ പരമോന്നത ബഹുമതികളിനൊന്നായ ദി നൈറ്റ്ഹുഡ്, ഗ്രാമി പുരസ്‌കാര നോമിനേഷൻ, 2017ൽ ഭാരത സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്‌കാരം, 2001ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചുട്ടുള്ള പ്രതിഭയാണ് ശശാങ്ക് സുബ്രഹ്‌മണ്യം. 1992 മുതൽ ഇതുവരെ തുടർച്ചയായി രാഷ്ട്രപതി ഭവനിൽ മാറിവന്ന എല്ലാ രാഷ്ട്രപതികൾക്കായും കച്ചേരി അവതരിപ്പിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. 50ൽ അധികം രാജ്യങ്ങളിലെ മുൻനിര വേദികളിൽ നിരവധി സംഗീത കച്ചേരികൾ, വർക്ഷോപ്പുകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം…

Read More

പുണെ. വയനാട്ടിലെ ദുരന്തത്തിന് കാരണം പരിസ്ഥിതിയെ മറന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറപ്പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് വയനാട്ടിലെ അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിയന്ത്രിക്കുവാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ഇപ്പോഴും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2019ലാണ് ഇനി ഒരു ദുരന്തം ഉണ്ടായാല്‍ ചുരല്‍ മല അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read More

മ്യൂസിയത്തില്‍ വെച്ചാല്‍ ജനം ഇരച്ച് കയറുമെന്ന് മന്ത്രിമാര്‍ പറഞ്ഞ നവകേരള ബസില്‍ കേറാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. ബസ് ബെംഗളൂരു- കോഴിക്കോട് റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വലിയ സംഭവമാണെന്നും ബസില്‍ യാത്രക്കാര്‍ കയറുമെന്നുമുള്ള പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. ഈ മാസം നവകേരള ബസ് ലാഭത്തില്‍ ഓടിയത് ഒറ്റ ദിവസം മാത്രമാണ്. ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താല്‍ ഏഴിന് മാത്രമാണ് ബസ് ലാഭത്തിലോടിയത്. ആളില്ലാത്തതിനാല്‍ ബുധനും വ്യാഴവും സര്‍വീസ് നടത്തിയില്ല. ബസില്‍ കോഴിക്കോട് നിന്നും ബെംഗളൂരു വരെ ടിക്കറ്റ് നിരക്ക് 1240 രൂപയാണ്. ബസില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. രണ്ട് ട്രിപ്പിലും യാത്രക്കാര്‍ നിറഞ്ഞാല്‍ 62000 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുക. എന്നാല്‍ ചിലവ് 40000 രൂപയോളം വരും. ബസില്‍ സീറ്റ് നിറഞ്ഞോടിയ ഒറ്റ ദിവസം പോലുമില്ല. കോഴിക്കോട് നിന്നും മറ്റ് ബസുകള്‍ക്ക് 700 രൂപാണ് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ 1240 രൂപയാണ് നവകേരള ബസിലെ…

Read More

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. വിഴിഞ്ഞം പദ്ധതിയിലൂടെ ലോക നാവിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതെത്തും. കേരളത്തിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്തിന്റെ സ്ഥാനം ഇനി സിംഗപ്പൂര്‍, ദുബായ്, സലാല എന്നി വന്‍കിട തുറമുഖങ്ങള്‍ക്കൊപ്പമായിരിക്കും. വിഴിഞ്ഞം തുറമുഖം ഇന്ത്യയിലും കേരളത്തിലും എന്തൊക്കെ മാറ്റങ്ങള്‍ക്കായിരിക്കും തുടക്കം കുറിക്കുക. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്ന പേരിലാണ് ആദ്യം കേരളം ലോക നാവിക ഭൂപടത്തില്‍ ഇടം പിടിച്ചത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നും കേരളത്തിലേക്ക് പുരാതന കാലം മുതലെ വ്യാപാരികള്‍ എത്തിയിരുന്നു. ലോകത്ത് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന 50 തുറമുഖങ്ങളാണുള്ളത്. ഇന്ത്യയ്ക്ക് സ്വന്തമായി മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖം ഇല്ലാത്തത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇതുമൂലം ഇന്ത്യയ്ക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നി തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ പോരായ്മയാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ രാജ്യം മറികടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക,…

Read More

ന്യൂഡല്‍ഹി. കശ്മീരില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. ഇത്തവണ റെക്കോര്‍ഡ് ടൂറിസം ബ്രേക്കിംഗ് സീസണാണ് പ്രതീക്ഷിക്കുന്നതെന്ന് ജമ്മു കാശ്മീര്‍ ടൂറിസം സെക്രട്ടറി. അമര്‍നാഥ് യാത്രയുടെ സമീപകാല തുടക്കം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള വര്‍ദ്ധനവിന് കാരണമായി. ശ്രീനഗറില്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടതായിട്ടാണ് വിവരം. ജി 20 ജമ്മു കശ്മീരില്‍ നടന്നതോടെയാണ് വലിയ മാറ്റത്തിന് കാരണമായി വന്നത്. ഇത് ജമ്മു കശ്മീരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് ധാരണ ഗണ്യമായി വര്‍ദ്ധിച്ചു. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് കശ്മീരില്‍ നടപ്പാക്കിയത്. ഇത് പൂര്‍ണമായും വിജയിച്ചു വെന്നാണ് വിനോദസഞ്ചാരികളുടെ തിരക്ക് വ്യക്തമാക്കുന്നത്.

Read More

തിരുവനന്തപുരം. വൈദ്യുതി ബില്‍ കുറയുന്നത് സ്വപ്‌നം കണ്ട് സോളാറിലേക്ക് മാറിയ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടി. പുരപ്പുറ സോളാര്‍ വൈദ്യുതി നിരക്ക് കൂട്ടിയത് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ് ഒക്ടോബറില്‍ നിന്നും മാര്‍ച്ചിലേക്ക് മാറ്റിയിനാല്‍ കമ്മീഷന്‍ ഇടപാട് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സോളാറിലേക്ക് മാറിയ ജനങ്ങളെ പറ്റിച്ചതായിട്ടാണ് ആക്ഷേപം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി കെഎസ്ഇബി ബാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. മുമ്പ് ഒക്ടോബറില്‍ അതുവരെ ബാങ്കിലുള്ള വൈദ്യുതിയുടെ പണം നല്‍കിയാല്‍ നവംബര്‍ മുതലുള്ള പണം ബാങ്കില്‍ കടക്കും. അത് ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ മാസങ്ങളില്‍ ഉപയോഗിക്കാം. മാര്‍ച്ച് 31ലേക്ക് ബാങ്കിംഗ് പീരീഡ് മാറ്റിയതോടെ ഈ നേട്ടം ഇല്ലാതാകും. മാര്‍ച്ചിന് ശേഷം സോളാര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബാക്കി ഉണ്ടാകില്ല. അതേസമയം ലാഭമില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. പകല്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വൈദ്യുതിക്ക് വില കുറവാണെന്നും രാത്രി പകരം നല്‍കുന്ന വൈദ്യുതി പുറത്തു നിന്നും അമിത വിലയ്ക്ക് വാങ്ങുന്നാണെന്നുമാണ് കെഎസ്ഇബിയുടെ പറയുന്നത്.

Read More

കോട്ടയം. വർഷങ്ങളായി കുഴികൾ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് ബിജെപി. കുമ്മണ്ണൂർ വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത എംഎൽഎ ഉൾപ്പെടെ കേരള സർക്കാർ സംവിധാനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് ബിജെപി ഈ റോഡിലെ വലിയ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ച്. ജില്ലാ സെക്രട്ടറി സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി കെ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ ,ജില്ലാ കമ്മറ്റി അംഗം പി. പി രാജേഷ് എന്നിവർ പ്രസംഗിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സന്തോഷ് കുമാർ , മോഹനൻ തേക്കടയിൽ , സി ജി വിശ്വനാഥൻ , ചന്ദ്രമതി കെ എൻ , ഗായത്രി സിജു, കെ എം വിശ്വനാഥൻ നായർ, യു സി കുട്ടപ്പൻ ,എബ്രാഹം ജോസഫ് തൊണ്ടിക്കൽ , രാജു മുരിക്കനാവള്ളിൽ…

Read More

18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ പ്രമേയം തന്നെ പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ പരിഗണിച്ചില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13പ്രമേയങ്ങളാണ് ഉണ്ടായിരുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്ന മൂന്ന് പ്രമേയങ്ങളും ഉണ്ടായിരുന്നു.

Read More