Author: Updates
1984ല്‍ 5000 രൂപ മുതല്‍ മുടക്കില്‍ 200 കോഴികളെ വളര്‍ത്തി തുടങ്ങിയ കമ്പനി, ഇന്ന് 15000 ഗ്രാമങ്ങളില്‍ സാന്നിധ്യമറിയിച്ച് 12000 കോടി രൂപയുടെ വാര്‍ഷിക വിറ്റ് വരവ് നേടുന്നു. ഓരോ സംരംഭകര്‍ക്കും ആവേശം പകരുന്ന കഥയാണ് സുഗണ ഫുഡ്‌സ് എന്ന കമ്പനിയുടെത്. കഠിനാധ്വാനികളായ ബി സൗന്ദരരാജനും സഹോദരന്‍ ജി ബി സൗന്ദരരാജനും ചേര്‍ന്നാണ് സുഗുണ ഫുഡ്‌സ് ആരംഭിക്കുന്നത്. ഇന്ന് ഇരുവരും രാജ്യത്തെ ഏറ്റവും വലിയ കോഴി കര്‍ഷകരാണ്. ഇന്ന് 15000 ഗ്രാമങ്ങളില്‍ 40000 അധികം കര്‍ഷകര്‍ സുഗണ ബ്രാന്‍ഡിന് കീഴിയില്‍ കോഴികളെ വളര്‍ത്തുന്നു. ബി സൗന്ദരരാജന്റെ മകന്‍ വിഗ്നേഷ് ആണ് സ്ഥാപനത്തിന്റെ എം ഡി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന ഉത്പന്നം ബ്രോയിലര്‍ ചിക്കനും മുട്ടയുമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങിയ സൗന്ദരരാജന് ആദ്യ സംരംഭത്തില്‍ വിജയിക്കുവാന്‍ സാധിച്ചില്ല. ആദ്യം പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈദരാബാദിലെ ഒരു കര്‍ഷിക പമ്പ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ്…
സാധാരണയായി വീടുകളിൽ ഒരേ സോപ്പ് ഉപയോഗിച്ച് ആവും വെള്ളവും കുളിക്കുന്നത്. ബാത്‌റൂമിൽ പൊതുവായി ഒരു സോപ്പ് ഉണ്ടാവും അത് തന്നെ ആവും എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തെ ബാധിക്കുന്നതിനു കാരണമാകും.ഒരേ സോപ്പ് ഒത്തിരി ആളുകൾ ഉപയോഗിച്ചാൽ അതിൽ ധാരാളം ബാക്‌ടീരിയകളും മറ്റു രോഗകാരികളായ സൂക്ഷ്മാണുക്കളും വളരും. ഇത് ഒരാളിൽ നിന്ന് മറ്റെയാളിലേക് വേഗത്തിൽ പടരുന്നു. കൂടാതെ ചര്മത്തില് അണുബാധ ഉണ്ടാവുന്നതിനും കാരണമാകുന്നു. ഓരോരുത്തരുടെയും ചർമം പല വിധത്തിലാവും . എണ്ണമയമുള്ളതും വരണ്ടതും സാധാരണ ചര്മമുള്ളവരുമൊക്കെ ഉണ്ട്. ഓരോരുത്തരുടെയും ചര്മത്തിനു അനുയോജ്യമായ സോപ്പ് കണ്ടെത്തി അത് ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്. മാർക്കറ്റിൽ കിട്ടുന്ന സോപ്പ് തന്നെ ഇത്തരത്തിൽ വ്യതാസപ്പെട്ടിരിക്കുന്നു. സോപ്പ് ചര്മത്തിന്റെ പി .എച്ചിൽ മാറ്റം വരുത്തുന്നു .നമ്മുടെ ചര്മത്തിന്റെ പ്രകൃതിക്കു അനുസരിച്ചുള്ള സയപ് ഉപയോഗിച്ചില്ലെങ്കിൽ ചര്മത്തില് കുരുക്കൾ, ചൊറിച്ചിൽ എന്നിവ ഉണ്ടാവാനും ചർമം വരണ്ടതാകാനുമൊക്കെ സാധ്യത ഉണ്ട്. സ്വന്തം ആയി ഒരു സോപ്പ് ഉപയോഗിക്കുക ആരോഗ്യമുള്ള കുളിക്കു സ്വന്തം ആയി…
ദേശീയ നേതൃത്വത്തെ ശക്തിയോടെ പിടിച്ചു നിറുത്തിയിരുന്നത് പ്രാദേശിക നേതാക്കൾ ആയിരുന്നു . അവരായിരുന്നു എക്കാലവും കോൺഗ്രസിന്റെ ശക്തി. സ്വാതന്ത്രസമര നേതാക്കളെ ഒഴിച്ച് നിറുത്തി നോക്കിയാൽ നിരവധി പ്രാദേശിക നേതാക്കൾ കോൺഗ്രസിനുണ്ടായിരുന്നു.ജനങ്ങൾക്കിടയിൽ ജീവിച്ചവരായിരുന്നു ഈ നേതാക്കൾ . അതുകൊണ്ടു തന്നെ ജനങ്ങളെ സ്വാധീനിക്കാനും നയിക്കാനും നിയന്ത്രിക്കാനുമെല്ലാം ഈ നേതാക്കൾക്ക് സാധിച്ചു.കോൺഗ്രസിന്റെ കോട്ടകളുടെ കാവൽക്കാരും നേടും തൂണും എല്ലാം ഈ നേതാക്കൾ ആയിരുന്നു. നെഹ്‌റുവിന്റെ കാലം കോൺഗ്രസിന് വെളിച്ചത്തിന്റെ കാലം തന്നെ ആയിരുന്നു. എന്നാൽ നെഹ്റുവിന്റെ പിൻഗാമിയായി ഇന്ദിര ഗാന്ധി വന്നത് മുതൽ കോൺഗ്രസ്സിന്റെ ശനി ദശ ആരംഭിച്ചു തുടങ്ങി .പതിയെകാര്യങ്ങൾക്കു മാറ്റം വന്നു തുടങ്ങി .ഇന്ദിരാഗാന്ധിയുടെ പുതിയ നയങ്ങളായിരുന്നു കോൺഗ്രസ് പതനത്തിലേക്കു നയിച്ച ചവിട്ടുപടി. പ്രാദേശിക നേതാക്കളെ അധികം ‘വളർത്തേണ്ടതില്ലെ’ എന്നതായിരുന്നു ആ തീരുമാനങ്ങളിൽ പ്രധാനം. തീരുമാനങ്ങൾ കേന്ദ്രീകൃതമായി ഡൽഹിയിൽനിന്നെടുക്കുകയും ചെയ്യുന്ന രീതി നിലവിൽ വന്നു. അതോടെ നെഹ്റുവിനു ശേഷം കോൺഗ്രസിനെ മുന്നോട്ടു നയിച്ച നേതാക്കൾ ഓരോന്നായി കൊഴിഞ്ഞു തുടങ്ങി. തമിഴ്നാട്ടുകാരൻ ജി.കെ.…
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കല്‍ക്കി 2898. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രൊഡക്റ്റ് കെ എന്ന പേരില്‍ ഇറക്കിയെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് ഹോളിവുഡ് സിനിമകള്‍ക്ക് തുല്ല്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. വിഡിയോ പുറത്ത് വിട്ട് മണിക്കൂറികള്‍ക്ക് അകം 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഭാവിയില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ അന്ധകാരം ലോകത്തെ കീഴടക്കുമ്പോള്‍ അതിനെ നശിപ്പിക്കുവനായി ഒരു ശക്തി ഉദിക്കും എന്ന തലക്കെട്ടോടെയാണ് വീഡിയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പട്ടാണി, പശുപതി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായിട്ടാണ് പ്രഭാസ് എത്തുന്നത്. ചിത്രം അടുത്തവര്‍ഷം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.
കേരളത്തിന് ഒരു മുന്നറിയിപ്പായിരുന്നു 2018ലെ പ്രളയം. കാലാവസ്ഥ മാറി വരുന്ന ഈ കാലത്ത് അതിനെ മറികടന്ന് മുന്നേറണ മെങ്കില്‍ സങ്കേതിക വിദ്യയുടെ സഹായവും നമുക്ക് ആവശ്യമാണ്. പ്രളയത്തില്‍ ജീവന്‍ രക്ഷ ഉപകരണമായും പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമായും ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്റര്‍ ഇന്നൊവേഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം. 2018ലെ പ്രളയം നല്‍കിയ മുന്നറിയിപ്പില്‍ നിന്നും പിറവിയെടുത്ത ഈ ഉപകരണം നിര്‍മിച്ചതിന് പിന്നില്‍ അനൂപ് എ ബി, അഖില്‍ പി എന്നി ചെറുപ്പക്കാരാണ്. ദുരന്തം സംഭവിച്ച പ്രദേശങ്ങളില്‍ 100 കിലോ അവശ്യവസ്തുക്കള്‍ എത്തിക്കുവാന്‍ ഈ ഉപകരണത്തിന് സാധിക്കും. പ്രളയത്തില്‍ അകപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുവാനും വെള്ളത്തിന് അടിയില്‍ ഭൂപ്രദേശങ്ങളെ മാപ്പ് ചെയ്യുവാനും, ശരീരത്തില്‍ ജീവനുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുവാനും മൃതശരീരം വീണ്ട് എടുക്കുവാനും റെയ്ക്യൂ റേഞ്ചറിന് സാധിക്കും. പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇന്‍ കേരള…
ലോകത്ത് ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റെതാണെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനം നേടിയ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 27 രാജ്യങ്ങളില്‍ മാത്രമാണ് വിസയിസല്ലാതെ യാത്ര ചെയ്യുവാന്‍ സാധിക്കു. അതേസമയം റിപ്പോര്‍ട്ടില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉണ്ട്. 99-ാം സ്ഥാനത്ത് യെമനും, 100-ാം സ്ഥാനത്ത് പാകിസ്താനും 101-ാം സ്ഥാനത്ത് സിറിയയും, 102-ാം സ്ഥാനത്ത് ഇറാഖുമാണ് ഉള്ളത്. ലോകത്ത് ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് ശക്തിയില്‍ പിന്നില്‍ എന്നതാണ് സത്യം. ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തവുമാണ്. സാമ്പത്തികമായി വളരെ വലിയ തകര്‍ച്ചയിലാണ് ഇത്തരം രാജ്യങ്ങള്‍. അതേസമയം ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് എന്ന അംഗീകാരം സിംഗപ്പൂരിന് ലഭിച്ചു. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂരിന്റെ നേട്ടം. 192 രാജ്യങ്ങളിലാണ് വിസ…
രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വന്‍ കുതിപ്പുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ നിന്നും ബഹിരാകാശ മോഖലയിലേക്കെ യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ്. കൊച്ചി കേന്ദ്രമായിട്ടാണ് എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ഐ എയ്‌റോ സ്‌കൈ പ്രവര്‍ത്തനം ആരംഭിച്ചത്. യുവ എഞ്ചിനീയര്‍മാരായ ആദില്‍ കൃഷ്ണ, ശരത്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 2026 ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്ത് അനുദിനം മാറ്റങ്ങള്‍ക്ക് ഉണ്ടാകുന്ന ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്‍ ലക്ഷ്യമിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. റോബോര്‍ട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഹബ്ബ് റോബോട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്‌റോ സ്‌കൈ ഇതിനോടകം ഒരു സാറ്റ്‌ലൈറ്റ് നിര്‍മിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റിന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സാറ്റ്‌ലൈറ്റിന് നമ്പി സാറ്റ് 1 എന്ന് പേര് നല്‍കിയിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നമ്പി സാറ്റ് 1 വിക്ഷേപിക്കുവനാണ്…
ന്യൂഡല്‍ഹി. ആന്‍ഡമാനില്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 710 കോടി രൂപ ചിലവിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ വലിയ തോതില്‍ ദ്വീപിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സാധിക്കും. പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 40800 ചതുരശ്ര കിലോമീറ്ററാണ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. രണ്ട് ബോയിംഗ് 767-400 ഒപ്പം രണ്ട് എയര്‍ബസ് 321 വിമാനങ്ങള്‍ക്ക് അനിയോജ്യമായ ഏപ്രോണ്‍ പോര്‍ട്ട് ബ്ലെയറില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 80 കോടിയാണ് നിര്‍മാണ ചെലവ്
ജനമനസ്സുകളെ ജയിക്കുന്നവനാണ് ജനാധിപത്യത്തിലെ വിജയി, എന്നാൽ എത് കാലം ജനഹിതം തേടിയാലും ജനമനസ്സുകളിൽ ഒരു ഉത്തരം മാത്രമാണ് ഉദിക്കുന്നതെങ്കിലോ അയാളെ നമുക്ക് ജനമനസ്സുകളിലെ ഏകാധിപതി എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചുരുക്കം ചില നേതാക്കളെ കേരളം കണ്ടിട്ടുള്ള അത്തരത്തിൽ ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ആമുഖങ്ങൾ അപ്രസക്തമാവും വിധം കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവ്. ജനകീയതയുടെ പര്യായമായി രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന എളിമയാർന്ന വ്യക്തിപ്രഭാവം. രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഒരു അപൂർവ നേട്ടവും സ്വന്തമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള നിയമസഭയിൽ എം.എൽ.എയായി 50 വർഷം തികയ്ക്കുകവാനും, ആ ചരിത്രം തന്റെ പേരിൽ കുറിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.1970 ൽ പുതുപ്പള്ളിയിൽ നിന്നും നിയമസഭയിൽ എത്തിയ ഉമ്മൻ ചാണ്ടി തോൽവി അറിയാതെ ജൈത്രയാത്ര തുടങ്ങിയത്. 1943 ഒക്ടോബർ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ…
മലയാളികള്‍ക്ക് മുന്നില്‍ അവതാരകനായി എത്തി താരമായി മാറിയ വ്യക്തിയാണ് ജീവ. മലയാളത്തിലെ എനര്‍ജെറ്റിക് അവതാരകരില്‍ ഒരാളായ ജീവ ഇതിനോടകം എതാനം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം ജീവയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ താരമാണ് ജീവയുടെ പങ്കാളി അപര്‍ണയും. സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് ഇരുവരും. ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്. അതേസമയം അപര്‍ണയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശനവുമായി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ജീവ. ഭാര്യ അപര്‍ണയെ അഴിച്ച് വിട്ടിരിക്കുകയാണോ എന്ന് സ്ത്രീകള്‍ അകടക്കം തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളിലും പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് ജീവ പറയുന്നു. എന്നാല്‍ എത്ര നല്ല കാര്യം ചെയ്താലും അതിന് അര്‍ഹിക്കുന്ന വില കിട്ടില്ല. അതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ജീവ പറയുന്നു. സോഷ്യല്‍ മീഡിയയെ ചിലര്‍ ടോക്‌സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. എന്നാല്‍ നിരവധി പേര്‍…