Author: Updates

കേരളത്തിന്റെ രുചിപ്പെരുമ പോര്‍ച്ചുഗീസുകാര്‍ക്കിടയില്‍ വിളമ്പുകയാണ് തൃശൂര്‍ ഇരങ്ങാലക്കുട സ്വദേശിയായ വിജീഷ്. 2010 ലാണ് വിജീഷ് പോര്‍ച്ചുഗലിലെത്തുന്നത്. അന്ന് കേരളത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ തപ്പിനടന്ന വിജീഷിന് നിരാശയായിരുന്നു ഫലം. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് എന്ത് കൊണ്ട് തനിക്ക് ഒരു കേരള റെസ്‌റ്റോറന്റ് തുടങ്ങിക്കൂട എന്ന ചിന്ത വിജീഷിലേക്ക് എത്തുന്നത്. ഒടുവില്‍ 2018-ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് വിജേഷ് കേരള റെസ്‌റ്റോറന്റ് ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ രുചികളും സംസ്‌കാരവും ഭാഷയും എല്ലാം നിറഞ്ഞ പോര്‍ച്ചുഗലില്‍ വിജിഷിന്റെ കേരള റെസ്‌റ്റോറന്റ് ഇന്ന് കാണുന്ന നിലയിലെത്തിയത് വലിയ വെല്ലുവിളികളെ അതിജീവിച്ചാണ്. ഇന്ത്യയിലും വിദേശത്തും നിരവധി ഹോട്ടലുകളില്‍ ഷെഫ് ആയി ജോലിചെയ്ത അനുഭവ സമ്പത്താണ് പോര്‍ച്ചുഗലില്‍ പരീക്ഷിക്കുവാന്‍ വിജിഷിനെ പ്രേരിപ്പിച്ചത്. കേരള തനിമയുള്ള രൂചികൂട്ടുകള്‍ പോര്‍ച്ചുഗല്‍ ജനത വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ തനത് രുചികളായ പിടിയും കോഴിയും ചെമ്മീന്‍ തീയലും വഴുതനങ്ങാ തീയലുമൊക്കെ പോര്‍ച്ചുഗലുകാരുടെ നാവിന് ആസ്വാദ്യകരമായതോടെ…

Read More

ബെംഗളൂരു. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി. ട്വിറ്റികളും ചില അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുവാന്‍ വൈകിച്ചതിനാണ് നടപടി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകളും ടീറ്റുകളും നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് കാണിച്ചാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്നതിനുള്ള കാരണം വ്യക്തമാക്കതിരുന്നത് എന്താണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സുതാര്യത ആവശ്യമാണെന്നും അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മൗലികാവകാശങ്ങള്‍ക്കായി വാദിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അക്കൗണ്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം സര്‍ക്കാര്‍ അതാത് അക്കൗണ്ട് ഉടമകളെ അറിയിക്കണം. എന്നാല്‍ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തങ്ങളെ തടഞ്ഞുവെന്നാണ് ട്വിറ്റര്‍ പറയുന്നത്.

Read More

രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിനുകൾ ഇന്ത്യൻ പാളങ്ങളിലൂടെ കൂകിപ്പായാൻ ഒരുങ്ങുന്നു. ലോകത്തിനു അത്ഭുതമായി ഹൈഡ്രജൻ ട്രെയിനും ഇന്ത്യക്കു സ്വന്തം. ഈ വർഷം അവസാനത്തോടെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന യാത്ര ട്രെയിനുകൾ ഓടിത്തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആവി യന്ത്രത്തിൽ നിന്നും ഇലക്ട്രിക്ക് ട്രെയിനും പിന്നിട്ടു ഹൈഡ്രജൻ ട്രെയ്‌നിലെക് എത്തുകയാണ്. ഏത് ലോകത്തിനു തന്നെ അത്ഭുതമാണ് എന്ന് പറയാൻ കാരണമുണ്ട്. എപ്പോൾ ജർമനിയിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് ഉള്ളത്. ഇന്ത്യയ്ക്കു മുന്നിലെ വല്യ ശക്തികളായ അമേരിക്കയിലും ചൈനയിലും ഹൈഡ്രജൻ ട്രെയിൻ എത്തുന്നതിനു മുന്നേ ആണ് ഇന്ത്യ ഇത് സ്വന്തമാക്കിയത് എന്നതാണ് വലിയ പ്രതേകത. എന്താണ് ഹൈഡ്രജൻ ട്രെയിൻ?, എന്താണ് ഇതിന്റെ പ്രതേകത?, ഹൈഡ്രജൻ ട്രെയിൻ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉള്ളത്?, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിഞ്ഞാലേ ഹൈഡ്രജൻ ട്രെയിൻ എത്രത്തോളം മഹത്തരം അന്ന് എന്ന് മനസ്സിലാവൂ. ഒരു ഡീസൽ ലോക്കോമോട്ടീവ് ഒരു കിലോമീറ്ററിന് 9.5 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ…

Read More

പ്രഷർ കുക്കർ ​ഇല്ലാത്ത അടുക്കള ഇന്നു ചുരുക്കം ആണ്. സമയം ലാഭിക്കാൻ എല്ലാവരും പെട്ടന്ന് ആശ്രയിക്കുന്നത് പ്രഷർ കുക്കർ ആണ്.പാചകം എളുപ്പമാക്കാനും പ്രഷർ കുക്കർ സഹായിക്കുന്നു. അരിയും പച്ചക്കറികളും പരിപ്പ് പയർ വർഗങ്ങളും ഇറച്ചി വിഭവങ്ങളുമെല്ലാം തന്നെ പ്രഷർ കുക്കർ ഉപയോഗിചു വേവിച്ചാൽ സാധാരണ രീതിയിൽ വേവിയ്ക്കുന്നതിന്റെ കാൽ ഭാഗം സമയം കൊണ്ട് പാകം ചെയാം എന്നതാണ് എല്ലാവരെയും പ്രഷർ കുക്കർ ഫാൻ ആക്കിയതിനു പിന്നിലെ രഹസ്യം വിസിൽ വരുന്നതിൽ നിന്നും ഭക്ഷണം പകമായോ എന്നും വേഗത്തിൽ മനസിലാക്കാം. കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായം നിലവിലുണ്ട്. ആവി പാത്രത്തിനുള്ളിൽ തന്നെ തടഞ്ഞ് നിർത്തിയാണ് പ്രഷർ കുക്കർ പ്രവർത്തിയ്ക്കുന്നത്. കുക്കറിൽനുള്ളിലെ ചൂട് തടഞ്ഞ് നിർത്തി ഭക്ഷണത്തിലേയ്ക്ക് വഴിതിരിച്ച് വിടുന്നു. ഇതേ രീതിയിൽ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് കുക്കർ ദോഷകരമാണെന്ന അഭിപ്രായമുള്ളവരുടെ വാദത്തിന് അടിസ്ഥാനം. ഈ പ്രക്രിയ വഴി ഭക്ഷണത്തിലെ പോഷകങ്ങളെ കൂടിയ തോതിൽ ചൂടാക്കുന്നതിലൂടെ…

Read More

നയന്‍താരയുടെ അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ നിരാശപ്പെടുത്തിയെങ്കിലും കൈ നിറയെ അവസരങ്ങളാണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്. താര ദമ്പതികള്‍ക്ക് കുട്ടി ഉണ്ടായ ശേഷം സിനിമയില്‍ നിന്നും നയന്‍താര വിട്ട് നില്‍ക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സിനിമയില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു താരം. ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം നിര്‍മാണ രംഗത്തും സജ്ജീവമാണ് താരം. അതേസമയം സിനിമാ ജീവിതത്തില്‍ നിന്നും താരം ഉണ്ടാക്കിയ സമ്പത്തും കുറവല്ല. പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും സ്വന്തമായിട്ടുള്ള താരത്തിന് മറ്റ് നിരവധി വരുമാന മാര്‍ഗങ്ങളും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താരം റിയല്‍ എസ്റ്റേറ്റ് ബിസനസില്‍ സജീവമാണ്. കൂടാതെ ലിപ് ബാം കമ്പനി എന്ന കോസ്‌മെറ്റിക് ബ്രാന്‍ഡിലും നയന്‍താരയ്ക്ക് പങ്കാളിത്തമുണ്ട്. നയന്‍താരയുടെ പുതിയ ബിസനസ് നീക്കത്തെക്കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി കേരളത്തില്‍ നിരവധി സ്ഥലങ്ങളാണ് താരം വാങ്ങിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ വന്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. വലിയ ബില്‍ഡിംഗുകള്‍ പണിത് വില്‍ക്കുവനാണ് നീക്കം. ഭര്‍ത്താവ് വിഘ്‌നേശ് ശിവന്റെ നേതൃത്വത്തിലാണ്…

Read More

ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രന് അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍ പോകാന്‍ അവസരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബഹിരാകാശത്ത് സ്വന്തമായി ഒരു സ്‌പെയ്‌സ് സ്റ്റേഷന്‍ എന്ന സ്വപ്‌നം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇത് കൂടുതല്‍ പ്രചോദനവാകും. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലെ യാത്രികരില്‍ ഒരാള്‍ക്കായിരിക്കും അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുക. ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമായും ഗഗന്‍യാനില്‍ നാല്‍ പങ്കെടുക്കുവാന്‍ നാല് യാത്രക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ നാല് പേര്‍ക്കും റഷ്യയില്‍ പരിശീലനം നല്‍കി കഴിഞ്ഞു. ഇനി യു എസിലെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ ആറുമാസത്തെ പരിശീലനം കൂടി നല്‍കും. ഒപ്പം 200 കോടി രൂപ മുടക്കി ഗഗന്‍യാന്‍ യാത്രികരില്‍ രണ്ട് പേരെ സ്‌പെയ്‌സ് എക്‌സിലോ, ബോയിംഗ് സ്റ്റാര്‍ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പരിശീലനം നല്‍കുവാനും ധാരണയായിട്ടുണ്ട്. അതേസമയം ഇസ്രോ- നാസ കൂട്ടുകെട്ടില്‍ നിര്‍മിച്ച സിന്തറ്റിക് അപ്പാര്‍ച്ചേര്‍ റഡാര്‍ സാറ്റലൈറ്റ് എന്ന നിസാര്‍…

Read More

ടൈറ്റാന്‍ പേടകം എങ്ങനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ തകര്‍ന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പേടകം ഉഗ്ര ശക്തിയുള്ള ഉള്‍സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്നാണ് യു എസ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളും പേടകം സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്ന് സൂചന നല്‍കുന്നതാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് 3500 മീറ്റര്‍ ആഴത്തിലെത്തിയപ്പോള്‍ പേടകത്തിന് പോളാര്‍ പ്രിന്‍സ് എന്ന കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. തുടര്‍ന്ന് പേടകം 100 മിറ്ററിനുളളില്‍ ഉഗ്ര ഉള്‍സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കാം എന്നാണ് കരുതുന്നത്. പേടകത്തിലെ അഞ്ച് യാത്രക്കാരും 30 മില്ലിസെക്കന്‍ഡിനകം കൊല്ലപ്പെട്ടിരിക്കാം എന്നുമാണ് നിഗമനം. ഓഷന്‍ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുപമായ സ്റ്റോക്ടന്‍ റഷ്, ദുബായിലെ ബ്രിട്ടിഷ് വ്യാവസായി ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ ഹാമിഷ് ഹാര്‍ഡിങ്, പാക് ശതകോടീശ്വരന്‍ ഷഹ്‌സദ ദാവൂദ് മകന്‍ സുലൈമാന്‍ എന്നിവരാണ് മരിച്ചത്. അതേസമയം ആഴക്കടല്‍ പരിവേഷണത്തിന് ടൈറ്റന്‍ പേടകം യോജിച്ചതായിരുന്നില്ലെന്നും ആരോപണമുണ്ട്. പേടകത്തിന്റെ രൂപം തന്നെ അപകടകരമായിരുന്നുവെന്നാണ് ടൈറ്റാനിക് സിനിമയുടെ സംവിധായകനും…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് നേട്ടങ്ങളുടെ ഒരു ലോകം തന്നെയാണ്. മുമ്പ് ഇന്ത്യയ്ക്ക് മുന്നില്‍ നിഷേധിച്ച പലകാര്യങ്ങളും ഇത്തവണത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് നല്‍കുവാന്‍ അമേരിക്ക തയ്യാറായി. അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്, യുദ്ധവിമാന എന്‍ജിന്‍ സാങ്കേതിക വിദ്യ, ശൂന്യാകാശ ഗവേഷണ സഹകരണം എന്നിവയില്‍ എല്ലാം ഇന്ത്യ-യു എസ് സഹകരണം ഉണ്ടാകും. ഇന്ത്യയ്ക്ക് ഒരിക്കല്‍ യു എസ് നിഷേധിച്ച പല സാങ്കേതിക വിദ്യകളും ഇന്ത്യ സ്വയം നിര്‍മിക്കുക തന്നെ ചെയ്തിരുന്നു. 1980 കളില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ യു എസ് നിഷേധിച്ചപ്പോള്‍ 1991 ല്‍ ഇന്ത്യ സ്വന്തമായി സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. റോക്കറ്റ് സാങ്കേതിക വിദ്യ നിഷേധിച്ചപ്പോല്‍ സ്വയം വികസിപ്പിക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ചുരുക്കം ചില മേഖവലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സ്വയം വികസിക്കുവാന്‍ സാധിക്കാതിരുന്നത്. ഇവയാണ് ഇപ്പോള്‍ യു എസില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നത്. യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ നിര്‍മിക്കുക എന്ന സ്വപ്‌നം ഇതോടെ യാഥാര്‍ഥ്യമാകും. 1980 മുതല്‍…

Read More

മമ്മുട്ടി ചിത്രം പകര്‍ത്തിയ സന്തോഷവുമായി പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഒരു ഭാഗ്യം തനിക്കും ലഭിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വീഡിയോ പങ്കുവെച്ചാണ് കുഞ്ചാക്കോബോബന്‍ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. വിഡിയോയില്‍ മമ്മൂട്ടിക്കൊപ്പം പോസ് ചെയ്യുകയും ചിത്രം പകര്‍ത്തിയ ശേഷം അത് സന്തോഷത്തോടെ കാണുന്ന ചാക്കോച്ചനെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ദി മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Read More

ന്യൂയോര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ മാനുഷികമായി കഴുന്ന അത്ര വേഗതയില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് മസ്‌ക് മോദിയോട് പറഞ്ഞു. ഇന്ത്യയില്‍ കാര്‍നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തമായ പ്ലാന്‍ നരേന്ദ്രമോദിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. അതേസമയം അടുത്ത വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു. താന്‍ പ്രധാനമന്ത്രിയുടെ ആരാധകനാണെന്ന് മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറി പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചിരുന്നു. മറ്റ് ഏത് രാജ്യത്തെക്കാളും കൂടുതല്‍ നിക്ഷേപ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടെസ്ലയുടെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ടെസ്ലുടെ…

Read More