Author: Updates
മലയാളികളുടെ പ്രിയപ്പെട്ട് ലാലേട്ടന് ഇന്ന് 63-ാം പിറന്നാള്‍. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ 1960 മേയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹന്‍ലാല്‍ ജനിക്കുന്നത്. മുടവന്‍മുകുള്‍ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. കുട്ടിക്കാലത്ത് തന്നെ പ്രിയദര്‍ശനും എംജി ശ്രീകുമാറും മോഹന്‍ലാലിന്റെ സുഹൃത്തുക്കളായി എത്തി. ആ സൗഹൃദമാണ് അദ്ദേഹത്തെ വലിയ തോതില്‍ സ്വാധീനിച്ചത്. സ്‌കൂള്‍ നാടകങ്ങളില്‍ അടക്കം അഭിനയിച്ചിരുന്ന മോഹന്‍ലാല്‍ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് തുടര്‍ പഠനം തിരുവനന്തപുരം എംജി കോളേജിലായിരുന്നു ആ സമയം അദ്ദേഹത്തിന്റെ സഹപാഠികളായി പ്രിയദര്‍ശനും മണിയന്‍ പിള്ളരാജും എത്തിയിരുന്നു. പിന്നീട് 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പാണ് ആചിത്രം നിര്‍മിച്ചത്. മോഹന്‍ലാല്‍ ഒരു ഹാസ്യകഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത് എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത…
ലോകശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യ വികസനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം എല്ലാ മേഖലയിലും കുതിക്കുകയാണ്. ഇപ്പോള്‍ ഹൈവേ നിര്‍മാണത്തില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഹൈവേ അതോറിറ്റി. 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ റെക്കോര്‍ഡ് തീര്‍ത്തതോടെയാണ് ലോകത്തിന് തന്നെ രാജ്യം മാതൃകയാകുന്നത്. ഗാസിയാബാദിനെയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത് ഷെഹര്‍ വഴി പോകുന്ന നാഷണല്‍ ഹൈവേ 34 എക്‌സ്‌പ്രെസ്വേ നിര്‍മാണത്തിലാണ് റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗിരി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള ലാസര്‍ ആന്റ് ടൂബോ ആന്റ് ക്യൂബ് എന്ന കമ്പനിയാണ് ഹൈവേ നിര്‍മിച്ചത്. ലോകോത്തര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന എക്‌സ്പ്രസ് വേ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുവാന്‍ കോള്‍ഡ് സെട്രല്‍ പ്ലാന്റ് റിസൈക്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഗാസിയാബാദില്‍ നിന്നും അലിഗഡ് വരെ 118 കിലോമീറ്റര്‍ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ. കഴിഞ്ഞ വര്‍ഷം 105 മണിക്കൂറില്‍…
അവതാരകനായും സിനിമ നടനായും ശ്രദ്ധ നേടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജെപി മലയാളസിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ എവതാരകനായി എത്തിയതോടെ ജിപിയുടെ കരിയറും മാറി. നായകനായി മാത്രമല്ല പ്രതിനായകനായും ജിപി ശ്രദ്ധേയമായ വിഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രസകരമായ ചില കാര്യങ്ങളെ സംബന്ധിച്ച് ജിപി പ്രതികരിച്ചിരിക്കുകയാണ്. താന്‍ എന്തുകൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ജിപി തന്റെ നമ്പര്‍ പേളി മണി ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തുന്നു. കുറച്ചു നാളുകളായി വലിയ സിനിമകളുടെ ഭാഗം ആകുവാന്‍ സാധിച്ചു. എന്നാല്‍ മലയാളത്തില്‍ ഇത്തരം അവസരം ലഭിച്ചിരുന്നില്ല. മലയാളത്തില്‍ വലിയ ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് നീരജ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. മലയാളികളെ മറന്നതല്ല. എന്നാല്‍ ഇവിടുത്തെ സംവിധായകര്‍ തന്നെ മറന്നതാണെന്ന് ജിപി പറയുന്നു. അതേസമയം നടന്‍ അല്ലു അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ചും ജിപി…
മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഒരു കാലഘട്ടം ആണ് രണ്ടാം ലോക മഹായുദ്ധം. ആ യുദ്ധം നീണ്ടത് ആറു വര്‍ഷവും ഒരു ദിവസവും ആയിരുന്നു.ആ യുദ്ധ കാലഘട്ടത്തില്‍ 1939 നവംബര്‍ 9-ന് അധിനിവേശ പോളണ്ടില്‍ നിലയുറപ്പിച്ച 22-വയസു മാത്രം പ്രായമുള്ള ഒരു യുവ സൈനികന്‍ കൊളോണിലെ തന്റെ ‘പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും’ ഒരു കത്ത് എഴുതി , :എനിക്ക് ഇവിടെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഞന്‍ പ്രധാനം ആയും എഴുതുന്നത് എനിക്ക് കുറച്ചു പേര്‍വിതറിന് വേണം.കുറച്ചു മാസങ്ങള്‍ക്കു ശേഷം 1940 മെയ് 20-ന്ആ പട്ടാളക്കാരന്‍ തന്റെ കുടുംബത്തിന് വീണ്ടും എഴുതി: ‘ഒരുപക്ഷേ, നിങ്ങള്‍ക്ക് എനിക്ക് കുറച്ച് പെര്‍വിറ്റിന്‍ സംഘടിപ്പിച്ചു തന്നാല്‍ , അങ്ങനെ എനിക്ക് ഒരു ബാക്കപ്പ് സപ്ലൈ ലഭിക്കും’ വീണ്ടും രണ്ടു മാസം കഴിഞ്ഞു 1940 ജൂലൈ 19-ന് ബ്രോംബര്‍ഗില്‍ നിന്ന് അയച്ച ഒരു കത്തില്‍ അദ്ദേഹം എഴുതി: ‘സാധ്യമെങ്കില്‍, ദയവായി എനിക്ക് കുറച്ച് പെര്‍വിറ്റിന്‍ കൂടി അയച്ചുതരിക.’ തുടര്‍ച്ചയായി ഈ…
തിരുവനന്തപുരം: മലയാളിക്ക് ഒരുദിവസം ഓൺലൈൻ വഴി നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. കേരളത്തിൽ സൈബർ പോലീസിന് പണം നഷ്ടമായെന്നുകാട്ടി 80 മുതൽ 90 വരെ പരാതികൾ ആണ് ദിവസവും ലഭിക്കുന്നത്. അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. എന്നാൽ 2021-ൽ ഇത് 300 ആയിരുന്നു.ഈ വർഷം 150-ഓളം കേസുകളാണെന്ന് ഈ നാലു മാസത്തിനിടയിൽ രജിസ്റ്റർചെയ്യപ്പെട്ടത് എന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു. പുതിയരീതികളാണ് ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകൾക്ക് ആവിഷ്‌കരിക്കുന്നത്.ഉയർന്ന ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇര ആകുന്നു.വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥനു രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി. പല വിധം പാർട്ട് ടൈം ജോലി ഉണ്ടെന്നു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്നു.യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലി,പെൻസിൽ പായ്ക്കുചെയ്യുന്ന ജോലി എങ്ങനെ ഉള്ള ജോലികൾ പറഞ്ഞു അന്ന് കൂടുതൽ പേർക്കും പണം നഷ്‌ടമായിട്ടുള്ളത്.…
ന്യൂഡല്‍ഹി. രാജ്യത്തെ 2000 രൂപയുടെ നോട്ടുകള്‍ റിസര്‍ബാങ്ക് പിന്‍വലിച്ചു. നോട്ട് നിരോധനത്തിന് ഏഴ് വയസ്സ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ റിസര്‍ബാങ്ക് തീരുമാനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നെയാണ് പിന്‍വലിച്ചിരിക്കുന്നത്. ഇനി 2000 രൂപ നോട്ടുകള്‍ പുറത്തിറക്കരുടെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. നിലവില്‍ വിപണയിലുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് സെപ്റ്റംബര്‍ 30 വരെ വിനിമയത്തിന് ലഭിക്കുക. 2016 സെപ്റ്റംബര്‍ 8നാണ് പ്രധാനമന്ത്രി 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത സംഭവമായിരുന്നു നോട്ട് നിരോധനം. അന്ന് അത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ഇത്തവണ 2000 നോട്ടുകള്‍ പിന്‍വലിച്ചത് അന്നത്തെ നോട്ട് നിരോധനവുമായി വലിയ വ്യത്യാസമുണ്ട്. പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കിന്നതിന് മാത്രമാണ് നിരോധനമുള്ളത്. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ സെപ്റ്റംബര്‍ 30 മുമ്പ് നോട്ടുകള്‍…
തുരുവനന്തപുരം. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് പി വിജയന്‍ ഐപിഎസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ വിജയകരമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പോലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. അതേസമയം മന്‍കി ബാത്തിന്റെ 100-ാം എപ്പിസോഡ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ച 100 പേരില്‍ ഒരാളും പി വിജയനായിരുന്നു. അതുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ പോകുവാന്‍ അനുവദിച്ചില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയത് പി വിജയനെ സംബന്ധിച്ച് വലിയ ഒരു അവസരമാണ് നഷ്ടപ്പെടുത്തിയത്. അതേസമയം യുഎഇ സന്ദര്‍ശിക്കുവാനുള്ള പിണറായി വിജയന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിന് വ്യക്തമായ മറുപടിയും…
ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശി ഫിലിപ്പ് ചാക്കോ പച്ചക്കറി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ്. എംബിഎ മാര്‍ക്കറ്റിംഗ് എച്ച്ആര്‍ ബിരുദം നേടിയ വ്യക്തിയാണ് ഫിലിപ്പ്. പാലക്കാടും മലമ്പുഴയിലും ഊട്ടിയിലുമായി 58 ഏക്കര്‍ സ്ഥലത്താണ് ഫിലിപ്പ് കൃഷി ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഇരിക്കുമ്പോഴാണ് ഫിലിപ്പിന് കൃഷിയിലേക്ക് തിരിയണമെന്ന ആശയം തോന്നിയത്. തുടര്‍ന്ന് പഠനത്തിന് ശേഷം സ്വകാര്യ എസ്റ്റേറ്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് വര്‍ഷം ജോലി ചെയ്തു. 2019ല്‍ ജോലി രാജിവെച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ 36 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. വേനല്‍ കൃഷിയില്‍ നിന്നുമാത്രം56 ടണ്‍ പച്ചക്കറി വിളവെടുത്തു. വേനല്‍ വിളകളില്‍ ഒതുങ്ങിപ്പോകാതിരിക്കുവാന്‍ ഫിലിപ്പ് പാലക്കാട്ടേക്ക് തന്റെ തട്ടകം മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിപ്പ് വിറ്റത് 722 ടണ്‍ പച്ചക്കറിയാണ്. മൊത്തം വരുമാനം മൂന്നരക്കോടി രൂപയും. പാലക്കാട് എത്തിയ ഫിലിപ്പ് 30 ഏക്കര്‍ സ്ഥലത്തം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു മാസം 60 ടണ്‍ ആണ് ഉത്പാദനം.…
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് മലയാഴളികളുടെ പ്രീയതാരമായ നടിയാണ് ശാലിന്‍ സോയ. ഇപ്പോള്‍ ശാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശാലിന്റെ അമ്മ അമാല്‍ സൈറയാണ് ചിത്രങ്ങള്‍ എടുത്തത്. ചിത്രങ്ങളിൽ സാരിയിൽ ശാലിനെ അതീവസുന്ദരിയായി കാണാൻ സാധിക്കും. മലയാളത്തില്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലൂസിങ്, വിശുദ്ധന്‍, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാലിന്‍ വേഷമിട്ടു. ഇപ്പോള്‍ സംവിധാന രംഗത്തേക്കും ശാലിന്‍ പ്രവേശിച്ചിരിക്കുകയാണ്. അലക്‌സാണ്ടര്‍ പ്രശാന്ത് നായകനാകുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.
സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മജ്ഞു പത്രോസ്. മലയാള സിനിമ ലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെയാണ് മജ്ഞു എത്തിയത്. മജ്ഞു വലിയതോതില്‍ ശ്രദ്ധ നേടുന്നത് മറിമായം എന്ന ഹാസ്യ പരമ്പരയില്‍ അഭിനയിച്ചതോടെയാണ്. തുടര്‍ന്ന് സിനിമയിലേക്ക് നിരവധി അവസരങ്ങളാണ് മജ്ഞുവിനെ തേടി എത്തിയത്. സിനിമയെക്കാള്‍ കൂടുതല്‍ മജ്ഞു സജ്ജീവമായി നില്‍ക്കുന്നത് സീരിയലുകളിലാണ്. ഒപ്പം സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് മജ്ഞു ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ മജ്ഞു ഒരു പൊതു വേദിയില്‍ നടത്തിയ പ്രസംഗമാണ് വലിയ ചര്‍ച്ചയാകുന്നത്. പൊതു വേദിയില്‍ സീരിയല്‍ നടിനടന്മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ മജ്ഞു ശക്തമായി പ്രതികരിക്കുകയായിരുന്നു. മജ്ഞു വിനെ വേദിയിലിരുത്തി സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ നടിനടന്മാരെ ഇഷ്ടമല്ലെന്നുമായിരുന്നു രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം. സീരിയല്‍ നടികള്‍ വരുന്നത് ഇഷ്ടമല്ല താന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍…