Author: Updates

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രശ്മി സോമന്‍. തുടക്കകാലത്ത് നിരവധി സിനിമകളിലും രശ്മി അഭിനയിച്ചുവെങ്കിലും പിന്നീട് സീരിയലുകളില്‍ മാത്രമാണ് രശ്മിയെ ആരാധകര്‍ കണ്ടത്. പിന്നീട് സീരിയലുകളില്‍ നിറഞ്ഞ് നിന്ന രശ്മി വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വികെപി സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിലാണ് രശ്മി വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കുവാന്‍ താന്‍ സംവിധായകന്‍ വികെപിയോട് അവസരം ചോദിച്ചുവെന്ന് രശ്മി പറയുന്നു. സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതില്‍ വിത്യാസമുണ്ട്. സീരിയലുകളില്‍ വേറെ ഒരു പാറ്റേണുണ്ട്. സിനിമ പോലെ അത്ര നാച്വറലല്ല. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ പറയുന്നത്. സീരിയലില്‍ നിന്നും സിനമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. മംമതയുടെയൊപ്പം കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു ഷൈനിനൊപ്പം ഇല്ലായിരുന്നുവെന്നും രശ്മി പറഞ്ഞു. സീരിയലില്‍ നിന്നും സിനിമയില്‍…

Read More

സെക്ഷന്‍ 84-ന്റെ ചിത്രീകരണ സ്ഥലത്തേക്ക് ഞായറാഴ്ച അമിതാഭ് ബച്ചന്‍ വന്നത് ഒരു ബൈക്കിലാണ്. റിഭു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്നതാന് ചിത്രം. അമിതാഭ് ബച്ചന്‍ കൃത്യസമയത്ത് ചിത്രീകരണ സ്ഥലത്തെത്തിച്ച അജ്ഞാതന് നന്ദി അറിയിചു . ട്രാഫിക് ബ്ലോക്കിൽ പെട്ടുപോയ അദ്ദേഹത്തെ കൃത്യ സമയത്തു ചിത്രീകരണ സ്ഥലത്ത് സമയത്ത് എത്തിച്ച അജ്ഞാതന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചതോടെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. നിങ്ങള്‍ ആരാണെന്ന് അറിയില്ല നന്ദി സഹോദരാ, എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ച നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അമിതാഭിന്റെ കുറിപ്പ്.ബൈക്കില്‍ യാത്രചെയ്യുന്ന ചിത്രവും കുറിപ്പിനൊപ്പം താരംപങ്കുവെച്ചു. അജ്ഞാതന്റെവേഷം തൊപ്പിവെച്ച് മഞ്ഞ ടീ ഷര്‍ട്ടും ഷോട്ട്സുമായിരുന്നു . വിമർശനാത്മക കമന്റുകൾ ആണ് ഈ ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. കൂടെ യാത്ര ചെയ്‌യുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ട് പോലും പേര് ചോദിക്കാത്തതു മോശം ആയെ പോയ് എന്നാണ് വിമർശനം. അതോടൊപ്പം ഹെൽമെറ്റ് ധരിക്കാതെ ഉള്ള യാത്ര ആണെന്നും പ്രതികരണം ഉയർന്നു. ചിത്രം വൈറൽ ആയതോടെ ഹെൽമെറ്റ്…

Read More

ചിരിപടക്കവുമായ മലയാളികളുടെ മനസ് കീഴടക്കിയ നടന്‍ ഇന്നസെന്റിനെക്കുറിച്ച് (Innocent) സ്നേഹം തുടിക്കുന്ന കുറിപ്പുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് .സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാനു.ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് ഇന്നസെന്റ് എന്ന മഹാനടനെക്കാളും ആ വ്യക്തിത്വത്തെ വരച്ചു കാട്ടുന്നു. തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഇന്നസെന്റിനോട് സംസാരിച്ചു കൊണ്ടായിരുന്നു.ഇപ്പോഴത്തെ വലിയ പ്രശ്നവും അത് തന്നെ ആണ്. രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാല്‍ ഇന്നസെന്റിനെ വിളിക്കാന്‍ തോന്നും.രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറില്‍ വിളിച്ചു.അങ്ങേത്തലക്കൽ പ്രതികരിക്കാൻ ഇന്നസെന്റ് ഇല്ലാലോ എന്ന് പെട്ടന്നാണ് മനസ് പറഞ്ഞത്.ഞെട്ടലോടെ ഫോൺ കട്ട് ചെയ്തു.ഇത് ഞങ്ങളുടെ രണ്ടാളുടെയും വര്ഷങ്ങളായിട്ടുള്ള ശീലമായിരുന്നു. ഒന്നുകിൽ ഞൻ അങ്ങൊട് വിളിക്കും ,അല്ലെങ്കിൽ ഇന്നസെന്റ് ഇങ്ങോട്ടും. ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഞങ്ങളുടെ ആ സംഭാഷണങ്ങളിലൂടെ ആയിരുന്നു. എല്ലാവരും ഇവിടംവിട്ട് പോകേണ്ടവരാണ് എന്ന തികഞ്ഞ ബോധ്യമുണ്ടെങ്കിലും നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ഇവരൊക്കെ കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചുപോകുന്നു.…

Read More

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഉറക്കം വരാത്തവര്‍ ചുരുക്കമാണ്. അധ്യാപകര്‍ ആധികാരികമായ ക്ലാസ് എടുക്കുമ്പോള് സെക്കന്‍ഡുകള്‍ എങ്കിലും മയങ്ങിപോകാത്ത ആരും ഉണ്ടാവാന്‍ സാധ്യത ഇല്ല. ചെറിയ മയക്കമൊക്കെ പെട്ടന്ന് അതിജീവിക്കാന്‍ കഴിയും. എന്നാല്‍ ചില സമയത് ഏത് വലിയ പ്രശ്‌നമാണ്. ഇനി ഞന്‍ ഉറങ്ങില്ല എന്നൊക്കെ മനസ്സില്‍ പ്രതിജ്ഞ എടുത്താലും അധ്യാപകരുടെ കഠോര ശബ്ദങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് താരാട്ടു പട്ടു പോലെ അനുഭവപ്പെടും. രാത്രി വൈകിയുള്ള പഠനം, ദീര്‍ഘനേരം ജോലിയില്‍ മുഴുകുക, ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്‌റൂമില്‍ ഇരിക്കുക, വൈകുന്നേരത്തെ ഒരു നീണ്ട ക്ലാസ്, അല്ലെങ്കില്‍ ടീച്ചറെയോ വിഷയത്തെയോ വിരസമായി കണ്ടെത്തുന്നത് ഇവയൊക്കെ ക്ലാസ്‌റൂമിലെ മയക്കത്തിന് കാരണമാകും. ഉറക്കത്തിന്നെ സ്വാധീനിക്കുന്ന പ്രധാന ഘടകം ആണ് തലച്ചോറിന്റെ ഉത്തേജനം.കൂടുതകള്‍ താല്പര്യം ഉള്ള കാര്യങ്ങള്‍,കൗതുകം ഉള്ള കാഴ്ചകള്‍ ,സന്തോഷം ഉണ്ടാക്കുന്നവ ഇവയൊക്കെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നു.ഇവ തലച്ചോറിന്റെ ഉത്തേജനത്തിനു ആവശ്യമായ രാസ പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുന്നു. ഭയം,ആകാംഷ, ടെന്‍ഷന്‍ എന്നിവയും തലച്ചോറിനെ ബാധിക്കുന്നു. ഈ വാക്യാവസ്ഥയുള്ളവര്‍ക് ഉറക്കം നഷ്ടപ്പെടുന്നു.ബോറിവ് ആയ ക്ലാസ്സില്‍…

Read More

മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന വിശഷണം ഉള്ള കുഞ്ചാക്കോ ബോബന്‍ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം പ്രേക്ഷക മനസുകളെ കീഴടക്കിയത്.അച്ഛനെപ്പോലെ തന്നെ കുഞ്ചാക്കോ ബോബാന്റെ മകണ് മകന്‍ ഇസയും(കമെ) പ്രേക്ഷകരുടെ പ്രിയങ്കരനാണ്.ചാക്കോച്ചനും ഭാര്യ പ്രീയയും പങ്കിടാറുള്ള ഇസയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വളരെവേഗം വൈറല്‍ ആവുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഈ അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ മകന്‍ ഇസയെ കുറിച്ച് ചാക്കോച്ചന്‍ പറഞ്ഞ വാക്കുകള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ ആണ്. ‘നല്ല വാശിയും കുരുത്തക്കേടും ഒക്കെ ഉള്ള കുട്ടിയാണോ ഇസ’ എന്ന് അവതാരികയുടെ ചോദ്യത്തിന് ചാക്കോച്ചന്‍ പറഞ്ഞ മറുപടി ആണ് വൈറല്‍ ആയിരിക്കുന്നത്. വാശി വളരെ കുറവാണ് പക്ഷെ അവന്‍ മിക്കവാറും എന്റെ കഞ്ഞില്‍ പാറ്റ ഇടുന്ന പരിപാടി ഒക്കെയാണ് ചെയ്യുന്നത്. ഒരു ഉദാഹരണം,മിന്നല്‍ മുരളി സിനിമ അവനു ഭയങ്കര ഇഷ്ടമാണ്. അത് കണ്ട ശേഷം അതില്‍ ഗുരു സോമസുന്ദരം പറയുന്ന ഒരു ഡയലോഗ് ഇല്ലേ…

Read More

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധമുള്ള ചിത്രങ്ങള്‍ മഹീന്ദ്രയുടെ മുതലാളിയായ ആനന്ദ് മഹീന്ദ്രയ്ക്കു വലിയ ഹരം അന്ന്.അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് ആദ്യ കാഴ്ചക്കാരില്‍ തന്നെ ആനന്ദ് മഹീന്ദ്ര ഉണ്ടാവും. അദ്ദേഹത്തിന് എസ്ടപ്പെടുന്ന ചിത്രങ്ങളുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കുകയും പാരിതോഷികങ്ങള്‍ നല്കുകയുമൊക്കെ ചെയ്യാറുമുണ്ട്. അത്തരത്തില്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില് പങ്കുവെച്ച ഒരു ചിത്രം അന്ന് ഇപ്പോള്‍ കൗതുകമുണര്ത്തുന്നത്. ഇത്തവണ പങ്കുവച്ചിരിക്കുന്നത് ഒരു വീട്ടിലെ ടി വി സ്റ്റാന്‍ഡിന്റെ ചിത്രമാണ്. ഈ സ്റ്റാന്റ് ഒരുങ്ങിയിരിക്കുന്നത് മഹീന്ദ്രയുടെ പഴയ ജീപ്പിന്റെ മുന്ഭാഗം പോലെയാണ്. ബോണറ്റിന്റെ മുകളിലാണ് ടി.വി. വച്ചിരിക്കുന്നത്.ബോണറ്റ്, ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്, ടയര്, ബമ്പര് , ബോണറ്റിന്റെ ലോക്ക് വരെ ഒരുക്കിയാണ് സ്റ്റാന്റ് ഒരുങ്ങിയിരിക്കുന്നത്. ‘ഞാന് കണ്ടതില്വെച്ച് ഏറ്റവും വലിയ ഡാഷ്‌ബോര്ഡ് സ്‌ക്രീനാണിത്, ഇത് ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്’നന്ദി,എന്ന വാചകങ്ങളോടെ ആണ് ഈ ടി വി ചിഹ്‌റം പങ്കുവച്ചിരിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ എത്തിനോടാണ് ഈ ചിത്രം കണ്ടു…

Read More

ലഹരിമരുന്ന് കടത്തിന്റെ വാര്‍ത്തകളാണ് കുറച്ച് നാളുകളായി നാം കേള്‍ക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചി തീരത്ത് 15000 കോടയുടെ ലഹരി എന്‍ബിസിയും നാവിക സേനയും ചേര്‍ന്ന് പിടിച്ചു ഇത് രാജ്യത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്. പാക്കിസ്ഥാനില്‍ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്ന്. ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിക്കുന്നത് രാജ്യ സുരക്ഷയെതന്നെ ബാധിക്കുന്ന കാര്യമാണ്. രാജ്യത്തെ വലിയ സമ്പത്തായ യുവതലമുറയെ മയക്കുമരുന്ന് കാര്‍ന്ന് തിന്നുന്നവെന്ന പ്രശ്‌നം ഗുരുതരമാണ്. ലോകകാരാജ്യങ്ങള്‍ നിരന്തരം യുദ്ധം ചെയ്തിട്ടും മയക്കുമരുന്ന് വ്യാപാരം നിര്‍ത്തലാക്കുവാന്‍ സാധിച്ചിട്ടില്ല. ചരിത്രകാലം മുതല്‍ക്ക് വിവിധ സംഘങ്ങള്‍ മയക്കുമരുന്ന് കടത്ത് നടത്തിവരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോള്‍ഡന്‍ ട്രയാംഗിളിലും ഗോള്‍ഡന്‍ ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിന്‍, ഹാഷിഷ് എന്നിവ ഇന്ത്യയിലേക്കാണ് കടത്തുന്നത്. കൂടാതെ ആഭ്യന്തരമായി മയക്കുമരുന്ന് നിര്‍മിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഗോള്‍ഡന്‍ ക്രസന്റ് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗോള്‍ഡന്‍ ക്രസന്റ് എന്ന് അറിയപ്പെടുന്നത്. അനധികൃത കറുപ്പ് ഉത്പാദത്തിന്റെ കേന്ദ്രങ്ങളാണ് ഈ…

Read More

തിരുവനന്തപുരം. കേരള സര്‍ക്കാരിന്റെ ഭീമമായ കടമെടുപ്പിനെ വിമര്‍ശിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍. കേരളം കടം എടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. എല്ലാത്തിനും കടം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിയാവുന്ന അത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം എത്തിക്കണം. ഇത്തരം മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കുവാന്‍ കേരളത്തില്‍ സ്വകാര്യ നിക്ഷേപം നടത്തണം. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചുരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തില്‍ കൂടുതല്‍ വേണ്ട്. റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാമിന് 165 മില്യന്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിന് നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടത്. ഇനി ഒരു പ്രളയം ഉണ്ടായാല്‍ പ്രതിരോധിക്കുവാനുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണം…

Read More

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് രാം ചരണ്‍. തെലുങ്ക് സിനിമയ്ക്ക് അപ്പുറത്തേക്ക് തന്റെ സിനിമ ലോകം വലുതാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നാല്‍ ആര്‍ ആര്‍ ആര്‍ സിനിമയിലൂടെ രാം ചരണ്‍ തന്റെ സിനിമ ലോകം തെലുങ്ക് സിനിമയില്‍ നിന്നും പാന്‍ ഇന്ത്യയിലേക്ക് വളര്‍ത്തുകയായിരുന്നു. തന്റെ കരിയറിലെ മികച്ച സമയത്താണ് ഇപ്പോള്‍ രാം ചരണ്‍ എന്ന വ്യക്തി അദ്ദേഹത്തിന് ഇപ്പോള്‍ സന്തോഷങ്ങളുടെ കാലമാണ്. അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തായാണ്. അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രാം ചരണും ഉപാസനയും. ഇപ്പോള്‍ അമ്മയാകുന്നതിനെക്കുറിച്ച് ഉപാസന മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അണ്ഡ ശീതീകരണം നടത്തിയിരുന്നതായി ഉപാസന പറയുന്നു. കരിയറിലേക്ക് രണ്ടു പേര്‍ക്കും ശ്രദ്ധ കൊടുക്കുന്നതിനായിരുന്നു അത്. കുഞ്ഞ് പിന്നെ മതിയെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അണ്ഡ ശീതികരണം ചെയ്തു. രാമും ഞാനും എഗ്‌സ് സ്റ്റോര്‍ ചെയ്യുന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. പല കാര്യങ്ങള്‍ കൊണ്ടും…

Read More

കര്‍ണാടകത്തില്‍ ബി ജെ പി വീണു, കോണ്‍ഗ്രസ് വിജയിച്ചു. ശക്തമായ ഭരണ വിരുദ്ധവികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവുമാണ് ബി ജെ പിയെ അധികാരത്തില്‍ നിന്നും കര്‍ണാടകയില്‍ പുറത്താക്കിയത്. പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ അക്ഷരം പ്രതി യാഥാര്‍ത്ഥ്യമാവുന്നതായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു കര്‍ണാടകയില്‍. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ശിഥിലമല്ല എന്നതും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കര്‍ണാടകയില്‍ വഴിയൊരുക്കി. കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ നയിക്കുവാന്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉണ്ടായതും വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഭരണം പോകുമെന്ന് ഉറപ്പയതോടെ നിരവധി നേതാക്കളാണ് ബി ജെ പിയില്‍ നിന്നും ജെ ഡി എസില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയത്. അഴിമതിയാണ് ബി ജെ പിയെ കര്‍ണാടകയില്‍ തോല്‍പ്പിച്ചത്. വലിയ തോതില്‍ സംസ്ഥാനത്ത് ഉയര്‍ന്ന ഭരണ വിരുദ്ധ വികാരത്തെ മറികടക്കുവാന്‍ മുതിര്‍ന്മന നേതാക്കള്‍ക്ക് സീറ്റ് നിക്ഷേധിച്ചും പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കിയുമാണ് ബി ജെ പി പ്രതിരോധിച്ചത്. ഇതു മൂലം ഭരണ വിരുദ്ധ…

Read More