Author: Updates
ലഹരിമരുന്ന് കടത്തിന്റെ വാര്‍ത്തകളാണ് കുറച്ച് നാളുകളായി നാം കേള്‍ക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചി തീരത്ത് 15000 കോടയുടെ ലഹരി എന്‍ബിസിയും നാവിക സേനയും ചേര്‍ന്ന് പിടിച്ചു ഇത് രാജ്യത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്. പാക്കിസ്ഥാനില്‍ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്ന്. ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിക്കുന്നത് രാജ്യ സുരക്ഷയെതന്നെ ബാധിക്കുന്ന കാര്യമാണ്. രാജ്യത്തെ വലിയ സമ്പത്തായ യുവതലമുറയെ മയക്കുമരുന്ന് കാര്‍ന്ന് തിന്നുന്നവെന്ന പ്രശ്‌നം ഗുരുതരമാണ്. ലോകകാരാജ്യങ്ങള്‍ നിരന്തരം യുദ്ധം ചെയ്തിട്ടും മയക്കുമരുന്ന് വ്യാപാരം നിര്‍ത്തലാക്കുവാന്‍ സാധിച്ചിട്ടില്ല. ചരിത്രകാലം മുതല്‍ക്ക് വിവിധ സംഘങ്ങള്‍ മയക്കുമരുന്ന് കടത്ത് നടത്തിവരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോള്‍ഡന്‍ ട്രയാംഗിളിലും ഗോള്‍ഡന്‍ ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിന്‍, ഹാഷിഷ് എന്നിവ ഇന്ത്യയിലേക്കാണ് കടത്തുന്നത്. കൂടാതെ ആഭ്യന്തരമായി മയക്കുമരുന്ന് നിര്‍മിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഗോള്‍ഡന്‍ ക്രസന്റ് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗോള്‍ഡന്‍ ക്രസന്റ് എന്ന് അറിയപ്പെടുന്നത്. അനധികൃത കറുപ്പ് ഉത്പാദത്തിന്റെ കേന്ദ്രങ്ങളാണ് ഈ…
തിരുവനന്തപുരം. കേരള സര്‍ക്കാരിന്റെ ഭീമമായ കടമെടുപ്പിനെ വിമര്‍ശിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍. കേരളം കടം എടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. എല്ലാത്തിനും കടം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിയാവുന്ന അത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം എത്തിക്കണം. ഇത്തരം മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കുവാന്‍ കേരളത്തില്‍ സ്വകാര്യ നിക്ഷേപം നടത്തണം. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചുരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തില്‍ കൂടുതല്‍ വേണ്ട്. റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാമിന് 165 മില്യന്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിന് നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടത്. ഇനി ഒരു പ്രളയം ഉണ്ടായാല്‍ പ്രതിരോധിക്കുവാനുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണം…
തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് രാം ചരണ്‍. തെലുങ്ക് സിനിമയ്ക്ക് അപ്പുറത്തേക്ക് തന്റെ സിനിമ ലോകം വലുതാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നാല്‍ ആര്‍ ആര്‍ ആര്‍ സിനിമയിലൂടെ രാം ചരണ്‍ തന്റെ സിനിമ ലോകം തെലുങ്ക് സിനിമയില്‍ നിന്നും പാന്‍ ഇന്ത്യയിലേക്ക് വളര്‍ത്തുകയായിരുന്നു. തന്റെ കരിയറിലെ മികച്ച സമയത്താണ് ഇപ്പോള്‍ രാം ചരണ്‍ എന്ന വ്യക്തി അദ്ദേഹത്തിന് ഇപ്പോള്‍ സന്തോഷങ്ങളുടെ കാലമാണ്. അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തായാണ്. അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രാം ചരണും ഉപാസനയും. ഇപ്പോള്‍ അമ്മയാകുന്നതിനെക്കുറിച്ച് ഉപാസന മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അണ്ഡ ശീതീകരണം നടത്തിയിരുന്നതായി ഉപാസന പറയുന്നു. കരിയറിലേക്ക് രണ്ടു പേര്‍ക്കും ശ്രദ്ധ കൊടുക്കുന്നതിനായിരുന്നു അത്. കുഞ്ഞ് പിന്നെ മതിയെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അണ്ഡ ശീതികരണം ചെയ്തു. രാമും ഞാനും എഗ്‌സ് സ്റ്റോര്‍ ചെയ്യുന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. പല കാര്യങ്ങള്‍ കൊണ്ടും…
കര്‍ണാടകത്തില്‍ ബി ജെ പി വീണു, കോണ്‍ഗ്രസ് വിജയിച്ചു. ശക്തമായ ഭരണ വിരുദ്ധവികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവുമാണ് ബി ജെ പിയെ അധികാരത്തില്‍ നിന്നും കര്‍ണാടകയില്‍ പുറത്താക്കിയത്. പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ അക്ഷരം പ്രതി യാഥാര്‍ത്ഥ്യമാവുന്നതായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു കര്‍ണാടകയില്‍. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ശിഥിലമല്ല എന്നതും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കര്‍ണാടകയില്‍ വഴിയൊരുക്കി. കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ നയിക്കുവാന്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉണ്ടായതും വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഭരണം പോകുമെന്ന് ഉറപ്പയതോടെ നിരവധി നേതാക്കളാണ് ബി ജെ പിയില്‍ നിന്നും ജെ ഡി എസില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയത്. അഴിമതിയാണ് ബി ജെ പിയെ കര്‍ണാടകയില്‍ തോല്‍പ്പിച്ചത്. വലിയ തോതില്‍ സംസ്ഥാനത്ത് ഉയര്‍ന്ന ഭരണ വിരുദ്ധ വികാരത്തെ മറികടക്കുവാന്‍ മുതിര്‍ന്മന നേതാക്കള്‍ക്ക് സീറ്റ് നിക്ഷേധിച്ചും പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കിയുമാണ് ബി ജെ പി പ്രതിരോധിച്ചത്. ഇതു മൂലം ഭരണ വിരുദ്ധ…
കണ്ണൂര്‍. ഏഴ് വര്‍ഷം മുമ്പ് കുഴിച്ച കുഴല്‍ കിണറില്‍ നിന്നും നിലയ്ക്കാത്ത ജലപ്രവാഹം. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സിപി ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെ കുഴല്‍ കിണറില്‍ നിന്നാണ് ഈ അത്ഭുത ജലപ്രവാഹം. കുഴല്‍ കിണറിന് 140 അടിയാണ് ആഴം. ഏഴ് വര്‍ഷമായി നിലയ്ക്കാത്ത ജലപ്രവാഹമാണ് ഇവിടെ. 200 കുടുംബങ്ങള്‍ക്കാണ് ഇവിടെ നിന്നും ജലം ലഭിക്കുന്നത്. 2016-ല്‍ കൃഷി ആവശ്യത്തിനായി 30000 രൂപ മുടക്കിയാണ് കുഴല്‍ കിണര്‍ നിര്‍മിച്ചത്. അന്നു മുതല്‍ വെള്ളം കിണറിന് ചുറ്റും പരന്ന് ഒഴുകാന്‍ ആരംഭിച്ചു. പിന്നീട് വെള്ളം തടം കെട്ടി നിര്‍ത്തി ഹോസ് ഇട്ട് വെള്ളം നാട്ടുകാര്‍ കൊണ്ടുപോകുവാന്‍ ആരംഭിച്ചു. പിന്നീട് ഒരു വര്‍ഷം മുമ്പ് കുഴല്‍ കിണറിന് താഴെയായി വലിയ ജലസംഭരണി നിര്‍മ്മിച്ചു. ഇതിന് 40000 രൂപ ചിലവായി പണം നാട്ടുകാര്‍ തന്നെയാണ് മുടക്കിയത്. ഈ അത്ഭുത ജല പ്രവാഹം കാണുവാന്‍ നിരവധി പേരാണ് ചന്ദ്രശേഖരന്‍ നായരുടെ വീട്ടില്‍ എത്തുന്നത്. കുഴല്‍ കിണറും പരിസരവും…
തിരുവനന്തപുരം. വിഐപി സംസ്‌കാരം അവസാനിപ്പിക്കുവാന്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് മറികടക്കാന്‍ വാഹനത്തിന് മുന്നിലെ ഗ്രില്ലില്‍ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍. 2017 മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. അതേസമയം മന്ത്രിമാരുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും ബോര്‍ഡ് പ്രതിനിധികളുടെയും വാഗനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് വ്യാപകമായി ഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ശക്തി കൂടിയ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് എതിര്‍ ദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബീക്കണ്‍ ലൈറ്റ് നീക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ലൈറ്റ് നീക്കിയിരുന്നു. കേന്ദ്രത്തിന്റെ പിതിയ നിയമം അനുസരിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയില്‍ മാത്രമാണ് ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുവാന്‍ സാധിക്കുക. പുതിയ നിയമം അനുസരിച്ച് മന്ത്രിമാരുടെ വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് എന്ന നമ്പരിന് ശേഷം രജിസ്‌ട്രേഷന്‍ നമ്പരും നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത്…
നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടത്തിയ വിമർശനവും അതിന് ആന്റണി വർഗീസ് നൽകിയ മറുപടിയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ച നടക്കുകയാണ്. അതിനിടയിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ആർക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭർത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്.’– അനീഷ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. ജൂഡിന്റെ ആരോപണം…
മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഗൗരി കിഷൻ. ഇപ്പോൾ ഗൗരി കിഷന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രാത്രി സുഹൃത്തിനൊപ്പം പുറത്തു പോയപ്പോൾ ഉണ്ടായ സംഭവമാണ് വലിയ ചർച്ചയാകുന്നത്. രാത്രി 11 മണിക്ക് ശേഷമായിരുന്നു ഇവർ സുഹൃത്തിന് ഒപ്പം പുറത്തു പോയത്. ഇവർക്ക് സംഭവിച്ച ഒരു പ്രശ്നം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ മിസ്സ് റാവുത്തർ. ഇതിലെ നായകനാണ് ഷേർഷ. ഇദ്ദേഹത്തിന് ഒപ്പം ആയിരുന്നു താരം രാത്രിയിൽ വാഹനത്തിൽ സഞ്ചരിക്കുവാൻ പോയത്. ഈ വാഹനത്തിൻറെ ആർസി ബുക്കിംഗ് കാലാവധി തീർന്നു എന്നാണ് പോലീസുകാർ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായ വാക്കു തർക്കമാണ് പിന്നീട് വലിയ രീതിയിൽ പ്രശ്നമായി മാറിയത്. രാത്രിയിൽ ഒരു പുരുഷന്റെ ഒപ്പം സഞ്ചരിച്ചു എന്ന് കാരണം പറഞ്ഞുകൊണ്ട് തന്നെ അപമാനിക്കുന്ന പ്രവണതയാണ് ഇത് എന്നും അത് നല്ലതല്ല എന്നുമാണ് ഗൗരി പറയുന്നത്. ഗൗരിയും…
നിര്‍മിത ബുദ്ധിയില്‍ ചാറ്റ് ജി പി റ്റിക്ക് ഒപ്പം മത്സരിക്കുവാന്‍ ഗൂഗിള്‍ ബാര്‍ഡും രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളിലാണ് ബാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗൂഗിള്‍ ബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വഴി എ ഐ ചാറ്റ്‌ബോര്‍ട്ട് ആക്‌സസ് ചെയ്യുവാന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ് ജാപ്പനീസ്, കൊറിയന്‍ ഭാഷകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബാര്‍ഡ് പിന്നീട് 40 ഭാഷകളില്‍ കൂടെ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ഗുഗിള്‍ ബാര്‍ഡ് തരംഗമായ ചാറ്റ് ജി പി ടിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഗുഗിള്‍ ബാര്‍ഡിനെ ചാറ്റ് ജി പി റ്റിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ബാര്‍ഡ് ഏറ്റവും പുതിയ സംഭവങ്ങള്‍ക്കൊപ്പം അപ്‌ഡേറ്റ് ആകുമെന്നതാണ്. അതേസമയം എതിരാളിയായ ചാറ്റ് ജി പി റ്റി 2021 സെപ്തംബര്‍ വരെയുള്ള പരിമിതമായ ഡാറ്റയില്‍ മാത്രമാണ് പരിശീലനം നേടിയിട്ടുള്ളത്. ഒരൊറ്റ വെബ് പേജില്‍ നിന്നുള്ള വിവിരങ്ങള്‍ ശേഖരിക്കുകയാണെങ്കിലും വലിയ അളവിലുള്ള ഡാറ്റ എടുക്കുകയാണെങ്കില്‍ ആ സ്രോതസ്സിലേക്ക് നയിക്കാനും ബാര്‍ഡിന് സാധിക്കും. ബാര്‍ഡ് വിവിധ…
ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ സൂപ്പര്‍ഹിറ് ചിത്രങ്ങളുടെ സംവിധായകനായ രാജമൗലി താനെ സ്വപ്ന ചിത്രത്തെക്കുറിച് വെളിപ്പെടുത്തിയിരിക്കുകയാണ്. മഹാഭാരതം ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയോയാണ് ഇദ്ദേഹം. എന്ന് രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ മുഴുവന്‍ പതിപ്പുകളും ഇഴ കീറി പഠിച്ചശേഷം മാത്രം ആയിരിക്കും ചിത്രത്തിന്റെ അണിയറയിലേ പ്രവേശിക്കുക, അതുകൊണ്ട് തന്നെ ഒരു വര്ഷം ഈ പഠനത്തിന് ആയീ വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. 10ഭാഗങ്ങള്‍ ഉള്ള സീരീസ് രൂപത്തില്‍ ആവും ചിത്രം ഒരുങ്ങുക എന്നും അദ്ദേഹം പറഞ്ഞു ‘ഇതുവരെ ചെയ്തയ്ത ഓരോ സിനിമയില്‍ നിന്നും പുതിയ പാഠങ്ങള്‍ ഞാന്‍പഠിക്കുകയാണ്. ഞാന്‍ ചെയ്യുന്ന ഓരോ ചിത്രവും എന്റെ സ്വപ്ന ചിത്രമായ മഹാഭാരതത്തിലേക്കുള്ള ചുവടു വയ്പ്പാണ്രാ’ജമൗലി പറയുന്നു. ബ്രഹ്‌മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആറിന്റെ പ്രൊമോഷന്‍ സമയത്തും വരാനിനിരിക്കുന്നത് ബ്രഹ്‌മാണ്ഡ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. തികച്ചും വ്യത്യസ്തമായിരിക്കും തന്റെ മഹാഭാരതം.പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വേറിട്ട കഥാപാത്രങ്ങളും, വേറിട്ട ദൃശ്യാവിഷ്‌കാരവും ആയിരിക്കും എന്നും രാജമൗലി പറഞ്ഞു.