Author: Updates

താനൂര്‍. മത്സ്യബന്ധനതൊഴിലാളിയായ പ്രജീഷ് ബോട്ടിന്റെ അവസാനത്തെ ട്രിപ്പിനായി എന്നും കാത്തിരിക്കും. താന്‍ വിരിച്ച വല എടുക്കാനാണു പ്രജീഷിന്റെ ഈ കാത്തിരിപ്പു .ആ കാത്തിരുപ്പു അവസാനിക്കുന്നത് തൂവല്‍തീരത്ത് വിനോദയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ അവസാന ട്രിപ്പും കഴിഞ്ഞാണ്. ഞായറാഴ്ച വൈകീട്ട് പതിവുപോലെ വീടിന് സമീപത്ത് തന്നെയുള്ള കടവില്‍ പ്രജീഷും കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അപ്പോഴാണ് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടിന്റെ ഉലച്ചില്‍ ശ്രദ്ധയില്‍ പെട്ടത് .ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞു അടുത്ത ട്രിപ്പുമായി എത്തിയ ബോട്ട് പുഴക്ക് നടുവിലായി ആദ്യം നിന്നു. പിന്നീട് പിന്‍ഭാഗം പുഴയിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് പ്രജീഷിനും സുഹൃത്തുക്കള്‍ക്കും കാണാനായത്. ഉടന്‍ തന്നെ അവര്‍ മൂവരും പുഴയിലേക്ക് എടുത്തുചാടി.ബോട്ടിന് അടുത്ത രക്ഷപ്പെട്ട് ഒരാള്‍ കരയിലേക്ക് നീന്തുന്നത് കണ്ടു.’ഒരു സ്ത്രീ എന്റെ കൂടെ ഉണ്ടായിരുന്നു, കൈയും കാലും തളരുന്നു, അവളെ കൈവിട്ടു’ കരയിലേക്ക് നീന്തുന്നയാള്‍ വിളിച്ചു പറഞ്ഞു. ഡ്രൈവര്‍ മാത്രമാണ് ബോട്ട്നു പുറത്തു കണ്ടത് .ഡ്രൈവര്‍ ഗ്ലാസ് പൊട്ടിച്ചു ആ ഗ്ലാസിനുള്ളിലൂടെ…

Read More

പാരീസ്. അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 2022 ലോറസ് പുരസ്‌കാരം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പുരുഷകായികതാരത്തിനുള്ള പുരസ്‌കാരമന്നു മെസ്സിയെ തേടി എത്തിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് കിരീടം 2022-ല്‍ മെസ്സി നേടിക്കൊടുത്തതിന്റെ കരുത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇത് രണ്ടാം തവണയാണ് മെസ്സിയെത്തേടി ലോറസ് പുരസ്‌കാരമെത്തുന്നത്.2021ല്‍ ആയിരുന്നു മെസ്സികു ആദ്യമായ് പുരസ്‌കാരം കിട്ടിയത്. ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അത്ഭുതപ്രകടനമാണ് 35 കാരനായ മെസ്സി കാഴ്ചവച്ചത് . ഏഴുഗോളുകളും മൂന്ന് അസിസ്റ്റും സമ്മാനിച്ച് മെസ്സി നേട്ടം കൊയ്തു.മികച്ച താരത്തിനുള് ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയത് മെസ്സിയാണ്. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ നേടിയ മെസ്സിയ്ക്ക് മറ്റൊരു വലിയ അംഗീകാരം ആയി ഈ ലോറസ് പുരസ്‌കാരം.വെല്ലുവിളിയുമായി കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, മാക്സ് വെസ്റ്റപ്പന്‍ എന്നിവരുടെ ഉണ്ടായിരുന്നു. ഇവരെ മറികടന്നാണ് മെസ്സി പുരസ്‌കാരത്തില്‍ മുത്തമിട്ടത്.

Read More

കൊച്ചി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം. നെഞ്ചത്തടിച്ച് നിലവിളിക്കുകയും പിന്നീടുള്ള കുറച്ച് നാളുകള്‍ കനത്ത നിയമങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തുകയും പതിയെ ദുരന്തത്തിന്റെ അഘാതം മാറുമ്പോള്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി പഴയ രീതിയിലേക്ക് തിരിച്ച് പോകുകയും ചെയ്യുന്നതാണ് കേരളത്തിന്റെ രീതി. സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ കുട്ടികളുടെ ബസ് പാലക്കാട് അപകടത്തില്‍ പെട്ടത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ബസുകളുടെ നിറം മാറ്റുവാന്‍ നിര്‍ദേശിച്ചു. ഇത് ബസുടമകള്‍ക്ക് ഭാരിച്ച നഷ്ടം വരുത്തിയതല്ലാതെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വഴിയോരിക്കിയോ എന്ന് നാം പരിശോധിക്കണം. ഇതില്‍ ജനങ്ങളും ഭരണ കൂടവും ഒരുപോലെ തെറ്റുകാരാണ്. ഒരു അപകടം ഉണ്ടാകുമ്പോഴല്ല സര്‍ക്കാര്‍ ജാഗ്രതകാണിക്കേണ്ടത്. എല്ലാ മേഖലകളിലേയും അശാസ്ത്രീയമായ രീതികള്‍ പരിശോധിച്ച് അവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നലെ അപകടത്തില്‍ പെട്ട ബോട്ട് സര്‍വീസ് അതിന്റെ ഉത്തമ ഉദാഹരണമാണ്. ലൈസന്‍സ് ഇല്ലാ, പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്നൊക്കെ പറഞ്ഞ് എല്ലാ…

Read More

ന്യൂഡല്‍ഹി. വന്‍തോതില്‍ ലിഥിയം ശേഖരം രാജസ്ഥാനില്‍ കണ്ടെത്തി. രാജ്യത്തിന്റെ ആവശ്യത്തിന്റെ 80 ശതമാനവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശേഖരത്തില്‍ നിന്നും ലഭിക്കും. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ ലിഥിയം ശേഖരത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശേഖരം. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന മുന്‍സിപ്പാലിറ്റിയിലാണ് വന്‍ തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത്. വൈദ്യുത വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുവാനുള്ള പ്രധാനഘടകമാണ് ലിഥിയം. നിലവില്‍ നിക്കല്‍, കോര്‍ബാള്‍ട്ട്, ലിഥിയം എന്നി ധാതുക്കള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയാണ്. അതേസമയം രണ്ടാം സ്ഥാന്ത് ചിലിയും. എന്നാല്‍ ധാതുക്കളുടെ സംസ്‌കരണത്തില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്.

Read More

പ്രതിസന്ധികളെ അതിജീവിച്ച് വെറും ഒരു കിലോഗ്രാം സോപ്പ് നിര്‍മിച്ച് തുടങ്ങിയ ബിസിനസില്‍ നിന്നും ഇന്ന് ഈ യുവ സംരംഭക നേടുന്നത് കോടികള്‍. പാലക്കാട് സ്വദേശിയായ അര്‍സദാണ് ഹാപ്പി ഹെര്‍ബല്‍സ് എന്ന പേരില്‍ 260 പരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പാലക്കാട് മുതലമടയിലാണ് ഈ യുവ സംരംഭകയുടെ സ്ഥാപനം. ഇന്ന് 10 കൂടുതല്‍ രാജ്യങ്ങളിലേക്ക് ഹാപ്പി ഹെര്‍ബല്‍സിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഹെര്‍ബല്‍ കോസ്മറ്റിക് ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നി മൂന്ന് വിഭാഗങ്ങളിലാണ് അര്‍സദ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പ്രധാന ഉത്പന്നം ഹെര്‍ബല്‍ സോപ്പാണ്. വളരെ പ്രത്യേകതകളുള്ള 60ല്‍ കൂടുതല്‍ ഹെര്‍ബല്‍ സോപ്പുകള്‍ ഹാപ്പി ഹെര്‍ബല്‍സ് വിപണിയില്‍ എത്തിക്കുന്നു. 68 ശതമാനം വെളിച്ചെണ്ണയിലാണ് നിര്‍മാണം. ഇതില്‍ രണ്ട് ശതമാനത്തോളം നാച്ചുറല്‍ ഓയില്‍ ചേര്‍ക്കുന്നു. സോപ്പുകളില്‍ ക്ലേ പൗഡറുകള്‍ ഉപയോഗിക്കാറില്ല എന്നതാണ് പ്രത്യേകത. രക്തചന്ദനം, കസ്തൂരിമഞ്ഞള്‍, കറ്റാര്‍വാഴ, നാരങ്ങ, പഴങ്ങള്‍, തുളസിയില എന്നിവയുടെ പള്‍പ്പും ഉപയോഗിച്ചാണ് സോപ്പ് നിര്‍മിക്കുന്നത്. അര്‍സാദിന് ഖാദി ബോര്‍ഡില്‍ നിന്നും…

Read More

ഗിന്നസ് പക്രു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അജയ് കുമാർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. തെന്നിന്ത്യൻ സിനിമകളിലടക്കം അഭിമാനമായി മാറിയ താരമാണ് അദ്ദേഹം.ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ കുടുംബം .മാർച്ച് 21 നാണ് ഗിന്നസ് പക്രുവിന്റെ മകളുടെ ജനനം .ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി അദ്ദേഹം പങ്കുവച്ചത്. മൂത്ത കുട്ടിയായ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം ചിത്രത്തിന് ഒപ്പം കുറിച്ചത്. ദ്വിജ കീർത്തി എന്ന് പേരിട്ട വിവരവും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമെന്നുള്ളം നടൻ പങ്കുവെചിരുന്നു. തെന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് തരാം ‘ ഒരു മോൾ കൂടി ജനിച്ചു എന്നതാണ് ഏറ്റവും പുതിയ വിശേഷം. പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം രണ്ടു മകൾക്കുമിടയിൽ. മൂത്ത മകൾക് അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ്…

Read More

മലയാള സിനിമ നടിമാർക്ക് അന്യ ഭാഷകളിൽ നല്ല അവസരങ്ങളാണ് ലഭിക്കുന്നത് .അസിൻ, നയൻതാര എന്നിവർ തുടങ്ങി ഇപ്പോൾ‌ അപർണ ബാലമുരളി ,ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സംയുക്ത മേനോൻ എന്നിവരെല്ലാം എപ്പോൾ അന്യ ഭാഷകളിലെ തിരക്കുള്ള നായികമാരാണ് .അന്യ ഭാഷഭാഷകളിലെ സൂപ്പർ താരങ്ങൾക്കൊപ്പം നായിക വേഷം ചെയ്യുന്നത് കൊണ്ട് തന്നെ മാർക്കറ്റ് വാല്യുവിന്റെ കാര്യത്തിലുണ്ടാവുന്ന ഉയർച്ചയാണ് നടിമാരെ സിനിമകളിലേക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. സംയുക്ത വളരെ കുറച്ച് മലയാള സിനിമകൾ ചെയ്ത് തമിഴിലേക്കും തെലുങ്കിലേക്കും കന്നടത്തിലേക്കും ചേക്കിറിയ നായികയാണ്. ഇന്ന് അന്യ ഭാഷകളിലെ മുൻ നിര നായികയായി സംയുക്ത മാറിക്കഴിഞ്ഞു .പോപ് കോൺ എന്ന മലയാളം ചിത്രത്തിലൂടെ ആയിരുന്നു സംയുക്ത അരങ്ങേറ്റം കുറിച്ചതു . പിന്നീട് കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു തമിഴകത്തേക് പ്രവേശിച്ചു .വാത്തി എന്ന സിനിമ ആണ് സംയുക്തയുടെ അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ്. തമിഴിലും തെലുങ്കിലും മൊഴി മാറ്റി ഈ…

Read More

മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍ തീപത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 പേര്‍ ഒരു കുടുംബത്തിലേതെന്ന് സൂചന. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 ഓളം പേര്‍ സഞ്ചരിച്ചതായിട്ടാണ് സൂചന. ബോട്ടുടമയായ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസ് എടുത്തു. വിനോദസഞ്ചാരികളെ കൊണ്ടുപോകുവാനുള്ള ലൈസന്‍സ് ബോട്ടിനില്ലെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുഖാചരണത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ദുരന്തസ്ഥലം സന്ദര്‍ശിക്കും. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിനെ രൂപ മാറ്റം വരുത്തിയത് പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍വെച്ചാണെന്നാണ് വിവരം. ആലപ്പുഴ പോര്‍ട്ട് ചീഎഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ടില്‍…

Read More

ന്യൂഡൽഹി. വരുന്ന വർഷത്തിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ വ്യത്യസ്തമായ തീരുമാനം കേന്ദ്ര സർക്കാർ എന്ന റിപ്പോർട്ട് അന്ന് പുറത്തു വരുന്നത്. പരേഡിൽ സ്ട്രീകളെ മാത്രം ഉൾപ്പെടിത്തിയാണ് കേന്ദ്ര സർക്കാറിന്റെ ചരിത്ര തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. സ്ത്രീ പങ്കാളിത്തം സേനകളിലും മറ്റു മേഖലകളിലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനം .കത്തവ്യപഥിലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മാർച്ച് പോസ്റ്റിലും ബാൻഡ് സംഘത്തിലും അതോടൊപ്പം തന്നെ നിശ്ചല ദൃശ്യങ്ങളിലും എല്ലാം സ്ത്രീകളുടെ മാത്രം പങ്കാളിത്തം ഒരുക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോർട്ട് . ഈ ചരിത്ര തീരുമാനം സംബന്ധിച്ച് സായുധ സേനക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും, പ്രതിരോധമന്ത്രാലയം കത്ത് ആയച്ചു എന്നാണ് വിവരം .ഈ വിഷയം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സാംസ്‌കാരിക നഗര വികസന മന്ത്രാലയത്തെയും ധരിപ്പിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു .സ്ത്രീ പങ്കാളിത്തം പരേഡിൽ ഉറപ്പാക്കുന്നതിന് സംബന്ധിച്ച കത്ത് സേന വൃത്തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാന്നെന്നുമാണ് സേന…

Read More

മലപ്പുറം. താനൂര്‍ തൂവല്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനോടകം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും അഞ്ച് പേരെ കണ്ടെത്തുവാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ അപകടസ്ഥലം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ പറഞ്ഞു. അതേസമയം അപകടത്തില്‍ പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലെന്നാണ് വിവരം. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് സ്ഥലത്തുള്ളത്. ബോട്ട് മുങ്ങിയ സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍…

Read More