Author: Updates

മലപ്പുറം. തൂവല്‍തീരത്ത് അപകടത്തില്‍ പെട്ട ബോട്ടില്‍ അനുവദനിയമായതിലും കൂടുതല്‍ ആളുകലെ കയറ്റിയതായി സൂചന. അതേസമയം യാത്രക്കാരുടെ എണ്ണം 40 വരെയാകാമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സ്ത്രീകളും കുട്ടികളും അടക്കം 30 കൂടുതല്‍ പേര്‍ ബോട്ടിലുണ്ടായിരുന്നു. നിലവില്‍ അപകടത്തില്‍ പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് വിവരം. തീരത്ത് നിന്നും അവസാന ട്രിപ്പ് പോയവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 12 പേര്‍ മരിച്ചു. ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്നും 300 മീറ്റര് അകലെയാണ് അപകടം നടന്നത്. ബോട്ട് തലീഴായി മറിഞ്ഞതിനാല്‍ ആളുകള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ബോട്ട് കരക്കടിപ്പിച്ച് പരിശോധിക്കും. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്‍, തിരൂര്‍ ഫയര്‍…

Read More

മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് മറിഞ്ഞ് 11 മരണം. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടെന്നാണ് വിവരം. ബോട്ടില്‍ 40 ഓളം പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പെട്ട് ബോട്ട് തീരത്തടിപ്പിച്ചു. ബോട്ടില്‍ പരിശോധന നടത്തി വരുകയാണ്. അതേസമയം 20 ഓളം പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ,ആരോഗ്യ വിഭാഗവും നേതൃത്വം നല്‍കുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ട് തലകീഴായി മറയുകയായിരുന്നു.

Read More

തിരുവനന്തപുരം. തുടര്‍ ഭരണം കിട്ടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ദിനം പ്രതി അഴിമതിയിലും സ്വജന പക്ഷപദത്തിലും ആഡംബര ധൂര്‍ത്തിലുംപെട്ട് എപ്പോ വേണം എങ്കിലും മുങ്ങിത്താഴാം എന്ന അവസ്ഥയില്‍ മുന്നേറുമ്പോള്‍ കേരളാ മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതികളെ കുറിച്ചുള്ള വിമര്‍ശനം ശക്തമാകുന്നുണ്ട് .തുടര്‍ഭരണം കിട്ടിയ സര്‍ക്കാരില്‍ കഴിവുള്ള മന്ത്രി മാരെ ഒഴിവാക്കി പിണറായി അടക്കിവാഴുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടുന്ന എല്ലാത്തിനും പുറകില്‍ എന്തെങ്കിലുമൊരു അഴിമതി ആരോപണം ഉണ്ടാവും എന്ന അവസ്ഥയിലാണ് കുറച്ച കാലങ്ങളായ് മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്. ഈ അഴിമതി ആരോപണങ്ങള്‍ ഇഴ കീറി പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ആകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളും. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം കയ്യടനുള്ള പിണറായിയുടെ ശ്രമം അണിയറയില്‍ പുരോഗമിച്ചു വരികയാണ്. സര്‍ക്കാരിന്റെ ഇച്ഛയ്ക് വഴങ്ങാതെയുള്ള ധനവകുപ്പിന്റെ തീരുമാനങ്ങളാണ് പിണറായിയെ ചൊടിപ്പിച്ചത്. തന്നിഷ്ട്ട പ്രകാരമുള്ള പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെതിരെ ധനവകുപ്പിന് എതിര്‍പ്പ് ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ധനമന്ത്രിയെയും നോക്കുകുത്തിയാക്കികൊണ്ടുള്ള നടപടികളിലേക് സര്‍ക്കാര്‍ എത്തുന്നത്. അതിനു മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും ഉണ്ട്, ഇത്തരം…

Read More

സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്ന വാര്‍ത്ത ആണ് പുറത്തു വരുന്നത് .രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടം ഓടുന്ന സര്‍ക്കാര്‍ കടം എടുത്തു കൂട്ടുകയാണ് .കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം , പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ വേണ്ടി കടമെടുപ്പു തുടരുന്നു. പലവിധത്തിലാണ് പ്രതിസന്ധിയിലൂടെ ആണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് എന്നാണ് ധനമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്.എത്രയൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം കാര്യത്തില്‍ ഇപ്പോഴും ധൂര്‍ത്ത് തുടരുകയാണ് .കോടികള്‍ ധൂര്‍ത്തടിക്കാനല്ല പുതിയുടെ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണമനു പുതിയ വിഷയം . 2.11 കോടി രൂപ ചെലവഴിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളും ഓഫിസും പുതുക്കിപ്പണിയാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൊതു ഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ നവീകരണത്തിന് അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഭാരിച്ച നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന് മറ്റു വഴികള്‍ തേടുന്നു . 60.46…

Read More

തമ്പൂസ് എന്ന നാലുവയസുകാരിയുടെ എക്സ്പ്രഷനും മീശക്കും ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം വ്യൂസ്. കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന ഈ കൊച്ചു മിടുക്കിക് ആരാധകർ ഏറെയാണ്. ഒരു കുട്ടി ബനിയനും മുണ്ടും അന്ന് തബൂസിന്റെ വേഷം കൂടെ ഒരു കിടിലൻ മീശയും .എറണാകുളം സ്വദേശിയാണ് റിതിക എന്ന തമ്പൂസ്. പ്രായം നാലേ ഉള്ളുവെങ്കിലും തമ്പൂസ് ആളൊരു കില്ലാടിയാണ്. ഇൻസ്റ്റഗ്രാമിൽ കോമഡി റീൽസ് ചെയ്ത് ചിരിപ്പിക്കുന്ന കുസൃതിക്കുടുക്ക. കുട്ടി ബനിയനും മുണ്ടും ഉടുത്ത് ഉഗ്രനൊരു മീശയും വച്ച് ഡയലോഗിനു ചേർന്ന എക്സ്പ്രഷനും ഇട്ട് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന മിടുക്കി. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം വ്യൂസ് ഉള്ള റിതിക എന്ന തമ്പൂസിന്റെ വിശേഷങ്ങളറിയാം. കുഞ്ഞായിരിക്കുമ്പോഴേ പാട്ട് കേൾക്കാനും വിഡിയോ കാണാനുമൊക്കെ വല്യ താല്പര്യമായിരുന്നു തമ്പൂസിനു .കേൾക്കുന്ന പാട്ടുകൾ അതുപോലെ തിരിച്ചു പാടും ഡയലോഗുകൾ അതുപോലെ തന്നെ തിരിച്ചു പറയും .കുഞ്ഞിന്റെ ഈ കഴിവ് കണ്ട ‘അമ്മ ഒരു ദിവസം മോളെക്കൊണ്ടു സിനിമാ ഡയലോഗ് പറയിച്ച് വിഡിയോ എടുത്തു .വെറുതെ ഒരു…

Read More

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ഫുൾ സ്പ്ലിറ്റ് പോസ് ചിത്രം അന്ന് എപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .ഈ ചിത്രത്തെ ചൊല്ലി പല വിധ അഭിപ്രായപ്രകടനങ്ങളും പുറത്തു വന്നിട്ടുണ്ട് .മഞ്ജു നൃത്തം അഭ്യസിക്കുന്നതിനിടയിലെടുത്ത ഫോട്ടോയാണിതെന്ന് ഒരുവിഭാഗവും പറഞ്ഞപ്പോൾ , ഇത് വർക്കൗട്ടിനിടയിലെടുത്ത ഫോട്ടോയാണെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം .എന്നാൽ ഈ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതൊന്നും അല്ല . മഞ്ജു പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രമാണ് സോഷ്യൽ മീഡിയ താരം .പുതിയ സിനിമയ്ക്കായുള്ള ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിൽ എടുത്ത ചിത്രമായിരുന്നു ഇത്‌. ചിത്രത്തിന്റെ പിന്നിലെ രാജീവ് ഫ്രാൻസിസിന്റെ വാക്കുകൾ ഇങ്ങനെ” മഞ്ജു ചേച്ചി പുതിയ സിനിമ ആയ ‘‘ഫൂട്ടേജ്’ നു വേണ്ടിയുള്ള സംഘട്ടന പരിശീലനത്തിലാണ് ഇപ്പോൾ. ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജി’ന്റെ സംഘട്ടനം ഒരുക്കുന്നത്.ഒരു മാസത്തെ പരിശീലനമാണ് മഞ്ജു ചേച്ചിക്ക് നൽകുന്നത് .പരിശീലനത്തിന്റെ വിഡിയോ പലപ്പോഴായി താൻ ഷൂട്ട് ചെയ്തിരുന്നു. ട്രെയ്‌നിങ്ങിന്റെ…

Read More

തിരുവനന്തപുരം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി , പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് .മേയ് 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു .മേയ് 19 വരെ പിഴ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു . നോട്ടിസ് അയയ്ക്കുന്നത് ബോധവൽക്കരണത്തിന്റെ ഭാഗമായതിനാൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങളുടെ ദൃശ്യം ഉണ്ടാവില്ല എന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം അയയ്ക്കുന്നത്.അവിടന്ന് കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രമായിരികും വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകുക .കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യും . അപ്‌ലോഡ് ചെയുന്ന ഡേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറ‍ഞ്ഞു. പരിശോധിക്കുന്ന ഡാറ്റാസിൽ നിന്നും…

Read More

ദേശീയപുരസ്കാര ജേതാവായ മലയാള സിനിമയുടെ അഭിമാനമായ താരം അന്ന് അപർണ ബാലമുരളി .മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്തു ശക്തമായൊരു താരം ആയെ അപർണ ബാലമുരളി മാറി .സൂര്യ നായകൻ ആയ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയാണ് അപർണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. ഓൺ സ്‌ക്രീനിൽ മാത്രം അല്ല ഓഫ് സ്ക്രീനിലും ഏറെ ആരാധകരുള്ള താരം തന്റെ നിലപാടുകളിൽ ശക്തയും വ്യത്യസ്തയുമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവം 2023 ഇൽ ക്ഷണം സ്വീകരിച്ച എത്തിയ അപർണ ബലമുരടി മോദിയോടൊപ്പം വേദി പങ്കിട്ടതിൽ വലിയ വിമർശനങ്ങളാണ് താരത്തിന് എതിരെ പ്രചരിച്ചത് .തനിക് എതിരെ നടക്കുന്ന കടുത്ത വിമർശനങ്ങളെ കുറിച്ചു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചത് ഇങ്ങനെ ” എനിക്കിപ്പോൾ 27 വയസിനു ആയി . ഈ പ്രായത്തിൽ പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ കിട്ടിയ അവസരം വളരെ വലുതാണ് .ഈ വിമർശിക്കുന്ന…

Read More

വാർത്തകളിലെ താരം ആയ അരികൊമ്പന്റെ കഥ സിനിമയാകുന്നു. ചിന്നക്കനാൽ ശാന്തൻപാറ ഭാഗത്തു വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടാകുകയും ഏഴോളം ആൾക്കാരെ കൊല്ലുകയും റേഷൻ കടകളിൽ കയറി അരി ചാക്കോടെ തിന്നുകയും ഒകെ ചെയ്ത അരികൊമ്പനെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥാലം മാറ്റിയപ്പോൾ വലിയ പ്രതിഷേധം ആയിരുന്നു .അരികൊമ്പനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ കൊഴുക്കുമ്പോൾ ഇപ്പോഴിതാ സിനിമ ആയും ജീവിത കഥ മലയാളികൾക്ക് മുന്നിൽ എത്തുകയാണ്. സുഹൈൽ എം കോയയുടെ കഥയിൽ സാജിദ് യഹിയ ആണ് അരികൊമ്പന്റെ കഥ സിനിമ ആകുന്നത് .രണ്ടു വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ആനക്കുട്ടി എന്ന രീതിൽ ആകും കഥ എന്നാണ് സിനിമാക് ആധാരമായ റിപ്പോർട്ട് .സിനിമയുടേത് എന്ന രീതിയിൽ ഇറങ്ങിയ അന്നൗസ്മെന്റ്പോസ്റ്ററിലും ഒരു ആനക്കുട്ടിയെയും ‘അമ്മ ആനയെയും കാണാം .സിനിമയുടെ നിർമാണം ബാദുഷ സിനിമാസും പെൻ ആൻഡ് പേപ്പർ ക്രിയേഷന്സും ആയിരിക്കും .ചിത്രത്തിലെ താരനിര്ണയവും അണിയറ പ്രവർത്തനങ്ങളും പുരോഗമിച്ചു വരികയാണ്.

Read More

വ്യാപകമായ രീതിയില്‍ മലയാള സിനിമ നടിനടന്മാര്‍ രാസ ലഹരി ഉപയോഗിക്കുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അത് വേണ്ടന്ന് വച്ചെന്ന് കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ ടിനി ടോം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുവാന്‍ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ച് പറയുകയായിരുന്നു. മകനു ഒരു പ്രമുഖ നടന്റെ മകനായിട്ടാണ് വേഷം ലഭിച്ചത്. ഭാര്യയ്ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയാണ്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തു കണ്ടിരിന്നു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി ടോം പറയുന്നു. ഇപ്പോള്‍ പല്ല്, നാളെ എല്ലും പൊടിയാന്‍ തുടങ്ങും അത് കൊണ്ട് കലയാകണം നമുക്ക് ലഹരിയെന്ന് ടിനി ടോംപറയുന്നു.

Read More