Author: Updates

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് പ്രഖ്യാപിച്ച സമയങ്ങളില്‍ സ്റ്റേഷനുകളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിനുള്ളില്‍ വന്ദേഭാരതിന് ഓടി എത്തുവാന്‍ സാധിക്കാത്തത്. പലപ്പോഴും 20 മിനിറ്റ് വരെ വന്ദേഭാരത് വൈകുന്നതായിട്ടാണ് വിവരം. അതേസമയം വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതാണ് വേഗനിയന്ത്രണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. തിരുവന്തപുരത്തുനിന്നും രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തും അതേസമയം തിങ്കളാഴ്ച മൂന്ന് മിനിറ്റ് താമസിച്ചാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. ഒപ്പം 8.17ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ 12 മിനിറ്റ് താമസിച്ച് 8.29നാണ് കോട്ടയത്ത് എത്തിയത്. തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്. തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്റ് ആയി ഉയര്‍ന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട്…

Read More

തൃശൂര്‍. തേക്കിന്‍ കാട് മൈതാനത്ത് പൂരാവേശത്തില്‍ പതിനായിരങ്ങള്‍. വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂരിന്റെ മണ്ണില്‍ കുടമാറ്റം നടന്നു. കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്തിയതോടെയാംണ് തൃശൂര്‍ പൂരത്തിനാരംഭം കുറിച്ചത്. തുടര്‍ന്ന് ഘടകപൂരങ്ങളും എത്തി. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാന് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളം നടന്നു. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞ് കയറിവരുന്നതാണ് മഠത്തില്‍ വരവ്. തുടര്‍ന്ന് കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം നന്നു. ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് എല്ലാവരും കാത്തിരുന്ന തെക്കോട്ടിറക്കവും കുടമാറ്റവും നടന്നത്. രാത്രി 10.30 ന് നടക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പമാരാര്‍ പ്രമാണിയാകും. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കുക. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെപൂരത്തിന് പരിസമാപ്തിയാകും.

Read More

സംസ്ഥാനത്ത് ഇപ്പോള്‍ കെട്ടിട നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്നത് തോന്നിയ വിലയ്്ക്കാണ്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കാര്യമായ ഈ മേഖലയില്‍ ഇടപെടാത്തതും വലിയ തോതില്‍ കല്ലിനും എം സാന്റിനും വില കൂട്ടി വില്‍ക്കുന്നതിന് കാരണമാകുന്നു. സംസ്ഥാനത്ത് റോയല്‍റ്റി നിരക്ക് വര്‍ധിപ്പിച്ചതോടെ ക്വാറി ഉടമകള്‍ സമരത്തിലാണ്. അതേസമയം കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുവാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് പി രാജീവ് പറയുന്നു. അതേസമയം സംസ്ഥാനത്ത് ക്വറി ഉടമകള്‍ നടത്തുന്ന സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ 2023ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തുവെന്നും. ഇത് അനുസരിച്ച് റോയല്‍റ്റി നിരക്ക് മെട്രിക് ടണ്ണിന് 24 രൂപയില്‍ നിന്നും 48 രൂപയാക്കിയാണ് കൂട്ടിയതെന്നും സര്‍ക്കാര്‍ പറയുന്നു. കര്‍ണാടകയില്‍ മെട്രിക് ടണ്ണിന് 100 രൂപയാണ് ഈടാക്കുന്നത് എന്നാല്‍ കേരളത്തില്‍…

Read More

തിരുവനന്തപുരം. വിവാദങ്ങള്‍ക്കിടയിലും 726 റോഡ് ക്യാമറകള്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഗതാഗത വകുപ്പ്. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ വലിയതോതില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായിട്ടാണ് ഗതാഗത വകുപ്പ് പറയുന്നത്. മുന്‍പ് ശരാശരി 4.5 ലക്ഷം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം സംസ്ഥാനത്ത് 726 റോഡ് ക്യാമറകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ അത് 2.1 ലക്ഷമായി കുറഞ്ഞു. ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് വര്‍ധിച്ചുവെന്നും ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറഞ്ഞുവെന്നും ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യാത്രകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ധരിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറായതായും പറയുന്നു. അതേസമയം മെയ് 19 വരെ ബോധവല്‍ക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനത്തില്‍ മാതാപാതാക്കള്‍ക്കൊപ്പം കുട്ടിയെയും സഞ്ചരിക്കുവാന്‍ അനുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും ഈ വിഷയത്തില്‍ വലിയ പരാതിയാണ് സംസ്ഥാനത്ത് ഉണ്ടായത്. അതേസമയം നിലവിലെ കേന്ദ്ര നിയമത്തില്‍ കേരളത്തിന് മാത്രമായി ഇളവ് ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read More

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുവാന്‍ നിരവധി പരീക്ഷണങ്ങളാണ് മെസേജിങ് ആപ്പായ വാട്‌സാആപ്പ് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന ചാനല്‍ എന്ന ഫീച്ചര്‍ അവരിപ്പിക്കുവാന്‍ തയ്യാറെടുക്കുയാണ് വാട്‌സാപ്പ്. ഒരേസമയം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം എത്തിക്കുവാന്‍ വാട്‌സാപ്പ് ചാനല്‍ ഫീച്ചര്‍ ഉപയോഗിക്കാം. തുടക്കത്തില്‍ ഐഫോണില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. ഫോണ്‍ നമ്പറുകളുടെയും മറ്റ് വിവരങ്ങളുടെയും സ്വകാര്യത കാത്ത് സൂക്ഷിക്കുവാന്‍ കഴിയുന്ന വിധത്തിലായിരിക്കും ഈ ഫീച്ചര്‍ ഉപയോഗിക്കുക. ഓരോരുത്തരുടെയും ഇഷ്ടപ്രകാരം അവരവര്‍ക്ക് ഇഷ്ടപ്പെട്ടവരെ ഫോളോ ചെയ്ത് അപ്‌ഡേറ്റുകള്‍ അറിയാന്‍ കഴിയും. പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ എല്ലാവര്‍ക്കും പിന്നീട് ലഭ്യമാകും. സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഡ് ടു എന്‍ഡു എന്‍ക്രിപ്ഷന്‍ ചാനലുകളെ ബാധിക്കില്ല. കൂടാതെ ഇത് ഓപ്ഷണലായിരിക്കും. ഏതെല്ലാം ചാനല്‍ ഫോളോ ചെയ്യണമെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല.

Read More

കോഴിക്കോട്. മലയാള സിനിമയില്‍ എക്കാലത്തും ഹാസ്യത്തിന്റെ വേറിട്ട മുഖമായി നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

Read More

രാജ്യം വേഗതയില്‍ കുതിക്കുമ്പോള്‍, കേരളം മാത്രം എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ അത്യുഗ്രമായ പ്രസംഗം യുവതലമുറയ്ക്കുള്ള പുത്തന്‍ പ്രതീക്ഷയാണ് നല്‍കിയത്. എല്ലാത്തിനും മാതൃകയാണ് സുന്ദരമായ കേരളം വിദ്യാഭ്യാസം, ആരോഗ്യം, സാസ്‌കാരിക മഹിമ എന്നിവയിലെല്ലാം മുന്നില്‍ നിന്നില്‍ക്കുന്നുവെന്ന് അദ്ദേഹം യുവാക്കളോടായി കൊച്ചിയില്‍ പറഞ്ഞു. അത്ഭുതകരമായ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക കലാ പൈതൃകവും പാരമ്പ്യ വൈദ്യശാസ്ത്രവുമുള്ള കേരളത്തിലേക്ക് ലോകത്തെ വിളിച്ചുവരുത്താം. ടൂറിസം മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പഴയ പ്രൗഡിയില്‍ അഭിരമിച്ചുകൊണ്ട് വികസനത്തിന് മുഖം തിരിച്ച് നില്‍ക്കുന്ന കേരളത്തില്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നത് യുവ തലമുറയാണ്. തൊഴില്‍ ഇടങ്ങളും നല്ല ജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ട യുവതലമുറ വിദേശത്തേക്ക് ചേക്കേറുന്നു. ഈ സാഹചര്യം ഒഴുവാക്കുവാന്‍ കേരളത്തിന്റെ ഉന്നമനത്തിനും വികസനത്തിനും നമ്മോടൊപ്പം കൂടെയുണ്ട് എന്ന വാഗ്ദാനമാണ് മോദി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിര്‍മിത ബുദ്ധിയുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാധ്യതകളിലൂടെ മലയാളികളുടെ വളര്‍ച്ച ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ സാധിക്കുമെന്ന്…

Read More

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്തും വന്‍ സ്വീകരണ മൊരുക്കി ജനങ്ങള്‍. തിരുവനന്തപുരത്ത് എത്തിയ നരേന്ദ്ര മോദിയി കാണാന്‍ വലിയ ജനക്കൂട്ടമാണ് കാത്ത് നിന്നത്. കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരത്തും അദ്ദേഹം റോഡ് ഷോ നടത്തി. വിമാനത്താവളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഇളക്കി മറിച്ച് റോഡ് ഷോ നടന്നു. 10.30 ഓടെയാണ് അദ്ദേഹം തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ എത്തിയത്. നിശ്ചയിച്ചതിലും താമസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. റോഡ് ഷോ നടത്തിയതിനാലാണ് പ്രധാനമന്ത്രി താമിസിച്ച് എത്തുവാന്‍ കാരണം. കൊച്ചിയില്‍ നാല്‍നടയായി യാത്ര ചെയ്താ മോദി തിരുവനന്തപുരത്ത് ജനങ്ങളെ കാറില്‍ നിന്ന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ചു. അതേസമയം കേരളത്തിലേക്ക് ഇനി മോദി സ്ഥിരമായി എത്തുമെന്ന സൂചനകളും ഉണ്ട്. സമയമാകുമ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മോദിക്കായി കനത്ത സുരക്ഷയാണ് തിരുവനന്തപുരത്തും ഒരുക്കിയിരുന്നത്. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് നിയോഗിച്ചിരിക്കുന്നത്.

Read More

കൊച്ചി. സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നതോടെ വിവാദങ്ങള്‍ കനക്കുന്നു. എ ഐ ക്യാമറകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം എത്തിയതോടെ എല്ലാം കെല്‍ട്രോണിന്റെ തലയില്‍ ചാരി തടയൂരുവനാണ് ഗതാഗത മന്ത്രി ശ്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പുതിയ നിയമ പ്രശ്‌നങ്ങളും ഉയര്‍ത്തി കാട്ടുകയാണ് ചില നിയമ വിദഗ്ധര്‍. സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചു യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറകള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ല. അതേസമയം നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ എ ഐ ക്യാമറ പകര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് വിലയിരുത്തല്‍. സ്വകാര്യ വാഹനങ്ങളുടെ ഉള്‍ഭാഗം സ്വകാര്യ ഇടമായതിനാല്‍ വാഹനത്തിലുള്ളവരുടെ അറിവോട് വേണം ദൃശ്യങ്ങള്‍ എടുക്കുവനെന്നാണ് വാദം. അതേസമയം സ്വകാര്യ വാഹനങ്ങളിലെ ദമ്പതിമാരുടെ ദൃശ്യങ്ങള്‍…

Read More

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. സീരിയലിലൂടെ എത്തി മലയളസിനിമയില്‍ നിരവധി വിത്യസ്തമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സോന. ഇപ്പോള്‍ സോന കസ്തൂരി എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുക്കയാണ്. കസ്തൂരിമാനില്‍ രാജി എന്ന കഥാപാത്രത്തെയാണ് സോന നായര്‍ അവതരിപ്പിച്ചത്. മീരാ ജാസ്മിനും ചാക്കോച്ചനുമാെക്കെ സൂപ്പറായിരുന്നു ലൊക്കേഷന്‍ രസമായിരുന്നു. മീര എന്റെ ഭര്‍ത്താവിനെ കൊല്ലുന്ന സീനുണ്ട്. രാത്രി 12 മണിക്കാണ് ഷോട്ട് ആരംഭിക്കുന്നത്. രണ്ട് മൂന്ന് മണി വരെ പോയി. ആ ഗ്രാമത്തിലെ മുഴുവനാളുകളും പുറത്തുണ്ടായിരുന്നു. പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരുന്നു. ഭീകരമായ ക്ലൈമാക്‌സാണ്. മീര അഭിനയിച്ച് തകര്‍ത്തു. വീട്ടില്‍ ഒരു കൊല നടന്നത് പോലെ നമുക്ക് തോന്നും. അങ്ങനെ ഫീല്‍ ചെയ്യും. മീര വേറെ ലെവലാക്കി കളഞ്ഞു അതിനെ. സത്യം പറഞ്ഞാല്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. കരച്ചിലടക്കാന്‍ പറ്റുന്നില്ല. ഷോട്ട് കഴിഞ്ഞിട്ടും. മീരയുടെ പെര്‍ഫോമന്‍സ് കണ്ട്’ ഷമ്മി ചേട്ടനും അതെ. അത്രയ്ക്ക് അടി എനിക്ക് കിട്ടിയിട്ടുണ്ട്. ഷമ്മി ചേട്ടന് അതില്‍…

Read More