Author: Updates

ത്രീഡി പ്രിന്റിങിലൂടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുകയാണ് മുവാറ്റു പുഴയില്‍ രണ്ട് സുഹൃത്തുക്കള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ആന്റണി ഫ്രാന്‍സിസും, എംബിഎ പഠനശേഷം ഐബിഎമ്മില്‍ ജോലി ചെയ്യുന്ന സബിന്‍ തോമസും ചേര്‍ന്നാണ് ത്രീഡി പ്രിന്റിങ് ടെക്‌നോളജിയുടെ സഹായത്തോടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നത്. ത്രീഡി പ്രിന്റിങ് ടെക്‌നോളജിയുടെ സഹായത്തോടെ ഇന്ന് വീടുകള്‍ വരെ നിര്‍മിക്കുന്നു. ഇതിന്റെ സാധ്യതകള്‍ ആന്റണി വിദേശ പഠനത്തിനായി പോയപ്പോഴാണ് മനസ്സിലാക്കിയത് തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി സുഹൃത്ത് സബിനോട് ആശയം പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ത്രീഡി മോഗ് എന്ന പേരില്‍ കമ്പനി രൂപികരിച്ചു. കോവിഡ് ആരംഭിച്ചതോടെ ആളുകള്‍ക്ക് പൂച്ചെടി വളര്‍ത്തുന്നവര്‍ കൂടിയതും ഇവരുടെ സംരംഭത്തിന് കരുത്തു പകര്‍ന്നു. ഇവര്‍ ഇന്ന് വിത്യസ്ത തരത്തിലുള്ള നിരവധി ചെടിച്ചട്ടികള്‍ പുറത്തിറക്കുന്നുണ്ട്. ഒരു ചെടിച്ചട്ടി പൂര്‍ണമായും പ്രിന്റ്‌റ് ചെയ്ത് എടുക്കുവാന്‍ അഞ്ച് മണിക്കൂര്‍ സമയം ആവശ്യമാണ്. ത്രീഡി പ്രന്ററിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ചെടിച്ചട്ടികള്‍ക്ക് വലുപ്പത്തിനും ഡിസൈനും അനുസതമായി 100 രൂപ മുതല്‍ 35 രൂപവരെയാണ് വില. മാലിന്യം…

Read More

തിരുവനന്തപുരം. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഗുരുതര സുരക്ഷ വീഴ്ച. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുവാന്‍ എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷ ക്രമീകരണങ്ങള്‍ ചോര്‍ത്തി. അതേസമയം പോലീസിനുള്ളില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വിവാഗം സജിവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുമ്പ് ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് പോലീസ് ഡാറ്റാ ബേയ്‌സില്‍ നിന്നും ചിലര്‍ ചോര്‍ത്തിയിരുന്നു. സംസ്ഥാന പോലീസില്‍ പച്ചവെളിച്ചം ഗ്രൂപ്പുകള്‍ സജീവമാണെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയ്ക്ക് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെയാണ് സുരക്ഷ വീഴ്ചയെ പോലീസ് കാണുന്നത്. സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലത്തെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രകമാണ് ഇത് നല്‍കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഗൗരവത്തോടെയാണ് നീങ്ങിയിരുന്നത്. കേരളാ പോലീസിന്റെ രഹസ്യാമ്പേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും…

Read More

വളരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഇറക്കി കൊക്കോക്കോള. ഇന്ത്യന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമായ ത്രൈവിലാണ് കൊക്കോക്കോള നിക്ഷേപം ഇറക്കിയിരിക്കുന്നത്. ത്രൈവിന്റെ ന്യൂനപക്ഷ ഓഹരികള്‍ കൊക്കോക്കോള വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5,500-ല്‍ കൂടുതല്‍ റെസ്‌റ്റോറന്റുകളുമായി പങ്കാളിത്തമുള്ള ഒരു സെര്‍ച്ച് ആന്‍ഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് ത്രൈവ്. ത്രൈവില്‍ ഓഹരി നിക്ഷേപം നടത്തുക വഴി കൊക്കോക്കോള ലക്ഷ്യം വയ്ക്കുയ്ക്കുന്നത് കൊക്കോക്കോളയ്ക്ക് കുടുതല്‍ മുന്‍തൂക്കം നേടിയെടുക്കുകയാണ്. ഇനി മുതല്‍ ത്രൈവില്‍ ലഭിക്കുന്ന ഭക്ഷണ ഓര്‍ഡറുകള്‍ക്കപ്പുറം കൊക്കോക്കോള പാനിയം ഓര്‍ഡര്‍ ചെയ്യുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇടത്തരം റസ്റ്റോറന്റുകളുമായിട്ടുള്ള പങ്കാളിത്തം ത്രൈവിന് കൂടുതലായി ഉള്ളതിനാല്‍ കൊക്കോകോളെയെ സഹായിക്കും. 2020ല്‍ സംരംഭകരായ ധ്രുവ് ദിവാന്‍, കരണ്‍ ചേച്ചാനി, ഋിഷി ഫഗ്വാനി എന്നിവര്‍ ചേര്‍ന്നാണ് ത്രൈവ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ് ആരംഭിച്ചത്.

Read More

വന്ദേഭാരത് രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ രണ്ട് വ്യക്തികളുടെ സ്വപ്നമാണ് യാഥാർത്യമായത്. ഒന്ന് ഇന്ത്യയുടെ പ്രധനമന്ത്രി നരേന്ദ്രമോദിയും മറ്റേയാൾ വന്ദേഭാരതിന്റെ ശില്പിയായ സുദാംശുമണിയുമാണ്. വന്ദേഭാരത് എന്ന സ്വപ്നം നിറവേറ്റുവാൻ സുധാംശു മണി നടത്തിയ പരിശ്രമത്തിന്റെ കഥ ഏതൊരു ഇന്ത്യക്കാരനും അറിയേണ്ടതാണ്. കാലഹരണപ്പെട്ട ഡിസൈനായിരുന്നു എക്കാലവും ഇന്ത്യൻ ട്രെയിനുകളുടെ മുഖമുദ്ര. മറ്റു രാജ്യങ്ങൾ കോച്ചുകളും ട്രെയിനുകളും പരിഷ്കരിച്ചു അവയുടെ വേഗം കൂട്ടി ആധുനിക ലോകത്തിനൊപ്പം ഓടിയപ്പോൾ നൂറ്റാണ്ടുകളുടെ പഴമ നിറച്ച ഇരുമ്പു പാട്ടകളായിരുന്നു നമ്മുടെ കോച്ചുകൾ. ഇതിന്റെ പൊളിച്ചെഴുത്തായിരുന്നു ഇന്ത്യ 2018ൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിൻ. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിൻ 18, വന്ദേഭാരത് എന്ന പേരിലാണു സർവീസ് നടത്തുന്നത്. നമ്മുടെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണു വന്ദേ ഭാരത് ട്രെയിനുകൾ. മേക്ക് ഇൻ ഇന്ത്യ പരിശ്രമങ്ങൾക്കുള്ള വലിയ പ്രചോദനവും. ഐ സി എഫ് ജനറൽ മാനേജരായിരുന്ന ഇന്ത്യൻ…

Read More

തിരുവനന്തപുരം. സംസ്ഥാനത്ത് ട്രാഫിക് പിഷ്‌കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകള്‍ വ്യാഴാഴ്ച മിഴി തുറക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനത്തെ പിഴിഞ്ഞ് ഖജനാവിലേക്ക് വരുമാനം കണ്ടെത്തുവനാണ് ശ്രമിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ്. ഇനി മുതല്‍ റോഡില്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്ന എല്ലാവര്‍ക്കും പിഴവീഴും. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഇരു ചക്രവാഹനത്തില്‍ സഞ്ചരിച്ചാലും എ ഐ ക്യാമറകളില്‍ പിടിവീഴും. സംസ്ഥാനത്ത് 726 എ ഐ ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇനി കുട്ടികള്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാലും പിടിക്കപ്പെടും. കുട്ടികളെ പിന്‍സീറ്റിലോ അല്ലെങ്കില്‍ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തിയ ശേഷം പിന്നീടും എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ പെട്ടാല്‍ പിഴ വീണ്ടും ലഭിക്കും. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന 726 ക്യാമറകളില്‍ 675 എണ്ണം സീറ്റ്…

Read More

സംസ്ഥാനത്ത് ട്രാഫിക് പരിഷ്കരണത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച എഐ ക്യാമറകൾ വ്യാഴാഴ്ച മുതതൽ പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ വേഗപരിധിയിലെ നിയമക്കുരുക്കുകൾ പദ്ധതിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചേക്കും. വേഗപരിധി സംബന്ധിച്ച സംശയങ്ങളാണ് ഈ വിഷയത്തിൽ പദ്ധതി അവതാളത്തിലാകുമോ എന്ന സംശയം ഉയരാൻ ഇടയാക്കുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും. മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക സംവിധാനം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട് താനും. ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത…

Read More

പ്രശസ്ത തമിഴ് സിനിമ താരമാണ് ടി.ആർ സിലംബരശൻ എന്ന സിമ്പു. തമിഴ് സിനിമയിൽ ഒരു നിറ സാന്നിധ്യമാണ്‌ സിമ്പു. സിമ്പുന്റെ രൂപമാറ്റം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. താൻ, 2 വർഷത്തിനുള്ളിൽ 30 കിലോ കുറച്ചത് എങ്ങനെയെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. 101 കിലോയായിരുന്നു സിലംബരശന്റെ ഭാരം. ഇപ്പോൾ 30 കിലോ കുറഞ്ഞ് 71 കിലോയിൽ എത്തി നിൽക്കുകയാണ് ‘ഈശ്വരൻ’ എന്ന സുശീന്ദ്രന്റെ ചിത്രത്തിൽ സിമ്പുവിന്റെ രൂപമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സിമ്പുവിന്റെ സുഹൃത്ത് മഹത് രാഘവേന്ദ്രയും ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജും സിമ്പുവിനെ തടി കുറയ്ക്കാൻ സഹായിച്ചത്. ചെക്ക സെവന്ത വാനം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ശാരീരിക ക്ഷമത വേണ്ട സീനുകൾ ചെയ്യേണ്ടി വന്നപ്പോൾ, താൻ എത്രത്തോളം ഫിറ്റ് ആവേണ്ടതുണ്ട് എന്ന് താരം മനസ്സിലാക്കി. അതിനുശേഷമാണ് തന്റെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത്. കഠിനമായ പ്രയത്‌നത്തിലൂടെ 30 കിലോ കുറച്ച് ഇപ്പോൾ ഭാരം 71 കിലോയാണ്.

Read More

ഏപ്രിൽ പതിനെട്ട് ലോക പൈതൃകദിനമായി ആചരിക്കുന്നു. ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും അറിയപ്പെടുന്നു. വെനീസ് ചാർട്ടറിലൂടെയാണ് പൈതൃകസംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാരമ്പര്യത്തിന്റെയും ചരിത്രത്തിൻറെയും ഭാ​ഗമായി സംരക്ഷിക്കപ്പെടേണ്ട ഇടങ്ങൾക്കായി യുനസ്കോ ആചരിക്കുന്ന ദിനമാണ് ലോക പൈതൃക ദിനം. മാറിയ ഈ ലോകത്ത് ചരിത്രത്തെ സ്നേഹിക്കുന്ന, ചരിത്രത്തിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ വർധിച്ചു വരുകയാണ്. ആയിരത്തിൽ അധികം പൈതൃക സ്മാരകങ്ങൾ യുനസ്കോയുടെ പട്ടികയിലുണ്ട് ലോകത്തിൽ സംരക്ഷിക്കപ്പെടേണ്ട ഈ സ്മാരകങ്ങൾ എന്നും പ്രാചീന യുഗങ്ങളിലേക്കുള്ള ആധുനിക തലമുറയുടെ സഞ്ചാര പാതയാണ്.‌ചരിത്ര സ്ഥലങ്ങൾ എല്ലാം തന്നെ നാഗരികതയുടെ പുരോഗതിക്കും മനുഷ്യ വളർച്ചയ്ക്കും ആവശ്യമായ പഴയ യുഗത്തിെലെ ശേഷിപ്പുകൾ മാത്രമല്ല ഇവ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായും നിലനിൽക്കുന്നവയാണ്. ഇന്ത്യയിലുടനീളമുള്ള പൈതൃകങ്ങളുടെ പ്രാധാന്യം മനസിലാക്കാനും ആസ്വദിക്കാനും പരിശോധിക്കാനുമുള്ള അവസരമാണ് ഓരേ ഇന്ത്യക്കാരനും ഈ ദിനം. ഇന്ത്യയിലെ ചില പൈതൃക സൈറ്റുകൾ ആഗ്ര കോട്ട,…

Read More

വേനലിൽ പ്രകൃതി ചുട്ടുപൊള്ളുമ്പോൾ ജലാശയങ്ങൾ വറ്റി വരണ്ട് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും. എന്നാൽ പതിറ്റാണ്ടുകളായി വറ്റി പോകാതെ മുന്നൂറോളം വീടുകളിൽ ജലമെത്തിക്കുന്ന ഒരു വിശേഷപ്പെട്ട നീരുറവയുണ്ട്. അതാണ് കമല നീരാഴി തെക്കുംകൂർ രാജാക്കന്മാർ നീരാടാൻ നിർമ്മിച്ച ഉറവയാണ് കമല നീരാഴി. അഞ്ഞൂറു വർഷത്തിലേറെ പഴക്കുള്ള ഈ ഉറവ പരപ്പനാട്ട് കൊട്ടാരത്തിന്റെ ഭാഗമയിരുന്നു. രാജ ഭരണ കാലത്ത് സാമ്പ്രി എന്ന പേരിൽ നാട്ടകത്ത് കൊട്ടാരം നിലനിന്നിരുന്നു. പിന്നീട് എ ഡി 1790-ൽ അഭയാർഥികളായി മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് എത്തിയ പരപ്പനാട്ട് രാജവംശത്തിന്റെ പിൻ തലമുറക്കാരുടെ ഉടമസ്ഥതയിലായിരുന്നു നീരാഴി കൊട്ടാര അധികൃതർ കുളം വാട്ടർ അതോറിറ്റിയ്ക്ക് നല്കി. പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു കുടിവെള്ള വിതരണം തുടങ്ങി. ഇപ്പോൾ പഞ്ചായത്ത് നാഗര സഭയിൽ ലയിച്ചപ്പോൾ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. കമല നീരാഴിയിൽ നിന്നുള്ള വെള്ളത്തിന് കരമില്ല, മീറ്ററും വച്ചിട്ടില്ല. വാർഡ് സമിതി ചുമതലപ്പെടുത്തിയിരിക്കുന്ന തങ്കമ്മയ്ക്ക് നൂറു രൂപ നല്കിയാൽ മാത്രം മതി കണക്ഷൻ കിട്ടാൻ. പുതുതായി…

Read More

ന്യൂയോര്‍ക്ക്. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ തകരാര്‍ മൂലമാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് യു എസിലെ ടെക്‌സാസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് പ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിക്ഷേപണത്തിനായി അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ച് ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അറിയിച്ചു. സ്റ്റാര്‍ഷിപ്പ് പേടകവും സൂപ്പര്‍ബെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് വിക്ഷേപണത്തിനായി തയ്യാറാക്കിയത്. 150 മെട്രിക് ടണ്‍ ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കുന്ന സ്റ്റാര്‍ഷിപ്പില്‍ 100 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും. പൂര്‍ണമായും സ്റ്റെയില്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന സ്റ്റാര്‍ഷിപ്പിന് ഉപഗ്രഹങ്ങളും ബഹിരാകാശ ടെലസ്‌കോപ്പുകളും ചന്ദ്രനില്‍ കോളനിയുണ്ടാക്കുവാന്‍ ആളുകളെയും സാമഗ്രികളും എത്തിക്കുവാന്‍ സാധിക്കും. ഭൂമിയിലെ യാത്രയ്ക്ക് ഉപയോഘിക്കുവാനും സ്റ്റാര്‍ഷിപ്പിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍…

Read More