Author: Updates

പ്രശസ്ത തമിഴ് സിനിമ താരമാണ് ടി.ആർ സിലംബരശൻ എന്ന സിമ്പു. തമിഴ് സിനിമയിൽ ഒരു നിറ സാന്നിധ്യമാണ്‌ സിമ്പു. സിമ്പുന്റെ രൂപമാറ്റം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. താൻ, 2 വർഷത്തിനുള്ളിൽ 30 കിലോ കുറച്ചത് എങ്ങനെയെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. 101 കിലോയായിരുന്നു സിലംബരശന്റെ ഭാരം. ഇപ്പോൾ 30 കിലോ കുറഞ്ഞ് 71 കിലോയിൽ എത്തി നിൽക്കുകയാണ് ‘ഈശ്വരൻ’ എന്ന സുശീന്ദ്രന്റെ ചിത്രത്തിൽ സിമ്പുവിന്റെ രൂപമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സിമ്പുവിന്റെ സുഹൃത്ത് മഹത് രാഘവേന്ദ്രയും ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജും സിമ്പുവിനെ തടി കുറയ്ക്കാൻ സഹായിച്ചത്. ചെക്ക സെവന്ത വാനം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ശാരീരിക ക്ഷമത വേണ്ട സീനുകൾ ചെയ്യേണ്ടി വന്നപ്പോൾ, താൻ എത്രത്തോളം ഫിറ്റ് ആവേണ്ടതുണ്ട് എന്ന് താരം മനസ്സിലാക്കി. അതിനുശേഷമാണ് തന്റെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത്. കഠിനമായ പ്രയത്‌നത്തിലൂടെ 30 കിലോ കുറച്ച് ഇപ്പോൾ ഭാരം 71 കിലോയാണ്.

Read More

ഏപ്രിൽ പതിനെട്ട് ലോക പൈതൃകദിനമായി ആചരിക്കുന്നു. ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും അറിയപ്പെടുന്നു. വെനീസ് ചാർട്ടറിലൂടെയാണ് പൈതൃകസംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാരമ്പര്യത്തിന്റെയും ചരിത്രത്തിൻറെയും ഭാ​ഗമായി സംരക്ഷിക്കപ്പെടേണ്ട ഇടങ്ങൾക്കായി യുനസ്കോ ആചരിക്കുന്ന ദിനമാണ് ലോക പൈതൃക ദിനം. മാറിയ ഈ ലോകത്ത് ചരിത്രത്തെ സ്നേഹിക്കുന്ന, ചരിത്രത്തിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ വർധിച്ചു വരുകയാണ്. ആയിരത്തിൽ അധികം പൈതൃക സ്മാരകങ്ങൾ യുനസ്കോയുടെ പട്ടികയിലുണ്ട് ലോകത്തിൽ സംരക്ഷിക്കപ്പെടേണ്ട ഈ സ്മാരകങ്ങൾ എന്നും പ്രാചീന യുഗങ്ങളിലേക്കുള്ള ആധുനിക തലമുറയുടെ സഞ്ചാര പാതയാണ്.‌ചരിത്ര സ്ഥലങ്ങൾ എല്ലാം തന്നെ നാഗരികതയുടെ പുരോഗതിക്കും മനുഷ്യ വളർച്ചയ്ക്കും ആവശ്യമായ പഴയ യുഗത്തിെലെ ശേഷിപ്പുകൾ മാത്രമല്ല ഇവ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായും നിലനിൽക്കുന്നവയാണ്. ഇന്ത്യയിലുടനീളമുള്ള പൈതൃകങ്ങളുടെ പ്രാധാന്യം മനസിലാക്കാനും ആസ്വദിക്കാനും പരിശോധിക്കാനുമുള്ള അവസരമാണ് ഓരേ ഇന്ത്യക്കാരനും ഈ ദിനം. ഇന്ത്യയിലെ ചില പൈതൃക സൈറ്റുകൾ ആഗ്ര കോട്ട,…

Read More

വേനലിൽ പ്രകൃതി ചുട്ടുപൊള്ളുമ്പോൾ ജലാശയങ്ങൾ വറ്റി വരണ്ട് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും. എന്നാൽ പതിറ്റാണ്ടുകളായി വറ്റി പോകാതെ മുന്നൂറോളം വീടുകളിൽ ജലമെത്തിക്കുന്ന ഒരു വിശേഷപ്പെട്ട നീരുറവയുണ്ട്. അതാണ് കമല നീരാഴി തെക്കുംകൂർ രാജാക്കന്മാർ നീരാടാൻ നിർമ്മിച്ച ഉറവയാണ് കമല നീരാഴി. അഞ്ഞൂറു വർഷത്തിലേറെ പഴക്കുള്ള ഈ ഉറവ പരപ്പനാട്ട് കൊട്ടാരത്തിന്റെ ഭാഗമയിരുന്നു. രാജ ഭരണ കാലത്ത് സാമ്പ്രി എന്ന പേരിൽ നാട്ടകത്ത് കൊട്ടാരം നിലനിന്നിരുന്നു. പിന്നീട് എ ഡി 1790-ൽ അഭയാർഥികളായി മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് എത്തിയ പരപ്പനാട്ട് രാജവംശത്തിന്റെ പിൻ തലമുറക്കാരുടെ ഉടമസ്ഥതയിലായിരുന്നു നീരാഴി കൊട്ടാര അധികൃതർ കുളം വാട്ടർ അതോറിറ്റിയ്ക്ക് നല്കി. പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു കുടിവെള്ള വിതരണം തുടങ്ങി. ഇപ്പോൾ പഞ്ചായത്ത് നാഗര സഭയിൽ ലയിച്ചപ്പോൾ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. കമല നീരാഴിയിൽ നിന്നുള്ള വെള്ളത്തിന് കരമില്ല, മീറ്ററും വച്ചിട്ടില്ല. വാർഡ് സമിതി ചുമതലപ്പെടുത്തിയിരിക്കുന്ന തങ്കമ്മയ്ക്ക് നൂറു രൂപ നല്കിയാൽ മാത്രം മതി കണക്ഷൻ കിട്ടാൻ. പുതുതായി…

Read More

ന്യൂയോര്‍ക്ക്. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ തകരാര്‍ മൂലമാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് യു എസിലെ ടെക്‌സാസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് പ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിക്ഷേപണത്തിനായി അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ച് ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അറിയിച്ചു. സ്റ്റാര്‍ഷിപ്പ് പേടകവും സൂപ്പര്‍ബെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് വിക്ഷേപണത്തിനായി തയ്യാറാക്കിയത്. 150 മെട്രിക് ടണ്‍ ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കുന്ന സ്റ്റാര്‍ഷിപ്പില്‍ 100 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും. പൂര്‍ണമായും സ്റ്റെയില്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന സ്റ്റാര്‍ഷിപ്പിന് ഉപഗ്രഹങ്ങളും ബഹിരാകാശ ടെലസ്‌കോപ്പുകളും ചന്ദ്രനില്‍ കോളനിയുണ്ടാക്കുവാന്‍ ആളുകളെയും സാമഗ്രികളും എത്തിക്കുവാന്‍ സാധിക്കും. ഭൂമിയിലെ യാത്രയ്ക്ക് ഉപയോഘിക്കുവാനും സ്റ്റാര്‍ഷിപ്പിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍…

Read More

മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ ഉന്നത സ്ഥാനത്തുള്ള ആര്‍ക്കും ഒരു അറിയിപ്പ് പോലും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് ഓടിച്ചത്. എന്നാല്‍ കേരളത്തില്‍ വന്ദേഭാരത് എത്തിയതോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമായി. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കത്തില്‍ പതറിപ്പോയ ഇരുമുന്നണികള്‍ക്കും വന്ദേഭാരതിന്റെ വരവ് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. എന്നാല്‍ പ്രതിരോധിക്കുവാന്‍ ഇടത് വലത് മുന്നണികള്‍ മുന്നോട്ട് വയ്ക്കുന്ന ന്യായികരണമാകട്ടെ വേഗത പോര, സില്‍വര്‍ലൈനാണെങ്കില്‍ ഇതിലും മികച്ചതാണെന്നാണ്. അതേസമയം കേരളത്തിന്റെ വികനത്തിന് വന്ദേഭാരത് നല്‍കുവാന്‍ പോകുന്ന പങ്ക് തീരെ ചെറുതല്ല താനും. കേരളത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഒരുക്കുവാന്‍ സാധിക്കും എന്നതാണ് വന്ദേഭാരതിന്റെ ഗുണം. വന്ദേഭാരത് ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കാലങ്ങളായി രാഷ്ട്രീയ കുരുക്കുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് ഒരു ദിശബോധവും ലക്ഷ്യവും പകര്‍ന്ന് നല്‍കുവാന്‍ വന്ദേഭാരതിന്റെ വരവോടെ രാജ്യത്തിന് സാധിച്ചു. വേഗത മാത്രം മുന്നില്‍ കണ്ടല്ല ഇന്ത്യന്‍ റെയില്‍ വേ എഞ്ചിനീയറായ സുധാംശു…

Read More

വൈകല്യങ്ങളിൽ തളർന്നിരിക്കുമ്പോഴല്ല, വൈകല്യത്തെ മറി കടന്ന് നേട്ടങ്ങൾ കൊയ്യുമ്പോഴാണ് ജീവിതം ആസ്വാദ്യകരവും സമൂഹത്തിന് ഒരു പ്രചോദനവുമാകുന്നത്. പോളിയോ രോഗത്തെ തോല്പിച്ച ഈ ദമ്പതികളുടെ വിജയഗാഥ ഏവർക്കും വലിയൊരു പ്രചോദനമാണ്. കൂട്ടുകാർ ഓടി ചാടി കളിക്കുന്നത് കണ്ട് നിറകണ്ണുകളോടെ നിന്ന ബാല്യമായിരുന്നു ഫസ്റാ ഭാനുവിനും സാദിഖിനും. ഒന്നര വയസിൽ കാലിനെ കെട്ടിയിട്ട പോളിയോയെ തോല്പിച്ച് , വിൽ ചെയറിൽ ബാസ്കറ്റ് ബോളുമായി പറക്കുകയാണ് ഇവർ. വിൽ ചെയർ ബാസ്കററ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുുക്കാൻ രാജ്യമെമ്പാടും സഞ്ചരിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഈ ദമ്പതികൾ. കോയമ്പത്തൂരിൽ വച്ച് നടന്ന സൗത്ത് സേൺ വീൽ ചെയർ ബാസ്കറ്റ് ബോളിൽ കേരള വനിതാ ടീം മൂന്നാം സ്ഥാനത്തെത്തി. ഭാനുവും ഈ ടീമിലുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യം. തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് ഫസ്റാ ഭാനു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഭാനു വൈകല്യത്തെ മറികടന്നത് മനക്കരുത്തും ദൃഡനിശ്ചയവും കഠിന പ്രയ്ത്‌നവും കൊണ്ടാണ്. വിവാഹമാലോചിച്ചപ്പോൾ തെന്നെ പോലെ തന്നെ പോളിയോ ബാധിതനായ സാദിഖിനെ…

Read More

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഹോസ്റ്റല്‍ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളനവരായിരിക്കും നാം എല്ലാവരും. എന്നാല്‍ മികച്ച സൗകര്യങ്ങളും നല്ല ഭക്ഷണവും ലഭിക്കുന്ന ഹോസ്റ്റലുകള്‍ കണ്ടെത്തുക വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫയിന്റ് മൈ ഹോസ്റ്റല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. കൃത്യമായ വിവരശേഖരണത്തിന് ശേഷമാണ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഹോസ്റ്റലോ പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ നോക്കുന്നവര്‍ക്ക് ഇത് മികച്ച ഒരു മാര്‍ഗമായിരിക്കും. അതുപോലെ തന്നെ ഹോസ്റ്റല്‍ ഉടമകള്‍ക്കും തങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ സാധിക്കും. മൂന്ന് സുഹൃത്തുക്കളുടെ ആശയത്തിലാണ് ഫയിഡ് മൈ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇത് 10 പേരടങ്ങുന്ന ഒരു ടീമായി വളര്‍ന്നു. ഷിയാസ് വി പി, ഹന്‍സല്‍ സലിം, ജിതിന്‍ ബാബു എന്നിവരാണ് ഫയിഡ് മൈ ഹോസ്റ്റലിന് പിന്നില്‍. നിലവില്‍ വിദ്യാര്‍ഥികളാണ് കൂടുതലും ഫയിന്റ് മൈ ഹോസ്റ്റല്‍ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കോര്‍പ്പറേറ്റ് കമ്പനികളുമായും അസോസിയേഷനുകളുമായും ഇവര്‍ സഹകരിച്ച്…

Read More

സാപോണി ഫിക്കേഷൻ എന്ന പ്രക്രിയയിലൂടെയാണ് സോപ്പ് നിർമിക്കുന്നത്. സസ്യ എണ്ണ അല്ലെങ്കിൽ മൃഗ കൊഴുപ്പ് കാസ്റ്ററ്റിക് സോഡയുമായിപ്രവർത്തിച്ചാണ് സോപ്പ് ഉണ്ടാകുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും സോപ്പുകളുടെ പി എച്ച് 8 ന് മുകളിൽ ആണ്. അതായത് ആൽക്കി പി എച്ച്. എന്നാൽ തലയോട്ടിയിൽ അസിഡ് പി എച്ച് ആണ്. ബാക്ടീരിയ , ഫംഗസ് മുതലായവയുടെ പ്രവർത്തനത്തെ അസിഡിക് പി എച്ച് തടയുന്നു. തലയോട്ടിയിൽ സോപ്പ് തേയ്ക്കുന്നത് വഴി തലയോട്ടിയി പി എച്ച് ഉയർന് ആൽക്കലി പി എച്ച് ആവുകയും ഇത് ബാക്ടീരയയുടെ വളർച്ചയക്കും കാരണമാകന്നു. ഇത് വഴി ഇഫക്ഷൻ, തല ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉണ്ടാവുന്നു. കൂടാതെ സോപ്പ് തലയോട്ടിയെ നന്നായി ഡ്രൈ ആക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി പെട്ടന്ന് പൊട്ടി പോകുന്നതിനും കാരണമാവുന്നു. അമിതമായി തലയോട്ടി ഡ്രൈ ആകുന്നത് സെബോറിക് ഡെർമറ്റൈറ്റിസ് അഥവാ താരൻ ഉണ്ടാകുന്നതിന് കാരണമാവുന്നു. അമിതമായ തലയോട്ടി…

Read More

സാങ്കേതിക വിദ്യ ദിവസവും മാറുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തും ടെക്‌നോളജിയിലും ഗ്രാഹാന്തര യാത്രകളിലും മനുഷ്യന്‍ കൈവരിക്കുന്ന നേട്ടം മനുഷ്യരെ വീട്ടും വാകാസത്തിലേക്ക് നയിക്കുകയാണ്. ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ചര്‍ച്ചയാകുന്നത് ഗൂഗിള്‍ എന്‍ജിനീയര്‍ റേ കര്‍സ്വെയിലിന്റെ പ്രസ്താവനയാണ്. എട്ട് വര്‍ഷം കൊണ്ട് മനുഷ്യന്‍ അമരത്വം നേടുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ റേയുടെ പ്രവചനത്തെ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഇതിന് മുമ്പും റേ നടത്തിയ പ്രവചങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമെ അദ്ദേഹം നിസാരക്കാരനല്ലെന്ന് മനസ്സിലാകു. മുമ്പ് റേ നടത്തിയ 147 പ്രവചനങ്ങളില്‍ 86 ശതമാനവും കൃത്യമായി എന്നത് തന്നെയാണ് ഈ പ്രവചനത്തെയും ശാസ്ത്ര ലോകം തള്ളിക്കളയാത്തതിന് കാരണം. റേയുടെ പ്രവചനപ്രകാരം മനുഷ്യന് പ്രായം കൂടുന്ന അവസ്ഥ ഇനി ഇല്ലാതാകും. ജനറ്റിക്‌സ് നാനോ സാങ്കേതിക വിദ്യകളുടെയും റോബോട്ടിക്‌സ് എന്നി ശാസ്ത്ര മേഖലയുടെയും വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയുവാന്‍ നാനോ ബോട്ടുകളെ ശാസ്ത്ര ലോകം കണ്ടെത്തുമെന്നാണ് റേ പറയുന്നത്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ 2030 ആകുമ്പോള്‍…

Read More

ഇറ്റലിയിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തി. അപ്രതീക്ഷിതമായി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് നിന്ന് ആണ്. പുരാവസ്തു ഗവേഷകർ നടത്തിയ തിരച്ചിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്നാണ് ​ഗവേഷകരുടെ നിഗമനം. നബാറ്റിയൻ ദേവതയാണ് ദസറ. ദസറയ്ക്ക് സമർപ്പിച്ചിരിന്നതാണ് ഈ ക്ഷേത്രം എന്നാണ് പ്രാഥമിക നിഗമനം. ദസറയെ നബാറ്റിയൻ നാഗരികതയിൽ പർവതങ്ങളുടെ ദൈവം എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കൂടാതെ കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നബാറ്റിയൻ, റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു. റോമൻ കാലഘട്ടത്തിൽ, യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ നബാറ്റിയൻ സാമ്രാജ്യം വ്യാപിച്ചു കിടന്നു. പെട്ര എന്ന അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. റോമൻ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്ന പോസുവോലി…

Read More