Author: Updates

കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളം സന്ദര്‍ശിക്കും. കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കേരളം കാത്തിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേരളം മാത്രമാണ് വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം. പ്രധാനമന്ത്രിക്കൊപ്പം റെയില്‍ വേ മന്ത്രിയും കേരളത്തില്‍ എത്തുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് റെയില്‍ വേ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ തിരക്കിച്ച തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. നിലവില്‍ വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുവാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കേരളത്തില്‍ ഇല്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസമായി വന്ദേഭാരത് സര്‍വ്വീസിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. വളവുകള്‍ നിവര്‍ത്തല്‍, കല്‍വര്‍ട്ടുകള്‍ ബലപ്പെടുത്തല്‍ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിലെക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകല്‍ അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് ഒരു വ്യക്തത പ്രധാനമന്ത്രിയുടെ…

Read More

കൊച്ചി. കോടികള്‍ മുടക്കി സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി വാങ്ങിയ ബോട്ടുകള്‍ പലതും കാര്യമായി ഉപയോഗിക്കാത്തത് മൂലം ആക്രിയാക്കി വിറ്റു. കോടികളുടെ ബോട്ടുകള്‍ ആക്രി വിലയ്ക്ക് തൂക്കി വിറ്റപ്പോള്‍ കിട്ടിയതാകട്ടെ തുച്ഛമായ തുകയും. കേരളത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്ക് 72 ബോട്ടുകള്‍ ഉള്ളതായിട്ടാണ് കണക്ക്. എന്നാല്‍ ജില്ലകള്‍ തിരിച്ച് കണക്കെടുത്താല്‍ പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന കണക്കുകളുമായി പൊരുത്തക്കേടുകള്‍ കാണുവാന്‍ സാധിക്കും. കൊച്ചി സിറ്റി പോലീസ് കണ്ടം ചെയ്ത സ്പീഡ് ബോട്ടുകല്‍ 47 മുതല്‍ 66 മണിക്കൂര്‍ വരെ മാത്രമാണ് ഓടിച്ചത്. എന്നാല്‍ സ്പീഡ് ബോട്ടുകള്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയതാകട്ടെ 35 ലക്ഷം രൂപയും. വാടകയ്ക്ക് എടുത്ത് ബോട്ടുകള്‍ ഉപയോഗിക്കുന്നതാണ് ഇതിലും ലാഭം എന്നാണ് വിലയിരുത്തല്‍. ഈ ബോട്ടുകള്‍ വാങ്ങിയ ശേഷം സര്‍വ്വീസ് നടത്തിയോ എന്ന കാര്യത്തിലും ഒരു രേഖയും എവിടെയുമില്ല. സംസ്ഥാന പോലീസിന് ബോട്ടുകള്‍ ഉണ്ടെങ്കിലും ബോട്ട് ഓടിക്കുവാന്‍ ലൈസന്‍സ് ഉള്ളവര്‍ കുറവാണ്. എറണാകുളം റൂറലില്‍ ബോട്ട് ഓടിക്കാന്‍ ലൈസന്‍സ്…

Read More

ഡോക്ടർ സാമുവൽ ഹാനിമാന്റെ ജന്മദിനമാണ് ഏപ്രിൽ 10. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ  പിതാവായ സാമുവൽ ഹാനിമാന്റെ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നു. 1839 ൽ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ് ഇന്ത്യയിൽ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നൽകിയത്. ഡോ .ജോൺ മാർട്ടിൻ ഹോണിങ് എന്ന ഫ്രഞ്ച് സഞ്ചാരി ഡോ ഹാനിമാന്റെ ശിഷ്യനായിരുന്നു. മഹാരാജാവിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം അദ്ദേഹം ഹോമിയോപതി ചികിത്സയിലൂടെ ദേദമാക്കി. ഇതേ തുടർന്നാണ് മഹാരാജാാവ് ഹോമിയോപ്പതി ഇവിടെ അംഗീകരിച്ചത്. മിഷനറിമാരാണ് കേരളത്തിൽ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആയിരുന്നു അത്.തിരുവിതാംകൂറിൽ പടർന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാൻ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഹോമിയോപതി പ്രിയെട്ടതായി.ഡോ എം.എൻ.പിള്ള 1928 ൽ സഭയിൽ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതി ഔദ്യോദികമായി അംഗീകരിച്ചു. ഹോമിയോപരിവാർ – സർവജൻ സ്വാസ്ത്യ ‘ഒരു ആരോഗ്യം, ഒരു കുടുംബം’ എന്നതാണ് 2023ലെ ലോക ഹോമിയോപ്പതി…

Read More

തീ കൊണ്ടു അത്‌ഭുതം തീർക്കുകയാണ് ജേക്കബ് കുര്യൻ. നമ്മുടെ നാട്ടിൽ പ്രചാരം കുറവായ കലയാണ് പൈറോഗ്രഫി. തീ കൊണ്ട് പടങ്ങൾ വരയ്ക്കുന്ന കലയാണിത്. ചെറുപ്പകാലം മുതൽ കലയെ സ്നേഹിച്ച ജേക്കബ് മാറിയ ജീവത സാഹചര്യങ്ങളിൽ എത്തിപെട്ടത് സൗത്ത് ആഫ്രിക്കയിൽ. സൗത്ത് ആഫ്രിക്കയിലെ ഹിറ്റാച്ചി കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു ജേക്കബ്. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് ജേക്കബ് പൈറോഗ്രഫി എന്ന വ്യത്യസ്തമായ ചിത്ര രചന സ്വയത്തമാക്കുന്നത്. കലയോടുള്ള അടങ്ങാത്ത ആഗ്രഹം സൗത്ത് ആഫ്രിക്കയിലെ ജോലി ഉപേക്ഷിക്കാൻ ജേക്കബിനെ പ്രേരിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റ ഭാഗമായി പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയത്തിന് കീഴിലുള്ള ഏക അംഗീകൃത പൈറോഗ്രഫി ആർട്ടിസ്റ്റ് ആണ് ജേക്കബ്. കരകൗശല വികസന കമ്മിഷൻ സംഘടിപ്പിക്കുന്ന പ്രദർശനങ്ങളിൽ ഇന്ത്യയുട നീളം തന്റെ വർക്കുകൾ എത്തിക്കാൻ ജേക്കബിന് കഴിയുന്നു. കുമ്പിൾ തടിയിൽ ആണ് പൈറോഗ്രഥി ചെയ്യുന്നത്. ആവശ്യമുള്ള വലിപ്പത്തിൽ തടി രൂപപ്പെടുത്തി അതിൽ വരയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങൾ സ്കെച്ച് ചെയ്ത് എടുത്ത ശേഷം പൈറോഗ്രഫി മഷീൻ…

Read More

എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിൽ ചാൾസ് ഡാർവിൻ നടത്തിയ കപ്പൽ യാത്രയാണ് ചാൾസിനെ ശാസ്ത്രജ്ഞനാക്കി മാറ്റിയത്. ബീഗിൾ, ഡാർവിനെ കടലിലേയ്ക്ക് മാത്രം അല്ല കൊണ്ടുപോയത് വിജ്ഞാനത്തിന്റെ ആഴക്കടലിലേക്കള്ള യാത്ര ആയിരുന്നു അത്. 1831 ഡിസംബർ 27 ന് ആണു അദ്ദേഹം യാത്ര ആരംഭിച്ചത്. ക്യാപ്റ്റൻ ഫിറ്റ്സ് റോയ്യുടെ നേതൃത്വത്തിൽ ആയിരുന്നു യാത്ര ആരംഭിച്ചത്. ആ യാത്ര നീണ്ടത് 5 വർഷത്തോളമാണ്. കടൽ ക്ഷോഭം പോലുള്ള പ്രശ്നങ്ങൾ യാത്ര ദുസഹമാക്കി എങ്കിലും ഒന്നിലും തളരാതെ അദ്ദേഹം യാത്ര തുടർന്നു. യാത്ര കപ്പലിലും പഠനങ്ങൾ കരയിലുമായിരുന്നു. പ്രകൃതിയുടെ മാറ്റങ്ങൾ ജീവജാലങ്ങളിൽ വരുത്തുന്ന അനുകൂലനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. ചാൾസ് ലെയൽ എന്ന ഭൗമശാസ്ത്രജ്ഞന്റെ’ പ്രിൻസിപ്പിൾസ് ഓഫ് ജിയോളജി’ എന്ന പുസ്തകം ഡാർവിനെ ഏറെ സ്വാധീനിച്ചു. ചിലി, ഓസ്ട്രേലിയ, മൗറിഷ്യസ്, റിയോ ഡി ജനീറോ തുടങ്ങി ഇരുപതിലധികം പ്രദേശങ്ങൾ ഡാർവിൻ സന്ദർശിച്ചു. ഡാർവിനെയും വഹിച്ച് ബീഗിൾ ബ്രസീലിലെ സാൽവേഡാർ തുറമുഖത്ത് എത്തി. വ്യത്യസ്ത തരം സസ്യങ്ങൾ,…

Read More

ലോക ജനതയുടെ പാപ പരിഹാരത്തിനായി ക്രൂശിതനായ യേശുനാഥൻ ഉയർത്തെഴുന്നേറ്റതിന്റെ അനുസമരണമാണ് ഈസ്റ്റർ. ഈസ്റ്റർ ഓർമപ്പെടുത്തുന്ന മഹത്തായ ഒരു സന്ദേശമുണ്ട്, എല്ലാ കഷ്ടതകൾക്കും ദുഖങ്ങൾക്കും ഒടുവിൽ ഒരു വലിയ സന്തോഷവും ഉയർത്തെഴുന്നേൽപും ഉണ്ട് എന്നുള്ള സത്യം. ഓരോ മനുഷ്യനും ഉൾക്കൊള്ളേണ്ട വസ്തുതയും ഇതാണ്. പ്രത്യാശയുട അടയാളമായ ഈസ്റ്റർ സങ്കടങ്ങളുടെ തീച്ചൂളയിൽ എരിയുന്നവർക്കന്നവർക്കള്ള ഉത്തമമായ പ്രത്യാശയുടെ ആശ്വാസമാണ്. ‘നിങ്ങൾക്ക് സമാധാനം’ എന്ന ക്രിസ്തുവിന്റെ ആ സന്ദേശം പുത്തൻ പ്രതീക്ഷയും ജീവനക്കാനള്ള പുത്തൻ ഉണർവും പ്രധാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനവും ജീവിതവും കുരശു മരണവും ഉത്ഥാനവും എല്ലാം ഒരു സമൂഹത്തിന് വേണ്ടി മാത്രം ഉള്ളതായിരുന്നില്ല. മാനവ ജനതയ്ക്ക് മുഴുവനും വേണ്ടി സഹനങ്ങൾ പേറി ഒടുവിൽ ഉത്ഥാനം ചെയ്ത ആ ക്രിസ്തുവിന്റെ കാരുണ്യ സ്പർശം എന്നും ലോക ജനതയ്ക്ക് കാവലായി നിൽക്കും. വർഗീയതയും അസഹിഷ്ണുതയും കലാപങ്ങളും നിറഞ്ഞ ഈ ലോകത്തിൽ ക്രിസ്തുവിന്റെ സന്ദേശങ്ങളും ഉത്ഥാനവുമെല്ലാം എന്നും പുത്തൻ പ്രതീക്ഷകളും സമാധാനവും പ്രധാനം ചെയ്യുന്നു. ഉത്ഥാനം ചെയ്യപ്പെട്ട യേശുവിന്റെ…

Read More

ഉപയോഗ വസ്തുക്കളിൽ ഒന്നായ ചൂൽ വില്പനയ്ക്ക് വേണ്ടി ഒരിടം. അതാണ് കോട്ടയത്തെ ചൂൽ സിറ്റി. പാലാ മുട്ടം റോഡിൽ നീലൂരിന് സമീപമാണ് വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണി. വീടിന് അകവും പുറവും പായലും മണ്ണും ഒക്കെ തൂക്കാൻ പലതരത്തിലുള്ള വെറൈറ്റി ചുളുകൾ ഇവിടെയുണ്ട്. കുടിലുമറ്റത്തിൽ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ്മോന്റെയും പ്രയത്നത്തിനൊടുവിൽ പെട്ടതാണ് ഈ ചൂൽ സിറ്റി. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സാധാരണ ചൂലുകളായിരുന്നു കടയ്ക്കു മുന്നിൽ നിരത്തി വച്ചത്. ധാരാളമായി ആളുകൾ ചൂൽ അന്വേഷിച്ച് എത്താൻ തുടങ്ങി. ഡിമാൻഡ് കൂടിയതോടെ 25 ലേറെ വെറൈറ്റി ചൂലുകൾ ഇവർ വിപണിയിൽ എത്തിച്ചു. ഈർക്കിൽ ചൂൽ, പുൽചൂൽ, മുള ചൂൽ, പനച്ചൂൽ, കമ്പി ചൂൽ, താഴയോല ചൂൽ, ഓലച്ചൂൽ അങ്ങനെ പോകുന്നു വെറൈറ്റി ചൂലുകൾ. 60 മുതൽ 125 രൂപയാണ് വില. ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്ന് ഇവർ പറയുന്നു. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം മേഖലയിലുള്ളവരാണ് കൂടുതലായും അന്വേഷിച്ച് എത്താറ്. ചില്ലറ…

Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജിപിടിയും. മനുഷ്യന് പകരം വയ്ക്കാൻ റോബോട്ടുകൾ സൃഷ്ടിക്കുന്ന പ്രക്രിയയിലാണ് ശാസ്ത്രലോകം. ഇവയിൽ പലതിന്റെയും അടിസ്ഥാന ഘടകം ആറ് നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ഒരു മലയാളി ഗണിതശാസ്ത്രജ്ഞനായ സം​ഗമഗ്രാമ മാധവൻ ആണ് എന്നുള്ള വാദം പുറത്തു വരുന്നുണ്ട്. തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇരിങ്ങാടപള്ളി മനയിലാണ് മാധവൻ എന്ന മാധവൻ നമ്പൂതിരി ജീവിച്ചിരുന്നത്. ഇരിങ്ങാടപള്ളി മഹാവിഷ്ണുക്ഷേത്രത്തിൽ പൂജ നടത്തുന്നതിനൊപ്പം അദ്ദേഹം ഗണിതശാസ്ത്ര മേഖലകളിൽ പെട്ട കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതിനൊപ്പം ആകാശ നിരീക്ഷണത്തിനായും മാധവൻ ഉപയോഗിച്ചിരുന്ന കരിങ്കൽപീഠം ഇപ്പോഴും 1700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കാൽക്കുലസ് ഗണിത സിദ്ധാന്തം ഐസക് ന്യൂട്ടന് 200 വർഷം മുൻപ് തന്നെ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ് മാധവൻ. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. 36 മിനിറ്റിലും ചന്ദ്രന്റെ സ്ഥാനങ്ങൾ എവിടെയാണെന്ന് മാധവൻ കൃത്യമായി നിർണയിച്ചു.അതിന്റെ പരിധി സൂക്ഷ്മമായി…

Read More

ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടുത്ത 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് അല്ലെങ്കിൽ രോഗബാധിതരാകുന്നതിനുള്ള കാരണം അമിതമായ ഉപ്പിന്റെ ഉപയോഗമാണ് എന്നതാണ്. ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ലോകമെമ്പാടും ഉപ്പിന്റെ അമിത ഉപയോഗം കാരണം 18 ലക്ഷത്തോളം ആളുകൾ വർഷംതോറും മരണപ്പെടുന്നു. തുടർന്നുവരുന്ന 10 ഞങ്ങളിൽ ഈ സംഖ്യ ഉയരാനാണ് സാധ്യത. ഉപ്പ് എങ്ങനെയാണ് വെളുത്ത വിഷം ആകുന്നത് ഒരാൾക്ക് നാല് ഗ്രാം വരെ ഉപ്പ് ഒരു ദിവസം കഴിക്കാം. ബ്ലഡ് പ്രഷർ, കിഡ്നി രോഗങ്ങൾ, അമിതവണ്ണം എന്നീ പ്രശ്നങ്ങൾ ഉള്ളവർ ഒരു ദിവസം 1.5 ഗ്രാം ഉപ്പ് കഴിക്കാൻ പാടുള്ളൂ. എന്നാൽ ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ഒരാൾ 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. അനുവതനീയ അളവിനേക്കാൾ രണ്ടര ഇരട്ടി അധികമാണ് ഇത്. ഉപ്പിലെ പ്രധാന ഘടകമായ സോഡിയം അധികമായി ശരീരത്തിൽ എത്തിയാൽ പല തരത്തിലുള്ള രോഗങ്ങൾക്ക് മരണത്തിനും വരെ കാരണമാകുന്നു.…

Read More

ഇന്നത്തെ കാലത്തെ ഒരു വലിയ ട്രെൻഡാണ് ടാറ്റു. പണ്ടുമുതലേ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും പച്ച കുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഈജിപ്തിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേഹത്ത് പലതരം രൂപങ്ങൾ പച്ചകുത്തിയിരുന്നതായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2000 കൊല്ലം മുൻപ് ഈജിപ്റ്റിൽ പച്ചകുത്തൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. പ്രാചീനകാലത്ത് ഭരണാധികാരികൾ മരിച്ചാൽ അവരുടെ ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക പതിവുണ്ടായിരുന്നു. ഇത്തരം ഒരു ശവകുടീരം 1920 ലൂബ്സർ എന്ന സ്ഥലത്ത് വെച്ച് പൊളിക്കുകയുണ്ടായി. അതിൽ ഉണ്ടായിരുന്ന രാജാവിന്റെ ദേഹം മുഴുവൻ പലതരത്തിലുള്ള ഡിസൈനുകൾ പച്ച കുത്തിയിരുന്നു. രാജാക്കന്മാർ മാത്രമല്ല രാജകുടുംബത്തിലെ സ്ത്രീകളും നെറ്റിയിലും കഴുത്തിലും ഒക്കെ പല ദൈവങ്ങളുടെ രൂപങ്ങൾ പച്ചകുത്തി നടക്കുന്നത് പണ്ടത്തെ ഈജിപ്തിൽ പതിവായിരുന്നു. ആദ്യകാലത്തെ മേക്കപ്പ് ടെക്നിക്കുകളിൽ ഒന്നായിരുന്നു പച്ചകുത്തൽ. പുരാതന ഗ്രീക്കുകാർക്കും ജർമ്മൻകാർക്കും ബ്രിട്ടൻകാർക്കുമെല്ലാം ഇടയിൽ പച്ചകുത്തൽ കല നിലനിന്നിരുന്നു. പച്ചകുത്തലുകൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടായിരുന്നു. രോഗശമനം, നിർഭാഗ്യങ്ങൾ വരാതിരിക്കാൻ, കൃഷി നശിക്കാതിരിക്കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പച്ചകുത്തലുകൾ ഉണ്ടായിരുന്നു.…

Read More