Author: Updates

1300-ല്‍ അധികം പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയ ആ സംഗീത സംവിധായകന്‍ പലപ്പോഴും നിങ്ങളുടെ വീട്ടുവളപ്പില്‍ ഭക്ഷണവുമായി എത്തിയിട്ടുണ്ടാകും. കുടുംബം പോറ്റാനാണ് മുരളി അപ്പാടത്ത് രാത്രിയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നത്. കൊച്ചി വെണ്ണലയില്‍ മുരളി അപ്പാടത്തിന് സ്വന്തമായി റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുണ്ട്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ജോലിക്ക് ശേഷമാണ് ഭക്ഷണ വിതരണത്തിന് മുരളി പോകുന്നത്. ഭിന്നശേഷിക്കാരും ഓട്ടിസം കുട്ടികളും ഉള്‍പ്പെടെ 200 അധികം കുട്ടികളെ മുരളി സംഗീത ലോകത്തേക്ക് എത്തിച്ചിട്ടുണ്ട്. അവസരങ്ങള്‍ തേടി ആരെത്തിയാലും മുരളി അവരെ സഹായിക്കുവാന്‍ മുന്നിലുണ്ട്. അതേസമയം കുടുംബം പോറ്റുവനാണ് രാത്രിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് പോകുന്നത്. 2021-ല്‍ 17 ലക്ഷം മുടക്കിയാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസായശേഷം അമച്വര്‍ സംഗീത സംവിധായകനായി. അവസരം കുറഞ്ഞപ്പോള്‍ പ്രവാസ ജീവിതവും വെല്‍ഡിംഗ് ജോലിയും ചെയ്തു. തുടര്‍ന്ന് പ്രസാവ ജീവിതത്തില്‍ നിന്നും ലഭിച്ച രൂപയും സുഹൃത്തുക്കള്‍ നല്‍കിയ പണവും കൂട്ടിയാണ് സ്റ്റുഡിയോ നിര്‍മിച്ചത്.

Read More

വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇലോൺ മസ്ക് ട്വിറ്ററിൽ വരുത്തുന്നത്. ട്വിറ്ററിന്റെ ലോഗോയായ പക്ഷി ജനപ്രീതി ഏറെയുള്ളതായിരുന്നു. ഇപ്പോൾ ട്വിറ്ററിലെ പക്ഷിയെ മാറ്റി പട്ടിക്കുട്ടിയുടെ തല ലോഗോ ആക്കിയിരിക്കുകയാണ് ഇലോൺ മസ്ക്. എന്നാൽ ട്വിറ്ററിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ഇപ്പോൾ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ‘ ഷിബ ഇനു ‘ ‍ഡോജ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ചിഹ്നം ആയിരുന്നു. അതേ വർഗ്ഗത്തിൽപ്പെട്ട നായയെയാണ് ട്വിറ്ററിന്റെ പുതിയ ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്റർ തുറക്കുമ്പോഴും ട്വിറ്ററിന്റെ ഹോം പേജിലും ഇപ്പോൾ പക്ഷിക്ക് പകരം നായയാണ്. നാളുകൾക്കു മുൻപ് ഒരു ഉപഭോക്താവ് ട്വിറ്റർ വാങ്ങി ലോഗോ മാറ്റാൻ ഇലോൺ മസ്ക്കിനോട് നോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ലോ​ഗോ മാറ്റിയശേഷം ഈ നിർദ്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് ‘വാക്കുപാലിച്ചു’ എന്നൊരു കുറിപ്പും പങ്കുവെച്ചു. തമാശരൂപയുടെ പുറത്തിറക്കിയ ഒരു ഒരു ക്രിപ്റ്റോ കറൻസിയാണ് ഡോജോ കോയിൻ. 2013 പുറത്തിറക്കിയ ഈ ക്രിപ്റ്റോ കറൻസിയെ ഇലോൺ മസ്ക് പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ടെസ്‌ല ഡോ‍‍ജോ കോയിൻ ഇടപാടിന്…

Read More

ബസുകള്‍ക്കും ഉണ്ട് ഒരു കഥ പറയാന്‍. ആദ്യമായി ബസുകള്‍ ഓടി തുടങ്ങിയത് 1662 ല്‍ പാരീസിലാണ്. ലോക പ്രസിദ്ധ തത്വചിന്തകനാ ബ്ലെയ്‌സ് പാസ്‌കകലിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് പൊതു ജനസഞ്ചാരത്തിനായി ഒരു വാഹന സര്‍വീസ്. സുഹൃത്തായ റോമെസ് പ്രഭുവുമായി ചേര്‍ന്ന് ആദ്യമായി വാഹന സര്‍വീസ് ആരംഭിച്ചു. ആദ്യ കാല ബസുകള്‍ 8 പേര്‍ക്ക് സഞ്ചരിക്കാവുന്നവ ആയിരുന്നു.’കരേസസ് എസിങ്ക് സോള്‍ഡ്’ എന്നായിരുന്നു അവയെ വിളിച്ചിരുന്നത്. പ്രഭു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമല്ല ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ ചക്രവര്‍ത്തിയും കാര്‍ ഉപേക്ഷിച്ച് ഈ ബസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഈ ആവേശം അധിക നാള്‍ നീണ്ടുനിന്നില്ല. പ്രഭുക്കന്‍മാര്‍ക്കു പതിയെ ബസ് യാത്രയിലെ താല്പര്യം കുറഞ്ഞു. അങ്ങനെ പാവം ബസുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. പിന്നീട് 200 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1819 ലാണ് ബസുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ബസ് എന്ന പേരിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. സ്റ്റാനിസ്ലാസ് ബോഡ്‌റി എന്ന വ്യക്തി ഫ്രാന്‍സിലെ…

Read More

മുടി സ്ട്രേയ്റ്റൻ ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കൽസ് കാൻസറിനു കാരണമാകുവെനന്ന് പഠനം. ഹെയർ ഡൈ മുതൽ കെമിക്കൽ സ്ട്രേയിറ്റ്നറിൽ വരെ പല തരത്തിലുള്ള ക്യാൻസറിന് കാരണമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിൽ ഗർഭാശയ ക്യാൻസർ രോഗ സാധ്യതയാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഗവേഷകയായ അലക്സാൻട്ര വൈറ്റിന്റെ നേതൃത്വത്തിലാണ്യു യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സേഫ്റ്റി പഠനം നടത്തിയത്. 35 മുതൽ 74 വരെ പ്രായമുള്ള 33,947 സ്ത്രീകളിൽ 11 വർഷ കാലയളവിൽ പൂർത്തിയാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠന വിധേയമായ വരിൽ 378 സ്ത്രീകളിൽ ഈ കാലയളവിൽ ഗർഭാശയ അർബുദം കണ്ടെത്തി. അസുഖസാധ്യത 4.05% ആണ് എന്നു പഠന റിപ്പോർട്ടിൽ പറയുന്നു. എൻഡോക്രൈനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രാസവസ്തുക്കൾഹെയർ സ്ട്രേയ്റ്റനറിൽ അടങ്ങിയിട്ടുണ്ടെന്ന് ഉള്ള പഠനങ്ങൾ നിലവിലുണ്ട്. ഇൻറർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ചപഠനത്തിലും ഇത്തരം ഉൽപ്പന്നങ്ങൾ സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read More

7 മുതൽ 8 മണിക്കൂർ വരെ ഉള്ള ഉറക്കം നല്ല ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ പലർക്കും തുടർച്ചയായി ഉറക്കം കിട്ടാറില്ല. ഇടയ്ക്കിടെ ഉണരുന്നത് രാവിലെ ഉള്ള ഉന്മേഷ കുറവിനും ദിവസം മുഴുവൻ ഉള്ള ക്ഷീണത്തിനും കാരണമാവുന്നു. ഉറക്കക്കുറവ് മൂലം രക്തസമ്മർദം കൂടാനുള്ള സാധ്രത കൂടുതൽ ആണ് പണ്ടു കലത്ത് വയോധികരെ മാത്രം അലട്ടുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ 30 വയസിന് മുകളിൽ ഉള്ള മിക്കവരും ഇന്ന് ത് പൊതുവെ കണ്ടു വരുന്നു. കാരണങ്ങളും പരിഹാരവും രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ വ്യക്കകൾ ഷുഗർ നിയന്ത്രിക്കാനായി മൂത്രത്തിലൂട ഷുഗർ പുറന്തള്ളുന്നു ഇത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിനും രാത്രിയിൽ ഇടയ്ക്കിടെ മൂത്ര ശങ്കഉണ്ടാകുന്നതിനും കാരണമാവുന്നു. രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുന്നത് അധിക അളവിലുള്ള ഇൻസുലിൻ നാഡി വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. രാത്രി സമയത്ത് ആന്തരിക അവയവങ്ങൾ ആക്ടീവായി പ്രവർ ത്തിക്കുന്നു ടെൻഷൻ സ്ട്രസ് ഹോർമോണായ കോർട്ടിസോൾ കൂടുതൽ ആയി…

Read More

ഫിലുമെനി എന്ന് കേട്ടാല്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കും. തീപ്പെട്ടിക്കൂട് ശേഖരണം അറിയപ്പെടുന്നത് ഫിലുമെനി എന്നാണ്. പണ്ടു കാലത്തെ കുട്ടികളുടെ ഒരു ഹോബിയായിരുന്നു തീപ്പെട്ടി കൂട് ശേഖരണം. പുക അടുപ്പുകളുടെ ഉപയോഗം കുറഞ്ഞത് വഴി തീപ്പെട്ടിയുടെ ഉപയോഗത്തിലും കുറവു വന്നു. പഴയ തലമുറയ്ക്ക് ഇങ്ങനെ ഒരു ഹോബി ഉണ്ടായിരുന്നു എന്ന് പോലും പുതു തലമുറയ്ക്ക് കേള്‍ക്കുമ്പോള്‍ അത്ഭുതമുണ്ടാക്കാ. ഫിലുമെനി ഹോബിയാക്കിയിരിക്കുകയാണ് കാക്കനാട് ചെമ്പമുക്ക് ആശാരിമാട്ടേല്‍ സന്തോഷ്. 9,600 തരം തീപ്പെട്ടികള്‍ കാണിച്ച് അമ്പരപ്പിക്കും ടാക്‌സി ഡ്രൈവര്‍ കൂടിയായ സന്തോഷ്. നാല്‍പത്തിയെട്ടുകാരനായ സന്തോഷ് 2014 ല്‍ ആണ് തീപ്പെട്ടി ശേഖരണം ആരംഭിച്ചത്. കാളയുടെ ചിത്രമുള്ള ഒരു തീപ്പെട്ടിക്കൂട് ഒരിക്കല്‍ സന്തോഷിന് റോഡരികില്‍ നിന്നും കിട്ടി. അതായിരുന്നു തുടക്കം. തീപ്പെട്ടി ശേഖരണത്തിനായി യാത്രകള്‍ ചെയ്തു 300 ഓളം തീപ്പെട്ടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സന്തോഷിന് കിട്ടി. ഇന്ത്യന്‍ ഫിലുമെനി ക്ലബ്ബ് അംഗമായ ഹരിയാന സ്വദേശി പ്രവീണ്‍ കുമാര്‍ സിംഗുമായുള്ള ചങ്ങാത്തം സന്തോഷിന്റെ ഈ ഹോബിയ്ക്കു ഇരട്ടി…

Read More

രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മാസ്‌ക് ധരിച്ച് പൊതു സ്ഥാലങ്ങളില്‍ എത്തിയാല്‍ പലപ്പോഴും സംസാരിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുവാന്‍ പലപ്പോഴും മാസ്‌ക് ഒരു പ്രശ്‌നമായി തോന്നിയപ്പോഴാണ് ഈ വിദ്യാര്‍ഥികളുടെ മനസ്സല്‍ പുതിയ ഒരു ആശയം രൂപപ്പെട്ടത്. ആശുപത്രികളില്‍ രോഗികളോട് സംസാരിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്‌കൂളിലേയും കോളേജിലേയും അധ്യാപകര്‍ക്കും ആയാസരഹിതമായി മാസ്‌ക് ഉപയോഗിച്ച് സംസാരിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവരുടെ മാസ്‌കിന്റെ നിര്‍മാണം. മാസ്‌കില്‍ പ്രത്യേക രീതിയില്‍ മൈക്ക് ഘടിപ്പിച്ചാണ് ഈ വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത് വിജയം കൈവരിച്ചതോടെ തൃശൂര്‍ രാമവര്‍മപുരം കേന്ദ്രമാക്കി ക്യൂനൈഡ്‌സ് എല്‍എല്‍പി എന്ന സ്ഥാപനവും ഇവര്‍ ആരംഭിച്ചു. തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ മലപ്പുറം സ്വദേശികളായ മുമ്മദ് റിഷാന്‍, സവാദ് കെ ടി എന്നിവരും സുഹൃത്തായ കെവിന്‍ ജേക്കബ്ബും ചേര്‍ന്നാണ് പുതിയ ഉപകരണം നിര്‍മിച്ചത്. ക്യൂനൈഡ്‌സ് വോയ്‌സ് ആംപ്ലിഫയര്‍ എന്ന പേരിലാണ് ഇവര്‍ നിര്‍മിച്ച ഉപകരണം അറിയപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഉത്പന്നം…

Read More

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുവാനുള്ള നാസുടെ ആര്‍ട്ടെമിസ് രണ്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള യാത്രക്കാരെ നാസ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന, ജെറമി ഹാന്‍സന്‍ എന്നിവരാണ് ആ യാത്രക്കാര്‍. ഇത് ആദ്യമായിട്ടാണ് നാസയുടെ ചന്ദ്ര ദൗത്യത്തില്‍ ഒരു വനിതയും പങ്കെടുക്കുന്നത്. ആര്‍ട്ടെമിസ് രണ്ട് ദൗത്യം ചന്ദ്രനില്‍ വലം വെച്ച് തിരിച്ചുവരുന്ന ദൗത്യമാണ്. ഈ ദൗത്യത്തിനൊപ്പമാണ് ക്രിസ്റ്റീന ഹമ്മോക്ക കോച്ച് എന്ന വനിതയുടെ പങ്കെടുത്തുന്നത്. ഓറിയോണ്ഡ പേടകത്തില്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായിട്ടാണ് ക്രിസ്റ്റീന പങ്കെടുക്കുക. യാത്രക്കാരില്‍ ജെറമി ഹാന്‍സണ്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രതിനിധിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനുമായി ചന്ദ്രനിലേക്ക് പോകുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് രണ്ട്. ചന്ദ്രനില്‍ നാല് യാത്രക്കാരും ഇറങ്ങില്ല പകരം അവര്‍ ചന്ദ്രനെ വലം വെച്ച് തിരിച്ചെത്തും. 10 ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യത്തില്‍ ക്രിസ്റ്റീനയ്‌ക്കൊപ്പം ജെറെമി ഹന്‍സെന്‍, വിക്ടര്‍ ഗ്ലോവെര്‍, റെയ്ഡ് വൈസ്മാന്‍ എന്നിവരാണ്…

Read More

‘വികാര നൗകുമായി’ എന്ന ഗാനം തന്റെ മരപ്പണിക്കിടെ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ രമേഷ് പൂച്ചാക്കലിനെ തേടി സിനിമയില്‍ നിന്നും അവസരം. സോഷ്യല്‍ മീഡിയിലൂടെ രമേഷിന്റെ പാട്ടുകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വെള്ളം സിനിമയുടെ നിര്‍മാതാവ് മുരളി കുന്നംപുറത്ത് തന്റെ അടുത്ത സിനിമയില്‍ രമേഷിന് അവസരം നല്‍കാമെന്ന് വ്യക്തമാക്കുകയായിരുന്നു. മരപ്പണിക്കിടയിലും സംഗീതം വിട്ട് കളയാത്ത രമേഷ് നിരവധി ഗാനമേള ട്രൂപ്പുകളിലും ഗായഗനായി പോകാറുണ്ട്. ആലപ്പുഴയിലെ പൂച്ചാക്കലില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിക്കാരനാണ് രമേഷ്. സംഗീതം കൊണ്ടും ഗാനമേളയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തന്റെ പരമ്പരാഗത ജോലിയിലേക്ക് തിരിയുകയായിരുന്നു രമേഷ്. ഗാന രചനയിലും രമേഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സുരേഷ് കലാഭവന്റെ നിര്‍ദേശ പ്രകാരമാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനമേളയ്ക്ക് പോകാറുള്ള തളിപ്പറമ്പ് ക്ഷേത്രത്തെക്കുറിച്ച് രമേഷ് ഗാനം രചിക്കുന്നത്. ‘തമസില്‍ ഞാന്‍ അലയുകയായിരുന്നു’ വെന്ന് ഗാനം എഴുതി പാട്ടെഴുത്തിലും കഴിവ്…

Read More

ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും അരിക്കൊമ്പന്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അവയ്‌ക്കൊന്നും വലിയ പ്രധാനം നല്‍കാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായി ചില സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന് തന്നെയാണ് അത് വിലങ്ങ് തടിയായിരിക്കുന്നത്. പലപ്പോഴും നാം കേട്ടതിനേക്കാള്‍ ഭീകരമാണ് ആന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവിതം. കുട്ടികളെ അടക്കം സുരക്ഷിതമായി താമസിപ്പിക്കുവാന്‍ ആ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. പാതിരാത്രിയില്‍ പോലൂം ഉറക്കമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്ന മാതാപിതാക്കള്‍ക്കും കാവലിരിക്കുന്ന ഒരു ജനതയാണ് അവിടെ ജീവിക്കുന്നത്. പലപ്പോഴായി ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുവനാണ് ഈ മേഖലയില്‍ താമസിക്കുന്നവരുടെ വിധി. 2005 ന് ശേഷം ചിന്നക്കനാല്‍ ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഏഴ് പേരെ കൊലപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള അരിക്കൊമ്പന്‍ എന്ന ആനയും. അരിക്കൊമ്പന്‍ തകര്‍ക്കാത്ത ഒരു വീട് പോലൂം 301 കോളനിയിലില്ല എന്നതാണ് സത്യം.…

Read More