Author: Updates

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുമാറ്റുവനാണ് സര്‍ക്കാര്‍ പദ്ധതി. ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡിംഗ് തരങ്കമായി മാറുന്ന ഈ കാലത്ത് അതിന്റെ ഗുണങ്ങള്‍ ഉപയോഗിക്കുക വഴി വലിയ തോതിലുള്ള വരുമാനം സംസ്ഥാനത്തേക്ക് എത്തും. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെഡിംഹ് ഇന്‍ കേരള എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ മാര്‍ക്കറ്റിംഗിനായി 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. റിസോര്‍ട്ടുകളും സ്വാര്യ ഹോട്ടലുകളും കെ ടി ഡി സി ഹോട്ടലുകളും പദ്ധതിയുടെ ഭാഗമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാവാന്‍ സാധിക്കും. ഹോട്ടലുകളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുവാനും സാധിക്കും ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കും. കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗ് നടക്കുന്നത് മനസ്സിലാക്കിയാണ് സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കൂടുതല്‍ കല്യാണങ്ങളും നടക്കുന്നത്. കേരത്തിന്റെ…

Read More

രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ വലിയ വളര്‍ച്ചയും ശ്രദ്ധയും നേടുമ്പോള്‍ മികച്ച ആശയവുമായി എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണനല്‍കി രംഗത്തെത്തിയിരിക്കുകയാണ് കിംഗ് ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെ. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. ഈ അവസരം മുതലെടുത്താണ് പല സെലിബ്രിറ്റികളും വലിയ നിക്ഷേപം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്നത്. 17 ലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് കാണാം. ഈ അഭിനേതാക്കളില്‍ പലരും തങ്ങള്‍ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ മേഖലയിലും, എഡ്ടെക്, ഇകൊമേഴ്സ്, ഫുഡ്ടെക്, ആരോഗ്യ പരിപാലനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളിലാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോണിന രാജ്യത്തെ പ്രമുഖമായ ഏട്ടോളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമുണ്ട്. ഇതിനെല്ലാം പുറമെ കെ എ എന്ന പേരില്‍ ഒരു നിക്ഷേപ സ്ഥാപനവും ദീപികയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ കമ്പനിയായ ഫര്‍ലെന്‍കോ, ഫുഡ് ബ്രാന്‍ഡായ എപ്പിഗാമിയ, കോസ്‌മെറ്റിക് നിര്‍മാതാക്കളായ പര്‍പ്പിള്‍, ക്രിയേറ്റീവ് ആര്‍ട്‌സ് പ്ലാറ്റ് ഫോം…

Read More

മലയാളികക്ക് എന്നും ഓര്‍ത്തു ചിരിക്കാന്‍ നിരവധി അനശ്വരങ്ങളായ സിനിമകള്‍ സമ്മാനിച്ച് നടന്‍ ഇന്നസെന്റ് വിടവാങ്ങി. സവിശേഷമായ ശരീര ഭാഷകൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും എന്നും വിത്യസ്തനായിരുന്ന ഇന്നസെന്റ് 100 അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫാസിലിനും സത്യന്‍ അന്തിക്കാടിനും സിദ്ദിഖ് ലാലിനും പ്രയദര്‍ശനുമെല്ലാം ഒപ്പം ഇന്നസെന്റ് അനശ്വരമാക്കി നിരവധി കഥാപാത്രങ്ങളുണ്ട്. തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരിയിലാണ് അദ്ദേഹം ജനിച്ച്. പിന്നിട് വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിച്ച ഇന്നസെന്റ് അഭിനയം പഠിക്കുവാന്‍ മദ്രാസിലേക്ക് വണ്ടികയറി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം 1972ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്യുവാന്‍ അവസരം ലഭിച്ച ഇന്നസെന്റ് ഉര്‍വശി, ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് ഒരു ഇടവേള കൊടുത്ത് അദ്ദേഹം പിന്നീട് കര്‍ണാടകയില്‍ തന്റെ സഹോദരനൊപ്പം തീപ്പട്ടി കമ്പനി നടത്തുകയുണ്ടായി. മദ്രാസില്‍ വെച്ച് ടൈഫോയിഡ് പിടിപെട്ടതായിരുന്നു കര്‍ണാടകയിലേക്ക്…

Read More

സുമേഷ് ചന്ദ്രനും ശിവദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. തമാശ നിറഞ്ഞ ഒരു കുടുംബചിത്രമായിരിക്കും ‘ജവാനും മുല്ലപ്പൂവും’ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതനായ രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നു. ജയശ്രീ എന്ന അധ്യാപികയായി ശിവദ വേഷമിടുന്നു. ഇവരുടെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്നു. രാഹുല്‍ മാധവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. https://youtu.be/3F10-5ZX4vo

Read More

1969-ല്‍ അപ്പോളോ 11 ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെയുമായി ഭൂമിയില്‍ നിന്നും കുതിച്ചുയരുമ്പോള്‍ ഇറാനിലെ സ്വന്തം വീട്ടിലിരുന്ന് ആ 11 കാരന്‍ ഒരു സ്വപ്‌നം കാണുന്നുണ്ടായിരുന്നു. എന്നെങ്കിലും ബഹിരാകാശമെന്ന സ്വപ്‌നം എത്തിപ്പിടിക്കണമെന്ന്. 18-ാം വയസ്സില്‍ തന്റെ സപ്‌നങ്ങളുമായി കാം ഗഫരിയന്‍ തന്റെ ജന്മനാടായ ഇറാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി. ഗഫരിയന്‍ പത്രത്താളുകളില്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള യാത്രയായിരുന്നുപിന്നീട്. അമേരിക്കയില്‍ എത്തിയ ഗഫാരിയന്‍ പല ബഹിരാകാശ ശാസ്ത്രമേഖലയില്‍ നിര്‍ണായകമായ സംരംഭങ്ങളുടെയും ഭാഗമായി മാറി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിലും ഗഫാരിയന്‍ പങ്കാളിയാണ്. ഗഫാരിയന്‍ സ്ഥാപിച്ച ഹൂസ്റ്റണ്‍ ആസ്ഥാനമായിട്ടുള്ള കമ്പനിയായ ഇന്‍ഡ്യൂടീവ് മെഷീന്‍സാണ് ചന്ദ്ര ദൗത്യത്തിനുള്ള പേടകം നിര്‍മിക്കുന്നത്. തീര്‍ന്നില്ല നിരവധി ശാസ്ത്ര സാങ്കേതിക വികസന സ്ഥാപനങ്ങളില്‍ പങ്കാളിയാണ് ഗഫാരിയന്‍. ആണവ റിയാക്ടര്‍ ഡിസൈന്‍ ചെയ്യുന്ന എക്‌സ് എനര്‍ജി എന്ന കമ്പനിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട് അദ്ദേഹം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സ്വകാര്യ വ്യക്തികളെ എത്തിക്കുന്ന ആക്‌സിയം സ്‌പേസ് എന്ന…

Read More

ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഓട്ടിസത്തെ നേരിടുകയാണ് എറണാകുളം ഓട്ടിസം ക്ലബിലെ ആറ് കുട്ടികള്‍. ആറ് പേരുടെയും ആത്മവിശ്വാസത്തിനൊപ്പം മാതാപിതാക്കളുടെ പിന്തുണയും ലഭിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചതാകട്ടെ ഒരു ലക്ഷം രൂപയുടെ ലാഭവും. ഈ ആറ് പേരും ചേര്‍ന്ന് ആരംഭിച്ച ഓസം ബൈറ്റ്‌സ് എന്ന സംരംഭത്തിനാണ് വലിയ ലാഭം ലഭിച്ചത്. രുചികരമായ കുക്കീസുകളും ബ്രൗണീസുകളുമാണ് കുട്ടികള്‍ ഓസം ബൈറ്റ്‌സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. എറണാകുളം ഓട്ടിസം ക്ലബിലെ അംഗങ്ങളായ ആകാശ് സഞ്ജയ്, സോഹന്‍ ബിജോ, വൈഷ്ണവ്, ആന്റണി അബി, സാം വര്‍വീസ്, ബ്രയന്‍ വര്‍ഗീസ് എന്നിവരാണ് ആ മിടുക്കന്‍മാര്‍. കൊവിഡ് കാലത്ത് കുട്ടികള്‍ എല്ലാവര്‍ക്കും സമയം ചെലവഴിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി ക്ലബ് നടത്തുന്നത്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാന്‍ മുന്നോട്ട് വന്നത് ബ്രയന്‍ വര്‍ഗീസിന്റെ അമ്മ അനിത പ്രദീപാണ്. തുടര്‍ന്ന് ഇതില്‍ താല്പര്യമുള്ള ആറ് കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിക്കുകയായിരുന്നു. മാതാപിതാക്കളും ഒപ്പം കൂടിയതോടെ കുട്ടികള്‍ക്കും സന്തോഷമായി. പിന്നീട് കൊവിഡിന് ശേഷം കുട്ടികളുടെ…

Read More

പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ലോകം ഇലക്ട്രിക് യുഗത്തിലേക്ക് ചുവടവയ്ക്കുമ്പോള്‍ ഇന്ത്യയും അതിവേഗം മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തില്‍ തയ്യാറെടുക്കുകയാണ്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് നിര്‍മിക്കുന്നത്. ട്രിന്റണ്‍ എന്ന കമ്പനിയാണ് ആദ്യ ഇലക്ട്രിക് പുറത്തിറക്കുവാന്‍ തയ്യാറെടുക്കുന്നത്. ട്രിന്റണ്‍ കമ്പനിക്ക് പിന്നില്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഗുജറാത്തി വ്യവസായി ഹിമാന്‍ഷു പട്ടേലാണ്. 45 ടണ്‍ ഭാരം വഹിക്കുവാന്‍ സാധിക്കുന്ന ട്രക്കിന് 300 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 12 ഗീയറുകളുള്ള ട്രക്കിനെ ഇന്ത്യയുടെ കാലാവസ്ഥയോട് ഇണങ്ങുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യു എസിലാണ് ട്രിന്റണ്‍ ആദ്യമായി ഇലക്ട്രിക് ട്രക്ക് ട്രിന്റണ്‍ പുറത്തിറക്കിയത്. പിന്നീട് മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. ട്രക്കിന്റെ ചാര്‍ജിങ് സൗകര്യങ്ങള്‍ക്കായി 16 കമ്പനികളുമായി സഹകരിച്ചാണ് ട്രിന്റണിന്റെ പ്രവര്‍ത്തനം. ട്രക്കില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജിംഗ് സൗകര്യവും ക്രമീകരിച്ചിരിക്കുന്നു. അമേരിക്കയില്‍ ഇറക്കിയ അതേ മാതൃകയില്‍ തന്നെയാണ് ഇവിടെയും ട്രക്ക്…

Read More

രാഹുല്‍ ഗാന്ധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാജ്യത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. രാജ്യത്ത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാളയളവില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നില്‍ ഒരുമലയാളിയുടെ പേരാട്ടത്തിന്റെ കഥ കൂടിയുണ്ട്. കേരളത്തില്‍ ചങ്ങനശ്ശേരി സ്വദേശി കുത്തുകല്ലുങ്കല്‍ കുടുബത്തിലെ ലില്ലി ഇസബെല്‍ തോമസിന്റെ പോരാട്ടമാണ് ഈ സുപ്രീംകോടതി വിധിക്ക് പിന്നില്‍. 2013-ല്‍ ഇത് സംബന്ധിച്ച് ലില്ലി നടത്തിയ പോരാട്ടമാണ് വിധിയിലേക്ക് നയിച്ചത്. നിയമനിര്‍മാണ സഭകളിലിരുന്ന് നിയമം നിര്‍മിക്കേണ്ടവര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരല്ലെന്നായിരുന്നു വാദം. 1968ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം എല്‍ ബിരുദം നേടിയാണ് ലില്ലി സുപ്രീംകോടതിയില്‍ എത്തുന്നത്. ആദ്യ കേസ് തന്നെ സുപ്രീംകോടതിക്കെതിരെയായിരുന്നു. സുപ്രീംകോടതിയില്‍ കേസ ഫയല്‍ ചെയ്യണമെങ്കില്‍ അഢ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു കേസ്. എന്നാല്‍കേസില്‍ തോല്‍ക്കുകയാണ് ലില്ലിക്ക് സംഭവിച്ചത്. കേസിന് വേണ്ടി പരാതിക്കാരി തയാറെടുത്തതിന്റെ പത്തിലൊന്ന് പോലും പരീക്ഷ…

Read More

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മാണം ആരംഭിച്ച ദേശീയപാത 66നെ ആറ് വരി പാതായാക്കുവാനുള്ള വികസനത്തിന്റെ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയില്‍ 39 കിലോ മീറ്ററില്‍ 11 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. ഈ റീച്ചിലെ 35 ശതാനം നിര്‍മാണം പൂര്‍ത്തിയായതായിട്ടാണ് വിവരം. മേയ് അവസാനത്തോടെ 20 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കുവനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ഫ്‌ലൈഓവറുകള്‍, പാലങ്ങള്‍, അടിപ്പാത, മേല്‍പാത, ഡ്രെയ്‌നേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1703 കോടി രൂപ ചെലവിലാണ് ദേശീയപാത 66നെ ആറ് വരിപാതയായി മാറ്റുന്നത്. നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

Read More

വീട് എന്ന അര്‍ജുന്റെ സ്വപ്‌നത്തിന് തറക്കല്ലിട്ട് ഗണേഷ് കുമാര്‍ എം എല്‍ എ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരിയായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. കമുകും ചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗമായ സുനിത രാജേഷ് അര്‍ജുന്റെ കാര്യം എം എല്‍ എയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഒരു കുട്ടിയുണ്ടെന്നും അവന് അമ്മ മാത്രമാണ് ഉള്ളതെന്നും പഠനത്തില്‍ അര്‍ജുന്‍ മിടുക്കനാണെന്നും സുനിത പറഞ്ഞതോടെയാണ് ഗണേഷ് കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കുമെന്നും വീട് നല്‍കുമെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് ഗണേഷ് പാലിച്ചിരിക്കുകയാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മം അദ്ദേഹം നിര്‍വഹിച്ചു. നിര്‍മിക്കുവാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ അദ്ദേഹം അര്‍ജുനെ കാണിച്ചു. ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന്…

Read More