Author: Updates

രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മാസ്‌ക് ധരിച്ച് പൊതു സ്ഥാലങ്ങളില്‍ എത്തിയാല്‍ പലപ്പോഴും സംസാരിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുവാന്‍ പലപ്പോഴും മാസ്‌ക് ഒരു പ്രശ്‌നമായി തോന്നിയപ്പോഴാണ് ഈ വിദ്യാര്‍ഥികളുടെ മനസ്സല്‍ പുതിയ ഒരു ആശയം രൂപപ്പെട്ടത്. ആശുപത്രികളില്‍ രോഗികളോട് സംസാരിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്‌കൂളിലേയും കോളേജിലേയും അധ്യാപകര്‍ക്കും ആയാസരഹിതമായി മാസ്‌ക് ഉപയോഗിച്ച് സംസാരിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവരുടെ മാസ്‌കിന്റെ നിര്‍മാണം. മാസ്‌കില്‍ പ്രത്യേക രീതിയില്‍ മൈക്ക് ഘടിപ്പിച്ചാണ് ഈ വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത് വിജയം കൈവരിച്ചതോടെ തൃശൂര്‍ രാമവര്‍മപുരം കേന്ദ്രമാക്കി ക്യൂനൈഡ്‌സ് എല്‍എല്‍പി എന്ന സ്ഥാപനവും ഇവര്‍ ആരംഭിച്ചു. തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ മലപ്പുറം സ്വദേശികളായ മുമ്മദ് റിഷാന്‍, സവാദ് കെ ടി എന്നിവരും സുഹൃത്തായ കെവിന്‍ ജേക്കബ്ബും ചേര്‍ന്നാണ് പുതിയ ഉപകരണം നിര്‍മിച്ചത്. ക്യൂനൈഡ്‌സ് വോയ്‌സ് ആംപ്ലിഫയര്‍ എന്ന പേരിലാണ് ഇവര്‍ നിര്‍മിച്ച ഉപകരണം അറിയപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഉത്പന്നം…

Read More

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുവാനുള്ള നാസുടെ ആര്‍ട്ടെമിസ് രണ്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള യാത്രക്കാരെ നാസ പ്രഖ്യാപിച്ചു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന, ജെറമി ഹാന്‍സന്‍ എന്നിവരാണ് ആ യാത്രക്കാര്‍. ഇത് ആദ്യമായിട്ടാണ് നാസയുടെ ചന്ദ്ര ദൗത്യത്തില്‍ ഒരു വനിതയും പങ്കെടുക്കുന്നത്. ആര്‍ട്ടെമിസ് രണ്ട് ദൗത്യം ചന്ദ്രനില്‍ വലം വെച്ച് തിരിച്ചുവരുന്ന ദൗത്യമാണ്. ഈ ദൗത്യത്തിനൊപ്പമാണ് ക്രിസ്റ്റീന ഹമ്മോക്ക കോച്ച് എന്ന വനിതയുടെ പങ്കെടുത്തുന്നത്. ഓറിയോണ്ഡ പേടകത്തില്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായിട്ടാണ് ക്രിസ്റ്റീന പങ്കെടുക്കുക. യാത്രക്കാരില്‍ ജെറമി ഹാന്‍സണ്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രതിനിധിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനുമായി ചന്ദ്രനിലേക്ക് പോകുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് രണ്ട്. ചന്ദ്രനില്‍ നാല് യാത്രക്കാരും ഇറങ്ങില്ല പകരം അവര്‍ ചന്ദ്രനെ വലം വെച്ച് തിരിച്ചെത്തും. 10 ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യത്തില്‍ ക്രിസ്റ്റീനയ്‌ക്കൊപ്പം ജെറെമി ഹന്‍സെന്‍, വിക്ടര്‍ ഗ്ലോവെര്‍, റെയ്ഡ് വൈസ്മാന്‍ എന്നിവരാണ്…

Read More

‘വികാര നൗകുമായി’ എന്ന ഗാനം തന്റെ മരപ്പണിക്കിടെ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ രമേഷ് പൂച്ചാക്കലിനെ തേടി സിനിമയില്‍ നിന്നും അവസരം. സോഷ്യല്‍ മീഡിയിലൂടെ രമേഷിന്റെ പാട്ടുകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വെള്ളം സിനിമയുടെ നിര്‍മാതാവ് മുരളി കുന്നംപുറത്ത് തന്റെ അടുത്ത സിനിമയില്‍ രമേഷിന് അവസരം നല്‍കാമെന്ന് വ്യക്തമാക്കുകയായിരുന്നു. മരപ്പണിക്കിടയിലും സംഗീതം വിട്ട് കളയാത്ത രമേഷ് നിരവധി ഗാനമേള ട്രൂപ്പുകളിലും ഗായഗനായി പോകാറുണ്ട്. ആലപ്പുഴയിലെ പൂച്ചാക്കലില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിക്കാരനാണ് രമേഷ്. സംഗീതം കൊണ്ടും ഗാനമേളയില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തന്റെ പരമ്പരാഗത ജോലിയിലേക്ക് തിരിയുകയായിരുന്നു രമേഷ്. ഗാന രചനയിലും രമേഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സുരേഷ് കലാഭവന്റെ നിര്‍ദേശ പ്രകാരമാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനമേളയ്ക്ക് പോകാറുള്ള തളിപ്പറമ്പ് ക്ഷേത്രത്തെക്കുറിച്ച് രമേഷ് ഗാനം രചിക്കുന്നത്. ‘തമസില്‍ ഞാന്‍ അലയുകയായിരുന്നു’ വെന്ന് ഗാനം എഴുതി പാട്ടെഴുത്തിലും കഴിവ്…

Read More

ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും അരിക്കൊമ്പന്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അവയ്‌ക്കൊന്നും വലിയ പ്രധാനം നല്‍കാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായി ചില സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന് തന്നെയാണ് അത് വിലങ്ങ് തടിയായിരിക്കുന്നത്. പലപ്പോഴും നാം കേട്ടതിനേക്കാള്‍ ഭീകരമാണ് ആന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവിതം. കുട്ടികളെ അടക്കം സുരക്ഷിതമായി താമസിപ്പിക്കുവാന്‍ ആ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. പാതിരാത്രിയില്‍ പോലൂം ഉറക്കമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്ന മാതാപിതാക്കള്‍ക്കും കാവലിരിക്കുന്ന ഒരു ജനതയാണ് അവിടെ ജീവിക്കുന്നത്. പലപ്പോഴായി ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുവനാണ് ഈ മേഖലയില്‍ താമസിക്കുന്നവരുടെ വിധി. 2005 ന് ശേഷം ചിന്നക്കനാല്‍ ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഏഴ് പേരെ കൊലപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള അരിക്കൊമ്പന്‍ എന്ന ആനയും. അരിക്കൊമ്പന്‍ തകര്‍ക്കാത്ത ഒരു വീട് പോലൂം 301 കോളനിയിലില്ല എന്നതാണ് സത്യം.…

Read More

ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം എഴുതി ഇന്ത്യയുടെ ഇസ്‌റോ. പുനരൂപയോഗിക്കുവാന്‍ സാധിക്കുന്ന ബഹിരാകാശവാഹനമാണ് ഇന്ത്യയുടെ ആര്‍ എല്‍ വി. ലോകത്ത് ഈ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രണ്ടാം ഘട്ട പരീക്ഷണവും വിജയിച്ചതോടെ ഇന്ത്യ ഈ മേഖലയില്‍ അതിവേഗത്തില്‍ മുന്നേറുകയാണ്. മുമ്പ് ആര്‍ എല്‍ വി റോക്കറ്റിന്റെ സഹായത്തോടെ വിശേഷിച്ച ശേഷം കടലില്‍ ഇറക്കി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് രണ്ടാം ഘട്ട പരീക്ഷണം എന്ന നിലയില്‍ ഹെലികോപ്റ്ററിന്റെ സഹായത്താല്‍ ആര്‍ എല്‍ വിയെ ഉയര്‍ത്തിയ ശേഷം സ്വയം ദിശ നിയന്ത്രിച്ച് റണ്‍വേയില്‍ ഇറക്കിയാണ് പരീക്ഷണം നടത്തിയത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിന്റെ സഹായത്തോടെ സുദ്ര നിരപ്പില്‍ നിന്നും ആര്‍ എല്‍ വിയെ നാലര കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം താഴേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് ആര്‍ എല്‍ വി സ്വയം ദിശാ നിയന്ത്രിച്ച് വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡി ആര്‍ ഡി ഒ എയര്‍സ്ട്രിപ്പിലായിരുന്നു…

Read More

രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കും. കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ മേയ് പകുതിയോട് വന്ദേഭാരത് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായിട്ടുള്ള സൗകര്യം കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് സമാനമായ രീതിയില്‍ എട്ട് കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിലും സര്‍വീസ് നടത്തുക. അതേസമയം കേരളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാല്‍ കൂടുതല്‍ കോച്ചുകള്‍ കേരളത്തിലേക്ക് എത്തിക്കും. കൊച്ചിവേളിയില്‍ രണ്ട് പിറ്റ് ലൈനുകള്‍ ട്രെയിനുകളുടെ സര്‍വീസിനായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം സര്‍വീസ് നടത്തുന്ന റൂട്ടിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ആദ്യം തിരുവനന്തപുരം മംഗളൂരു റൂട്ടില്‍ സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചിവെങ്കിലും കണ്ണൂര്‍ വരെ ഓടിക്കുവനാണ് തീരുമാനമെന്നും വിവരമുണ്ട്. കോട്ടയം വഴിയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. കേരളത്തില്‍ വന്ദേഭാരതിന് ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വന്ദേഭാരത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും സഞ്ചരിക്കുക. മറ്റു ട്രെയിനുകളില്‍…

Read More

31 പേര്‍ക്ക് ഒന്നിച്ച് തുഴയുവാന്‍ സാധിക്കുന്ന മത്സര വള്ളം ഒറ്റയ്ക്ക് നിര്‍മിക്കുകയാണ് മോഹന്‍ദാസ്. കോഴിക്കോട് ബേപ്പൂര്‍ ഫെസ്റ്റില്‍ ചാലിയാറില്‍ ആവേശത്തിര ഒരുക്കുവനാണ് മോഹന്‍ദാസ് ഈ വള്ളം നിര്‍മിക്കുന്നത്. വള്ളം നിര്‍മാണത്തില്‍ വിദഗ്ധരായ ആറ് തൊഴിലാളികളുടെ ജോലിയാണ് മോഹന്‍ദാസ് ഒറ്റയ്ക്ക് ചെയ്യുന്നത്. ശാസ്ത്രീയമായി വള്ളം നിര്‍മാണത്തില്‍ ഒന്നും പഠിച്ചിട്ടില്ല മോഹന്‍ദാസ്. പക്ഷേ പാരമ്പര്യമായി കൈമാറി വന്ന പൈതൃകം അച്ഛന്റെ പക്കല്‍ നിന്നും മോഹന്‍ദാസിലേക്കും എത്തുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് മോഹന്‍ദാസ് കോഴിക്കോട് എത്തിയത്. മോഹന്‍ ദാസ് തനിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ വള്ളമാണിത്. ബേപ്പൂര്‍ ഫെസ്റ്റിലേയ്ക്കായി കൊളത്തറ ജല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടിയുള്ള വള്ളമാണിത്. നിലമ്പൂര്‍ ആഞ്ഞിലി മരത്തിലാണ് വള്ളത്തിന്റെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച വള്ളം നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തടിക്ക് പുറമേ, ചെമ്പ് ആണിയും, ചകിരി കയറും, എള്ള് എണ്ണ, കുന്തിരിക്കം, തവിട് എന്നിവ വള്ളം നിര്‍മിക്കുവാന്‍ മോഹന്‍ദാസ് ഉപയോഗിക്കുന്നു.

Read More

വീട്ടിൽ ഉപയോഗിക്കുന്ന പത്ത് ഉപകരണങ്ങൾ ഒരു ഒറ്റ ഉപകരണത്തിൽ ചേർത്ത് ശ്രദ്ധ നേടുകയാണ് കോതമംഗലം സ്വദേശി ജോസഫ്. ഇതിനിടയിൽ ദേശീയ ഇന്നവേഷൻ അവാർഡും ജോസഫിനെ തേടിയെത്തി. എംജി സർവകലാശാല കേരളത്തിലെ മികച്ച അഞ്ച് ഗവേഷകരെ ആദരിച്ചിരുന്നു. ഇതിൽ ഇടം നേടുവാനും ജോസഫിന് സാധിച്ചു. ചടങ്ങിൽ വീട്ടമ്മമാരെ സഹായിക്കുവാൻ എന്തെങ്കിലും കണ്ടെത്തുവാൻ സ്റ്റാർട്ട് അപ് സിഇഒ അനൂപ് അംബിക ജോസഫിനോട് ചോദിച്ചു. ഇതാണ് ജോസഫിനെ പുതിയ കണ്ടുപിടുത്തത്തിൽ എത്തിച്ചത്. തേങ്ങ പൊതിക്കുവനാണ് പലപ്പോഴുംവീട്ടമ്മമാർ കഷ്ടപ്പെടുന്നത്. എന്നാൽ ജോസഫ് നിർമിച്ച ഈ യന്ത്രത്തിൽ ഈ ജോലി വളരെ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കും. സാധാരണ ലിവർ വലിച്ച് തേങ്ങ പൊതിക്കുമ്പോൾ ഈ യന്ത്രത്തിൽ രണ്ട് കൈകളും ഉപയോഗിച്ച് തേങ്ങവളരെ എളുപ്പത്തിൽ പൊതിക്കുവാൻ സാധിക്കും. ചൈനക്കാർക്ക് പോലും നിർമിക്കുവാൻ സാധിച്ചിട്ടില്ലത്ത വസ്തുവാണ് തേങ്ങ ഉടയ്ക്കുന്ന യന്ത്രം. എന്നാൽ ഇതും ജോസഫിന്റെ യത്രത്തിൽ വളരെ എളുപ്പത്തിൽ സാധിക്കും. തേങ്ങാ ചിരകാം, തേങ്ങ പാൽ എടുക്കാം, ഇടിയപ്പം നിർമിക്കാം, പച്ചക്കറി…

Read More

സൗരയുധത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു അതിഥിയാണ് ഔമുവമുവ. 2017 ഒക്ടോബറില്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ വലിയ വിവാദങ്ങളും ഔമുവമുവയെ കേന്ദ്രീകരിച്ച് ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഔമുവമുവയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔമുവാമുവ ഭുമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നുപോയി. നീളന്‍ പാറക്കഷ്ണമല്ല മറിച്ച് അന്യഗ്രഹജീവികളുടെ പേടകമാണെതെന്നായിരുന്നു ഉയര്‍ന്ന വാദം. ഇപ്പോള്‍ സൗരയുധത്തിന് പുറത്തേക്ക് വളരെ വേഗത്തില്‍ തന്നെ കുതിക്കുകയാണിത്. 2017- ല്‍ ഹവായിയിലെ ഹാലികല ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബര്‍ട്ട് വെറികാണ് ഔമുവാമുവ ആദ്യമായി കണ്ടെത്തുന്നത്. ആദ്യം കണ്ടെത്തുമ്പോള്‍ പാറക്കഷണമെന്ന് തോന്നിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു. നമ്മുടെ സൗരയുഥത്തിന് പുറത്ത് നിന്നും എത്തിയ ഈ വസ്തുവിന് 400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമാണ് ഉള്ളത്. മറ്റ് ബഹിരാകാശ വസ്തുക്കളെ പോലെ ഔമുവാമുവ ഉരുണ്ടതല്ലായിരുന്നു മറിച്ച് സിഗാറിന്റെ രൂപമുള്ള പാറക്കഷമായിരുന്നു ഇത്. നെച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. പുറത്ത് വന്ന പുതിയ പഠനത്തിന്റെ…

Read More

ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടുവില്‍ ഷോ തുടങ്ങിയതും തര്‍ക്കങ്ങളും വാക്കേറ്റവുമൊക്കെയായി മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എല്ലാവരും സ്‌ക്രീന്‍ സ്പേസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. വൈബര്‍ ഗുഡ് ദേവു ആദ്യ ദിവസങ്ങളില്‍ തന്നെ സ്വന്തം തട്ടകം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു ജോഷിയുമായി ടാസ്‌കിനിടയിലുണ്ടായ തര്‍ക്കം നേരത്തെ ഉണ്ടാക്കി വെച്ച ഇമേജുകളെല്ലാം തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാവാന്‍ വിഷ്ണുവിന് സാധിക്കുകയും ദേവുവിന് വിമര്‍ശനം ലഭിക്കുകയും ചെയ്തു. ഈ സീസണിലെ ആദ്യ വീക്ക്ലി ടാസ്‌കിലാണ് വിഷ്ണുവും ദേവുവും തമ്മില്‍ വഴക്കുണ്ടാവുന്നത്. മിഥുന്‍ സൂക്ഷിച്ചിരുന്ന ഗോള്‍ഡന്‍ കട്ട സൂത്രത്തില്‍ തട്ടിയെടുത്ത ദേവുവിനെ വിഷ്ണു പ്രൊവോക്ക് ചെയ്യിപ്പിക്കുയായിരുന്നു. തന്റെ മകള്‍ കൂടി കാണുന്ന ഷോ ആണെന്നും തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് ദേവു ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനോട് സംസാരിക്കാന്‍ ദേവു തയ്യാറുമായില്ല. എന്നാല്‍…

Read More