Author: Updates

കേരളത്തിന് വിസ്മയകരമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് സമ്മാനിച്ച വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ മറ്റൊരു പദ്ധതി കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. 145 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിരിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയറാണ് പുതിയ പദ്ധതി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് കീഴിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട് റോഡില്‍ ഭാരത് മാത കോളേജിന് എതിര്‍വശത്ത് 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍. ചിറ്റിലപ്പിള്ളി സ്വകയര്‍ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായു പ്രൊഫഷണല്‍ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വെല്‍നസ് പാര്‍ക്കില്‍ കൊച്ചിയില്‍ താമസിക്കുന്ന എല്ലാ വര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിപാലനം സാധ്യമാകും. രാവിലെ ആറ് മുതല്‍ 9വരെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ലോകോത്തര നിലവാരത്തിലുള്ള ഹെല്‍ത്ത് ക്ലബ്, സൈക്കളിംഗ് ട്രാക്ക്, ജോഗിങ് ട്രാക്ക് എന്നിവയുണ്ട്. ഒരേസമയം പാര്‍ക്കില്‍ 500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കും. സാധാരണക്കാരന് പോലും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ 1,200 രൂപയാണ്…

Read More

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രമാണ് ബറോസ്. മോഹന്‍ ലാല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നത് കൊണ്ട് തന്നെ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കി ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന് ചിത്രീകരിക്കാന്‍ പോകുന്ന രംഗം വിശദീകരിച്ച് നല്‍കുന്ന മോഹന്‍ലാലാണ് ദൃശ്യങ്ങളില്‍. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയാണ് ബോറോസ്. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പ് കാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Read More

രാജ്യത്ത് ഇഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍ദേശിച്ചത്. കാര്‍ഷിക ഉത്പന്നമായ എഥനോള്‍ കരിമ്പ്, ചോളം എന്നി കാര്‍ഷിക വിളകളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് പെട്രോള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപലിയില്‍ എത്തിക്കുന്നത്. വാഹനങ്ങളില്‍ പെട്രോളിനൊപ്പം മോട്ടോര്‍ സ്പിരിറ്റായ എഥനോള്‍ കലര്‍ത്തുന്നതോടെ മലിനീകരണം കുറയ്ക്കുവാന്‍ സാധിക്കും. രാജ്യത്ത് എഥനോള്‍ നിര്‍മക്കുവാന്‍ ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്കും കരിമ്പ് ഉള്‍പ്പെടെ എഥനോള്‍ നിര്‍മിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭിക്കും. രാജ്യത്ത് എഥനോള്‍ കലര്‍ത്തിയ എണ്ണ ഉപയോഗിക്കുന്നതോടെ വലിയ തോതില്‍ വിദേശത്ത് നിന്നും എണ്ണ ഇറക്കുമതി കുറയ്ക്കുവാന്‍ സാധിക്കും. അതേസമയം തിമിഴ്‌നാട് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം പ്രയോജനപ്പെടുത്തുവാനുള്ള നീക്കത്തിലാണ്. ഈ മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപത്തിനാണ് തമിഴ്‌നാട് തയ്യാറെടുക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ കരിമ്പ് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുവാന്‍ കാരണമാകും. മാറിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിനെ ഹരിത സമ്പദ്…

Read More

ഇലട്രിക് ഇരുചക്ര വാഹന വിപണിയില്‍ രാജ്യത്തെ പ്രമുഖ കമ്പനിയായ ഒല 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് 300 മില്യന്‍ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരിക്കുന്നത്. നിലവില്‍ ഒലയ്ക്കുള്ള ആഗോള നിക്ഷേപകരില്‍ നിന്നും സോവറിന്‍ ഫണ്ടുകള്‍ വഴിയും നിക്ഷേപം സ്വീകരിക്കുവനാണ് ഒല ലക്ഷ്യമിടുന്നത്. നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സാണ് ധനസമാഹരണം നടത്തുക. അടുത്തിടെ ഒല ഇവി ഹബ്ബ് നിര്‍മിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണ പത്രം ഒപ്പിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഒരുങ്ങന്നത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും 2023 ഏപ്രിലിലോടെ 500 എക്‌സ്പീരിയന്‍സ് സെറ്റര്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് ഒലയുടെ കണക്ക് കൂട്ടല്‍. 20,000 യൂണിറ്റാണ് ഒലയുടെ പ്രതിമാസ ഇലക്ട്രിക് വില്പന. ഇലട്രിക് വാഹനത്തിന്റെ സെല്ലുകള്‍ നിര്‍മിക്കുന്നതിലും ഒല ഗവേഷണം നടത്തുന്നുണ്ട്. കൂടാത ഇരുക്ര വാഹനങ്ങളുടെയും കാറുകളുടെയും നിര്‍മാണത്തിലേക്ക് കടക്കുവാനും ഒല പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

Read More

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. നേരിയ വര്‍ധനവ് മാത്രമാണ് കോവിഡ് കേസുകളില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 172 കേസുകളാണ് ഉണ്ടായത്. ആകെ സംസ്ഥാനത്ത് ആക്ടീവായി 1026 കോവിഡ് കേസുകളാണ് ഉള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ദിവസവും സംസ്ഥാനത്ത് ഉണ്ടാകുന്ന കോവിഡ് കേസുകള്‍ അവലോകനം ചെയ്യുവാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഐസിയു വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടില്ല. പുതിയ വകഭേദം കണ്ടെത്തുവാന്‍ ജിനോമിക് പരിശോധന നടത്തും. കോവിഡ് കൂടുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകളുടെയും മരുന്നുകളും കൂടുതല്‍ സജ്ജമാക്കുവാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. രോഗികളും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

Read More

2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുവാന്‍ ഇരിക്കെ ബി ജെ പിക്ക് ഇതുവരെ വിജയിക്കുവാന്‍ സാധിക്കാത്ത കേരളത്തില്‍ ബി ജെ പിയെ വിജയിപ്പിക്കാം എന്ന പ്രസ്താവനയുമായിട്ടാണ് തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ കേരളത്തില്‍ വലിയ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്വാഭാവികമായും പാംപ്ലാനിയുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് കൊണ്ട് കേരളത്തിലെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷപ്പ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന രീതിയിലും വാര്‍ത്തള്‍ പുറത്തുവരുന്നുണ്ട്. കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ എതിര്‍പ്പുമായി വന്നപ്പോള്‍ ബിഷപ്പിനെ പിന്ടുണച്ച് ബി ജെ പിയില്‍ നിന്നും കേന്ദ്ര മന്ത്രി അടക്കം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളം രംഗത്തെത്തി. ബിഷപ്പിന്റെ ആവശ്യം സ്വാഭാവിക റബ്ബറിന് 300 രൂപയായി ഉയര്‍ത്തണം എന്നതാണ്. ഇതിന് ആവശ്യമായ ഇടപെടല്‍ ബി ജെ പി നടത്തിയാല്‍ ബി ജെ പിയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാം എന്ന്…

Read More

93 കാരിയായ ലോട്ടറി വില്‍പ്പനക്കാരി ദേവയാനിയമ്മയെ യുവാവ് കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ ദേവയാനിയമമയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശിയാണ് ദേവയാനിയമ്മ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യുവാവ് ദേവയാനിയമ്മയെ പറ്റിച്ചത്. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേര്‍ സഹായവുമായി എത്തി. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേവയാനിയമ്മയെ സഹായിക്കുവാന്‍ സന്തോഷ് പണ്ഡിറ്റ് എത്തിയത്. തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ അവര്‍ക്ക് സഹായം എത്തിക്കുവാന്‍ സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ദേവയാനിയമ്മയ്‌ക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവെച്ചു. കള്ളനോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച 93കാരിയായ ദേവയാനിയമ്മയെ കോട്ടയം മുണ്ടക്കയത്ത് എത്തി സന്ദര്‍ശിച്ചുവെന്നും. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും ചെറിയ സഹായം ചെയ്യുവാനും സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നിരവധി പേര്‍ സഹായവുമായി എത്തിയതോടെ ലോട്ടറിക്കച്ചവടം ആരംഭിച്ചിരിക്കുകയാണ് ദേവയാനിയമ്മ. കള്ളനോട്ട് നല്‍കി 4,000 രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. ഇവര്‍ എരുമേലിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നടന്ന് വരുന്ന വഴിയാണ് പറ്റിക്കപ്പെട്ടത്. 100 ടിക്കറ്റുകളാണ്…

Read More

ലോക രാജ്യങ്ങള്‍ ബഹിരാകാശത്ത് തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ ആരംഭിച്ചതോടെ ഭൂമിയില്‍ എന്ന പോലെ ബഹിരാകാശത്തും മിലിന്യം നിറയുകയാണ്. ഇത് ഭാവിയിലെ ബഹിരാകാശ പരീവേഷണങ്ങള്‍ക്ക് തടസ്സമായി മാറും. അതിനാല്‍ തന്നെ ഈ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ബഹിരാകാശ വന്‍ ശക്തി രാജ്യങ്ങളുടെ മുഖ്യലക്ഷവുമാണ്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ബഹിരാകാശത്ത് ഉണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ബഹിരാകാശ മാലിന്യത്തെ സ്‌പേസ് ഡെബ്രി അഥവാ സ്‌പെയ്‌സ് ജങ്ക് എന്നു വിളിക്കുന്നു. 1957 ല്‍ സോവിയേറ്റ് യൂണിയന്‍ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത് മുതല്‍ അമേരിക്കയും ബഹിരാകാശ മത്സരത്തിലേക്ക് എത്തി. പിന്നീട് ലോകം കണ്ടത് സാങ്കേതിക വിദ്യയുടെ വലിയ വളര്‍ച്ചതന്നെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്ടങ്ങളും. ഉപയോഗ ശൂന്യമായ റോക്കറ്റുകളുമാണ് ബഹിരാകാശമാലിന്യങ്ങള്‍ കൂടുതലും. ഈ മാലിന്യത്തെ നീക്കുകയെന്നത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. ഇത്തരം ഒരു ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. ലേസറുകളും ബഹിരാകാശത്തെ…

Read More

സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ ലോക ശ്രദ്ധ നേടുകയാണ് കേരളത്തില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ സന്ദിത്ത് തണ്ടാശേരിയുടെ നേതത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവാള്‍ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക്ക് ബോട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സോളാര്‍ ബോട്ടുകളുടെ നിര്‍മാണത്തില്‍ കേരളത്തില്‍ നിന്നും ലോക ശ്രദ്ധയിലേക്ക് ഉയരുന്നത്. രാജ്യത്തെ ആദ്യ സോളാര്‍ ഫെറി ബോട്ടായ ആദിത്യ ജലഗതാഗത വകുപ്പിന് നിര്‍മിച്ച് നല്‍കിയതും സന്ദിത്താണ്. ഇപ്പോള്‍ നവാള്‍ട് മത്സ്യബന്ധന ബോട്ടുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഒറ്റച്ചാര്‍ജിംഗില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ ആറ് പേര്‍ക്ക് ജോലി ചെയ്യുവാന്‍ സാധിക്കും. രണ്ട് ടണ്‍ വരെ മത്സ്യം സംഭരിക്കുവാന്‍ ശേഷിയുള്ള ബോട്ടിന്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഈ ബോട്ടിന് സ്രാവ് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. ഈ ബോട്ടുകളുടെ പരീക്ഷണ ഓട്ടം കടലില്‍ തുടരുകയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി കമ്പനികളാണ് സ്രവിനെ നായി നവാള്‍ടുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇതില്‍ സിംഗപ്പൂര്‍ മുതല്‍…

Read More

സാങ്കേതിക വിദ്യയുടെ വിപ്ലവകാലത്ത് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ മീഡിയ സ്ഥാപനമായ ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു പിതിയ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അവതാരകയെ അവതരിപ്പിച്ചത്. സന എന്ന് പേരില്‍ അറിയപ്പെടുന്ന എ ഐ അവതാരിക ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ആജ് തക് ചാനലിലാണ് സന പ്രവര്‍ത്തിക്കുക. ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സന മനോഹരമായി തന്നെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത,നിരവധി ഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിയത്. ചാനല്‍ ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക. ചാനലിന്റെ പ്രേക്ഷകരോട് സന സംവദിക്കുന്ന ഒരു പരിപാടിയും ചാനലിലുണ്ട്. ഒപ്പം എല്ലാ ദിവസത്തെയും പ്രധാന വാര്‍ത്തകള്‍ സന അവതരിപ്പിക്കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തിലാണ് സനയുടെ പ്രവര്‍ത്തനം. അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യകള്‍…

Read More