Author: Updates

മലപ്പുറം. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുവാനായി രണ്ട് വര്‍ഷം നീട്ടി വളര്‍ത്തിയ തന്റെ മുടി മുറിച്ച് നല്‍കി ആറാം ക്ലാസ് വിദ്യാര്‍ഥി. കാട്ടമുണ്ട ഈസ്റ്റ് സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഇതിഹാസ് അലിയാണ് മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി മാതൃകയായത്. നടുവത്ത് പുത്തന്‍കുന്നില്‍ ചുങ്കത്ത് ഷനവാസിന്റെയും ലീനുവിന്റെയും മകനാണ് ഇതിഹാസ് അലി. ഇതിഹാസ് കോഴിക്കോട് ഫറൂക്കിലെ ഹെയര്‍ ഡൊണേഷന്‍ സെന്ററിലാണ് മുടി നല്‍കിയത്. കൊവിഡ് കാലത്ത് കുട്ടി വീട്ടില്‍ ഇരുന്നപ്പോള്‍ കണ്ട സിനിമകളിലും പിന്നീട് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിഹാസ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. വീട്ടില്‍ നിന്നും ഇതിഹാസിന് വലിയ പിന്തുണ കൂടെ ലഭിച്ചതോടെ രണ്ട് വര്‍ഷം ഇതിനായി മുടി വളര്‍ത്തുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ജൂമൈലയാണ് മുടി നന്നായി കഴുകി ചീകി വൃത്തിയാക്കി കൊടുത്തിരുന്നത്. സഹോദരങ്ങളായ ഇല്‍ഹാം, ഐതിഹ് എന്നിവരും ഇതിഹാസിന് പിന്തുണ നല്‍കി. മുടി വളര്‍ത്തിയതോടെ രാവിലെ ചീകി…

Read More

കോട്ടയം. അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. കെ എസ് ആർ ടി സിയുടെ മല്ലപ്പള്ളി ഡിപ്പോയിലുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റാണ് ശനിയാഴ്ച യാത്രക്കാരിയെ രക്ഷിക്കുവാൻ ആംബുലൻസായത്. യാത്രക്കാരിയെ കൂറെ ദൂരം തിരികെ ഓടിയാണ് കെ എസ് ആർ ടി സി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. കെ എസ് ആർ ടി സി ബസ് ഡ്രൈവർ കെ കെ പ്രസാദ്, കണ്ടക്ടർ സി ജുബിൻ എന്നിവരാണ് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായത്. കോട്ടയത്തു നിന്നും വടക്കഞ്ചേരിക്ക് ടിക്കറ്റെടുത്ത ദമ്പതിമാരിൽ വനിത രാവിലെ 10.30ഓടെ ഛർദിക്കുകയും പിന്നീട് അബോധാവസ്ഥയിലെക്ക് പോകുകയുമായിരുന്നു. ഭാര്യയ്ക്ക് കൃത്രിമശ്വാസം നൽകുവാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാൾ ഭാര്യയുടെ പേര് വിളിച്ച് കരയുന്നത് കണ്ട് കണ്ടക്ടർ ജുബിൽ ഡ്രൈവറായ പ്രസാദിനെ വിവരം അറിയിക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകൾ എന്നറിഞ്ഞ് ഓടിയെത്തിയ ഡ്രൈവർ പ്രസാദും കണ്ടക്ടർ ജുബിനും ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. വഴിയരികിലെ ഒരു ക്ലിനിക്കിൽ…

Read More

പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമായിരുന്നു കൊച്ചി കപ്പല്‍ ശാല രാജ്യത്തിന്റെ അഭിമാനമായിമാറിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നീറ്റില്‍ ഇറക്കുമ്പോള്‍ കപ്പല്‍ നിര്‍മാണ ചരിത്രത്തിലെ വലിയ അധ്യായമാണ് കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിചേര്‍ത്തത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇന്ന് ലോകത്തിലെ വന്‍ ശക്തികള്‍ക്ക് വരെ കപ്പലുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കപ്പല്‍ നിര്‍മിക്കുവാനുള്ള കരാര്‍ സ്വന്താക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്. നെതര്‍ലാഡ്‌സില്‍ നിന്നുള്ള സാംസ്‌കിപ്പ് എന്ന കമ്പനിക്കായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മ്മിക്കുവാനുള്ള കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് ലഭിച്ചത്. കമ്പനിക്കായി രണ്ട ചരക്ക് ഹൈഡ്രജന്‍ കപ്പലുകളാണ് നിര്‍മിക്കുന്നത്. ഈ കപ്പലുകളില്‍ 365 കണ്ടെയ്‌നറുകള്‍ വഹിക്കുവാന്‍ ശേഷിയുണ്ടാകും. 550 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി നെതര്‍ലന്‍ഡ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. പൂര്‍ണമായും മലിനീകരണ വിമുക്തമായ ഹൈഡ്രജന്‍ കപ്പലുകളില്‍ ആദ്യത്തെ കപ്പല്‍ 2025ഓടെ പുറത്തിറക്കും. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കപ്പലിന് ഡീസല്‍ ജനറേറ്റർ കൂടിയുള്ള ഹൈബ്രിഡ്…

Read More

കേരളത്തില്‍ ലഭ്യത വളരെ കുറഞ്ഞ എന്നാല്‍ വലിയതോതില്‍ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കൂണാണ് ബട്ടണ്‍ കൂണ്‍. സാധാരണയായി കേരളത്തില്‍ ചിപ്പിക്കൂണാണ് കൂടുതലും കൃഷി ചെയ്തുവരുന്നത്. എന്നാല്‍ ബട്ടണ്‍ കൂണ്‍ കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് കോട്ടയം മോനപ്പിള്ളി സ്വദേശിയായ ജോര്‍ജും കുടുംബവും. കേരളത്തിലേക്ക് ഊട്ടിയില്‍ നിന്നുമാണ് ബട്ടണ്‍ കൂണ്‍ പ്രഥാനമായും എത്തുന്നത്. കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകളാണ് മുഖ്യമായും ബട്ടണ്‍ കൂണിന്റെ ഉപഭോക്താക്കള്‍. കേരളത്തില്‍ ഇതിന്റെ കൃഷി വളരെ കുറവാണ് കാരണം 15 ഡിഗ്രി താപനിലയില്‍ വേണം കൃഷി നടത്തുവാന്‍ ഇതിനായി പ്രത്യേകം സജ്ജീകരിച്ച ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കണം. ദീര്‍ഘകാലം മധ്യപ്രദേശില്‍ ബിസിനസ് ചെയ്തിരുന്ന ജോര്‍ജ് തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് കൃഷി എന്ന ആശയം മനസ്സില്‍ ഉദിക്കുന്നത്. തുടര്‍ന്ന് കൃഷിയെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ച ജോര്‍ജ് കൂണ്‍ കൃഷിയിലേക്ക് എത്തുകയായിരുന്നു. ഇരു നിലകളിലായ സജ്ജീകരിച്ചിരിക്കുന്ന ഷെഡിലാണ് ജോര്‍ജ് കൃഷി ചെയ്യുന്നത്. ഏകദേശം 2,000 ബെഡുകള്‍ ഈ ഷെഡില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂണ്‍ കൃഷിയില്‍ മുമ്പ് മുന്‍പരിചയം…

Read More

പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപിച്ചുകൊണ്ട് പാട്ടു പാടുന്നത് ആരോഗ്യത്തിനു ഹാനികരമല്ലെന്നു മാത്രമല്ല പലപ്പോഴും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. (ഗ്ലാസില്‍ ഒഴിച്ചിരിക്കുന്നത് കള്ളോ റമ്മോ വിസ്‌കിയോ ജിന്നോ എന്തായാലും). അതുകൊണ്ടു തന്നെ മലയാള സിനിമകളിലുമുണ്ട് മദ്യപിച്ചു പാടുന്ന ഒട്ടേറെ രസികന്‍പാട്ടുകള്‍. അക്കൂട്ടത്തിലേയ്ക്കാണ് റിലീസിനു തയ്യാറെടുക്കുന്ന ജവാനും മുല്ലപ്പൂവും എന്ന സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ ചിത്രത്തിലെ ഗാനം ജിങ്ക ജിങ്ക ജിങ്കാലേ എത്തിയിരിക്കുന്നത്. യുട്യൂബിലുള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കുന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീതസംവിധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന തിരക്കഥാകൃത്തായ സുരേഷ് കൃഷ്ണയും. നാടന്‍പാട്ടിന്റെ ഈണവും രചനാരീതിയുമാണ് ഗാനത്തെ പോപ്പുലറാക്കിയ മറ്റൊരു ഘടകം. നവാഗതനായ രഘു മേനോനാണ് സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ സംവിധാനം ചെയ്തിരിക്കുന്നത്. ജയശ്രീ…

Read More

ന്യൂഡല്‍ഹി. ബ്രഹ്‌മപുരം മലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്‌മപുരത്ത് സംഭവിച്ച ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 500 കോടിയുടെ പിഴ ഈടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസ് എടുത്തത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മോശം ഭരണമാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തുന്നു. ട്രൈബ്യൂണല്‍ ചെയര്‍പേര്‍സണ്‍ എകെ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കൂടെ സാന്നിധ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചത്. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജസ്റ്റിസ് എകെ ഗോയല്‍ പറഞ്ഞു. തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് അതില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കില്ലെന്നും…

Read More

മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഭിനയിച്ച മീന തന്റെ സിനിമ ജീവിതം തുടങ്ങിയിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മീന തന്റെ സിനിമ ജീവിതം 40 വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിപാടിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തായിരുന്നു മുഖ്യാതിഥി. മീനയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് രജനികാന്ത് അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ എല്ലാ വമ്പന്‍ ഹിറ്റുകളായിരുന്നു. പരിപാടിയില്‍ പങ്കെടുക്കവെ രജനികാന്തിനോട് മീനയുടെ മകള്‍ നൈനിക തന്റെ ഒരു ആഗ്രഹം പറഞ്ഞു. അങ്കിള്‍ തനിക്ക് ഒരു ഉമ്മ തരാമോ എന്നാണ് നൈനിക ചോദിച്ചത്. പിന്നീട് നൈനികയെ ചേര്‍ത്ത് നിര്‍ത്തുകയാണ് സൂപ്പര്‍ സ്റ്റാര്‍ ചെയ്തത്. മീനയുടെ ആറാം വയസ്സിലായിരുന്നു ആദ്യ ചിത്രം. ആ സിനിമയില്‍ രജനികാന്തായിരുന്നു നായകന്‍. ബാലതാരമായി സിനിമയില്‍ എത്തിയ മീന 45ലേറെ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ കൊച്ചുകഥ ആരും പറയാത്ത കഥ, മോഹന്‍ലാല്‍ നായകനായി എത്തി. മനസ്സറിയാതെ എന്നി ചിത്രങ്ങളിലും മീന ബാലതാരമായി അഭിനയിച്ചിരുന്നു. തമിഴ്…

Read More

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടിത്തത്തെ തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് മലീനികരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ബരിത ട്രിബ്യൂണലിലാണ് മലീനികരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്ത് നിക്ഷേപിക്കരുതെന്നാണ് ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. ഇത്തരം മാലിന്യങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണം. വീട്ടില്‍ നിന്നും സാനിറ്ററി പാഡുകള്‍ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ പ്രത്യേക ശേഖരിച്ച് എളംകുളത്ത് പ്രവര്‍ത്തിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലാറ്റുകളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തണമെന്നും. റോഡിലേക്ക് മാിന്യം വലിച്ചെറിയുന്ന രീതി മാറ്റുവാന്‍ മുഴുവന്‍ സമയ നിരീക്ഷണം നടത്തണെമെന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നു. അതേസമയം ബ്രഹ്‌മപുരത്തെ ബയൊ മൈനിംഗ് പൂര്‍ണ പരാജയമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. തിപിടിത്തത്തിന്റെ ഉച്ചരവാദിത്തം കൊച്ചി നഗരസഭയിക്കാണെന്നും സമിതി വ്യക്തമാക്കുന്നു. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും ലംഘിച്ചാണ്…

Read More

തമിഴിലും തെലുങ്കിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി കീര്‍ത്തി ഉയര്‍ന്നിരിക്കുകയാണ്. കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നത് പതിവാണ്. ഇപ്പോള്‍ കീര്‍ത്തിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജസ്റ്റ് ഫോർ ഫണ്‍ എന്ന അടിക്കുറിപ്പോടെ കീര്‍ത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ പലപ്പോഴും നാടന്‍ ലുക്കില്‍ എത്തുന്ന കീര്‍ത്തിയുടം ഗ്ലാമര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം സാരിയിലാണ് കീര്‍ത്തി കൂടുതല്‍ സുന്ദരിയെന്ന് ആരാധകര്‍ പറയുന്നു. പഴയ കീര്‍ത്തിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. നാനി നായകനാകുന്ന ദസറയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. മലയാളത്തില്‍ വാശിയാണ് കീര്‍ത്തി അവസാനമായി അഭിനയിച്ച ചിത്രം. വിവിധ ഭാഷകളില്‍ നിന്നായി നിരവധി ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങുവാന്‍ ഇരിക്കുന്നത്.

Read More

ബെംഗളൂരു. ബഹിരാകാശ ഗവേഷണ രംഗത്തെ വലിയ ശക്തിയായ ഇന്ത്യ ബഹിരാകാശ വിനോദ സഞ്ചാര മേഖലയിലേക്കും എത്തുന്നു. 2030 ഓടെ ഇന്ത്യക്കാരുടെ ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്നാണ് ഇസ്‌റോ കരുതുന്നത്. സുരക്ഷിതമായി ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്ത് എത്തുവാന്‍ സാധിക്കുന്ന പുനരുപയോഗിക്കാവുന്ന മൊഡ്യൂള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ഏകദേശം 6 കോടി രൂപ ചിലവ് വരുന്ന യാത്രയ്ക്ക് 2030ഓടെ ഇന്ത്യക്കാര്‍ക്ക് സാധിക്കും. ലോകത്ത് നിരവധി കമ്പനികള്‍ ഇതിനോടകം ബഹിരാകാശ ടൂറിസത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരം കമ്പനികളുമായി മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്‌റോ. വളരെ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് റോക്കറ്റും മനുഷ്യരെ വഹിക്കുന്ന പേടകവും തയ്യാറാക്കുന്നത്. 15 മിനിറ്റായിരിക്കും ബഹിരാകാശ സഞ്ചാരിക്ക് ബഹിരാകാശത്ത് കഴിയുവാന്‍ സാധിക്കുക.

Read More