Author: Updates
കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിവാദങ്ങള്‍ക്കൊണ്ടാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ജാഥ വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങളിലൂടെയായിരുന്നു. മൈക്ക് ശരിയാക്കുവാന്‍ എത്തിയ യുവാവിനെ ചീത്തവിളിച്ചാണ് എം വി ഗോവിന്ദനും ജാഥയും വാര്‍ത്തയില്‍ നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. അതേസമയം കെ റെയിലിനെ ന്യായികരിച്ച് പാലക്കാട് നടത്തിയ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. കെ റെയില്‍ വന്നാല്‍ പാലക്കാട് കൂറ്റനാടു നിന്ന് സ്ത്രീകള്‍ക്ക് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചയ്ക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്താം എന്നായിരുന്നു എം വി ഗോവിന്ദന്റെ കണ്ടെത്തല്‍. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് വിവാദങ്ങള്‍ക്കും പിന്നീട് എം വി ഗോവിന്ദന് വിശദീകരണം നല്‍കേണ്ടിവന്നു. ജനികീയ പ്രതിരോധ ജാഥ മലപ്പുറത്ത് എത്തിയപ്പോള്‍ കൊട്ടും പാട്ടിമല്ലാതെ ഒരാള്‍ പോലും ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ ഇല്ലാത്തതും വലിയ വാര്‍ത്തായായിരുന്നു. ഒപ്പം മണല്‍ കടത്തുകാരോട്…
ബോളിവുഡ് സിനിമ ലോകത്തെ വലിയ ആരാധകരുള്ള താരദമ്പതികളാണ് അജയ് ദേവ്ഗണ്‍ ഭാര്യ കാജോളും. ഇരുവരുടെയും മകളാണ് നൈസ ദേവ്ഗണ്‍. നൈസയും സിനിമ ലോകത്തേക്ക് എത്തുന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍. നൈസയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. അതീവ സുന്ദരിയായ നൈസയെ റെഡ് ലെഹങ്കയില്‍ കൂടുതല്‍ സുന്ദരിയാക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. ഒപ്പം അമ്മ കാജോളിന്റെ ചിരിയാണ് നൈസയ്ക്കും ലഭിച്ചിരിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. നൈസയുടെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആര്യ ഖാന്‍, സുഹാന ഖാന്‍, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം പലപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുവാന്‍ നൈസയും എത്താറുണ്ട്. കാജോള്‍ അജയ് ദേവ്ഗണ്‍ ദമ്പതികളുടെ മൂത്ത മകളാണ് നൈസ. മകള്‍ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഒരിക്കല്‍ അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയിരുന്നു. അദ്ദേഹം പറയുന്നത്. മകള്‍ ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. അവള്‍ക്ക് സിനിമയോട് പാഷനുണ്ടോ എന്ന് അറിയില്ല. കുട്ടികള്‍ അല്ലെ അവരുടെ ഇഷ്ടങ്ങള്‍ മാറുമല്ലോ എന്നാണ് അദ്ദേഹം…
കാസര്‍കോട്. പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കാന്‍ വീണ്ടും വിവാഹിതരായ അഭിഭാഷകനും നടനുമായ സി ഷുക്കൂറിനെതിരെ ഭീഷണി. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണി ലഭിച്ചത്. കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സുരക്ഷ ഉറപ്പാക്കി. പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കുവാന്‍ ഷുക്കൂറും ഭാര്യ ഷീനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. മതപരമായ ആചാര പ്രകാരം വിവാഹം കഴിച്ച പെണ്‍മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍ ഒരു വിഹിതം മക്കള്‍ക്ക് പറമേ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതാണെന്ന മുസ്ലീം പിന്തുടര്‍ച്ച നിയമത്തിലെ അപാകത ചീണ്ടിക്കാട്ടിയാണ് ഇരുവരും വിവാഹം രജിസ്ട്രര്‍ ചെയ്തത്.
മേക്കപ്പ് ടിപ്‌സ് വീഡിയോകളുലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഗ്ലാമി ഗംഗ. ഗ്ലാമി തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു ഗ്ലാമി തുറന്ന് പറഞ്ഞത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗ്ലാമിയുടെ ആരാധകര്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. ഇപ്പോഴിത ഗ്ലാമി തന്റെ വിഡിയോയ്ക്ക് ലഭിച്ച ഒരു കമന്റിനേക്കുറിച്ചും അതിന് കൊടുത്ത മറുപടിയും പറഞ്ഞിരിക്കുകയാണ്. എന്റെ എല്ലാ പോസ്റ്റിലും കമന്റ് ഇടും ആദ്യം കരുതി തന്നെ അറിയാവുന്ന വ്യക്തിയായിരിക്കും എന്ന്. പിന്നെ ലിപ് ലോക്ക് ചെയ്യണമെന്നും പറയും. അതിന് മറുപടിയും നല്‍കി വന്നാല്‍ മതി ശരിയാക്കിതരം എന്നു പറഞ്ഞു. തന്റെ അടുത്തെങ്ങാനും വന്നാല്‍ കല്ലെടുത്ത് എറിയുമെന്ന് ഗ്ലാമി പറയുന്നു. അതുപോലെ തന്നെ പുള്ളിക്കാരന്‍ എന്നെ കണ്ടിട്ട് ഇജക്ട് ആയെന്ന് പറഞ്ഞു. കൃത്യമായി എനിക്ക് അറിയില്ല. അങ്ങനെ ആയെന്ന്. ഞാന്‍ പറഞ്ഞു ചുറ്റിക കൊണ്ട് ഒരൊറ്റ അടി കൊടുത്താല്‍ മതിയെന്ന്. താന്‍…
കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ബാലയുടെ ഭാര്യ എലിസബത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായി എന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ബാലയെ വിഷമിപ്പിച്ചെന്നും എല്ലാവരോടും താനിക്ക് കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്ന് പറയുവാന്‍ പറഞ്ഞുവെന്നും എലിസബത്ത് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. ബാല ശക്തനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇതുപോലുള്ള അടിയന്തര ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം അദ്ദേഹം ശക്തമായി തിരിച്ചെത്തും. ഇത്തവണയും അദ്ദേഹം ശക്തനായി തിരിച്ചെത്തും നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും എലിസബത്ത് പറഞ്ഞു. ബാല ആശുപത്രിയിലായതോടെ നിരവധി പേര്‍ അദ്ദേഹത്തെ കാണുവാന്‍ എത്തുന്നുണ്ട്. സിനിമ മേഖലയിലെ സുഹൃത്തുക്കളും മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബാലയുടെ സഹോദരന്‍ സംവിധായകന്‍ ശിവ ബാലയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. ബാലയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കാര്‍ഷിക മേഖലയില്‍ വിത്യസ്തരായ നിരവധി സംരംഭകരാണ് ഉയര്‍ന്ന് വരുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും കാര്‍ഷകരെ സഹായിക്കുവാനുള്ള ചെറിയ റോബോര്‍ട്ടുമായി എത്തിയിരിക്കുകയാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രിന്‍സ് മാമ്മന്‍. ഫ്രീമാന്‍ റോബോര്‍ട്ടിസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ പ്രിന്‍സ് കര്‍ഷകര്‍ക്കായി മണ്ണ് ഉഴുതുമറിക്കുവാനും കള പറിക്കുവാനും കഴിയുന്ന ചെറു റോബോര്‍ട്ടിനെയാണ് വികസിപ്പിച്ചിരിക്കുന്നത്. ത്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോര്‍ട്ടിന് കര്‍ഷകരുടെ മിത്രമാകുവാന്‍ സാധിക്കും. വെള്ളായിണിയിലെ കാര്‍ഷിക കോളേജില്‍ ടെസ്റ്റിംഗ് വിജയിച്ച ത്രൈവ് വിപണിയില്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രിന്‍സ്. റോബോട്ടിന്റെ വികസനത്തിനും ഗവേഷണത്തിനും ഫണ്ടിന്റെ ദൗര്‍ലഭ്യം ആദ്യം പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതിനെ എല്ലാം മറികടന്നാണ് ഫ്രീമാന്‍ റോബോര്‍ട്ട്‌സ് മുന്നോട്ട് പോയത്. ഗവേഷണത്തിന്റെ ഓരോഘട്ടത്തിലും പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് കര്‍ഷകര്‍ക്ക് നല്ല ഒരു സുഹത്തായിമാറുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് പ്രിന്‍സ് പറയുന്നു. നിലവില്‍ മേക്കേഴ്‌സ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രിന്‍സ് പറയുന്നു. കമ്പനിയുടെ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.…
ചെന്നൈ. മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയ ചിത്രമാണ് നാടോടിക്കാറ്റ്. മലയാളികള്‍ക്ക് മറക്കുവാന്‍ കഴിയാത്ത ഈ ചിത്രത്തിലെ ഒരു രംഗമാണ് വില്ലന്‍ കഥാപാത്രമായ പവനായി. ചിത്രത്തിലെ ഏറ്റവും രസകരമായ സീനുകളില്‍ ഒന്നായിരുന്നു പവനായിയും മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘടനം. ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് ചെന്നൈയിലെ അണ്ണാ ഗനര്‍ ടവര്‍ പാര്‍ക്കിലാണ്. 12 വര്‍ഷമായി ഈ ടവറില്‍ ആര്‍ക്കും പ്രവേശനമില്ലായിരുന്നു. കാരണം പവനായി മാതൃകയില്‍ പലരും ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണ് കാരണം. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടവര്‍ പൊതുജനത്തിനായി തുറന്ന് കൊടുക്കുകയാണ്. അകടം ഒഴിവാക്കുന്നതിന് എല്ലാ നിലകളിലും ഗ്രില്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇത് കൂടെ പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ ടവര്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. 12 നിലകളിലുള്ള ഈ ടവറിലാണ് ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘട്ടനത്തിന് ശേഷം തഴേക്ക് വീഴുന്നതായി കാണിക്കുന്നത്. ചെന്നൈയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി ടവറില്‍…
വളരെ വിത്യസ്തമാണ് കോഫിയുടെ ലോകം. വിവിധ തരത്തില്‍ വൈവിധ്യം നിറഞ്ഞ രുചികളാല്‍ സമ്പന്നമാണ് കോഫി. നമ്മളില്‍ എത്ര പേര്‍ക്കറിയാം ലോകത്തില്‍ കോഴി മേക്കര്‍മാര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടെന്ന്. അത്തരത്തില്‍ കോഫി മേക്കര്‍മാര്‍ക്കിയി നടത്തുന്ന ഒളിബിക്‌സാണ് വേള്‍ഡ് ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നതാകട്ടെ ഒരു മലയാളിയും. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജസീം അബ്ബാസാണ് ആ മലയാളി. ഗ്രീസിലെ ഏഥന്‍സിലാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ്. ജൂണിലാണ് മത്സരം. ബംഗളൂരില്‍ നടന്ന നാഷണല്‍ ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ ജസീമിന്റെ സിഗ്നേച്ചര്‍ കോഫി 63 മത്സരാര്‍ഥികളെ പിന്തള്ളി ബെസ്റ്റ് സിഗ്നേച്ചര്‍ അവാര്‍ഡ് നേടിയിരുന്നു. ഈ വിജയം നേടുന്ന ആദ്യ മലയാളിയാണ് കണ്ണൂര്‍ സ്വദേശിയായ ഈ 30 കാരന്‍. ജൈവ വസ്തുക്കള്‍ മാത്രം ചേര്‍ത്താണ് സിഗ്നേച്ചര്‍ കോഫി ജസീം ഉണ്ടാക്കുന്നത്. കോഫിയോട് വലിയ താല്‍പര്യം ഒന്നും കാണിക്കാതിരുന്ന ജസീം രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവിലെ കോഫി ഷോപ്പില്‍ കുടിച്ച കോഫി വീട്ടില്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ്…
പോലീസ് ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഘട്ടമാണ് കായികക്ഷമതാ പരീക്ഷ. പോലീസ് ജോലിക്ക് മാത്രമല്ല അർധസൈനിക, സൈനിക ജോലികളുടെ എല്ലാം പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കായികക്ഷമതാ പരീക്ഷ വിജയിക്കുക എന്നത്. വ്യക്തമായ പരീശീലനം ലഭിക്കേണ്ടത് കായികക്ഷമതാ പരീക്ഷ വിജയിക്കാൻ വളരെ അത്യാവിശമായ ഘടകമാണ്. എഴുത്ത് പരീക്ഷ വിജയിക്കുന്നതിനേക്കാൾ പ്രയാസമാണ് കായിക ക്ഷമതാ പരീക്ഷ വിജയിക്കുവാൻ. ഉദ്യോഗാർത്ഥികളുടെ ജീവിത ശൈലിയും പരിശീലനവും കഠിന പ്രയത്നവും എല്ലാം കായികക്ഷമതാ പരീക്ഷയുടെ വിജയത്തിന് ആവശ്യമാണ്. സമൂഹത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി, അവർക്ക് നല്ലൊരു ജീവിത മാർഗം കണ്ടെത്തുവനായി സൗജന്യമായി 13 വർഷമായി കായിക പരിശീലനം നൽകുന്ന അധ്യാപകനാണ് കാട്ടാക്കട സ്വദേശിയായ ഫ്രാങ്ക്ളിൻ. 23 വർഷമായി കായിക അധ്യാപകനായി ജോലി ചെയ്തു വരുകയാണ് ഫ്രാങ്ക്ളിൻ. തുടക്കത്തിൽ കോഴിക്കോട് ഓക്‌സീലിയം സ്‌കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഫ്രാങ്കിളിൻ കുട്ടികൾക്കായി സൗജന്യ പരീശീലനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പക്കൽ…
കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. തീപിടിത്തം സ്വാഭാവികമാണോ മനുഷ്യനിര്‍മിതമാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് നിര്‍ദേശിച്ചു. തിപിടിത്തിന് പിന്നാലെ നഗരത്തില്‍ വിഷപ്പുക നിറഞ്ഞ സംഭവത്തില്‍ ഹൈക്കോടതിക്ക് കൃത്യമായ മറുപടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയില്ല. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്ത് നടപടിയാണ് സ്വീകരിച്ചത് ശനിയാഴ്ച പുറത്തിറങ്ങിയപ്പോഴും ശ്വാസം മുട്ടിയെന്ന് ജഡ്ജി പറഞ്ഞു. നഗരത്തില്‍ വലിയ തോതില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചപ്പോള്‍ സിസിടിവി സ്ഥാപിച്ചുവെന്ന് കോര്‍പറേഷന്‍ മറുപടി നല്‍കി. ജൂണ് ആറിനകം മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം നിരീക്ഷണത്തിനായി അമിക്കസ് ക്യൂറിയെ നിയമിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയെന്നും കോടതി അറിയിച്ചു. കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്…