Author: Updates

കൊച്ചി. താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോന്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മുബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും ശ്വേത മേനോന്റെ 57,636 രൂപ തട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 40 പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നും അതില്‍ ശ്വേത മേനോന്റെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. അതേസമയം തട്ടിപ്പിന് ഇരയായത് ശ്വേത മേമന്‍ എന്ന് പേരുള്ള ഒരു സീരിയല്‍ നടിയാണ്. ഇവരുടെ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്വേത മേനോന്റെ പേരിലുള്ള സാദൃശ്യമാണ് തെറ്റായരീതിയില്‍ വാര്‍ത്ത പ്രചരിക്കുവാന്‍ കാരണം. ഫോണിലേക്ക് എത്തിയ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പലര്‍ക്കം പണം നഷ്ടപ്പെട്ടത്. പാന്‍ കാര്‍ഡ് കെവൈസി വിവരങ്ങള്‍ പുതുക്കുവാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം എത്തിയത്. ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു. ലഭിച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ലഭിച്ചവര്‍ക്ക് അവരുടെ…

Read More

ന്യൂഡല്‍ഹി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതോടെയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള അസംസ്‌കൃത എണ്ണയുടെ വ്യാപാരവും വര്‍ധിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത് ഒരു ശതമാനമാണെങ്കില്‍ ഇപ്പോള്‍ 35 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. സര്‍വകാല റെക്കോര്‍ഡിലേക്കാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നത്. ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. മുമ്പ് ഇന്ത്യ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഈ രണ്ട് രാജ്യങ്ങളിലെ ഇറക്കുമതിയിലും കൂടുതലാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും എത്തുന്ന എണ്ണയുടെ അളവ്. കണക്കുകള്‍ പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിലൊന്നും എത്തുന്നത് റഷ്യയില്‍ നിന്നുമാണ്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഇന്ത്യയ്ക്ക് വലിയ ഇളവുകള്‍ നല്‍കുവാന്‍ തയ്യാറായി. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ആരംഭിച്ചത്. മുമ്പ്…

Read More

ഒരു നടന്‍ എന്നതിനപ്പുറം ബാല നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ബാലയെ കണ്ട് സഹായം തേടുന്നവര്‍ ആരായാലും അദ്ദേഹം അവരെ സഹായിക്കുവാന്‍ മുന്നോട്ട് വരാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിരവധി ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ മോളി കണ്ണമാലി. ശ്വാസ തടസത്തെ തുടര്‍ന്ന് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ന്യൂമോണിയ ബാധിച്ചത്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മോളി. മോളിയെ സഹായിക്കുവാന്‍ ബാലയാണ് ആദ്യം മുന്നോട്ട് വന്നത്. ആശുപത്രിയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോളി ആദ്യം ഓടിയെത്തിയതും തന്നെ സഹായിച്ച ബാലയുടെ അടുത്തേയ്ക്കാണ്. മോളിയും കുടുംബവും കാണാന്‍ എത്തിയ വിഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. മരണം വരെ ചേച്ചി എത്തി എന്നാല്‍ ചേച്ചി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ബാല പറയുന്നു. അന്ന് കണ്ടപ്പോള്‍ ചേച്ചി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാന്‍ പറ്റും. എന്നാല്‍…

Read More

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിഷപ്പുക കൊച്ചിയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്. കൊച്ചി നഗരത്തിലെ വായുമലിനീകരണം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. അപകടകരമായ രീതിയിലാണ് വായുമലിനീകരണം വര്‍ധിക്കുന്നത്. 40 മൈക്രോഗ്രാമിന് മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്ന് ഇരിക്കെ 105 മൈക്രോഗ്രാമാണ് നിലവിലെ കൊച്ചിയിലെ വായുമലിനീകരണം. മലിന്യ കേന്ദ്രത്തിലെ വായു പൂര്‍ണമായും നീയന്ത്രിക്കുവനുള്ള പ്രവര്‍ത്തനം നടന്ന് വരുകയാണ്. ബ്രഹ്‌മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടും നിര്‍ദേശിച്ചിരിക്കുന്നത്. തീ പിടിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായിട്ടാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. 110 ഏക്കറോളം വരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ 25 അടിയോളം ഘനത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂടികടക്കുകയാണ്. ഇത്രയും ഘനത്തില്‍ മാലിന്യം കൂടി കിടക്കുന്നതിനാല്‍ എത്ര വെള്ളം ഒഴിച്ചാലും അടിയിലേക്ക് വെള്ളം ഇറങ്ങിപ്പോകില്ല. ഒഴിക്കുന്ന വെള്ളം പൂര്‍ണമായും ആവിയായി പോകുകയാണ് ചെയ്യുന്നത്. അതേസമയം പ്ലാസ്റ്റിക്് അടിയില്‍ നിന്നും പൂര്‍ണമായും കത്തുന്നു. പുക…

Read More

ആലപ്പുഴ. ജില്ലയിലെ ആശുപത്രികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അധികമായി അനുവദിച്ച മരുന്നു വിഹിതം രണ്ട് മാസമായിട്ടും ലഭിച്ചിട്ടില്ല. കൃത്യമായ സമയത്ത് മരുന്നുകള്‍ വീതിച്ച് നല്‍കുന്നതില്‍ ജില്ലാ ഡ്രഗ് വെയര്‍ഹൗസില്‍ ഉണ്ടായ വീഴ്ചയാണ് കാരണം. ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടതോടെ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു എന്നിട്ടും പകുതിയിലേറെ ആശുപത്രികള്‍ക്ക് മരുന്ന് ലഭിച്ചില്ല. സെപ്റ്റംബര്‍ മുതല്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതുകാരണമാണ് കൂടുതല്‍ മരുന്ന് അനുവദിച്ചത്. ആശുപത്രികള്‍ ആവശ്യപ്പെട്ടതിന്റെ 25 ശതമാനം വരെ ലഭ്യതയ്ക്ക് അനുസരിച്ച് നല്‍കുവനായിരുന്നു തീരുമാനം. അതനുസരിച്ച് ജനുവരിയില്‍ ലഭ്യമായ മരുന്നുകളാണ് വിതരംണം ചെയ്യാത്തതെന്നാണ് പരാതി. എന്നാല്‍ മരുന്ന് തരാത്തതിന് ഡ്രഗ് വെയര്‍ഹൗസ് പറയുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കുമാണ് അധിക വിഹിതം അനുവദിച്ചത്. എന്നാല്‍ ജില്ലായക്ക് പ്രത്യേകമായി നിര്‍ദേശമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കേണ്ട ജില്ലാ ഡ്രഗ് വെയര്‍ഹൗസിന്റെ മാനേജര്‍ തസ്തികയിലാകട്ടെ ആളുമില്ല. ആശുപത്രികള്‍ ആവശ്യപ്പെട്ട മരുന്ന് നല്‍കിയെന്നും ബാക്കി അടുത്ത 15നകം നല്‍കുമെന്നും ജില്ലാ ഡ്രഗ്…

Read More

അലഹബാദ്. ഗോഹത്യാ നിരേധനം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. നിരോധനം നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി കോടി വ്യക്തമാക്കി. മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്ന വ്യക്തിക്കെതിരായ ക്രമിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹിന്ദുമതത്തില്‍ പശുവിനെ പുണ്യമായും ദൈവികമായും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിധാനം ചെയ്യുന്നു വെന്നും അതിനാല്‍ നിരോധനം നടപ്പാക്കണമെന്നും കോടതി പറയുന്നു. അതിനാല്‍ പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് പറഞ്ഞു. വേദകാലത്തോളം പഴക്കം ഉള്ളതാണ് പശുവിനെ ആദരിക്കുന്ന രീതിയെന്നും കോടതി പറയുന്നു. പശുവിനെ കൊല്ലുന്നവര്‍ ശരീരത്തില്‍ രോമം ഉള്ളിടത്തോളം കാലം നരകത്തില്‍ പോകുമെന്നും കോടതി പറഞ്ഞു. രാജ്യത്ത് പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമതത്തിലെ ദൈവങ്ങളും പശുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ പശു ഏറ്റവും വിശുദ്ധമാണെന്നും വിധിയില്‍ കോടി പറയുന്നു. ഹര്‍ജി കോടതി തള്ളി. സിആര്‍പിസി വകുപ്പ് 482…

Read More

തൃശൂര്‍. കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ മൂന്ന് കാറുകള്‍ കത്തിനശിച്ചു. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നും ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ കെടുത്തുവാന്‍ ശ്രമിക്കുന്നത്. ഭാഗികമായി തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിയ വാഹനങ്ങളും ഷോറൂമിന്റെ ഓഫീസും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിസാണ് തീ പിടിച്ചത്. തീ ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് ഉണ്ടായത് പിന്നീട് കെട്ടിടത്തിന് ഉള്ളിലേക്കും പടരുകയായിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതിന് മുമ്പുതന്നെ വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുവാന്‍ സാധിച്ചു. ഷോറൂമിലെ സുരക്ഷ ജീവനക്കാരാണ് തീ പടരുന്നത് അദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ മറ്റ് വാഹനങ്ങള്‍ മാറ്റിയതാണ് വന്‍ നാശനഷ്ടം ഒഴിവാക്കിയത്. തീപിടിത്തത്തില്‍ പുതിയ കാറുകള്‍ക്ക് അടക്കം കത്തിനശിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ സര്‍വ്വീസിന് എത്തിച്ച വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൂന്ന് കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചതായിട്ടാണ് വിവരം. സര്‍വ്വീസ് സെന്ററിന്റെ തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കാര്‍ ഷോറൂമിലെ…

Read More

രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലബാര്‍ കലാപത്തെ പ്രമയമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍). ചിത്രത്തിന്റെ നിര്‍മാണത്തിനായി രണ്ടര കോടി രൂപ ചിലവായെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷമായി തന്നെ വിമര്‍ശിക്കുന്നവരും ട്രോളുകള്‍ ഉണ്ടാക്കുന്നവരും ചിത്രത്തെ ഭയപ്പെടുന്നവരാണ്. അത്തരത്തില്‍ ചിത്രത്തെ ഭയപ്പെടുന്നവരാണ് പോസ്റ്ററുകള്‍ വലിച്ച് കീറുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബി ബി സി ഡ്യോക്യുമെന്ററി കാണിക്കുന്നുണ്ട്. എന്നാല്‍ തന്റെ സിനിമയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് നടക്കുന്നത്. നികുതി അടച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചാല്‍ അത് തൊട്ട് പിന്നാലെ വലിച്ച് കീറുന്നു. സത്യം പുറത്ത് വരുമെന്ന് ഭയപ്പെടുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍. തനിക്കെതിരെ ക്രൂരമായ…

Read More

തിരുവനന്തപുരം. ബി ജെ പി സര്‍ക്കാര്‍ കേരളത്തിലും അധികാരത്തില്‍ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ മോഹം അതിരുകവിഞ്ഞ മോഹമാണെന്ന് പിണറായി വിജയന്‍. സംഘപരിവാറില്‍ നിന്നും കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുവാന്‍ സാധിക്കില്ലെന്നും പിണറായി വിജയന്‍ പറയുന്നു. ഫേയ്‌സ്ബുക്കിലൂടെയാണ് പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിന് കാരണക്കാരയവരെക്കുറിച്ചും വ്യക്തമായ ബോധം ഉള്ളവരാണ് ഇവിടുത്തെ നാട്ടുകാര്‍ എന്നും അദ്ദേഹം കുറിച്ചു. മതനിരപേക്ഷതയുടെ കേരള മാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരുവാന്‍ പോകുന്നത്. വര്‍ഗീയശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല. കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധ…

Read More

കൊല്ലം. കോയിക്കലില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. നാല് ബൈക്കുകളും കാറും ഓട്ടോറിക്ഷയ്ക്കുമാണ് തീ പിടിച്ചത്. കോയിക്കലില്‍ ആദ്യം ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് തീ പിടിച്ചത്. തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ യാത്രക്കാരന്‍ തീ കെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ തീ ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് ആളികത്തിയ തീ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും പടരുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മുന്ന് ബൈക്കുകളിലേക്ക് തീ അതിവേഗത്തില്‍ പടര്‍ന്നു. പിന്നീലെ ഓട്ടോയിലേക്കും കാറിലേക്കും തീ പടരുകയായിരുന്നു. തീ പിടിച്ച് കത്തി നശിച്ച വാഹനങ്ങള്‍ സമീപത്തെ പള്ളിയില്‍ എത്തിയ വിശ്വാസികളുടെതാണ്. നാല് അഗ്നി രക്ഷാസേന യൂണിറ്റുകള്‍ എത്തിയാണ് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയത്. ബുള്ളറ്റിന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Read More