Author: Updates

മലയാളത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയ മൂന്ന് സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ഡോ ജോസഫ് കരിയില്‍. ബിഷപ്പിന്റെ വിമര്‍ശനം മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു എന്നി സിനിമകള്‍ക്കെതിരെയാണ്. സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ്പിന്റെ വിമര്‍ശനം. ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്ത വിഭാഗത്തിനെതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആവേശം സിനിമയില്‍ ഉടനീളം അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കാന്‍ അധ്യാപകരുമില്ല. മുഴുവന്‍ സമയവും ബാറിലാണ്. ഇല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ് അത്. ഇത്തരം സിനിമകള്‍ നല്‍കുന്ന സന്ദേശം എന്താണ്. ഇത്തരം സിനിമകള്‍ നല്ല സിനിമകളാണെന്ന് പറഞ്ഞാണ് നിങ്ങള്‍ കാണുന്നത്. മലയാള ചിത്രം പ്രേമലുവിലും അടിയും കുടിയും എല്ലാമാണ്. ഒരാള്‍ അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷിക്കുന്നത് നല്ലകാര്യം എന്നാല്‍ സിനിമയുടെ തുടക്കം മുതല്‍ കുടിയാണെന്നും ബിഷപ്പ് കുട്ടികളോട് പറഞ്ഞു.

Read More

കേരളത്തില്‍ പിണറയി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ ബാറുകളുടെ എണ്ണത്തില്‍ വര്‍ധന. എന്നാല്‍ ബവ്‌റിദസ് മദ്യവില്‍പന ശാലകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എട്ട് വര്‍ഷത്തിനിടെ 475 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ 297 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍. പുതിയ 297 ബാറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ കേരളത്തിലെ ബാറുകളുടെ എണ്ണം 801 എന്ന റെക്കോര്‍ഡ് നമ്പരിലെത്തി. അതേസമയം ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ പുതിയതായി ആരംഭിക്കാന്‍ നിരവധി തടസ്സങ്ങളാണ് നേരിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 338 ഷോപ്പുകളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 277 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 68 ഷോപ്പുള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ കാരണം പലതും തുറക്കാന്‍ സാധിച്ചില്ല.

Read More

മുംബൈ. വിപണിയുടെ മൊത്തം മൂല്യം അഞ്ച് ട്രില്ലണ്‍ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വിപണി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിന്റെ വര്‍ദ്ധന ഒരു ട്രില്യണ്‍ ഡോളറാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ മൂല്യം 414.75 ട്രില്യണ്‍ പിന്നിട്ടതോടെയാണ് പുതിയ നേട്ടം. നിഫ്റ്റിയും സെന്‍സെക്‌സും അധികം നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ചൊവ്വാഴ്ച മൊത്തം വിപണിമൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്ത് വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണിയുടെ മൂല്യം നാല് ട്രില്യണ്‍ പിന്നിട്ടത് 2023 നവംബര്‍ 29നാണ്. 2024 മേയ് 21 അത് അഞ്ച് ട്രില്യണ്‍ ഡോളര്‍ എത്തി. ആറ് മാസത്തിനിടെ വിപണി മൂല്യത്തില്‍ ഒരു ്ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധനവാണ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ഹോംങ്കോഗ് എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Read More

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധാകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. തോക്കുകള്‍ക്കിടയിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രം നടന്ന് വരുന്നതാണ് പോസ്റ്ററില്‍. ലൂസിഫര്‍ മലയാളത്തില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ ലാലിന് പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Read More

ഒച്ചിനെ പോലെ ഇഴയുന്ന റോബോര്‍ട്ടിനെ വികസിപ്പിച്ച് ഗവേഷകര്‍. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് റോബോര്‍ട്ടിനെ വികസിപ്പിച്ചത്. പുതിയ കണ്ടുപിടുത്തതോടെ റോബോര്‍ട്ടുകളുടെ ചലന രീതിയില്‍ പുതിയ ഒരു കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ലൈഡിംഗ് സക്ഷന്‍ മെക്കാനിസം ഒച്ചിന്റെ മ്യൂക്കസിന് പകരായി പ്രവര്‍ത്തിക്കുന്നു. ഇതാണ് റോബോര്‍ട്ടിന്റെ ചലനത്തിന് വഴിയൊരുക്കുന്നത്. ഇതുമൂലം ഉയരം കൂടിയ പ്രദേശങ്ങളിലും കെട്ടിടത്തിലും ഇഴഞ്ഞു കയറാന്‍ റോബോര്‍ട്ടിന് സാധിക്കും. മനുഷ്യര്‍ക്ക് ചെന്നെത്താന്‍ പ്രയാസമുള്ള പ്രതലങ്ങളില്‍ റോബോര്‍ട്ടിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കപ്പലുകളുടെ ഹള്‍, വിമാനങ്ങള്‍, ഉയരമുള്ള ഗ്ലാസ് ജാലകങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഇതു വഴി സാധിക്കും. പുതിയ കണ്ടുപിടുത്തം ഗതാഗതം, വ്യവസായം, ക്ലൈംബിംഗ് എന്നി മേഖലയില്‍ വലിയ മാറ്റത്തിന് കാരണമാകും. റോബോര്‍ട്ടിന് തന്നെക്കാള്‍ 10 ഇരട്ടി വരെ ഭാരം വഹിക്കുവാനും സാധിക്കും. അതേസമയം പരീക്ഷണങ്ങളില്‍ ഉയര്‍ന്ന വേഗത കൈവരിച്ച റോബോര്‍ട്ടുകള്‍ക്ക് സ്റ്റാറ്റിക് അഡീഷന്‍ സമയത്ത് ഊര്‍ജ്ജം ആവശ്യമില്ല.

Read More

കേരള സര്‍ക്കാര്‍ പൂര്‍ണപരാജയം എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയ ശേഷം 2016 ജൂണിനും 2022 ഓഗസ്റ്റിനും ഇടയില്‍ സംസ്ഥാന്ത് നടന്നത് 431 ബോംബ് സ്‌ഫോടനക്കേസുകളാണ്. എന്നാല്‍ ഈ കേസുകളില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും പൂര്‍ണപരാജയമായിരുന്നു. അതേസമയം 162 കേസുകളില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 205 കേസുകളാണ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ചത്. ഒപ്പം തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കേസുകളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ബോംബ് കേസുകളില്‍ പ്രതികള്‍ കൂടുതലും ഭരണ കക്ഷിയായ സിപിഎമ്മില്‍ നിന്നുള്ളവരായതിനാല്‍ കേസ് പോലീസ് മനപ്പൂര്‍വം അവസാനിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ബോംബ് കേസുകള്‍ക്ക് പുറമെ കേരളത്തില്‍ ഈ കാലയളവില്‍ 150 ഗുണ്ടാ ആക്രമണ കേസുകള്‍…

Read More

ഇന്ത്യയുടെ നാവീക സേനയുടെ ദീര്‍ഘകാല സ്വപ്‌നങ്ങളിലൊന്നായ ഇന്ത്യയുടെ മൂന്നാമത്തെ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടര്‍ന്നും ഇന്ത്യന്‍ നാവിക സേനയ്ക്ക് ആവശ്യമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആറ് വിമാന വാഹനികപ്പലുകള്‍ നിര്‍മ്മിക്കുവനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് നാവിക സേന ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും ഡിഎസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുവനുമാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തീരുമാനം എടുക്കുന്ന സമിതിയാണ് ഡിഎസി. തദ്ദേശിയമായി തന്നെ വിമാനവാഹനികപ്പില്‍ നിര്‍മ്മിക്കുവനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഐഎന്‍എസ് വിക്രാന്തിന്റേതിന് സമാനമായ വിമാനവാഹനി കപ്പലായിരിക്കും നിര്‍മ്മിക്കുക. അഞ്ച് ബില്യണ്‍ ഡോളറാണ് ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിക്കുന്ന വിമാനവാഹനിക്കപ്പലില്‍ 28 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഉള്ളത്. റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ്…

Read More

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കേരളത്തിലെ പല ജില്ലകളിലും കോണ്‍ഗ്രസില്‍ തമ്മിലടി വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുകയാണ്. കോഴിക്കോടും കാസര്‍കോടുമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ പോര് തിരഞ്ഞെടുപ്പ് സമയത്ത് അല്‍പം ശമിച്ചെങ്കിലും ഇപ്പോഴും നീറി പുകയുകയാണ്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരാന്‍ ശ്രമിച്ചുവെന്നാണ് പല സ്ഥാനാര്‍ഥികളും പറയുന്നത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഷവനും കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. അതേസമയം ശാന്തമായി നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ശക്തമായ പോരിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ്. തുടര്‍ന്ന് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയും തുറന്ന പോരിലേക്ക് എത്തുകയായിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനാണെങ്കിലും കോണ്‍ഗ്രസില്‍…

Read More

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ഭിന്നത രൂക്ഷമാകുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാന്‍ സാധിക്കും. ഇതാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. നിലവില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ജോസ് കെ മാണി ആദ്യം യുഡിഎഫില്‍ നിന്ന് ഈ സീറ്റില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫില്‍ എത്തിയ ശേഷം രാജി വെക്കുകയും പിന്നീട് അതേ സീറ്റില്‍ എല്‍ഡിഎഫില്‍ നിന്നും വിജയിക്കുകയുമായിരുന്നു. നിലവില്‍ എല്‍ഡിഎഫിന് രണ്ട് പേരെ വിജയിപ്പിക്കുവാന്‍ സാധിക്കും. ഇതില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സിപിഐ സ്വന്തം സീറ്റ് വിട്ടു നല്‍കില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ ജോസ്…

Read More

തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയതോടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ശക്തമായിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് കൈമാറിയ കരാറില്‍ ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒപ്പുവെച്ചു. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യ ആദ്യമായി വിദേശത്ത് ഒരു തുറമുഖം കൈകാര്യം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2016ലെ ഇറാന്‍ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റ് ഹസല്‍ റൂഹാനിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തുറമുഖത്തെ ഇന്ത്യയുടെ പങ്ക് വിപുലീകരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യ നാല് ഘട്ടങ്ങളിലായിട്ടാണ് ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം എട്ട് ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാന്‍ തുറമുഖത്തിന് സാധിക്കും. അതേസമയം തുറമുഖത്തിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 32 ജെട്ടികള്‍ ഉണ്ടാകും. ഒപ്പം 82 ദശലക്ഷം ടണ്‍ കൈകാര്യം ചെയ്യുവാനും സാധിക്കും. ഇന്ത്യയ്ക്കും ഇറാനും ചബഹാര്‍ തുറമുഖത്തിലുള്ള പ്രധാന്യം ഒമാന്‍ കടലിടുക്കിന്റെ മുഖത്തായി സ്ഥിതി ചെയ്യുന്ന തുറമുഖം…

Read More