Author: Updates
തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കുവാന്‍ ഇല്ലാതെ കടം വാങ്ങുന്ന സര്‍ക്കരാണ് ഇപ്പോള്‍ അനാവശ്യ ചിലവുകള്‍ക്കായി വീണ്ടും പണം ധൂര്‍ത്തടിക്കുന്നത്. സംസ്ഥാനത്ത് ഇന്ധന നികുതി അടക്കം വര്‍ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സാമൂഹിക പെന്‍ഷന്‍ നല്‍കുവാന്‍ എന്ന പേരിലാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധമാണ് നടത്തിവരുന്നത്. സാമൂഹിക പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.
കൊച്ചി. ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴസ് (ഇൻജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ 4 വരെ കൊച്ചി കൊച്ചി റമദ റിസോർട്ടിൽ നടക്കും. മാർച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാൻ കമ്പനികളിൽ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കേരളത്തിൽ വനിതാസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൻജാക് ഈ ഇളവ് നൽകുന്നതെന്ന് ഇൻജാക് പ്രസിഡന്റും കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡിയുമായ മധു എസ് നായർ, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു. ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങൾ, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങൾ, സംയുക്തസംരഭങ്ങൾ സ്ഥാപിക്കുന്നവർ, നിക്ഷേപകർ തുടങ്ങിയവർക്ക് മേള മികച്ച അവസരങ്ങൾ ലഭ്യമാക്കും. സ്പൈസസ്, ടൂറിസം ആൻഡ് വെൽനെസ്, എഡ്യുക്കേഷൻ ആൻഡ് എച്ച്ആർ, മെഡിക്കൽ ടെക്നോളജി ആൻഡ് ഡിവൈസസ്,…
ലക്‌നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സര്‍ക്കാര്‍. പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകര്‍ത്തത്. പ്രയാഗ്രാജില്‍ അഭിഭാഷകനായ ഉമേഷ് പാലിനെയാണ് ആതിക് അഹമ്മദും സംഘവും കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊലക്കേസിലെ പ്രതിയായ ആതിക് പിന്നീട് സമാജ് വാദി നേതാവായി. ഇയാളുടെ ബന്ധുവായ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന സഫര്‍ അഹമ്മദിന്റെ വീടാണ് തകര്‍ത്തത്. ആതിക്കിന്റെ മകനും ഭാര്യയും വീട് തകര്‍ക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും വലിയ ആയുധ ശേഖരം പിടിച്ചെടുക്കുകയും ചെയ്തു. 2005 ല്‍ ബിഎസ്പി എം എല്‍ എ ആയിരുന്ന രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ ഉമേഷ് പാല്‍ സാക്ഷിയായിരുന്നു. രാജു പാലിന്റെ കൊലപാതകത്തില്‍ ആതിക് അഹമ്മദ് കുറ്റാരോപിതനാണ്. അഹമ്മദാബാദ് ജയിലില്‍ കഴിയുന്ന ആതിക് അഹമ്മദാണ് ഉമേഷിനെ വധിക്കാനും നിര്‍ദേശം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.…
ബെംഹളൂരു- മൈസൂരു 10 വരി പാതയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പ് നല്‍കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടക്കം കുറിക്കുന്നത്. കര്‍ണാടകയിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് ബി ജെ പി 10 വരി പാതയെ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം റോഡ് തുറക്കുന്നതോടെ ബെംഗളൂരുവിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് വളരെ വേഗത്തില്‍ എത്തുവാന്‍ സാധിക്കും. കേരളത്തില്‍ മലബാറില്‍ നിന്നുള്ളവര്‍ക്കാണ് പാത കൂടുതല്‍ പ്രയോജനം ലഭിക്കുക. 117 കിലോമീറ്റര്‍ ദൂരമുള്ള പാത നിര്‍മിക്കുവാന്‍ 50,000 കോടി രൂപയാണ് ചിലവ്. ആറ് വരി പ്രധാന പാതയും രണ്ട് വരി സര്‍വ്വീസ് റോഡുമാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്തുവാന്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ എടുക്കും എന്നാല്‍ 10 വരി പാത തുറക്കുന്നതോടെ ഇത് ഒരു മണിക്കൂറായി കുറയും. പാത തുറക്കുന്നതോടെ കേരളത്തിനും കൂടുതല്‍ നേട്ടം…
കൊച്ചി. കഴിഞ്ഞ ദിവസം വരാപ്പുഴിലെ പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പടക്കശാല ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് എക്‌സ്‌പ്ലോസീവ് വകുപ്പ് പരിശോധന നടത്തും. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷും പരിശോധന നടത്തും. സ്‌ഫോടന കാരണം സംബന്ധിച്ച് സംഘം അന്വേഷണം നടത്തും. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് ജനവാസ മേഖലയില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്കശാലയില്‍ വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായിട്ടാണ് വിവരം. പടക്കം ശേഖരിച്ചിരുന്ന കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കം ഉള്ളതായിട്ടാണ് വിവരം. പടക്കശാലയുടെ ഉടമ ജെന്‍സിണിനെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തു. ഐ പി സി 286 വകുപ്പ് പ്രകാരം അപകടം സംഭവിക്കുന്ന വിധത്തില്‍ സ്‌ഫോടക വസ്തു സൂക്ഷിച്ചതിനാണ് കേസ്. ജെന്‍സണിന്റെ സഹോദരന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ പിതാവിന്റെ സഹോദരനാണ് സ്‌ഫോടനത്തില്‍ മരിച്ച ഡേവിസ്. ഇവര്‍ വര്‍ഷങ്ങളായി പടക്ക നിര്‍മാണം നടത്തുന്നതായിട്ടാണ് വിവരം. കമ്പിത്തിരി, മത്താപ്പൂ പോലൂള്ള…
തിരുവനന്തപുരം. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കളെ വഞ്ചിച്ച് കെഎസ്ഇബി. പുറത്ത് നിന്നും വലിയ വില നല്‍കി വൈദ്യുത വാങ്ങുന്ന കെഎസ്ഇബി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില വെട്ടിക്കുറച്ചു. കെഎസ്ഇബിക്ക് വലിയ ലാഭം നേടുവാന്‍ വീട്ടിലെ സോളാര്‍ വ്യാപകമാകുന്നതോടെ സാധിക്കുമായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികളെ സഹായിക്കുവനാണ് കെഎസ്ഇബിയുടെ ഈ നീക്കമെന്നാണ് വിമര്‍ശം. കഴിഞ്ഞ സെപ്റ്റംബറില്‍ കെ എസ് ഇ ബി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേറ്ററി കമ്മീഷന്‍ മിച്ച സോളാര്‍ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്. യൂണിറ്റിന് 3.22 രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ 2.69 രൂപയാക്കി കുറച്ചു. അതേസമയം ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്നും വൈദ്യുത വാങ്ങുന്ന കെ എസ് ഇ ബി 3.22 രൂപയ്ക്ക് സോളാര്‍ വൈദ്യുത ജനങ്ങളില്‍ നിന്നും വാങ്ങുന്നത് നഷ്ടമാണെന്ന് പറയുന്നു. ശരാശരി 1.53 രൂപയേ ഉള്ളുവെന്നും കെ എസ് ഇ ബി പറയുന്നു. ജലവൈദ്യുതി ഉത്പാദനം കൂടിയതിനാല്‍ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ…
ന്യൂഡല്‍ഹി. പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി ഉയര്‍ന്നു. അതേസമയം വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. രാജ്യത്തെ എണ്ണക്കമ്പിനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡി നല്‍കുന്നില്ല.
കൊച്ചി. വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടനം ഉണ്ടായപ്പോള്‍ ഭൂമി കുലുക്കമാണെന്നാണ് കരുതിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു. പടക്കം നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു നില കെട്ടിടം പൂര്‍ണമായും സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകള്‍ക്ക് കേട് സംഭവിച്ചതായിട്ടാണ് വിവരം. വിടുകളുടെ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. അതുകൊണ്ട് ലൈസന്‍സോടെയാണോ പടക്ക നിര്‍മാണം നടത്തിയതെന്ന് വ്യക്തമല്ല. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച ഈ വീടുണ്ടായിരുന്നത്. അത് സംബന്ധിച്ച് അന്വേഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. എല്ലാം നിയന്ത്രണത്തിലാണെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്‌ഫോടനം നടന്ന വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. തൊട്ട് അടുത്ത…
തൃശൂര്‍. അടുത്ത ദിവസങ്ങളില്‍ കേരളം കാണുവാന്‍ പോകുന്നത് ചൂടേറിയ രാഷ്ട്രീയ പോര്. തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് വരു ദിവസങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ബി ജെ പി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും പരിപാടികളാണ് നടക്കുവാന്‍ പോകുന്നത്. രാഷ്ട്രീയ കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്നതാണ് എം വി ഗോവിന്ദന് എന്ത് മറുപടിയാകും അമിത് ഷാ നല്‍കുക എന്നത്. ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള തൃശൂരില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ സാധിക്കും എന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് എം വി ഗോവിന്ദന്‍ നടത്തുന്ന ജാഥയാണ് ആദ്യം തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പോരിന് തുടക്കം കുറിക്കുക. തൊട്ട് അടുത്ത ദിവസം തന്നെ എം വി ഗോവിന്ദന് അമിത് ഷാ അതേസ്ഥലത്ത് മറുപടി നല്‍കും. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2.86 ലക്ഷമായിരുന്നു എല്‍…
സോഷ്യൽ മീഡിയകളിലൂടെ വലിയ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേത്. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയതോടെയാണ് സന്തോഷിനെ സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോളിതാ കമൽ ഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് സന്തോഷ് വർക്കി പറയുന്നത്. അക്ഷരയെ പോലെയുള്ള പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും സന്തോഷ് പറയുന്നു. കമലിന്റെ ഭംഗി അക്ഷരയ്ക്കാണ് കിട്ടിയിരിക്കുന്നതെന്നും അവരോട് ഇഷ്ടമുണ്ടെന്നും സന്തോഷ് പറയുന്നു. സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. വീഡിയോയ്ക്കടിയിൽ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അക്ഷര വളരെ സ്മാർട്ടാണ്. കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത് അക്ഷര ഹാസനാണ്. ശ്രുതി ഹാസനല്ല കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത്. ഞാൻ അവരെ ഫസ്റ്റ് കണ്ടത് ധനുഷും അമിതാഭ് ബച്ചനും അഭിനയിച്ച ചിത്രത്തിലാണ്. വളരെ ക്യൂട്ട് ആണ്. എനിക്ക് വളരെ ക്രഷ് തോന്നിയിട്ടുണ്ട്.…