Author: Updates

തിരുവനന്തപുരം. ലൈംഗികമായി കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവ് ലഭിച്ചെന്ന് ഇന്റലിജന്‍സ് ഐ ജി പി പ്രകാശ് പറഞ്ഞു. പോലീസ് ഇത് സംബന്ധിച്ച് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന ഫോണുകളും, ഹാര്‍ഡ് ഡിസ്‌കുകളും, മോഡം, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ് എന്നിവ പോലീസ് കണ്ടെത്തി. അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പി ഹണ്ടില്‍ അയല്‍വാസിയായ 12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഫോണില്‍ നിന്നും കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റ് ഗ്രൂപ്പുകളിലേക്കും കൈമാറിയതായി പോലീസ് പറയുന്നു. പ്രതി…

Read More

മനീഷ് സിസോദിയയുടെ അറസ്റ്റാണ് ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിവാദ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ബി ജെ പി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് മനീഷ് സിസോദിയയുടെ അറസ്റ്റ്. അതേസമയം അറസ്റ്റിനോട് ശക്തമായി പ്രതിരോധിക്കുകയാണ് എ എ പി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജ്യത്തെ വളര്‍ന്ന് വരുന്ന ജനപ്രീതി തടയുവനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എ എ പി കുറ്റപ്പെടുത്തുന്നു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ എ പിയെ തളര്‍ത്തുവാനുള്ള നീക്കമാണെന്നും എ എ പി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം അരവിന്ദ് കേജ്രിവാളിന്റെ അടക്കം എ എ പിയുടെ രാഷ്ട്രീയ ഭാവി തന്നെ ഈ അറസ്റ്റോടെ തുലാസിലായിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിനെ സംബന്ധിച്ച് അവരുടെ രണ്ട് മന്ത്രിമാരാണ് അഴിമതിക്കേസില്‍ ഇപ്പോള്‍ ജയിലിയായിരിക്കുന്നത്. മനീഷ് സിസോദിയയുടെ അറസ്റ്റിന് മുമ്പ് മന്ത്രിയായ സത്യോന്ദര്‍ ജെയിന്‍ ജയിലിലായി. മുഖ്യമന്ത്രി…

Read More

രാജ്യത്തെക്ക് അധിനിവേശം നടത്തിയവരുടെ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രപരമായും മതപരമായും പ്രധാനമുള്ള സ്ഥലങ്ങളുടെ യഥാര്‍ഥ പേര് എന്തായിരുന്നുവെന്ന് കണ്ടെത്തുവാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബി ജെ പി നേതാവ് അശ്വിനി കുമാര് ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ഹര്‍ജി തള്ളിക്കൊണ്ട് ഹര്‍ജിയുടെ ഉദ്ദേശ ശുദ്ധിയില്‍ കോടതി സംശയമുന്നിയിച്ചു. ഇത്തരം ഹര്‍ജികള്‍ രാജ്യത്തെ തിളപ്പിച്ച് നിര്‍ത്താന്‍ ഇടയാക്കും വിധത്തില്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതാണെന്ന് കോടതി വിലയിരുത്തി. രാജ്യത്തിന്റെ ചരിത്രം വരും തലമുറയേ വേട്ടയാടാന്‍ പാടില്ലെന്നും ഹിന്ദുമതം ഒരു ജീവിത രീതിയാണെന്നും മതാന്ധതയ്ക്ക് അതില്‍ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന വസ്തുതകള്‍ ചരിത്രം ചികഞ്ഞ് കണ്ടത്തേണ്ടത് ഇല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അടുത്തിടെ അമൃത് ഉദ്യാന്‍ എന്നാക്കിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ റോഡുകള്‍ അടക്കമുള്ളവയുടെ പേരുമാറ്റാന്‍ ഒരു…

Read More

ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ യാത്ര മാറ്റി. റോക്കറ്റ് എഞ്ചിനിലെ രാസവസ്തുവുമായി ബന്ധപ്പെട്ട തകരാറാണ് യാത്ര മാറ്റുവാന്‍ കാരണം. വിക്ഷേപണത്തിന് മൂന്ന് മിനിറ്റ് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യു എ ഇ സമയം തിങ്കളാഴ് രാവിലെ 10.45നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. അടുത്ത വിക്ഷേപണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് നാസയും സ്‌പേസ് എക്‌സും വ്യക്തമാക്കി. ബഹിരാകാശത്ത് ആറുമാസം തങ്ങി ഗവേഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു ലക്ഷ്യം. യു എ ഇ ആസ്‌ട്രോനറ്റ് പ്രോഗ്രാമിറ്റ് ഭാഗമായിട്ടായിരുന്നു പരീക്ഷണം. ബഹിരാകാശ പരിവേഷണത്തിനായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയാണ് യു എ ഇ ലക്ഷ്യമിടുന്നത്.

Read More

മലയാളത്തിലെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് നാസര്‍ ലത്തീഫ്. വണ്‍, സണ്‍ഡേ ഹോളിഡേ എന്നി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തിട്ടുണ്ട് നാസര്‍ ലത്തീഫ്. നാസര്‍ ആദ്യമായി സ്വതന്ത്ര നിര്‍മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നാസര്‍ തന്നെയാണ്. പ്രിയമണിയായിരുന്നു ചിത്രത്തിലെ നായിക. തീയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും ദാദ സാഹേബ് ഫാല്‍ക്കെ അവര്‍ഡില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം നാസറിന് ലഭിച്ചു. ഇപ്പോള്‍ ഇതാ ആ സിനിമയുടെ പിന്നാമ്പുറ കഥ തുറന്ന് പറയുകയാണ് നാസര്‍. പ്രിയമണി നല്ല ഒരു വ്യക്തിയാണെന്നും കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ചിത്രീകരണം വെച്ചിട്ടുപോലും അവര്‍ വന്നുവെന്ന് നാസര്‍ പറയുന്നു. അവര്‍ക്ക് നായകന്‍ ഒന്നും വലിയ പ്രശ്‌നമില്ല. അവർ വാങ്ങുന്ന പ്രതിഫലത്തിന്റെ 25 ശതമാനമാണ് തന്റെ പക്കൽ നിന്നും വാങ്ങിയതെന്നും നാസർ പറയുന്നു. ചിത്രത്തില്‍ ആദ്യം നായികയായി നമ്മള്‍ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു…

Read More

കൊച്ചി. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ തിങ്കളാഴ്ച ഹാജരാകില്ല. തിങ്കളാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ എത്തുവനായിരുന്നു ഇ ഡിയുടെ നിര്‍ദേശം. എന്നാല്‍ രവീന്ദ്രന്‍ നിയമസഭായിലെ ഓഫിസിലെത്തി. അതേസമയം ഹാജരായില്ലെങ്കില്‍ ശക്തമായ തുടര്‍ന്നടപടികള്‍ സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. മൂന്ന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ ഡി നീങ്ങും. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി. വിവാദ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ മുതല്‍ സി ബി ഐ മനീഷ് സിസോദിയയെ ചോദ്യം ചെയ്യുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം വട്ട ചോദ്യം ചെയ്യലായിരുന്നു ഞായറാഴ്ച. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സി ബി ഐ നിര്‍ദേശിച്ചുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സമയം മാറ്റിചോദിക്കുകയായിരുന്നു സിസോദിയ. ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് സി ബി ഐ സിസോദിയയെ ചോദ്യം ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച തെളിവികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ച് സി ബി ഐ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ മനീഷ് സിസോദിയയ്ക്ക് ഇതില്‍ വ്യക്തമായ മറുപടി…

Read More

തിരുവനന്തപുരം. കൃഷി പഠിക്കുവാന്‍ ഇസ്രയേലിലേക്ക് പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൊസാദിന്റെ നീക്കം. ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിക്കുള്ള വിമാനത്തിലാണ് ബിജുവിനെ മൊസാദ് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. അതേസമയം ബെത്‌ലഹേം കാണുവനാണ് ബിജു സംഘത്തില്‍ നിന്നും മാറി പോയതെന്നാണ് സഹോദരന്‍ പറയുന്നത്. ബിജുവിനെ കണ്ടെത്തിയ കാര്യവും സഹോദരന്‍ മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാന സംഘത്തിനൊപ്പം വിദേശത്തേക്ക് പോയി ബിജു മുങ്ങിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. സംഭവം ദേശീയ തലത്തില്‍ അടക്കം വലിയ ചര്‍ച്ചയായതോടെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രയേലില്‍ നിന്നും ബിജുവിന് മടങ്ങിപ്പോരേണ്ടി വന്നത്. ബിജുവിനെ സഹായിക്കരുതെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണുവാന്‍ പോയതാണെന്ന വാദം നടപടികളില്‍…

Read More

ഇന്ത്യയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇലട്രിക് വാഹന വിപണി വര്‍ധിച്ചുവരുന്ന ഈ കാലത്ത് ലിഥിയം ശേഖരത്തിന്റെ കണ്ടെത്തല്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശേശോഭനമാവും എന്നതിന്റെ ഉറപ്പാണ്. അതേസമയം കശ്മീരിന് പുറമെ ഇപ്പോള്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കാശ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരം വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ണാടകത്തില്‍ ലിഥിയം കണ്ടെത്തുന്നത് 2020-ലാണ്. പ്രദേശത്ത് വന്‍ തോതില്‍ ലിഥിയം ശേഖരം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടര്‍ ഫോര്‍ എക്‌സപ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ കാശ്മീരില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ണാടകയിലെ ലിഥിയം ശേഖരത്തെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചത്. മാണ്ഡ്യ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 1,600 ടണ്‍ ലിഥിയം ഉണ്ടെന്നാണ് പുറത്ത് വരുന്ന പ്രാഥമിക നിഗമനം. മാണ്ഡ്യയെ കൂടാതെ യാദ്ഗിര്‍ ജില്ലയിലും ലിഥിയം…

Read More

ലൈഫ് മിഷന്‍ കേസില്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഹാജരാകുവാന്‍ ഇരിക്കെ സ്വപ്‌ന സുരേഷിന് രവീന്ദ്രന്‍ അയച്ച ചാറ്റുകള്‍ പുറത്തുവന്നു. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന്റെ തൊട്ടുമുന്‍പാലാണ് ചാറ്റുകള്‍ പുറത്ത് വന്നത്. ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ മുമ്പ് നാല് തവണ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടില്ല. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

Read More