Author: Updates

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് വ്യക്തമായ അടിത്തറ നിര്‍മിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. 1980 കളില്‍ ബി ജെ പി സ്ഥാപിതമാകുമ്പോള്‍ മുതല്‍ ഭരണം നേടിയ 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലും ബി ജെ പി മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസിലേത് പോലെ ഹൈക്കമാന്‍ഡ് സംസ്‌കാരമോ, ഒറ്റയാള്‍ നേതൃത്വമോ, കുടുംബവാഴ്ചയോ ബി ജെ പിയില്‍ ഉണ്ടായിരുന്നില്ല. മുമ്പ് ബി ജെ പി ഒരു സംഘം കരുത്തരായ നേതാക്കന്‍ മാരുടെ കൂട്ടായ്മയായിരുന്നെങ്കില്‍ ഇന്ന് മോദിയുടെ വ്യക്തി പ്രഭാവത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പുകള്‍ നേരിടുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന 2024ലും ഇതില്‍ വലിയ വ്യത്യാസം കാണില്ല. എന്നാല്‍ ഒരു വ്യക്തിയെ മാത്രം മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പുകളെ എത്ര കാലം ബി ജെ പിക്ക് നേരിടുവാന്‍ സാധിക്കും എന്നതും ചോദ്യമാണ്. കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷം ഉന്നം വെയ്ക്കുന്നതുംം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. മോദി…

Read More

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വ്യാജ രേഖ ചമച്ച് പണം തട്ടിക്കുന്നതായി വിജിലന്‍സ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിജിലന്‍സ് കളക്ടറേറ്റുകളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തുന്നെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. തട്ടിപ്പിനായി ഏജന്റുമാര്‍ മുഖേനയാണ് വ്യാജ രേഖകള്‍ തയ്യാറാക്കുന്നതും പണം തട്ടുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ നല്‍കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും നല്‍കും. എന്നാല്‍ ഏജന്റിന്റേതാണ് ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരും. പണം ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച ശേഷം ഉദ്യോഗസ്ഥരും അപേക്ഷ സമര്‍പ്പിച്ച വ്യക്തിയും ഏജന്റും ചേര്‍ന്ന് വീതിച്ച് എടുക്കുകയാണ് ചെയ്യുന്നത്. കളക്ടറ്റേുകള്‍ ലഭിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി ദുരിതാശ്വാസ നിധിയ്ക്കായി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണം അപേക്ഷിക്കുന്ന വ്യക്തിക്ക് ലഭിക്കും. എന്നാല്‍ സി…

Read More

കൊച്ചി. സിയാദ് ഇന്ത്യാ എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന ആളങ്കം സിനിമയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഡിസ്പോസബ്ള്‍ കപ്പുകള്‍ എത്തി. കപ്പിനു ചുറ്റും സിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ നിത്യോപയോഗസാധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നുവെന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ ആളങ്കം കപ്പുകളില്‍ ചായ കുടിച്ച് സിനിമയിലെ താരങ്ങളായ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും പ്രൊമോഷന് തുടക്കമിട്ടു. ഇത്തരം ഇരുപതു ലക്ഷത്തിലേറെ കപ്പുകള്‍ കേരളത്തിലൂടനീളം സൗജന്യമായി വിതരണം ചെയ്യും. ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. മാമുക്കോയ,…

Read More

ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ എത്തി സുബി സുരേഷിനെ കണ്ടിരുന്നുവെന്ന് നടൻ രമേശ് പിഷാരടി. പെട്ടെന്ന് തന്നെ സുബി അസുഖബാധിതയാവുകയും ആരോഗ്യാവസ്ഥ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു. ടിനി ടോമും സുരേഷ് ഗോപി അടക്കമുള്ളവർ സുബിയുടെ കരൾ മാറ്റിവയ്ക്കൽ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നുവെന്നും രോഗം ഗുരുതരമായതിനെത്തുടർന്ന് ഹൃദയം തകരാറിലാവുകയും അത് മരണത്തിലെത്തുകയുമായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു. സുബിയുടെ മൃതദേഹം നാളെ എട്ടുമണിയോടെ വാരാപ്പുഴയിലുള്ള വീട്ടിലെത്തിക്കുകയും രണ്ടു മണിക്ക് വരാപ്പുഴ പള്ളിയിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്കരിക്കാനുമാണ് ഇപ്പോഴുള്ള തീരുമാനമെന്നും രമേശ് പിഷാരടി പറയുന്നു. ഞാനുമായി ഇരുപതു വർഷത്തിൽ കൂടുതൽ സൗഹൃദബന്ധമുള്ള കലാകാരിയാണ് സുബി. ഞാനും ടിനിയും ഒരു സമദ് എന്ന സുഹൃത്തും ഒരാഴ്ച മുൻപ് വന്നു ഐസിയുവിൽ കയറി സുബിയെ കണ്ടിരുന്നു. ഇന്നലെയും കൂടി ആശുപത്രിയിലെ ചീഫിനോട് സംസാരിച്ചിരുന്നു. അപ്പോഴെക്കെ അറിഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടുമില്ല എന്ന അവസ്‌ഥയിൽ ആണെന്നാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നോക്കുന്നുണ്ട് എന്നാണു പറഞ്ഞത്. കരൾ സംബന്ധമായ അസുഖമായിരുന്നു സുബിക്കു.…

Read More

ന്യൂഡല്‍ഹി. ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഹര്‍ജികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കര്‍ണാടകയില്‍ അടുത്ത മാസം ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുവാന്‍ അുവദിക്കണമെന്ന് കാണിച്ച് ചില പെണ്‍കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിരോധനം മൂലം ഒരു വര്‍ഷം സ്‌കൂളില്‍ പോകുവാന്‍ സാധിച്ചില്ലെന്നും പരാതിക്കാര്‍ പറയുന്നു. അടുത്ത മാസം 9 മുതലാണ് കര്‍ണാടകയില്‍ വാര്‍ഷിക പരീക്ഷ. അതേസമയം മൂന്ന് അംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക എന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള ഉത്തരവില്‍ രണ്ടംഗ ബെഞ്ച് ഭിന്ന അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ഹര്‍ജികള്‍ പരിഗണിക്കുവാനുള്ള ബെഞ്ച് ഇത് വരെയും രൂപികരിച്ചിട്ടില്ല.

Read More

തിരുവനന്തപുരം. കേരളത്തില്‍ നിന്നും ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടന സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. നാലാഞ്ചിറയിലെ പുരോഗിതനൊപ്പം ഇസ്രയേലിലേയ്ക്ക് തീര്‍ഥാടനത്തിനായി പോയ സംഘത്തിലെ ആറുപേരെയാണ് കാണാതായത്. അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് ജോഷ്വാ പറയുന്നു. തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം യാത്ര ചെയ്തതെന്നാണ് വിവരം. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഫെബ്രുവരി 11-ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് ആറ് പേരും കടന്ന് കളഞ്ഞത്. ഫെബ്രുവരി 14ന് വൈകിട്ട് എന്‍ കരേം എന്ന ടൂര്‍ സൈറ്റില്‍ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്ലഹേമിലെ ഹോട്ടലില്‍ നിന്നു 3 പേരെയും കാണാതായി. ഇവരില്‍ മൂന്നു പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ടു പേര്‍ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാള്‍ വര്‍ക്കലയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.സംഘത്തില്‍ നിന്നും 6 പേരെ കാണാതായതിനെ തുടര്‍ന്ന് 15ന്…

Read More

ന്യൂഡല്‍ഹി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തി എന്ന കേസിലാണ് നടപടി. കേസില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയിലാണ് എ എ പിക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സി ബി ഐ പ്രോസിക്യൂട്ട് ചെയ്യുവാനുള്ള അനുമതിക്കായി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപേക്ഷ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച ഫീഡ്ബാക് യൂണിറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിബിഐ ശുപാര്‍ശ. രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് സിബിഐ ശുപാര്‍ശ ചെയ്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ 2016ല്‍ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളുടെ…

Read More

കൊച്ചി. നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

Read More

തിരുവനന്തപുരം. കനാല്‍ വെള്ളം തുറന്ന് വിടാത്തതില്‍ പ്രതിഷേധിച്ച് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ യുവാവ് ജീവനക്കാരെ പൂട്ടിയിട്ടു. എയര്‍ ഗണ്ണുമായി എത്തിയ വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് മിനി സിവില്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വില്ലേജ് ഓഫീസ് അടച്ച് പൂട്ടുക എന്ന പ്ലക്കാര്‍ഡുമായിട്ടാണ് യുവാവ് എത്തിയത്. സമീപത്തെ പഞ്ചായത്തുകളില്‍ എല്ലാം കനാല്‍ വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ട് വര്‍ഷമായി വെങ്ങാനൂര് പഞ്ചായത്തില്‍ ഇത് ലഭിക്കുന്നില്ല. വിഷയത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലം കണ്ടില്ലെന്ന് മുരുകന്‍ പറയുന്നു. വെള്ളം രണ്ട് വര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. മുരുകന്‍ ഓഫീസ് ഗേറ്റ് പൂട്ടിയതോടെ ജീവനക്കാരും ഓഫീസില്‍ എത്തിയ ആളുകളും മണിക്കൂറുകളോളം മിനി സിവില്‍ സ്‌റ്റേഷനില്‍ കുടുങ്ങി. മുരുകന്റെ അരയില്‍ എയര്‍ ഗണ്ണും ഉണ്ടായിരുന്നു. തുടര്‍ന്ന് ബാലരാമപുരം പോലീസ് എത്തിയ മുരുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്നും എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെങ്ങാനൂരില്‍ കട നടത്തുന്ന വ്യക്തിയാണ് മുരുകന്‍. വെള്ളം കിട്ടാത്ത…

Read More

വരും വര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകുക ഇന്ത്യയും ചൈനയുമാണെന്ന് അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങള്‍ വളര്‍ച്ചയുടെ 25 ശതമാനം സംഭാവനയാണ് ചെയ്യുകയെന്നും റിപ്പിട്ടിലുണ്ട്. ഇന്ത്യോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതായും ഐ എം എഫ് പറയുന്നു. സേവന, വിതരണ മേഖലയിലെ കുതിച്ചുചാട്ടമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമായിരിക്കുന്നത്. അതേസമയം അടുത്ത വഷത്തോടെ ഇന്ത്യയില്‍ പണപ്പൊരുപ്പം കുറയും. എന്നാല്‍ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More