Author: Updates
തിരുവനന്തപുരം. അര്‍ഹയവര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തെറ്റായ ഒരു പ്രവണതയും കടന്ന് കൂടുവാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ശക്തമായ അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയതായി കണ്ടെത്തിയതോടെയാണ് അന്വേഷിക്കുവാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാനും പ്രകൃതി ദുരന്തത്തിലടക്കം പെട്ടവരെ സഹായിക്കുവനാണ് ദുരിതാശ്വാസ നിധി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലോകം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അതിനെ കരുത്തോടെ നേരിട്ട് കഴിവ് തെളിയിച്ച ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. അദ്ദേഹത്തിന്റെ ബ്ലോഗായ ഗേറ്റ്‌സ് നോട്ടിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം കുറിച്ചത്. ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കുനുള്ള മാര്‍ഗങ്ങളും ഉണ്ടെങ്കില്‍ എത് വലിയ പ്രശ്‌നവും പരിഹരിക്കാമെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. എന്നാല്‍ ഇത് ചെയ്യുവാന്‍ ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്നാണ് പലപ്പോഴും ലഭിക്കുന്ന പ്രതികരം എന്നാല്‍ ഇപ്പറഞ്ഞ കാര്യം തെറ്റാണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു. ഇന്ത്യ നേടിയ ഈ നേട്ടത്തിന് മറ്റ് തെളിവുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം ബ്ലോഗില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നു. എന്നാല്‍ ഇന്ത്യ വലിയ വെല്ലു വിളികളെ പ്രതിരോധിക്കുകയും പരിഹരിക്കുകയും ചെയ്തു. രാജ്യത്ത് എച്ച് ഐ വി പടരുന്നത് കുറഞ്ഞു, പോളിയോ നിര്‍മാര്‍ജനം ചെയ്തു, ദാരിദ്ര്യം കുറച്ചു. ശിശുമരണ നിരക്ക് കുറച്ചു, ശുചീകരണവും ധനകാര്യ സേവനങ്ങളും മെച്ചപ്പെട്ടുവെന്നും അദ്ദേഹം…
കോഴിക്കോട്. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ക്ഷേത്രം ട്രസ്റ്റികളായി വേണ്ടന്ന് കോടതി പറഞ്ഞിട്ടും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റികളായി എത്തുന്നവരില്‍ 99 ശതമാനം പേരും രാഷ്ട്രീയപാര്‍ട്ടികളുടെ നോമിനികളാണെന്ന് വിവരം. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലപ്പോഴും ട്രസ്റ്റികളുടെ നിയമനം നടത്തുന്നതെന്നും ആരോപണമുണ്ട്. പ്രാദേശികമായി മേല്‍കൈയുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ട്രസ്റ്റികളായി എത്തുന്നത്. സി പി എം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വ്യക്തിയാണ് കോഴിക്കോട് പേരാമ്പ്രയിലെ ഒരു പ്രധാന ക്ഷേത്രത്തിന്റെ ചെയര്‍മാന്‍. ഇത്തരത്തില്‍ എത്തുന്ന പല ട്രസ്റ്റികള്‍ക്കും ക്ഷേത്രവുമായി ബന്ധമില്ലെന്നാണ് പരാതി. അതേസമയം ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര് മുരളി പറയുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1,400 ക്ഷേത്രങ്ങളില്‍ പകുതിയില്‍ താഴെ ക്ഷേത്രങ്ങളിലാണ് ട്രസ്റ്റി ഭരണം ഉള്ളത്. ഇതില്‍ പാരമ്പര്യേതര ട്രസ്റ്റികള്‍ ഉള്ളത് 25 ശതമാനം ക്ഷേത്രങ്ങളില്‍ മാത്രമാണ്. ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ക്ഷേത്യ കാര്യത്തില്‍ തത്പരരായ നാട്ടുകാരെയാണ് തിരഞ്ഞെടുക്കുന്നതെന്നും ഇവര്‍ 100…
വരുമാനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇന്ധന സെസ് വരെ ഏര്‍പ്പെടുത്തുമ്പോള്‍ വന്‍കിടക്കാര്‍ നികുതി വെട്ടിക്കുന്നതായി സംശയം. ജി എസ് ടി വെട്ടിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നത് മലയാളത്തിലെ ചില നടി, നടന്മാരാണ്. ഇവര്‍ ഉദ്ഘാടന പരിപാടികള്‍ക്കും മറ്റും വാങ്ങുന്ന പ്രതിഫലത്തിന് കൃത്യമായ ജി എസ് ടി അടയ്ക്കുന്നില്ലെന്നാണ് വിവരം. സിനിമയില്‍ നിന്നുള്ള വരുമാനത്തിന് അനുസരിച്ച് കൃത്യമായി ജി എസ് ടി അടയ്ക്കുന്നത് വിരലില്‍ എണ്ണാവുന്ന നടി നടന്‍മാരാണ്. സിനിമ പ്രവര്‍ത്തകര്‍ പ്രതിഫലത്തിന്റെ 18 ശതമാനം ജി എസ് ടി അടയ്‌ക്കേണ്ടതാണ്. ചില നടി നടന്മാരുടെ നികുതി വെട്ടിപ്പിന് കൂട്ട് നില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഉദ്യോഗസ്ഥര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്തും അവരുടെ സംഘടനയ്ക്ക് പിരിവ് നല്‍കിയുമാണ് പ്രത്യോപകാരം ചെയ്യുന്നത്. ഒരു സംഘടനയ്ക്കായി താരങ്ങള്‍ ഒരു കോടി രൂപ പിരിച്ച് നല്‍കിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം മൂലം അന്വേഷണം മുന്നോട്ട് പോയിട്ടില്ല. ചില താരങ്ങള്‍ക്ക് ജി എസ് ടി രജിസ്‌ട്രേഷന്‍ പോലുമില്ല.…
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് വ്യക്തമായ അടിത്തറ നിര്‍മിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. 1980 കളില്‍ ബി ജെ പി സ്ഥാപിതമാകുമ്പോള്‍ മുതല്‍ ഭരണം നേടിയ 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലും ബി ജെ പി മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസിലേത് പോലെ ഹൈക്കമാന്‍ഡ് സംസ്‌കാരമോ, ഒറ്റയാള്‍ നേതൃത്വമോ, കുടുംബവാഴ്ചയോ ബി ജെ പിയില്‍ ഉണ്ടായിരുന്നില്ല. മുമ്പ് ബി ജെ പി ഒരു സംഘം കരുത്തരായ നേതാക്കന്‍ മാരുടെ കൂട്ടായ്മയായിരുന്നെങ്കില്‍ ഇന്ന് മോദിയുടെ വ്യക്തി പ്രഭാവത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പുകള്‍ നേരിടുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന 2024ലും ഇതില്‍ വലിയ വ്യത്യാസം കാണില്ല. എന്നാല്‍ ഒരു വ്യക്തിയെ മാത്രം മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പുകളെ എത്ര കാലം ബി ജെ പിക്ക് നേരിടുവാന്‍ സാധിക്കും എന്നതും ചോദ്യമാണ്. കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷം ഉന്നം വെയ്ക്കുന്നതുംം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. മോദി…
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വ്യാജ രേഖ ചമച്ച് പണം തട്ടിക്കുന്നതായി വിജിലന്‍സ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിജിലന്‍സ് കളക്ടറേറ്റുകളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തുന്നെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. തട്ടിപ്പിനായി ഏജന്റുമാര്‍ മുഖേനയാണ് വ്യാജ രേഖകള്‍ തയ്യാറാക്കുന്നതും പണം തട്ടുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ നല്‍കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും നല്‍കും. എന്നാല്‍ ഏജന്റിന്റേതാണ് ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരും. പണം ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച ശേഷം ഉദ്യോഗസ്ഥരും അപേക്ഷ സമര്‍പ്പിച്ച വ്യക്തിയും ഏജന്റും ചേര്‍ന്ന് വീതിച്ച് എടുക്കുകയാണ് ചെയ്യുന്നത്. കളക്ടറ്റേുകള്‍ ലഭിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി ദുരിതാശ്വാസ നിധിയ്ക്കായി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണം അപേക്ഷിക്കുന്ന വ്യക്തിക്ക് ലഭിക്കും. എന്നാല്‍ സി…
കൊച്ചി. സിയാദ് ഇന്ത്യാ എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന ആളങ്കം സിനിമയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഡിസ്പോസബ്ള്‍ കപ്പുകള്‍ എത്തി. കപ്പിനു ചുറ്റും സിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ നിത്യോപയോഗസാധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നുവെന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ ആളങ്കം കപ്പുകളില്‍ ചായ കുടിച്ച് സിനിമയിലെ താരങ്ങളായ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും പ്രൊമോഷന് തുടക്കമിട്ടു. ഇത്തരം ഇരുപതു ലക്ഷത്തിലേറെ കപ്പുകള്‍ കേരളത്തിലൂടനീളം സൗജന്യമായി വിതരണം ചെയ്യും. ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. മാമുക്കോയ,…
ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ എത്തി സുബി സുരേഷിനെ കണ്ടിരുന്നുവെന്ന് നടൻ രമേശ് പിഷാരടി. പെട്ടെന്ന് തന്നെ സുബി അസുഖബാധിതയാവുകയും ആരോഗ്യാവസ്ഥ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു. ടിനി ടോമും സുരേഷ് ഗോപി അടക്കമുള്ളവർ സുബിയുടെ കരൾ മാറ്റിവയ്ക്കൽ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നുവെന്നും രോഗം ഗുരുതരമായതിനെത്തുടർന്ന് ഹൃദയം തകരാറിലാവുകയും അത് മരണത്തിലെത്തുകയുമായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു. സുബിയുടെ മൃതദേഹം നാളെ എട്ടുമണിയോടെ വാരാപ്പുഴയിലുള്ള വീട്ടിലെത്തിക്കുകയും രണ്ടു മണിക്ക് വരാപ്പുഴ പള്ളിയിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്കരിക്കാനുമാണ് ഇപ്പോഴുള്ള തീരുമാനമെന്നും രമേശ് പിഷാരടി പറയുന്നു. ഞാനുമായി ഇരുപതു വർഷത്തിൽ കൂടുതൽ സൗഹൃദബന്ധമുള്ള കലാകാരിയാണ് സുബി. ഞാനും ടിനിയും ഒരു സമദ് എന്ന സുഹൃത്തും ഒരാഴ്ച മുൻപ് വന്നു ഐസിയുവിൽ കയറി സുബിയെ കണ്ടിരുന്നു. ഇന്നലെയും കൂടി ആശുപത്രിയിലെ ചീഫിനോട് സംസാരിച്ചിരുന്നു. അപ്പോഴെക്കെ അറിഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടുമില്ല എന്ന അവസ്‌ഥയിൽ ആണെന്നാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നോക്കുന്നുണ്ട് എന്നാണു പറഞ്ഞത്. കരൾ സംബന്ധമായ അസുഖമായിരുന്നു സുബിക്കു.…
ന്യൂഡല്‍ഹി. ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഹര്‍ജികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കര്‍ണാടകയില്‍ അടുത്ത മാസം ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുവാന്‍ അുവദിക്കണമെന്ന് കാണിച്ച് ചില പെണ്‍കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിരോധനം മൂലം ഒരു വര്‍ഷം സ്‌കൂളില്‍ പോകുവാന്‍ സാധിച്ചില്ലെന്നും പരാതിക്കാര്‍ പറയുന്നു. അടുത്ത മാസം 9 മുതലാണ് കര്‍ണാടകയില്‍ വാര്‍ഷിക പരീക്ഷ. അതേസമയം മൂന്ന് അംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക എന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള ഉത്തരവില്‍ രണ്ടംഗ ബെഞ്ച് ഭിന്ന അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ഹര്‍ജികള്‍ പരിഗണിക്കുവാനുള്ള ബെഞ്ച് ഇത് വരെയും രൂപികരിച്ചിട്ടില്ല.
തിരുവനന്തപുരം. കേരളത്തില്‍ നിന്നും ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടന സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. നാലാഞ്ചിറയിലെ പുരോഗിതനൊപ്പം ഇസ്രയേലിലേയ്ക്ക് തീര്‍ഥാടനത്തിനായി പോയ സംഘത്തിലെ ആറുപേരെയാണ് കാണാതായത്. അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് ജോഷ്വാ പറയുന്നു. തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം യാത്ര ചെയ്തതെന്നാണ് വിവരം. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഫെബ്രുവരി 11-ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് ആറ് പേരും കടന്ന് കളഞ്ഞത്. ഫെബ്രുവരി 14ന് വൈകിട്ട് എന്‍ കരേം എന്ന ടൂര്‍ സൈറ്റില്‍ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്ലഹേമിലെ ഹോട്ടലില്‍ നിന്നു 3 പേരെയും കാണാതായി. ഇവരില്‍ മൂന്നു പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ടു പേര്‍ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാള്‍ വര്‍ക്കലയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.സംഘത്തില്‍ നിന്നും 6 പേരെ കാണാതായതിനെ തുടര്‍ന്ന് 15ന്…