Author: Updates
ന്യൂഡല്‍ഹി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തി എന്ന കേസിലാണ് നടപടി. കേസില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയിലാണ് എ എ പിക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സി ബി ഐ പ്രോസിക്യൂട്ട് ചെയ്യുവാനുള്ള അനുമതിക്കായി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപേക്ഷ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച ഫീഡ്ബാക് യൂണിറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിബിഐ ശുപാര്‍ശ. രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് സിബിഐ ശുപാര്‍ശ ചെയ്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ 2016ല്‍ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളുടെ…
കൊച്ചി. നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
തിരുവനന്തപുരം. കനാല്‍ വെള്ളം തുറന്ന് വിടാത്തതില്‍ പ്രതിഷേധിച്ച് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ യുവാവ് ജീവനക്കാരെ പൂട്ടിയിട്ടു. എയര്‍ ഗണ്ണുമായി എത്തിയ വെങ്ങാനൂര്‍ സ്വദേശി മുരുകനാണ് മിനി സിവില്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വില്ലേജ് ഓഫീസ് അടച്ച് പൂട്ടുക എന്ന പ്ലക്കാര്‍ഡുമായിട്ടാണ് യുവാവ് എത്തിയത്. സമീപത്തെ പഞ്ചായത്തുകളില്‍ എല്ലാം കനാല്‍ വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ട് വര്‍ഷമായി വെങ്ങാനൂര് പഞ്ചായത്തില്‍ ഇത് ലഭിക്കുന്നില്ല. വിഷയത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലം കണ്ടില്ലെന്ന് മുരുകന്‍ പറയുന്നു. വെള്ളം രണ്ട് വര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. മുരുകന്‍ ഓഫീസ് ഗേറ്റ് പൂട്ടിയതോടെ ജീവനക്കാരും ഓഫീസില്‍ എത്തിയ ആളുകളും മണിക്കൂറുകളോളം മിനി സിവില്‍ സ്‌റ്റേഷനില്‍ കുടുങ്ങി. മുരുകന്റെ അരയില്‍ എയര്‍ ഗണ്ണും ഉണ്ടായിരുന്നു. തുടര്‍ന്ന് ബാലരാമപുരം പോലീസ് എത്തിയ മുരുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍ നിന്നും എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെങ്ങാനൂരില്‍ കട നടത്തുന്ന വ്യക്തിയാണ് മുരുകന്‍. വെള്ളം കിട്ടാത്ത…
വരും വര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകുക ഇന്ത്യയും ചൈനയുമാണെന്ന് അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങള്‍ വളര്‍ച്ചയുടെ 25 ശതമാനം സംഭാവനയാണ് ചെയ്യുകയെന്നും റിപ്പിട്ടിലുണ്ട്. ഇന്ത്യോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതായും ഐ എം എഫ് പറയുന്നു. സേവന, വിതരണ മേഖലയിലെ കുതിച്ചുചാട്ടമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമായിരിക്കുന്നത്. അതേസമയം അടുത്ത വഷത്തോടെ ഇന്ത്യയില്‍ പണപ്പൊരുപ്പം കുറയും. എന്നാല്‍ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഘാലയ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പി എ സാങ്മ സ്റ്റേഡിയത്തില്‍ അടുത്ത 24 ന് നടത്തുവാനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. സംസ്ഥാന കായിക വകുപ്പാണ് അനുമതി നിഷേധിച്ചത്. അതേസമയം റാലിയുമായി മുന്നോട്ട് പോകുമെന്ന് ബി ജെ പി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ഹെലികോപ്റ്ററിന് തുടര്‍ച്ചയായി ലാന്‍ഡിങ് അനുമതി നിഷേധിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു. ബി ജെ പിയുമായി യോജിച്ച് എന്‍ പി പിയാണ് മേഘാലയ ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ നിലവിലെ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുമതി നിഷേധിച്ചത്. റാലി നടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് പറയുന്ന വാദം. കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം നടന്ന…
കൊച്ചി. മലയാള സിനിമയിലേയ്ക്കും നടന്മാരിലേക്കും വിദേശത്ത് നിന്നും കള്ളപ്പണം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നു. സംഭവത്തില്‍ നടനും നിര്‍മാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. കേരളത്തിലെ മുന്‍ നിര നടന്മാരുടെയും നിര്‍മാണ കമ്പനികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് രണ്ടാം നിര നടന്മാരിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മലയാള സിനിമ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച് വരുകയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സിനിമ വ്യവസായത്തിന്റെ സാമ്പത്തിക വ്യാപ്തി മലയാഴ സിനിമയ്ക്ക് ഇല്ലെങ്കിലും വിദേശത്ത് നിന്നും പണം ലഭിക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ശക്തമായ അന്വേഷണത്തിനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
2024-ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ യു എസില്‍ ആരംഭിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനര്‍ഥിയെ കണ്ടെത്തുന്നതിന് വേണ്ടി നടക്കുന്ന മത്സരത്തില്‍ മലയാളിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവേക് രാമസ്വാമി എന്ന 37 കാരനായ മലയാളിയാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വിവേകിനൊപ്പം സ്ഥാനാര്‍ഥിത്വം നേടുവാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റോണ്‍ ഡെ സാന്റിസും, മൈക്ക് പോംപിയും ഇന്ത്യന്‍ വംശജനായ നിക്കി ഹേലിയും മത്സരിക്കും. രാഷ്ട്രീയത്തില്‍ ഏറെ പരിചയമുള്ള ഈ നേതാക്കളെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വിവേക് രാമസ്വാമിക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തില്‍ പാലക്കാടാണ് വിവേകിന്റെ നാട്. യു എസില്‍ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമാണ് വിവേക്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യു എസിലാണ് ജനിച്ചുവളര്‍ന്നത്. പാലക്കാട്…
തിരുവനന്തപുരം. കേരളം മുമ്പ് ഇല്ലാത്ത രീതിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉത്തരവിലൂടെ വ്യക്തമാക്കി സംസ്ഥാന ധനവകുപ്പ്. സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ച പെന്‍ഷന്‍ പരിക്ഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസവും ഉടന്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസത്തിന്റെയും മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം അടുത്ത സാമ്പത്തിക വര്‍ഷവുമായി നല്‍കാമെന്ന് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഈ തുക ഉടന്‍ നല്‍കുവാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം സര്‍വീസില്‍ ഇരിക്കെ മരിച്ചവരുടെ ഗ്രാറ്റ്വിറ്റി, വിരമിച്ചവരുടെ ആര്‍ജിതാവധി പണമാക്കല്‍ എന്നിവയെയും ഇത് ബാധിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ മാര്‍ഗരേഖ തയ്യാറാക്കിയതായി ഉത്തരവില്‍ പറയുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
കോഴിക്കോട്. നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി.
തിരുവനന്തപുരം. നടൻ മോഹൻലാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സഞ്ജു പങ്കുവെച്ചത്. തിങ്കളാഴ്ചയാണ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം സഞ്ജു പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുള്ള ഒരു വിഡിയോയും സഞ്ജു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു. ജീവിതം ആഘോഷിക്കാനുള്ളതാണെന്നും സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു, ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു മലയാളി താരം. കറുപ്പ് വസ്ത്രത്തിലുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസും ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. അടിപൊളി ചേട്ടൻ എന്നാണു സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് വിശേഷിപ്പിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സഞ്ജുവിനെ ബി സി സി ഐ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവതാരം ഇഷാൻ കിഷനാണ് ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറാകുക.