Author: Updates

കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആര്‍മിയിലെ സൈനി ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന തുര്‍ക്കി വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ദുരന്തത്തിന് പിന്നാലെ ആദ്യം തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭുകമ്പവാര്‍ത്തകള്‍ പറത്ത് വന്നതിന് പിന്നാലെ തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ സഹായത്തെ ഇരു കൈയും നീട്ടിയാണ് സിറിയയും തുര്‍ക്കിയും സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഇന്ത്യ നല്‍കുന്നതെന്ന് തുര്‍ക്കിയുടെ ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അവശ്യഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥ സുഹൃത്തെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ തുര്‍ക്കിയിലും സിറിയയിലും സഹായം എത്തിക്കുന്നത്. രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനത്തകരെയും മെഡിക്കല്‍ സംഘത്തെയും അയച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയില്‍ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും…

Read More

തിരുവനന്തപുരം. കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം എന്ന് അഭിമാനം കൊള്ളുമ്പോഴും സംസ്ഥാനത്തിന്റെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ക്ക് കഴിഞ്ഞ ആറ് മാസമായി സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തകര്‍ക്കമാണ് 1714 ഓളം പേരെയും അവരുടെ കുടുംബത്തെയും ദുഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞ നവംബർ 21 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. എന്നാല്‍ സമരം 81 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേര്‍ ആത്മഹത്യ ചെയ്തുവെന്നും പ്രേരക് അസോസിയേഷന്‍ പറയുന്നു. കേരളം നമ്പര്‍ വണ്‍ ആണെന്ന് പരസ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ക്ക് മുന്നില്‍ 81 ദിവസമായി ഇവര്‍ ജോലി ചെയ്ത ശമ്പളത്തിനായി സമരം ചെയ്യുന്നു. പ്രതീക്ഷകള്‍ എല്ലാം നശിച്ചതോടെ പത്തനാപുരം സ്വദേശിയായ ബിജുമോന്‍ എല്ലാം ദുഖവും ഉള്ളിലൊതുക്കി ആത്മഹത്യ ചെയ്തു.…

Read More

ചെന്നൈ. കുറഞ്ഞ ചിലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് ആര്‍ ഒ നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ് എസ് എല്‍ വി-ഡി 2 വിന്റെ ദൗത്യം പരിപൂര്‍ണ വിജയത്തില്‍. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറിയില്‍ നിന്നുമാണ് മൂന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു എസ് എസ് എല്‍ വി. എസ് എസ് എല്‍ വി ഡി-2 ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 07, വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, യു എസില്‍ നിന്നുള്ള ആന്താരിസ് എന്ന കമ്പനിയുടെ ചെറിയ ഉപഗ്രഹം ജാനസ് 01 എന്നിവ ഭൂമിയില്‍ നിന്ന് 450കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐ എസ് ആര്‍ ഒയുടെ ഈ വിജയം രാജ്യത്തെ വിവിധ…

Read More

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി. മലയാളികളുടെ പ്രിയപ്പെട്ട യുവനടിയായി മാറിയ നടിയാണ് സംയുക്ത. മലയാളത്തില്‍ നിന്നും മമിഴിലേക്കും എത്തുവാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയ സംയുക്തയുടെ പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിന് പിന്നിലെ ജാതിപ്പേര് ഒഴുവാക്കുകയാണെന്ന് സംയുക്ത പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംയുക്ത പിന്നിട്ട വഴികളെക്കുറിച്ചും പഴയ കാല ഓര്‍മകളും താരം പങ്കുവെക്കുകയാണ്. ഒരു പാരമ്പര്യത്തിന്റെ പിന്തുണയും ഇല്ലാതെ സിനിമയില്‍ എത്തിയതെന്ന് സംയുക്ത പറയുന്നു. ഇപ്പോഴും തനിക്ക് ആരുടെയും പിന്തുണയില്ല, സ്വയം പഠിപ്പ് മുന്നേറുവനാണ് ഇഷ്ടമെന്നും താരം പറയുന്നു. ഇന്ന് വന്ന വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ കരച്ചില്‍ വരുമെന്ന് സംയുക്ത പറയുന്നു. എന്നാല്‍ തനിക്ക് കൂടുതല്‍ ദുഖം ഉണ്ടാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തന്റെ അച്ചാച്ഛന്റെ മരണമാണെന്ന് സംയുക്ത പറയുന്നു. 2018-ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം മരിച്ചുവെന്ന് എനിക്ക് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. അച്ചാച്ചനായിരുന്നു…

Read More

മലയാളികള്‍ എന്നും ഓര്‍ത്ത് ചിരിക്കുന്ന ഹാസ്യ നിമിഷങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയാണെങ്കിലും അദ്ദേഹം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സി ബി ഐ 5 എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആരോഗ്യ സ്ഥിതിവെച്ച് വലിയ റോളുകള്‍ ഒന്നും അദ്ദേഹത്തിന് ചെയ്യുവാന്‍ സാധിക്കാത്തത് കൊണ്ട് ചെറിയ സീനുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മലയാള സിനിമയില്‍ മറ്റാര്‍ക്കും എത്തുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിത മകള്‍ പാര്‍വതി ഷോണ്‍ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴും ജഗതി ശ്രീകുമാര്‍ ക്യാമറക്ക് മുമ്പില്‍ വരുമ്പോള്‍ മുമ്പ് എങ്ങനെ ആയിരുന്നോ അതെപോലെയാണ് ഇപ്പോഴും അദ്ദേഹം എന്നാണ് പാര്‍വതി പറയുന്നത്. ക്യാമറക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നേരിട്ട് കണ്ടവര്‍ക്ക് മനസിലാകും. സ്ഥിരമായി അദ്ദേഹത്തെ കാണുവാന്‍ എത്തുന്നവര്‍ പപ്പ ഇപ്പോള്‍ അഭിനയിച്ച ചിത്രത്തിന്റെ ഭാഗം കണ്ടിട്ട് പഴയ ജഗതിയെ നമ്മള്‍ക്ക് കാണാന്‍ സാധിച്ചു എന്ന്…

Read More

ന്യൂഡല്‍ഹി. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍ പെട്ടവര്‍ എന്ത് കൊണ്ട് നെഹ്‌റു എന്ന പേര് ഉപയോഗിക്കാത്തതെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. നെഹ്‌റു എന്ന പേര് കോണ്‍ഗ്രസ് എപ്പോഴും പറയുന്നു. നെഹ്‌റു എന്ന പേര് എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നു. എന്നാല്‍ കുടുംബത്തില്‍പ്പെട്ട ആരും എന്ത് കൊണ്ട് നെഹ്‌റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. നെഹ്‌റു കുടുംബത്തിന്റെ പേരിലാണ് 100 പദ്ധതികള്‍ ഉള്ളത്. ചില പദ്ധതികള്‍ക്ക് നെഹ്‌റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിരളിപിടിക്കുന്നു. ചിലപ്പോള്‍ നെഹ്‌റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ട് പോയേക്കാം എന്നാല്‍ പിന്നീട് അത് ശരിയാക്കാം. അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ്. എന്നാല്‍ എനിക്ക് ആശ്ചര്യം തോന്നുന്ന കാര്യം എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം കണ്ട…

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. കുറച്ച് ദിവസമായി പ്രയാഗയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചര്‍ച്ചകള്‍ സജ്ജീവമായതോടെ താരം മേക്കോവറിന് പിന്നിലെ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലാണ് താരത്തിന്റെ മേക്കോവര്‍. സത്യത്തില്‍ മേക്കോവര്‍ ആയിട്ട് ചെയ്തതല്ല. താന് സത്യത്തില്‍ ഉദ്ദേശിച്ച കളര്‍ ഇതല്ലെന്നും പ്രയാഗ പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പ്രയാഗ പറയുന്നു. അതേസമയം പ്രയാഗ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്നാണ് മറുപടി. അതുകൊണ്ട് നിലവില്‍ ഒരു സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് എത് ലുക്കായാലും കുഴപ്പമില്ലെന്നും പ്രയാഗ പറയുന്നു.

Read More

രാജ്യത്തിന്റെ അധുനിക വല്‍കരണത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അതിവേഗം നിര്‍മാണം പൂര്‍ത്തിയാകുകയാണ് അതിവേഗ എക്‌സ്പ്രസ് വേകള്‍. അതുപോലെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എക്‌സ്പ്രസ് വേയാണ് ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് വേ. വലിയ പ്രതീക്ഷയോടെ മലയാളികള്‍ അടക്കം കാത്തിരിക്കുന്ന എക്‌സ്പ്രസ് വേ മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 9,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത നിര്‍മിച്ചിരിക്കുന്നത്. എക്‌സ് പ്രസ് വേയ്ക്ക് 6 വരിയാണുത്. 3 വരികള്‍ വീതം ഓരോ ഭാഗത്തേക്കും. കൂടാതെ എമര്‍ജന്‍സിയായി വാഹനം നിര്‍ത്താനു സൗകര്യം ഇതിനു പുറമേ ഉണ്ട്. ഇതിനും പുറമേയാണ് ഇരു ഭാഗത്തേക്കും എക്‌സ് പ്രസ് വേയുടെ പുറത്ത് 4 വരികള്‍ വീതം ഉള്ള ദേശീയ പാതകള്‍. ഇത്തരത്തില്‍ 10 വരി പാതയാണുത്. പാത തുറന്ന് കൊടുക്കുന്നതോടെ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുവാന്‍ സാധിക്കും. ബെംഗളൂരു മൈസൂര്‍ യാത്ര ഇനി വെറും 70 മുതല്‍ 90…

Read More

തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും അഞ്ച് വര്‍ഷമായി റവന്യൂ കുടിശിക പരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. റവന്യൂ കുടിശിക ഇനത്തില്‍ 7,100.32 കോടിയാണ് ലഭിക്കേണ്ടത്. ഇത് പിരിച്ചെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് സി എ ജി റിപ്പോര്‍ട്ട്. 1952 മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കുടിശികയും ഇതില്‍പെടും. 2019 മുതല്‍ 2021 വരെയുള്ള റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സംസ്ഥാനത്തെ മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്. അടിയന്തരമായി സര്‍ക്കാര്‍ തുക പിരിച്ചെടുക്കണം എന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. സ്റ്റേകള്‍ കാരണം 6,143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്.…

Read More

തിരുവനന്തപുരം. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നീലെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയിലേക്ക് കാല്‍നടയായിട്ടാണ് എത്തിയത്. അഹങ്കാരം പിടിച്ച സര്‍ക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് 4,000 കോടിയുടെ നികുതി പിരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ട് നികുതി കുറയ്ക്കില്ലെന്ന് മന്ത്രി പറയുന്നു. പ്രതിപക്ഷം ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ…

Read More