Author: Updates
പിതാവിന്റെ ജോലി നഷ്ടമാകുമോ എന്ന ഭയം ഇന്ത്യന്‍ വംശജയായ 14 വയസുകാരിയെ അമേരിക്കയില്‍ കാണാനില്ല. യു എസില്‍ ഐ ടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടമാകുമെന്നും അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി പോകേണ്ടിവരുമെന്നും ഭയന്നാണ് കുട്ടി വീട് വിട്ട് പോയതെന്നാണ് പോലീസ് പറയുന്നത്. യു എസിലെ അര്‍കാന്‍സസ് സംസ്ഥാനത്തെ കോണ്‍വേയിലാണ് കാണാതായ തന്‍വി മരുപ്പള്ളി താമസിക്കുന്നത്. സ്‌കൂളിലേക്ക് പോയ തന്‍വിയെ ജനുവരി 17-നാണ് കാണാതാകുന്നത്. കുടുംബം യു എസില്‍ പൗരത്വം നേടുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി താന്‍വിയുടെ മാതാവിന് ജോലി നഷ്ടമായത്. തുടര്‍ന്ന് തന്‍വിയുടെ മാതാവ് ഇന്ത്യയിലേക്ക് മടങ്ങിപ്പോയിരുന്നു. അതേസമയം കുട്ടിയുടെ പിതാവിന്റെയും ജോലി നഷ്ടപ്പെടുമെന്നഭീതിയും കുട്ടിക്ക് ഉണ്ടായി. ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെയും ജോലി നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. മാതാവ് ഇന്ത്യയില്‍ എത്തിയതിന് ശേഷം യു എസിലേക്ക് തിരിച്ച് ചെല്ലുവാന്‍ ആശ്രിത വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെ തൊഴില്‍ വിസ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് തന്‍വി…
വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ വെള്ളത്തിനൊപ്പം ജലാംശത്തിന്റെ കുറവ് പരിഹരിക്കുവാന്‍ പഴങ്ങളും കഴിക്കാവുന്നതാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ സീസണ്‍ പഴങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഭാരം, ജീരകവെള്ളം, ലസി, സര്‍ബത്ത്, നാരങ്ങാവെള്ളം, കരിക്ക് എന്നിവ കഴിക്കാം. ശരീരത്തില്‍ വേനല്‍ക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ ആവശ്യത്തിന് ലഭിക്കണം. അതിനാല്‍ ഏത്തപ്പഴം, സ്‌ട്രോബറി, തണ്ണിമത്തന്‍ എന്നിവ കഴിക്കുന്നത് പൊട്ടാസ്യം ധാരാളം അടങ്ങിയ പഴവര്‍ഗ്ഗമാണ്.അതുപോലെ തന്നെ ഉണങ്ങിയ മുന്തിരി, ആപ്രിക്കോട്ട്, പ്രൂണ്‍സ്, ഈത്തപ്പഴം എന്നിവ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങളാണ്.
മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് വിന്‍സി അലോഷ്യസ്. വികൃതി എന്ന സിനിമയില്‍ വിന്‍സി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് വിന്‍സിക്ക് ലഭിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമ രംഗത്തേക്ക് എത്തുന്നത്. അഭിനയിച്ച സിനിമകളില്‍ ചെറിയ വേഷമാണെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നതായിരുന്നു. വിന്‍സി ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് രേഖ. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐസക് തോമസാണ്. ഉണ്ണി ലുലുവാണ് സിനിമയിലെ മറ്റ് ഒരു പ്രധാനവേഷത്തില്‍ എത്തുന്നത്. അതേസമയം സിനിമയുട പ്രേമോഷന്‍ പരിപാടികള്‍ക്കിടയില്‍ വിന്‍സി തന്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരുന്നു. ‘ എന്താണെന്ന് അറിയില്ല തന്റെ പ്രേമം ഭയങ്കര ഫ്‌ലോപ്പാണെന്ന് വിന്‍സി പറയുന്നു. എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാല്‍ അപ്പോള്‍ തന്നെ അത് പറയും. ക്ഷമ തീരെ ഇല്ല. പെട്ടെന്നുള്ള ചിന്തയും പ്രവര്‍ത്തിയുമാണ്. എടുത്ത് ചാട്ടം കൂടുതലാണ്. മുന്‍ എക്‌സ്പീരിയന്‍സ് ഇല്ലെന്ന് കരുതിക്കോ, പ്രേമിക്കാന്‍ തോന്നുന്നുണ്ട്. സിനിമയായിരിക്കും എല്ലാവര്‍ക്കും…
തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍ നിന്നും 2,000 കോടി രൂപ വായ്പയെടുക്കുന്നു. സാമ്പത്തിക പ്രസിസന്ധി രൂക്ഷമായതോടെ മുടങ്ങിയ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടം എടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം എടുക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ 300 ഓളം ബാങ്കുകളാണ് ഉള്ളത്. സാമൂഹിക സുരക്ഷാ പെന്‍ഷന് കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ചതാണ് കണ്‍സോര്‍ഷ്യം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ മുമ്പും സഹകരണ ബാങ്കുകളില്‍ നിനന് വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നത് സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ കുറവ് വന്നു. ഇതെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്‍കണം. ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍. 972 കോടിയാണ്…
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആര്‍മിയിലെ സൈനി ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന തുര്‍ക്കി വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ദുരന്തത്തിന് പിന്നാലെ ആദ്യം തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭുകമ്പവാര്‍ത്തകള്‍ പറത്ത് വന്നതിന് പിന്നാലെ തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ സഹായത്തെ ഇരു കൈയും നീട്ടിയാണ് സിറിയയും തുര്‍ക്കിയും സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഇന്ത്യ നല്‍കുന്നതെന്ന് തുര്‍ക്കിയുടെ ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അവശ്യഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥ സുഹൃത്തെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ തുര്‍ക്കിയിലും സിറിയയിലും സഹായം എത്തിക്കുന്നത്. രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തനത്തകരെയും മെഡിക്കല്‍ സംഘത്തെയും അയച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയില്‍ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും…
തിരുവനന്തപുരം. കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം എന്ന് അഭിമാനം കൊള്ളുമ്പോഴും സംസ്ഥാനത്തിന്റെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ക്ക് കഴിഞ്ഞ ആറ് മാസമായി സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തകര്‍ക്കമാണ് 1714 ഓളം പേരെയും അവരുടെ കുടുംബത്തെയും ദുഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞ നവംബർ 21 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. എന്നാല്‍ സമരം 81 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേര്‍ ആത്മഹത്യ ചെയ്തുവെന്നും പ്രേരക് അസോസിയേഷന്‍ പറയുന്നു. കേരളം നമ്പര്‍ വണ്‍ ആണെന്ന് പരസ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ക്ക് മുന്നില്‍ 81 ദിവസമായി ഇവര്‍ ജോലി ചെയ്ത ശമ്പളത്തിനായി സമരം ചെയ്യുന്നു. പ്രതീക്ഷകള്‍ എല്ലാം നശിച്ചതോടെ പത്തനാപുരം സ്വദേശിയായ ബിജുമോന്‍ എല്ലാം ദുഖവും ഉള്ളിലൊതുക്കി ആത്മഹത്യ ചെയ്തു.…
ചെന്നൈ. കുറഞ്ഞ ചിലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് ആര്‍ ഒ നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ് എസ് എല്‍ വി-ഡി 2 വിന്റെ ദൗത്യം പരിപൂര്‍ണ വിജയത്തില്‍. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറിയില്‍ നിന്നുമാണ് മൂന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു എസ് എസ് എല്‍ വി. എസ് എസ് എല്‍ വി ഡി-2 ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 07, വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, യു എസില്‍ നിന്നുള്ള ആന്താരിസ് എന്ന കമ്പനിയുടെ ചെറിയ ഉപഗ്രഹം ജാനസ് 01 എന്നിവ ഭൂമിയില്‍ നിന്ന് 450കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐ എസ് ആര്‍ ഒയുടെ ഈ വിജയം രാജ്യത്തെ വിവിധ…
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി. മലയാളികളുടെ പ്രിയപ്പെട്ട യുവനടിയായി മാറിയ നടിയാണ് സംയുക്ത. മലയാളത്തില്‍ നിന്നും മമിഴിലേക്കും എത്തുവാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയ സംയുക്തയുടെ പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിന് പിന്നിലെ ജാതിപ്പേര് ഒഴുവാക്കുകയാണെന്ന് സംയുക്ത പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംയുക്ത പിന്നിട്ട വഴികളെക്കുറിച്ചും പഴയ കാല ഓര്‍മകളും താരം പങ്കുവെക്കുകയാണ്. ഒരു പാരമ്പര്യത്തിന്റെ പിന്തുണയും ഇല്ലാതെ സിനിമയില്‍ എത്തിയതെന്ന് സംയുക്ത പറയുന്നു. ഇപ്പോഴും തനിക്ക് ആരുടെയും പിന്തുണയില്ല, സ്വയം പഠിപ്പ് മുന്നേറുവനാണ് ഇഷ്ടമെന്നും താരം പറയുന്നു. ഇന്ന് വന്ന വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ കരച്ചില്‍ വരുമെന്ന് സംയുക്ത പറയുന്നു. എന്നാല്‍ തനിക്ക് കൂടുതല്‍ ദുഖം ഉണ്ടാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തന്റെ അച്ചാച്ഛന്റെ മരണമാണെന്ന് സംയുക്ത പറയുന്നു. 2018-ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം മരിച്ചുവെന്ന് എനിക്ക് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. അച്ചാച്ചനായിരുന്നു…
മലയാളികള്‍ എന്നും ഓര്‍ത്ത് ചിരിക്കുന്ന ഹാസ്യ നിമിഷങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയാണെങ്കിലും അദ്ദേഹം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സി ബി ഐ 5 എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആരോഗ്യ സ്ഥിതിവെച്ച് വലിയ റോളുകള്‍ ഒന്നും അദ്ദേഹത്തിന് ചെയ്യുവാന്‍ സാധിക്കാത്തത് കൊണ്ട് ചെറിയ സീനുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മലയാള സിനിമയില്‍ മറ്റാര്‍ക്കും എത്തുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിത മകള്‍ പാര്‍വതി ഷോണ്‍ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴും ജഗതി ശ്രീകുമാര്‍ ക്യാമറക്ക് മുമ്പില്‍ വരുമ്പോള്‍ മുമ്പ് എങ്ങനെ ആയിരുന്നോ അതെപോലെയാണ് ഇപ്പോഴും അദ്ദേഹം എന്നാണ് പാര്‍വതി പറയുന്നത്. ക്യാമറക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നേരിട്ട് കണ്ടവര്‍ക്ക് മനസിലാകും. സ്ഥിരമായി അദ്ദേഹത്തെ കാണുവാന്‍ എത്തുന്നവര്‍ പപ്പ ഇപ്പോള്‍ അഭിനയിച്ച ചിത്രത്തിന്റെ ഭാഗം കണ്ടിട്ട് പഴയ ജഗതിയെ നമ്മള്‍ക്ക് കാണാന്‍ സാധിച്ചു എന്ന്…
ന്യൂഡല്‍ഹി. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍ പെട്ടവര്‍ എന്ത് കൊണ്ട് നെഹ്‌റു എന്ന പേര് ഉപയോഗിക്കാത്തതെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. നെഹ്‌റു എന്ന പേര് കോണ്‍ഗ്രസ് എപ്പോഴും പറയുന്നു. നെഹ്‌റു എന്ന പേര് എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നു. എന്നാല്‍ കുടുംബത്തില്‍പ്പെട്ട ആരും എന്ത് കൊണ്ട് നെഹ്‌റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. നെഹ്‌റു കുടുംബത്തിന്റെ പേരിലാണ് 100 പദ്ധതികള്‍ ഉള്ളത്. ചില പദ്ധതികള്‍ക്ക് നെഹ്‌റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിരളിപിടിക്കുന്നു. ചിലപ്പോള്‍ നെഹ്‌റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ട് പോയേക്കാം എന്നാല്‍ പിന്നീട് അത് ശരിയാക്കാം. അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ്. എന്നാല്‍ എനിക്ക് ആശ്ചര്യം തോന്നുന്ന കാര്യം എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം കണ്ട…