Author: Updates
തിരുവനന്തപുരം. റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരണവുമായി ചിന്ത ജെറോം. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നു. അതിനാല്‍ തന്റെ അമ്മയുടെ ചികിത്സയ്ക്കാണ് അവിടെ താമസിച്ചതെന്ന് ചിന്ത വിവാദത്തോട് പ്രതികരിച്ചു. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. തന്നെ ഈ കാര്യത്തില്‍ വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണമെന്ന് ചിന്ത പ്രതികരിച്ചു. അതേസമയം വിവാദ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം തങ്കശേരിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് ചിന്ത ജെറോം താമസിക്കുന്നത്. ചിന്ത ജെറോം വേഗത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും റിസോര്‍ട്ടില്‍ ചിന്ത നടത്തിയ ഇടപാടുകള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് തിരിച്ച് വരവിന്റെ പാതയില്‍. അദാനി ഗ്രൂപ്പ് പണയം വെച്ച ഓഹരികള്‍ തിരിച്ച് വാങ്ങിയതോടെയാണ് ഓഹരി വിപണിയില്‍ വീണ്ടും അദാനി മുന്നേറ്റം നടത്തിയത്. പണയം വെച്ച ഓഹരികള്‍ തിരിച്ച് വാങ്ങുവാന്‍ 9,100 കോടിയാണ് അദാനി മുടക്കിയത്. അദാനിയുടെ ഈ നടപടി നിക്ഷേപകര്‍ക്ക് ഗ്രൂപ്പില്‍ കൂടുതല്‍ വിശ്വാസ്യത ലഭിക്കുവാന്‍ കാരണമായതായിട്ടാണ് റിപ്പോര്‍ട്ട്. ചെറുകിട നിക്ഷേപകര്‍ക്കും അദാനി ഓഹരികളില്‍ ബോധ്യവും വിശ്വാസ്യതയും കൂടുതല്‍ ലഭിച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 230 രൂപയുടെ വര്‍ധവാണ് ഉണ്ടായത്. അദാനി പോര്‍ട്ടിന്റെ ഓഹരിവില രണ്ട് ശതമാനം വര്‍ധിച്ച് 555 രൂപയിലെത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ ഡി ടി വിയുടെ ഓഹരിവിലയിലും വര്‍ധനവ് കണ്ടു. ഹിന്‍ഡന്‍ ബര്‍ഗിന്റെ ആരോപണം അദാനി ഗ്രൂപ്പ് ഓഹരിയുടെ മൂല്യം കൃത്രിമമായി കൂട്ടിയ ശേഷം അത് വന്‍ തുകയ്ക്ക് പണയപ്പെടുത്തി പണം സമാഹരിക്കുന്നു എന്നാണ്.…
ന്യൂഡല്‍ഹി. ബി ജെ പി നേതാവായ അഭിഭാഷക എന്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ ചായ്വുള്ളവര്‍ മുന്‍പും നിയമിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഹര്‍ജി കോടതി പരിഗണിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജഡ്ജിയായിരുന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തനിക്ക് രാഷ്ട്രീയ ചായ്വ് ഉണ്ടായിരുന്നുവെന്ന് ബി ആര്‍ ഗവായി കൂട്ടിചേര്‍ത്തു. കൊളീജിയം തീരുമാനം റദ്ദാക്കുവാന്‍ സാധിക്കില്ല. തീരുമാനം പുനപരിശോധിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. യോഗ്യത പരിശോധിക്കുവാന്‍ മാത്രമാണ് കോടതിക്ക് കഴിയുക. അതേസമയം വിക്ടോറിയ ഗൗരിയുടെ നിയമനത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണത്താല്‍ അല്ലെന്നും വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിക്ടോറിയ ഗൗരിയുടെ നിയമനത്തിന് അനുമതി നല്‍കിയിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും കത്ത പ്രതിഷേധമാണ് ഉണ്ടായത്.…
സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ മികച്ച വിളവ്. വയനാട് ജില്ലയിലെ പിണങ്ങോട് സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തിയത്. തക്കാളി, കാബേജ്, പച്ചമുളക്, പയര്‍ എന്നിവയാണ് കുട്ടികള്‍ കൃഷി ചെയ്തത്. പൊഴുതന കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു കൃഷി. കൃഷി ആരംഭിക്കുമ്പോള്‍ കീടനാശിനി രഹിത ഫാമായി പൂത്തുലയുമെന്ന് വിദ്യാര്‍ഥികളും അധ്യാപകരും കരുതിയിരുന്നില്ല. കൃഷിയില്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് കൃഷി ആരംഭിച്ചത്. ഒപ്പം ലഭ്യമായ സ്ഥലത്ത് കൃഷി വിജയകരമായി നടത്താമെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത വിദ്യാര്‍ഥികള്‍ക്ക് കൃഷി തോട്ടം പുതിയ ഒരു പഠനാനുഭവമായി. വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന കൃഷിയിടം പരിപാലിക്കുന്നത് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്. കൃഷി ഓഫീസര്‍ അമല്‍ വിജയിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. ഇപ്പോള്‍ വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസമേ വേണ്ടിവന്നുള്ളൂ. ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ പച്ചക്കറികള്‍ ഉപയോഗിക്കും. മൂന്ന് സ്‌കൂളുകളില്‍…
കൊച്ചി. ചരിത്രത്തിൽ ആദ്യമായി കമ്മിഷൻ ചെയ്ത് അഞ്ചുമാസത്തിനകം ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനം വിജയകരമായി ഇറക്കി ഇന്ത്യൻ നാവിക സേന. ഇക്കാര്യത്തിൽ അമേരിക്കയെ മറികടന്നാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ഇതുവരെ വിമാനവാഹിനി കമ്മിഷൻ ചെയ്ത് അഞ്ചുമാസത്തിനകം അതിൽ പോർ വിമാനമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് 2022 സെപ്തംബർ രണ്ടിനാണ് കമ്മിഷൻ ചെയ്തത്. കൊച്ചി പുറംകടലിൽ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തിൽ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. ഇതിന് മുമ്പ് അമേരിക്ക ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനിയിൽ ഒരുവർഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു. അതിനാൽ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റർ മാത്രമുള്ള റൺവേയിൽ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്. മിഗ് 29 കെ എന്ന റഷ്യൻ നിർമ്മിത യുദ്ധവിമാനമാണിത്. 13 സെക്കൻഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എൻജിനുള്ള വിമാനം മൂവായിരം കിലോമീറ്റർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതാണ്.…
തിരുവനന്തപുരം. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യുവതി പങ്കെവെച്ച ചിത്രവും ഫോണ്‍ നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പോലീസ്. യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിക്കുന്നതായും യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി. നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കുറച്ച് നാളുകളായ വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് വരുവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭര്‍ത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ യുവതിയുടെ കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തിയത്. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍…
വടനാടിന്റെയും കോഴിക്കോടിന്റെയും ടൂറിസം വികസനത്തിന് ശക്തി പകരുവാൻ വയനാട് ചുരത്തിൽ റോപ് വേ വരുന്നു. ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്‌വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എംഎൽഎമാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വിവിദ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുവാൻ തീരുമാനമായി. വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്‌വേ നിർമിക്കുക. 40 കേബിൾകാറുകൾ സർവീസ് നടത്തും. 150 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമർപ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ…
സിറിയയിലും തുര്‍ക്കിയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3823 കടന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ മാത്രം 2379 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. 5383 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയാണ്. അതേസമയം സിറിയയില്‍ 1444 പേര്‍ മരിച്ചതായിട്ടാണ് വിവരം. അതേസമയം മരണ സംഖ്യ എട്ട് മടങ്ങ് വര്‍ധിക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. വൈകിട്ട് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 ആണ് അതിനു തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം.തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് വൈകിട്ട് ഭൂചലനമുണ്ടാവുന്നത്. നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ്…
കൊല്ലം. നിരവധി വിവാദങ്ങളാലാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ശമ്പള വിവാദത്തില്‍ പെട്ട ചിന്ത അത് അവസാനിക്കുന്നതിന് മുമ്പ് ഗവേഷണപ്രബന്ധത്തിലെ വിവാദത്തിലും പെട്ടു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെതിരെ പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി ചിന്ത താമസിക്കുന്നത് കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടില്‍ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി. സീസണ്‍ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി താമസിക്കുന്ന ചിന്ത 38 ലക്ഷം രൂപയാണു റിസോർട്ടിനു നൽകേണ്ടത്. ഈ തുക എവിടെനിന്നു നല്‍കിയെന്ന് അന്വേഷിക്കണം പരാതിയില്‍ ആവശ്യപ്പെട്ടു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോര്‍ട്ടിലെ 3 ബെഡ് റൂം അപ്പാര്‍ട്‌മെന്റില്‍…
ന്യൂഡല്‍ഹി. വിവാദങ്ങള്‍ക്കിടയില്‍ നിര്‍ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. പണയപ്പെടുത്തിയിരിക്കുന്ന ഓഹരികള്‍ മുന്‍കൂര്‍ പണം നല്‍കി തിരിച്ചു വാങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ് അദാനി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക്ക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് തിരികെ വാങ്ങുക. ഓഹരിവിപണിയിലെ നിലവിലെ പ്രതിസന്ധിയും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരിയുടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് നടപടിയെന്ന് അദാനി വിശദീകരിച്ചു. 1114 മില്യന്‍ ഡോളറാണ് കമ്പനി ഇതിനായി മാറ്റിവയ്ക്കുക.