Author: Updates

വേനല്‍ ആരംഭിച്ചതോടെ ഭക്ഷണത്തിനായി വനത്തില്‍ നിന്നും ആനകള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാല്‍ സ്വദേശിയായ 70 പിന്നിട്ട പളനിയും ഭാര്യ പാര്‍വതിയും ചിന്നക്കനാല്‍ എണ്‍പതേക്കറിലെ സ്വന്തം വീടിനുള്ളില്‍ കിടന്ന് ഉറങ്ങിയിട്ട് മൂന്ന് വര്‍ഷമായി. രാത്രി ഏത് സമയത്തും വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടാകും അതിനാല്‍ വീടിന്റെ ടെറസില്‍ കുടില്‍ കെട്ടിയാണ് താമസം. പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചിലര്‍ വീട് തന്നെ ഉപേക്ഷിച്ച് പോയി. ടെറസില്‍ നിര്‍മിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുടില്‍ വലിച്ച് താഴെയിടുവാന്‍ ആന ശ്രമിച്ച സംഭവങ്ങള്‍ പോലും ഉണ്ടെന്ന് ഇവര്‍ പറയുന്നു. ചിന്നക്കനാലില്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തകര്‍ത്തത് രണ്ട് വീടുകളാണ്. രാത്രി 1.30 ഓടെ മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. (റേഷന്‍ കട തകര്‍ത്ത് അരി എടുക്കുന്നതിനാലാണ് ആ ആനയ്ക്ക് അരിക്കൊമ്പന്‍ എന്ന് പേര് ലഭിച്ചത്) ഇവരുടെ വീടുകളില്‍ താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികള്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.…

Read More

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. വിഷയത്തില്‍ ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടാണെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞായറാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസില്‍ വന്ന അഭിമുഖത്തില്‍ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും ഡബ്ല്യു സി സിയെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയത്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നാണ് ഇന്ദ്രസ് അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഇന്ദ്രന്‍സ് രംഗത്തെത്തിയത്.

Read More

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വിവിദങ്ങള്‍ക്കിടെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയും എം എം ഹസ്സനും തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി ആരോപിച്ചിരുന്നു. അതേസമയം ചികിത്സ നല്‍കുന്നില്ലെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുവാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും മറ്റു ചിലരും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

Read More

ലോകത്ത് പലരും ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ബോബി എന്ന നായ. 1992-ല്‍ പോര്‍ച്ചുഗലിലെ ലീറിയയിലാണ് ബോബി ജനച്ചത്. ബോബിയുടെ ഇപ്പോഴത്തെ പ്രായം 30 വയസ്സും 266 ദിവസവുമാണ്. ഇതിലെ കൗതുകം എന്താണെന്നാല്‍ ശരാശരി നായ്ക്കളുടെ ആയുസിന്റെ ഇരട്ടിയില്‍ കൂടുതലാണ് ഇത്. ഇതാണ് ഗിന്നസ് റെക്കോര്‍ഡ് ബോബിയെ തേടി എത്തുവാന്‍ കാരണം. ബോബിയുടെ ഉടമ ലയണല്‍ കോസ്റ്റ ബോബിയുടെ ആയുസിന്റെ രഹസ്യം തുറന്ന് പറയുന്നു. സാധാരണ പോലെ ബോബിയെ ചങ്ങലയിട്ട് തളച്ചിരുന്നില്ല. ബോബി കറങ്ങി നടക്കാറുണ്ടെന്നും ധാരാളം മൃഗങ്ങളും മനുഷ്യരുമായി ഇടപെടാറുണ്ടെന്നുമാണ് ലയണല്‍ കോസ്റ്റ പറയുന്നത്. ദിവസവും ഒരു ലിറ്റര്‍ വെള്ളം കുടിക്കുന്ന ബോബി. വീട്ടിലെ ആളുകള്‍ കഴിക്കുന്ന അതേ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്.

Read More

ആധുനിക യുദ്ധ സംവിധാനങ്ങളില്‍ ഡ്രോണുകളുടെ പ്രസക്തി വലിതാണ്. യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ എല്ലാ നീക്കത്തെയും ഫലപ്രധമായി പ്രതിരോധിക്കുവാനും ശത്രുക്കളെ ഇല്ലാതാക്കുവാനും കൊലയാളി ഡ്രോളുകള്‍ ഇന്ന് എല്ലാ വന്‍ ശക്തികളും ഉപയോഗിക്കുന്നു. അതേസമയം ഇത്തരം ഡ്രോണുകളെ നേരിടുവാനുള്ള അയുധങ്ങളും വന്‍ ശക്തി രാജ്യങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ പല വന്‍ ശക്തികളും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിലാണ്. ഡ്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുവാന്‍ അമേരിക്ക മൈക്രോവേവ് ആയുധം നിര്‍മിച്ചിരിക്കുകയാണ്. സ്വന്തം വിമാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അപകടം സംഭവിക്കാതെ ശത്രുവിന്റെ ഡ്രോണ്‍ കൂട്ടത്തെ തന്നെ കൃത്യതയോടെ നശിപ്പിക്കുവാന്‍ ഈ ആയുധത്തിന് സാധിക്കും. ഇത്തരത്തില്‍ മികച്ച ആയുധം നിര്‍മിക്കുവാന്‍ യു എസ് സൈന്യം എപ്പിറസ് എന്ന കമ്പിനിക്ക് കരാര്‍ നല്‍കി എന്നാണ് വിവരം. സൈന്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് കാപ്പബിലിറ്റീസ് ആന്‍ഡ് ക്രിട്ടിക്കല്‍ ടെക്‌നോളജീസ് ഓഫിസാണ് കമ്പനിക്ക് 66.1 ദശലക്ഷം ഡോളറിന്റെ കരാര്‍ നല്‍കിയത്. യു എസ് സൈന്യം ലിയോണിഡാസ് എന്നാണ് മൈക്രോവേവ് ആയുധത്തിന് പേര് നല്‍കിയിരിക്കുന്നത്.…

Read More

പ്രസിദ്ധ ഗായിക വാണി ജയറാം ഇനി ഓര്‍മ. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പാട്ടുകള്‍ പാടിയ ഗായികയെ ശനിയാഴ്ച ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാണി ജയറാമിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്. മലയാളം, ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി ഉള്‍പ്പെടെ 20 ഓളം ഭാഷകളില്‍ 10000-ത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. കലൈവാണി എന്നാണ് മാതാപാതിക്കള്‍ നല്‍കിയ പേര്. പിന്നീട് ഹിന്ദി സിനിമകള്‍ക്കായി പാടുവാന്‍ ആരംഭിച്ചതോടെ ഭര്‍ത്താവിന്റെ പേര് കൂടെ ചേര്‍ത്ത് വാണി…

Read More

മലയാളവും തമിഴും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മാല പാർവ്വതി. കാക്കിപ്പട എന്ന ചിത്രമാണ് മലയാളത്തിൽ അഭിനയിച്ച പുതിയ ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാല പാർവ്വതി അഭിനയിച്ചിരുന്നു. ഇപ്പോഴിത തമിഴ് സിനിമയിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി മാലാ പാർവതി. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മാലാ പാർവ്വതി തിനിക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി. ഇത് എന്ന മായം എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. സിനിമ കഴിഞ്ഞതിന് പിന്നാലെ കുറെ പ്രൊഡക്ഷൻ കണ്ട്രോളർമാർ ചെന്നൈയിൽ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം.അതിന് പൈസ…

Read More

ന്യൂഡല്‍ഹി. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും എത്തുന്നു. വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇക്കുറി ബജറ്റില്‍ റെയില്‍വേ വികസനത്തിനായി 2033 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പാതഇരട്ടിപ്പിക്കല്‍, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ തുക അനുവദിച്ചത്. കേരളത്തില്‍ റെയില്‍വേ വികസനത്തിനായി അങ്കമാലി ശബരിമല പാതയ്ക്ക് 100 കോടി രൂപയും എറണാകുളം കുമ്പള പാത ഇരട്ടിപ്പിക്കലിന് 101 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും അനുവദിച്ചു. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകള്‍ എത്തിക്കും. 48 മാസത്തിനുള്ളില്‍ കേരളത്തിലെ 34 സ്‌റ്റേഷനുകളെ സംസ്‌കാരിക തനിമയോടെ നവീകരിക്കും.

Read More

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബജറ്റിലൂടെ നല്‍കിയത് ഇരുട്ടടി. സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത് ഇന്ധനവില വര്‍ധനവാണ്. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് എര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നമ്മള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വഹനത്തില്‍ നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നല്‍കുന്നുണ്ട്. ഇതിന് പുറമേ സെസ് എന്ന പേരില്‍ 25 പൈസ ഉപഭോക്താക്കളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മേടിക്കുന്നു. ഇതിന് പുറമേയാണ് രണ്ട് രൂപ അധികമായി വാങ്ങുവാന്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ദേശം നടപ്പിലാക്കുവനാണ് നീക്കം. നിലവില്‍ ഇത് എങ്ങനെ നടപ്പാക്കണമെന്ന് ഇന്ധന കമ്പനികള്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തതവരുത്തും. വെള്ളിയാഴ്ച കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 പൈസയാണ് വില. ഡീസലിന് 94.53 രൂപയും.…

Read More

ജനങ്ങളെ കൊള്ളയടിക്കുവാന്‍ കൂട്ടാവുന്ന എല്ലാ മേഖലയിലും നികുതി വര്‍ധിപ്പിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബജറ്റ്. അധിക നികുതി വര്‍ധനവിലൂടെ 2900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നേടുന്നത്. ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന പേരില്‍ വര്‍ധിപ്പിച്ചതോടെ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിക്കും എന്നുറപ്പായി. സംസ്ഥാന ബജറ്റിലൂടെ വില വര്‍ധിച്ച വസ്തുക്കളില്‍ മദ്യവും ഉള്‍പ്പെടും. ആയിരം രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് എന്ന പേരില്‍ കൂട്ടിയത്. കൂട്ടാവുന്ന എല്ലാ മേഖലകളിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. പിണറായി വിജയന്റെ ബജറ്റിലെ മറ്റൊരു വില വര്‍ധിക്കുന്ന വസ്തു വാഹനങ്ങളാണ്. ഇവയുടെ നികുതിയും കൂട്ടി. ബൈക്കിന് 100…

Read More