Author: Updates
തേങ്ങാപ്പൊങ്ങ് അഥവാ തേങ്ങാ ആപ്പിളിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നു. കേര കര്‍ഷകര്‍ക്ക് തേങ്ങാ വില 20 രൂപ ലഭിക്കുമ്പോള്‍ തേങ്ങാപ്പൊങ്ങ് വിപണിയില്‍ എത്തിച്ചാല്‍ 80 രൂപ ലഭിക്കും. ഇതാണ് തേങ്ങാപ്പൊങ്ങ് ഉത്പാദനത്തിലേക്ക് കര്‍ഷകര്‍ എത്തുവാന്‍ കാരണം. കര്‍ഷകര്‍ക്ക് കരിക്കിനും തേങ്ങായിക്കും ലഭിക്കുന്ന ലാഭത്തിലും ഇരട്ടി തേങ്ങാപ്പൊങ്ങിന് വിപണിയില്‍ ലഭിക്കുന്നുണ്ട്. ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനിലെ കേര കച്ചവക്കാരനാണ് പരീക്ഷണാര്‍ത്ഥം തേങ്ങാപ്പൊങ്ങ് വിപണിയില്‍ എത്തിച്ചത്. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരവധി പേരാണ് ഈ രംഗത്തേക്ക് എത്തുന്നത്. തേങ്ങാപ്പൊങ്ങിന് നിരവധി ഔഷധഗുണങ്ങളും ഉണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുവാനും ഹൃദ്രോഗസാധ്യതയെ കുറയ്ക്കുവാനും തെങ്ങാപ്പൊങ്ങിന് സാധിക്കും എന്നാണ് പറയുന്നത്. അമിത വണ്ണത്തെ കുറയ്ക്കുവാനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുവാനും ഇത് കഴിക്കുന്നത് മൂലം സാധിക്കും. നിത്യവും തേങ്ങാപ്പൊങ്ങ് കഴിച്ചാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുവാനും സാധിക്കുമെന്നാണ് കച്ചവടക്കാര്‍ അവകാശപ്പെടുന്നത്. 7 മുതല്‍ 8 മാസം കൊണ്ടാംണ് തേങ്ങാ മുഴുവനായും പൊങ്ങായി മാറുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന പൊങ്ങാണ് വിപണിയില്‍ എത്തിച്ച് കര്‍ഷകര്‍ ലാഭം…
ഓഹരി വിപണിയില്‍ സംഭവിച്ച വലിയ തിരിച്ചടി വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ അദാനിക്ക് വലിയ തിരിച്ചടി നേരിട്ടത്. അതേസമയം വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അദാനി അറിയിച്ചു. 2900 കോടി നിക്ഷേപം നടത്തേണ്ട പദ്ധതിക്കായി ഇതുവരെ 3600 കോടി നിക്ഷേപിച്ചുവെന്നാണ് അദാനി അവകാശപ്പെടുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 1200 കോടി നല്‍കുവാനുണ്ട്. ഇതില്‍ പുലിമുട്ടിനുള്ള 400 കോടി വൈകാതെ സംസ്ഥാനം തങ്ങള്‍ക്ക് കൈമാറും. എന്തുവന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് അദാനി ഗ്രൂപ്പ് തങ്ങളെ അറിയിച്ചെന്ന് തുറമുഖ വകുപ്പിലെ ഉന്നതന്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും തങ്ങളെ തകര്‍ക്കാനുള്ള കോര്‍പ്പറേറ്റ് നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് വടക്കന്‍ ജില്ലകളിലെ സിറ്റി ഗ്യാസ്…
ശ്രീനഗർ. തീയറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററിൽ എത്തിയത്. റിലീസ് ദിനം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയിൽ ഇപ്പോഴിത ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് കാശ്മീരിലെ തീയററ്റർ ഉടമകൾ. 32 വർഷങ്ങൾക്ക് ശേഷം കാശ്മീരിലെ തീയറ്ററുകൾ ഹൗസ് ഫുൾ ആയതിനാണ് കാശ്മീരിലെ തീയററ്റർ ഉടമകൾ ഷാരൂഖ് ഖാന് നന്ദി പറയുന്നത്. തീയറ്റർ ശൃംഖലയായ ഇനോക്‌സ് ആണ് ഷാരൂഖിന് നന്ദി അറിയിക്കുന്നത്.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചു വരുമ്പോള്‍ ആഗോള ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായി കേരളത്തില്‍ നിന്നും യു പി ഐ പേയ്‌മെന്റ് ആപ്പ്. മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ആപ്പ് ലക്ഷ്യമിടുന്നത് രാജ്യത്തെ യു പി ഐ വിപണിയില്‍ മേധാവിത്വം നേടുകയെന്നതാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രമാക്കിയാണ് പേ രൂപ് ആരംഭിച്ചത്. സുരേഷ് കുമാര്‍, വിശാല്‍ നായര്‍, മഹാദേവപ്പ എന്നിവരാണ് പേ രൂപിന്റെ സ്ഥാപകര്‍. ഡിസംബര്‍ 31നാണ് പേ രൂപ് ഔദ്യോഗികമായി ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലാണ് സ്ഥാപനം ആരംഭിച്ചതെങ്കിലും നിലവില്‍ ബംഗളൂര്‍ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ യു പി ഐ സേവനം മാത്രം നല്‍കുന്ന ആപ്പില്‍ ജൂണ്‍ മുതല്‍ ബസ്, ഫ്‌ളൈറ്റ്, ഹോട്ടല് ബുക്കിംഗ് സൗകര്യം ലഭിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരള വിപണിയില്‍ ശക്തമായ പ്രകടനം നടത്തുവാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. കേരളത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. തുടക്കത്തില്‍ കമ്പനി വലിയ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എല്ലാ ഇടപാടുകള്‍ക്കും പേ…
ലോക ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണവുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനി പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു. അഞ്ചു ശതമാനം മുതല്‍ 10 ശതമാനം വരെ വില ഇടിഞ്ഞതായിട്ടാണ് വിവരം. ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്നും അദാനി നാലാം സ്ഥാനത്തേക്ക് വീണു. കമ്പനിയുടെ പബ്ലിക് ഓഫര്‍ തുടങ്ങുവാന്‍ ഇരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. 20,000 കോടിയുടെ ഫോളോഓണ്‍ പബ്ലിക് ഓഫറാണ് നടക്കുക. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഭരണത്തിലും അക്കൗണ്ടിങ്ങിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 55,000 കോടിയാണ്. കമ്പനിയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ എത്തിയത് ഇതിന്റെ പ്രശ്‌നമാണെന്ന് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍…
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.1950 ജനുവരി 26 ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. 395 ആര്‍ട്ടിക്കിളുകളും എട്ട് ഷെഡ്യൂളുകളുമായിട്ടുള്ള ഭരണഘടനയാണ് പാര്‍ലിമെന്റ് 1950ല്‍ പാസാക്കിയത്. റിപ്പബ്ലിക് ദിനമായി ജനുവരി 26 ആകസ്മികമായി വന്നു ചേര്‍ന്നതല്ല. അതിനൊരു ചരിത്രമുണ്ട്. സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്. 1929 ഡിസംബര്‍ 29ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ് പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26 നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. 1947 വരെ ഇത് ആചരിച്ചു. പിന്നീട് ബ്രിട്ടീഷുകാര്‍ അധികാരം വച്ചൊഴിഞ്ഞ ഓഗസ്റ്റ് 15 നമ്മുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ തുടങ്ങി. കോളനി ഭരണം അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15ന് ബ്രിട്ടനില്‍ നിന്നും ഇന്ത്യ…
കൊച്ചി: ജീവിതസമ്മർദങ്ങളും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവിടുന്നതും മൂലം പുതിയ തലമുറയിൽപ്പെട്ടവർ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സർവേ ഫലങ്ങൾ. ഐടിസിയുടെ ബിസ്‌കറ്റ് ബ്രാൻഡായ സൺഫീസ്റ്റ് മോംസ് മാജിക് ഈയിടെ നടത്തിയ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. എന്നാൽ ‘അമ്മയെ ആലിംഗനം ചെയ്യുക’ എന്നത് വളരെയധികം സന്തോഷം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു എന്ന കാര്യത്തിൽ സർവേയിൽ പങ്കെടുത്തവരിലെ ഭൂരിപക്ഷം പേരും യോജിച്ചു. അമ്മമാരെ ആലിംഗനം ചെയ്യുന്ന രീതിയിൽ വർഷങ്ങൾ കഴിയുംതോറും എങ്ങനെ മാറ്റംവരുന്നു എന്നറിയാനായി ക്രൗണിറ്റുമായി സഹകരിച്ചാണ് ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഐടിസി സൺഫീസ്റ്റ് മോംസ് മാജിക് സർവേ നടത്തിയത്. കുട്ടികളായിരുന്നപ്പോഴത്തേതിനെ അപേക്ഷിച്ച്, അമ്മയെ ആലിംഗനം ചെയ്തിരുന്നത് 1995-2010നുമിടയ്ക്ക് ജനിച്ചവരിൽ (ജനറേഷൻ ഇസഡ്) 31%ഉം മില്ലേനിയലുകളിൽ (1997-1995) 33% ഉം കുറഞ്ഞു. ജോലി ചെയ്യുന്ന പ്രൊഫഷണലുകളേക്കാൾ വിദ്യാർത്ഥികളാണ് അമ്മമാരെ ആലിംഗനം ചെയ്യുന്നത്.സമ്മർദ്ദം കുറയ്ക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ പാട്ടുകേൾക്കുന്നു. ഒടിടിയിൽ വീഡിയോകൾ കാണുന്നതാണ് അടുത്ത…
ഓസ്‌കര്‍ നേടുവാന്‍ ആര്‍ ആര്‍ ആര്‍. ചൊവ്വാഴ്ചയാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പ്രഖ്യാപനം. ആര്‍ ആര്‍ ആറിന് പുറമെ ഇന്ത്യയില്‍ നിന്നും നാല് ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ചെല്ലോ ഷോ, ഓള്‍ ദാറ്റ് ബ്രീത്ത്സ്, ദി എലിഫന്റ് വിസ്പേഴ്സ് എന്നി ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ സമയം രാവിലെ 8.30 ന് യു എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സിലാണ് ചടങ്ങ്. ക്രിട്ടിക് ചോയ്സ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ആര്‍ ആര്‍ ആറിന് മികച്ച ഗാന വിഭാഗത്തിലാണ് പ്രതീക്ഷ. ഇതിലെ നാട്ടു നാട്ടു എന്ന പാട്ട് അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് മത്സരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12നാണ് ഏവരും കാത്തിരിക്കുന്ന അന്തിമ പുരസ്‌കാര പ്രഖ്യാപനം.
കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ തുടരുന്നതിനാല്‍ സംസ്ഥാന ബജറ്റില്‍ ഫീസുകളും പിഴകളും വലിയതോതില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ മൂന്നോട്ട് പോകുവാന്‍ സാധിക്കാത്ത നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കടം എടുക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് മറികടക്കുവനാണ് ഫീസുകളും പിഴയും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുവനാണ് നീക്കം. അതോടൊപ്പം മോട്ടോര്‍ വാഹന നികുതിയും കൂട്ടും. കൂടുതല്‍ വിഭവസമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ബജറ്റ് ലക്ഷ്യം മിട്ടിരുന്ന അധിക വിഭവ സമാഹരണം 602 കോടിയായിരുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറയ്‌ച്ചേക്കും. അത് പരിഹരിക്കുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. വസ്തുനികുതി, വിനോദ നികുതി, പരസ്യനികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസന്‍സ് ഫീസ് എന്നിവയില്‍ ചിലത് കൂട്ടും. വനം, പൊലീസ്, റവന്യൂ, എക്‌സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും…
സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിനത്തില്‍ അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാക്രം ദിവസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം. മുമ്പ് റോസ് ഐലന്റ് എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്ര ബോസ് ദ്വീപില്‍ ഒരുക്കുന്ന സുഭാഷ് ചന്ദ്ര ബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി പുറത്തിറക്കി. ചടങ്ങില്‍ കേന്ദ്ര മന്ത്രി അമിത് ഷായും പങ്കെടുത്തു. സ്വാന്ത്രത്തിന് ശേഷം മറന്നുകളയാന്‍ ശ്രമിച്ച നേതാജീയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയാണെന്ന് 21-ാം നൂറ്റാണ്ട് കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേര് നല്‍കുവാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ എക്കാലവും അവര്‍ ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷ പറഞ്ഞു. ജനുവരി 23 പരാക്രം ദിവസ് എന്ന പേരില്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്തമാനിലെ ഏറ്റവും വലിയ ദ്വീപിന് പ്രഥമ പരമചക്ര ജേതാവായ മേജര്‍ സോമ്നാഥിന്റെ പേരു…