Author: Updates
ഇന്ത്യയുടെ സമുദ്ര അതിര്‍ഥിയുടെ കാവലിനായി നിര്‍മിച്ച പുതിയ അന്തര്‍വാഹിനി ഐ എന്‍ എസ് വാഗിര്‍ തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. കല്‍വരി ശ്രീണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയാണ് വാഗിര്‍. സമുദ്ര പ്രതിരോധത്തില്‍ പുതിയ കാല്‍വയ്പ്പായ ഐ എന്‍ എസ് വാഗിര്‍ സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടാനുള്ള ശേഷിയുണ്ട്. ഒപ്പം ശത്രുക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുവാനും വിവരശേഖരണം നടത്തുവാനും ഈ അന്തര്‍ വാഹിനിക്ക് സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കി അതിവേഗത്തില്‍ നീക്കം തടത്തുവാന്‍ കഴിയുന്നു വാഗിര്‍ കൃത്യമായി എതിരാളികളെ ആക്രമിക്കുവാനും സാധിക്കും. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി രാജ്യത്ത് തന്നെയാണ് അന്തര്‍ വാഹിനി നിര്‍മിച്ചിരിക്കുന്നത്. മസ്ഗാവ് കപ്പല്‍ ശാലയിലാണ് ഐ എന്‍ എസ് വാഗിര്‍ നിര്‍മിച്ചിരിക്കുന്നത്. നാവികസേനയുടെ പ്രോജക്ട് 75 ന്റെ ഭാഗമായിട്ടാണ് പുതിയ അന്തര്‍വാഹിനിയുടെ നിര്‍മാണം. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഗറില്‍ അതിവേഗ ബാറ്ററി ചാര്‍ജിങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ശത്രുക്കളുടെ നീക്കങ്ങള്‍ മനസ്സിലാക്കുവാന്‍ മികച്ച സെന്‍സറുകളാണ് അന്തര്‍വാഹിനിയില്‍ ഒരുക്കിയിരിക്കുന്നത്.…
മൂന്ന് വർഷത്തിനുള്ളിൽ കൈയക്ഷര വടിവിൽ കടലാസിലേക്ക് ശാന്തടീച്ചർ പകർന്നത് ബൈബിളും ഭാഗവതവും ഖുറാനും. എന്നും എഴുത്തിന് സ്നേഹിക്കുന്നതിനാൽ അദ്ധ്യാത്മ രാമായണവും ഗുരുഗ്രന്ഥ സാഹിബും കടലാസിലേക്ക് പകർന്നെഴുതുവാനുള്ള തയ്യാറെടുപ്പിലാണ് 60 കാരിയായ ഈ റിട്ടയേഡ് അധ്യാപിക. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ബി ശാന്ത ടീച്ചർ 2018 ൽ വിരമിച്ചപ്പോൾ കൃഷിയിലേക്ക് തിരിയുവനാണ് തീരുമാനിച്ചത്. എന്നാൽ ബൈബിൾ കടലാസിലേക്ക് പകർത്തിയെഴുതിയ കന്യാസ്ത്രീയെക്കുറിച്ച് അറിഞ്ഞതാണ് ടീച്ചറെ വിത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ എത്തിച്ചു. തുടർന്ന് ബൈബിൾ എഴുതി നോക്കിയെന്നും 292 ദിവസമെടുത്ത് 3992 പേജുള്ള ബൈബിൾ എഴുതി പൂർത്തിയാക്കി എന്നും ടീച്ചർ പറയുന്നു. തുടർന്ന് 2500 രൂപ മുടക്കി ബൈബിൾ ബൈൻഡ് ചെയ്തു. സംഭവം സുഹൃത്തുക്കളോടും ബന്ധുക്കളും ഏറ്റെടുത്തതോടെ ആവേശമായി. പിന്നെ ഇംഗ്ലീഷ് ബൈബിളിന്റെ 4167 പേജുകൾ എഴുതി. അതിന് 90 പേനകളും 245 ദിവസവും. ആയിരത്തിലേറെ പേജുള്ള മഹാഭാഗവതവും 1430 പേജുള്ള വിശുദ്ധ ഖുർആൻ മലയാള പരിഭാഷയും 4555 പേജുള്ള ബൈബിളിന്റെ ഹിന്ദി പരിഭാഷയും…
കേരളത്തില്‍ ആവശ്യത്തിന് ഡ്രഗ്‌സ് ഇന്‍സ്‌പെകടര്‍മാരില്ലെന്ന് റിപ്പോര്‍ട്ട്. 2012-2013 വര്‍ഷത്തില്‍ കേരളത്തില്‍ മരുന്നുകളും സൗന്ദര്യ ഉത്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ 12,000 ആയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ 2023 ആകുമ്പോള്‍ കേരളത്തില്‍ 29,000 വില്‍പന കേന്ദ്രങ്ങളാണുള്ളത്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ 100 ലൈസന്‍സികള്‍ക്ക് ഒരു ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വേണമെന്നാണ് കണക്ക്. എന്നാല്‍ ഇത് കേരളത്തില്‍ പാലിക്കുന്നില്ല. 290 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ വേണ്ട സ്ഥാനത്ത് 47 പേര്‍ മാത്രമാണ് ഈ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് വ്യാജ മരുന്നുകളും വ്യാജ സൗന്ദര്യ ഉത്പന്നങ്ങളും വിപണി കീഴടക്കുമ്പോഴാണ് ആവശ്യത്തിന് പോലും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലാതെ ആരോഗ്യ വകുപ്പ് നിസഹായമായി നില്‍ക്കുന്നത്. അതേസമയം സംസ്ഥാനത്തെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് ആവശ്യത്തിന് വാഹനങ്ങള്‍ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 47 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് 11 വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടമാര്‍ക്ക് പരിശോധനയ്ക്ക് പോകുവാന്‍ വാഹങ്ങളില്ല. ഇടുക്കിയിലും വയനാട്ടിലും ഒരു ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.…
രാജ്യത്തിന്റെ സംസ്‌കാരവും ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സമന്വയിക്കുന്ന എന്‍ജിനീയറിംഗ് വിസ്മയമായ പുതിയ സ്മാര്‍ട്ട് പാര്‍ലമെന്റ് മന്ദിരം ഉല്‍ഘാടനത്തിനൊരുങ്ങുന്നു. ജനുവരി 31ന് ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം പുതിയ മന്ദിരത്തിലാവും നടക്കുക. തുടര്‍ന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ മന്ദിരത്തിലെ ലോക്സഭയില്‍ ബഡ്ജറ്റും അവതരിപ്പിക്കും എന്നാണ് അറിയുന്നത്. പാര്‍ലമെന്റില്‍ അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സന്‍സദ് പദ്ധതി പൂര്‍ത്തിയാവാറായി. നിയമ നിര്‍മ്മാണ പ്രക്രിയ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഐ ടി സങ്കേതങ്ങളുള്ള സ്മാര്‍ട്ട് പാര്‍ലമെന്റാണ് ഒരുങ്ങുന്നത്. മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സെക്രട്ടറിയേറ്റ്, വിവിധ കമ്മിറ്റികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വകുപ്പുകള്‍, പൗരന്മാര്‍ എന്നിവ ഒരുഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ഡേറ്റാബേസിലും കൊണ്ടുവരും. പാര്‍ലമെന്റിന് ഒറ്റ പോര്‍ട്ടലിലൂടെ ആര്‍ക്കൈവുകളിലേക്ക് വേഗത്തിലെത്താം. പാര്‍ലമെന്റിലെ ഓണ്‍ലൈന്‍ ഉള്ളടക്കം മലയാളമടക്കമുള്ള 22 പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതം. പ്രഭാഷണങ്ങളുടെ തത്സമയ പരിഭാഷ. എം…
മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ യാത്ര സംഘത്തിലെ അംഗമായിരുന്നു ഡോ. എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍. 93-ാം വയസ്സില്‍ ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം അദ്ദേഹം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ ഡോ. അങ്ക ഫൗറിനെയാണ് ജീവിത പങ്കാളിയാക്കിയത്. 1969-ല്‍ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍. തന്റെ വിവാഹ വിശേഷങ്ങള്‍ എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. അമേരിക്കയിലെ ലോസ് ആഞ്ജിലസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കാലങ്ങളായി എന്റെ പ്രണയിനിയായ ഡോ. അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തില്‍, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ജിലസില്‍ നടന്ന ചെറിയ, സ്വകാര്യചടങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ആല്‍ഡ്രിന്റെ ട്വിറ്റീനോട് നിരവധി പേരാണ് പ്രതികരിച്ചത്. ആല്‍ഡ്രിന് ജന്മദിനാശംസകള്‍ നേര്‍ന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തില്‍…
സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ജനങ്ങളെ തെറ്റായ പ്രചാരണം നടത്തുന്നവരെ നിയന്ത്രിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുവ്വനര്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ഇനി വെളിപ്പെടുത്തണം. സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും ഇനി വെളിപ്പെടുത്തേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. ഒപ്പം ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്പന്നത്തെ സംബന്ധിച്ചും പ്രമോഷന്‍ താത്പര്യങ്ങളും ലളിതമായ ഭാഷയില്‍ എല്ലാവര്‍ക്കും വ്യക്തമാകുന്ന രീതിയില്‍ വേണമെന്നാണ് നിര്‍ദേശം. 2025 എത്തുന്നതോടെ പ്രതിവര്‍ഷം 2800 കോടി രൂപയുടെ പ്രമോഷനായിരിക്കും രാജ്യത്ത് നടക്കുകയെന്നും…
2023 ആരംഭിച്ച് ആദ്യ 18 ദിവസം പിന്നിട്ടപ്പോല്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭക്ഷവിതരണ പ്ലാറ്റ് ഫോമായ സ്വിഗി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തിയ പൊറോട്ട തന്നെയാണ് പുതുവര്‍ഷത്തിന്റെ തുടക്കത്തിലും ഒന്നാം സ്ഥാനത്ത്. 18 ദിവസത്തെ കണക്ക് പ്രകാരം കേരളത്തില്‍ സ്വിഗി വിതരണം ചെയ്തത് 3.60 ലക്ഷം പൊറോട്ടയാണ്. പൊറോട്ടയ്ക്ക് ബീഫ് അല്ലെങ്കില്‍ ചിക്കന്‍ കറിയാണ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷം പ്ലേറ്റിനോട് അടുപ്പിച്ച് ബീഫ് കറിയും, ഫ്രൈയുമാണ് പതിനെട്ട് ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത്. പക്ഷിപ്പനി പടര്‍ത്തിയ ഭീതി കാരണം ചിക്കന്‍ വില്പനയില്‍ നേരിട്ട ഇടിവ് സ്വിഗിയെയും ബാധിച്ചു. എന്നാല്‍ പൊറോട്ട കഴിഞ്ഞാല്‍ ആവശ്യക്കാര്‍ കൂടുതല്‍ ചിക്കന്‍ ബിരിയാണിക്കാണ്. 1.62 ലക്ഷം ചിക്കന്‍ ബിരിയാണിയാണ് നഗരത്തില്‍ 18 ദിവസത്തിനിടെ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചത്. ലഘുഭക്ഷണത്തിനും വലിയ ഡിമാന്‍ഡാണുള്ളത്.ഐസ് ക്രീം, ഫലൂദ, ചോക്കോലാവ, കോക്കനട്ട് പുഡ്ഡിംഗ്…
മൂന്നാറില്‍ പടയപ്പ വനത്തില്‍ നിന്നും നാട്ടില്‍ എത്തി ഭീതി പടര്‍ത്തുമ്പോള്‍ ലാഭം നേടുന്നത് റിസോര്‍ട്ട് ടാക്‌സി മുതലാളിമാര്‍. സഞ്ചാരികളാണ് പടയപ്പയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതെന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പടയപ്പയെ കാണുവാന്‍ ദിവസവും രാത്രിയും പകലും എന്നു പോലും വിത്യാസമില്ലാതെ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പടയപ്പയെ കാണിക്കാം എന്ന വാഗ്ദാനത്തോടെയാണ് പല റിസോര്‍ട്ടുകളും ടാക്‌സികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പടയപ്പയ്ക്കെതിരെ പ്രകോപനം സൃഷ്ടിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മൂന്നാര്‍ കടലാര്‍ സ്വദേശിയായ ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനവും വനംവകുപ്പ് കസ്റ്രഡിയിലെടുത്തു. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കടലാര്‍ എസ്റ്റേറ്റിലെ തേയില ചെരിവില്‍ നില്‍ക്കുകയായിരുന്ന പടയപ്പയ്ക്ക് നേരെ ടാക്സി ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പ്രകോപനം സൃഷ്ടിച്ചെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ദാസന്‍ ഒളിവില്‍പോയി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിയ്ക്കും.…
എല്ലാലത്തെയും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മലയാള സിനിമ പ്രേമികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടൻ ഇന്ന് സിനിമയിൽ അത്ര സജീവമല്ല. സിനിമയിൽ സജീവമല്ലെങ്കിലും വലിയ ആരാധകർ ഇപ്പോഴും നടനുണ്ട്. ഇപ്പോഴിതാ ഹരിശ്രീ അശോകനു ലഭിച്ച നേട്ടം കണ്ട് സന്തോഷിക്കുകയാണ് ആരാധകർ. നടൻ ഹരിശ്രീ അശോകന് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബായിലെ ഇ സി എച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു അമൃതക്കും വിസ ലഭിച്ചത്.
സ്ത്രീപക്ഷ കാല്‍വയ്പുകളില്‍ കേരളം ഒരിക്കല്‍ കൂടി മാതൃകയാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിദ്യാലയത്തില്‍ എത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ഥിനികള്‍ക്കായി സര്‍ക്കാര്‍ ഹാജര്‍ നിലയില്‍ രണ്ട് ശതമാനത്തിന്റെ ഇളവാണ് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കി സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലാണ് അവധി ലഭിക്കുക. ഒപ്പം 18 വയസ്സ് തികഞ്ഞ വിദ്യാര്‍ഥിനിക്ക് 60 ദിവസത്തെ പ്രസവാവധിയും ലഭിക്കും. കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവാവധി നല്‍കിയതിന് പിന്നാലെയാണ് എല്ലാ സര്‍വകലാശാകളിലും ആര്‍ത്തവാവധിയും പ്രസാവാവധിയും അനുവധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍വകലാശാലകളിലാണ് അവധി നടപ്പാക്കുക. വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജര്‍ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. വിദ്യാര്‍ഥിനികള്‍ക്കായി ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എല്ലാ…