Author: Updates

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ടി വി ചാനലുകള്‍ സ്ഥാപിത താല്പര്യത്തിന് അനുസരിച്ച് വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതി. ഇത്തരം ചാനലുകള്‍ അവരുടെ അജണ്ട അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചില ചാനലുകളുടെ ഇത്തരം വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ എന്ത് മുന്നൊരുക്കമാണ് നടത്തുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോടും ചേദിച്ചു. രാജ്യത്തെ ചാനലുകള്‍ പരസ്പരം മത്സരിക്കുകയും ചില കാര്യങ്ങളില്‍ വൈകാരികമായി പെരുമാറുകയും ചെയ്യുന്നു. ഇവരെ നിയന്ത്രിക്കണം. ചാനലുകളുടെ മാനേജ്‌മെന്റിന്റെ താല്പര്യപ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അത്തരം പ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ സമൂഹത്തില്‍ പിളര്‍പ്പ് ഉണ്ടാക്കുകയാണെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നിയമനിര്‍മാണം നടത്തുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നിയമ നിര്‍മാണത്തിന് അമിക്കസ് ക്യൂരി സഞ്ജയ് ഹെഗ്‌ഡെയോട് കോടതി നിര്‍ദേശിച്ചു. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. കേരളത്തില്‍ ഒരു ചാനലിനെതിരെയും കേന്ദ്ര…

Read More

കാഠ്മണ്ഡു. നേപ്പാളില്‍ യാത്ര വിമാനം ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്ന് വീണ് 72 മരണം. രാവിലെ സമയം 10.33 അപകടം സംഭവിച്ചത്. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യെതി എയര്‍ലൈസിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ട്. വിമാനത്തില്‍ 15 വിദേശ പൗരന്മാരുണ്ടെന്ന് നേപ്പാളിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍ മൂന്ന് കൈ കുഞ്ഞുങ്ങളും ആറ് കുട്ടികളും ഉണ്ടായിരുന്നു. അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമെ നാല് റഷ്യന്‍ സഞ്ചാരികളും രണ്ട് കൊറിയന്‍ പൗരന്മാരും ഇറാന്‍, അര്‍ജന്റീന, ഫ്രാന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നും ഓരോ സഞ്ചാരികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം വീണതിന് പിന്നാലെ തീ കത്തിപ്പടരുകയായിരുന്നു. വിമാനം മുഴുവനായി കത്തിയമര്‍ന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് അപകടമുണ്ടാവുന്നത്. പൊഖ്റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം വലില…

Read More

വനത്തില്‍ നിന്നും വന്യമൃഗങ്ങള്‍ പുറത്തെത്തി ആക്രമണം നടത്തുന്നത് പതിവാകുകയാണ് കേരളത്തില്‍. ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിരവധി നഷ്ടങ്ങളാണ് സംഭവിക്കുന്നത്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് വയനാട്ടിലും കണ്ണൂര്‍ ആറളത്തും വനത്തില്‍ നിന്നും 10 ഓളം കടുവകള്‍ പുറത്തെത്തുവാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. സംഘത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളോ അല്ലെങ്കില്‍ പ്രായാധികൃമോ പരുക്കോ മൂലം കാട് വിട്ട് പോരുന്ന കടുവകളുമാണ് നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തുന്നത്. വയനാട് വനത്തില്‍ കടുവകള്‍ക്ക് ആവശ്യമായ ആഹാരത്തിന് കൂടുതല്‍ ഇരകള്‍ ഉള്ളതിനാലാണ് കടുവകള്‍ അധികം പുറത്ത് വരാത്തതെന്നാണ് വിവരം. വനത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ കടുവകള്‍ വനത്തിലുണ്ടെന്നും വനം വകുപ്പ് പറയുന്നു. കണ്ണൂര്‍ ആറളം ഫാമിനോട് ചേര്‍ന്ന് വനം വകുപ്പിന്റെ ഡേറ്റയില്‍ ഇല്ലാത്ത ഒരു കടുവയെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അതേസമയം നാട്ടുകാര്‍ക്ക് ഇതുവരെ ശല്യമാകാത്തതിനാല്‍ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു ആണ്‍ കടുവയുടെ കൂടെ രണ്ടോ മൂന്നോ പെണ്‍…

Read More

ശബരിമല. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍. അയ്യപ്പനെ കാണാന്‍ വ്രതനിഷ്ഠിയില്‍ കല്ലും മുള്ളം ചവിട്ടി മലകയറി എത്തിയ സ്വാമി മാരുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന സ്വാമിയേ ശരണമയ്യപ്പ വിളിയില്‍ സന്നിധാനം നിറഞ്ഞു നിന്നു. ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധന നടന്ന ശേഷം സന്ധ്യയ്ക്ക് 6.46ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പിന്നീട് രണ്ട് തവണ കൂടി മകര വിളക്ക് തെളിഞ്ഞതോടെ സന്നിധാനം ശരണം വിളികളാല്‍ നിറഞ്ഞു. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍വരവേല്‍പ്പോടെ സ്വകരിച്ചു. തുടര്‍ന്ന് സന്നിധാനത്തില്‍ എത്തിയ തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. മകരവിളക്ക് കാണുവാന്‍ സാധിക്കുന്ന എല്ലാ സ്ഥലത്തും വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ഇവിടെയെല്ലാം കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. തിരക്ക് മുന്നില്‍ കണ്ട് പോലീസ് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിരുന്നു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കിയത്.

Read More

തിരുവനന്തപുരം. കേരളത്തില്‍ നരബലി ഉള്‍പ്പെടെ നിരവധി അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തയുവാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മതപരമായ ആചാരങ്ങളെ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. കരട് ബില്‍ നിയമവകുപ്പ് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബില്‍ പഠിച്ച ശേഷം അനുമതി നല്‍കിയാല്‍ മന്ത്രിസഭ യോഗം വിഷയം ചര്‍ച്ച ചെയ്ത ശേഷം നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി നല്‍കും. ബില്ല് വിവാദമാകാതിരിക്കുവാന്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം. വിവാദമാകുന്ന കാര്യങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബില്ല് തയ്യാറാക്കുന്ന സമയത്ത് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധിച്ച് ഒഴിവാക്കുകയായിരുന്നു. തൂക്കം,അഗ്നിക്കാവടി, കുത്തിയാട്ടം എന്നി ആചാരങ്ങളെ ഒഴിവാക്കുവനാണ് നിയമ വകുപ്പിന്റെ നിര്‍ദേശം. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍…

Read More

മാളികപ്പുറം വലിയ വിജയമായതോടെ സന്നിധാനത്തിലെത്തി അയ്യപ്പനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ജനുവരി 14നാണ്. അതുപോലെ തന്നെ തന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ മേപ്പടിയാന്‍ റിലീസ് ചെയ്തതും ജനുവരി 14നാണ്. ചിത്രത്തില്‍ അയ്യപ്പനായി അഭിനയിക്കുവാന്‍ ഭാഗ്യമുണ്ടായി. ഈ ചിത്രം വലിയ വിജയമാക്കി മാറ്റിയ അയ്യപ്പനോട് നന്ദി പറയുവനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിനു പുറത്തും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് അവിടെ അവിടെ നിന്നും ലഭിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍…

Read More

മലയാളികളെ സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കുന്നത്‌ വര്‍ഷം തോറും കൂടിവരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ തേടിയാല്‍ ആരും ഞെട്ടിപ്പോകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 25 തട്ടിപ്പ് കേസുകള്‍. ഈ കേസുകളില്‍ നിന്ന് മലയാളികള്‍ക്ക് നഷ്ടമായത് 6627 കോടി രൂപ. കേരളത്തില്‍ എല്ലാ ജില്ലകളിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ കൂടുതല്‍ നടന്നിരിക്കുന്നത്. വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരയാകുന്നത് വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ് സമൂഹത്തില്‍ ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിയെ മൂന്ന് കോടി തട്ടിയതിന്റെ പേരില്‍ പിരിച്ച് വിട്ടിരുന്നു. ഇവര്‍ക്ക് ബാങ്കില്‍ സ്വര്‍ണ്ണ പണയത്തിന്റെ ചുമതലയായിരുന്നു. ഈ അവസരം മുതലാക്കി സ്വര്‍ണ്ണം ഈടു വെക്കാതെ ഇവര്‍ ബാങ്കില്‍ നിന്നും തട്ടിയത് മൂന്ന് കോടി രൂപ. എന്നാല്‍ ഇവര്‍ ഈ പണം ഉപയോഗിച്ചത് ആഡംബര ജിവിതത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ അല്ല.…

Read More

കേരള ടൂറിസത്തിന് വന്‍ കുതിപ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെ കേരളത്തെ തേടി മറ്റൊരു അംഗീകാരം. 2023- ല്‍ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളത്തെയും ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ഇന്ത്യയില്‍ നിന്നും കേരളം മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. കേരളത്തിന്റെ പ്രത്യേകതകളായ ഉത്സവങ്ങള്‍, അനുഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം കേരളത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. കേരളത്തിലെ ബിച്ചുകള്‍ കായലുകള്‍ രൂചി വൈവിദ്യം എന്നിവയും വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കന്ന കാര്യമാണ്. ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായ കുമരകത്ത് സഞ്ചാരികള്‍ക്കായുളള കനാല്‍ യാത്ര, കയര്‍പിരി, തെങ്ങ് കയറ്റം,? മറവന്‍ തുരുത്തിലെ സ്ട്രീറ്റ് ടൂറിസം പദ്ധതി, വൈക്കത്തഷ്ടമി എന്നിവയെപ്പറ്റിയും റിപ്പോട്ടില്‍ പരാമര്‍ശമുണ്ട്. മാധ്യമ പ്രവര്‍ത്തകനായ പേയ്ജ് മക് ക്ലാനാണ് കേരളം സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെ അംഗീകാരം കേരളത്തിലെ ടൂറിസം വികസനത്തിന് വലിയ…

Read More

അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോക കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ ഗൗതം അദാനി തയ്യാറെടുക്കുന്നു. നിലവില്‍ അദാനിയുടെ ആസ്തി 119 ബില്യണ്‍ ഡോളറിന്റേതാണ്. ഇലോണ്‍ മസ്‌കിന്റേത് 132 ബില്യണ്‍ ഡോളറും. ഏതാനും ആഴ്ചകള്‍ക്കുള്ളില് അദാനി മസ്‌കിനെ മറികടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നും മസ്‌ക് പിന്തള്ളപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ മസ്‌കിന് നഷ്ടമായത് 137 ബില്യണ്‍ ഡോളറാണ്. അതേസമയം അദാനിക്ക് 43 ബില്യണ്‍ ഡോളര്‍ ആസ്തില്‍ വര്‍ധിക്കുകയും ചെയ്തു. മസ്‌കിന്റെ ആസ്തിയില്‍ ഇടിവ് ഉണ്ടായാല്‍ അദാനിയുടെ മുന്നേറ്റമാകും കാണുക. അഞ്ചാഴ്ച കൊണ്ട് അദാനി മസ്‌കിനെ മറിടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബര്‍ 13ന് ഒന്നാം സ്ഥാനത്ത് നിന്നും മസ്‌കിനെ മറികടന്ന് ആഡംബര ഉത്പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ട് ഒന്നാം സ്ഥാനത്തെത്തി. അതേസമയം മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളര്‍ ഇടിവ് ഉണ്ടായതോടെ അതിവേഗം ആസ്തി നഷ്ടപ്പെടുന്നവരില്‍ ഒന്നാം സ്ഥാനം മസ്‌കിന് സ്വന്തമായി.…

Read More

നമുക്കെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ ഉയരം കൂടാറില്ല എന്നാല്‍ മൂന്ന് മാസം കൂടുമ്പോള്‍ ഉയരം കൂടുന്ന ഒരു യുവാവ് ഉണ്ട് ആഫ്രിക്കന് രാജ്യമായ ഘാനയില്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയുടെ റെക്കോര്‍ഡ് മറികടന്ന് ആ സ്ഥാനം പിടിച്ചെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് 29 കാരനായ സുലൈമാന്‍ അബ്ദുള്‍ സാലിഹ്. തന്റെ ഉയരം 9 അടി ആറ് ഇഞ്ച് എത്തിയതായി സുലൈമാന്‍ പറയുന്നു. താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഉയരം വെയ്ക്കുകയാണെന്ന് തന്റെ ഗ്രാമത്തിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്നവരുല്‍ ഏറ്റവും ഉയരം കൂടിയ വ്യക്തിയുടെ ഉയരം എട്ട് അടി 2.8 ഇഞ്ചാണ്. തുര്‍ക്കി സ്വദേശിയായ സുല്‍ത്താന്‍ കോസെനാണ് നിലവിലെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് തന്റെ പേരിലേക്ക് എത്തിക്കുവാന്‍ സുലൈമാന്‍ ശ്രമിക്കുന്നത്. സുലൈമാന് ജൈഗാന്റിസം എന്ന അസുഖം ബാധിച്ചിട്ടുണ്ടെന്നും ഇക്കാരണത്താലാണ് സുലൈമാന് അമിതവളര്‍ച്ച സംഭവിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു. എല്ലാ മാസവും ഡോക്ടറെ കാണുവാന്‍ സുലൈമാന്‍ എത്തുന്നു. ഓരോ തവണ എത്തുമ്പോഴും…

Read More