Author: Updates

നിരവധി വീഴ്ചകളും പ്രതിരോധങ്ങളും ഉയര്‍ത്തെഴുനേല്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചാണ് 2022 വിടവാങ്ങുന്നത്. കോവിഡിനെ ഫലപ്രദമായി 2022ല്‍ പ്രതിരോധിച്ചെങ്കിലും അവസാനമാസങ്ങളില്‍ കോവിഡ് ചൈനയില്‍ വീണ്ടും ഭീതി പടര്‍ത്തുകയാണ്. ആ പേടിയില്‍ ലോക രാജ്യങ്ങള്‍ വീണ്ടും അടച്ച് പൂട്ടലിലേക്കും പ്രതിരോധത്തിലേക്കും ഉള്‍വലിയുന്നു. വര്‍ഷത്തിന്റെ ആദ്യപകുതി ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും ആഗോള രാഷ്ട്രീയത്തില്‍ അതിന്റെ സ്വാധീനവും അടയാളപ്പെടുത്തി. നിരപരാധികളായ ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിലേക്കും എങ്ങും എത്താത്ത എന്നാല്‍ ആരും ജയിക്കാത്ത യുദ്ധത്തിലേക്കാണ് ഉക്രെയ്ന്‍ റഷ്യ യുദ്ധം ചെന്ന് നില്‍ക്കുന്നത്. എന്നാല്‍ ഇനിയും അവസാനിക്കാത്ത യുദ്ധത്തിന്റെ അലയൊലികള്‍ 2023 തുടരും. റഷ്യയെ സംബന്ധിച്ചടത്തോളം ആഗോള ശക്തി എന്ന നിയയില്‍ അവരുടെ തകര്‍ച്ച കൂടിയായിരുന്നു ഉക്രെയിന്‍ അധിനിവേശം. ഇരു ചെറിയ രാജ്യത്തിന് മുമ്പില്‍ പോലും പിടിച്ചുനില്‍ക്കുവാന്‍ ബുദ്ധിമുട്ടുകയാണ് റഷ്യന്‍ സേന. അതേസമയം റഷ്യന്‍ യുദ്ധം ഇന്ത്യയ്ക്ക് തുറന്ന് തന്ന അവസരങ്ങള്‍ വലുതാണ്. ലോകത്ത് ചൈനയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്ക് മതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് എണ്ണ കയറ്റുമതിയിലേക്ക്…

Read More

മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട വിഭവമാണ് ചക്ക. കേരളത്തിന്റെ പ്രിയപ്പെട്ട ചക്ക രാജ്യന്തര തലത്തില്‍ വലിയ വരുമാനം നേടി തരുന്ന അവസരങ്ങളുടെ ഖനിയാണ്. ഇത് പ്രയോചനപ്പെടുത്തുവനാണ് കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം സംരംഭകരുടെ ലക്ഷ്യം. ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുതിയ കാലത്ത് വരാനിരിക്കുന്ന അവസരങ്ങള്‍ മുന്നില്‍ കണ്ട് വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. 10 കോടിയുടെ നിക്ഷേപ അവസരമാണ് കമ്പനി തുറന്ന് വയ്ക്കുന്നത്. ഒരു വാട്‌സാപ് ഗ്രൂപ്പിലാണ് ചക്കക്കൂട്ടം ആരംഭിക്കുന്നത്. ഇവര്‍ കമ്പനി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമാണ് പിന്നിടുന്നത്. കേരള സര്‍ക്കാരിന്റെ അടക്കം വലിയ പിന്തുണയാണ് സ്ഥാപനത്തിന് ലഭിക്കുന്നത്. ചക്കക്കൂട്ടം വളര്‍ച്ചയുടെ പാതയിലാണെന്ന് സി ഇ ഒ മനു ചന്ദ്രന്‍ പറയുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അവസരങ്ങള്‍ തുറന്നിടുകയാണ് ചക്കക്കൂട്ടം. ചക്കയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തില്‍ ഒരു വില പോലൂം ലഭിക്കാതെ ചക്കകള്‍ വീണ് നശിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് ചക്കക്കുട്ടത്തിന്റെ ലക്ഷ്യം.…

Read More

കേരളത്തില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുരുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയെക്കുറിച്ചാണ് ചര്‍ച്ച. ആറാം ക്ലാസ് വിദ്യാര്‍ഥി അഗ്‌നിമിത്രയാണ് ദര്‍ശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ആ കൊച്ചു മിടുക്കി. അഗ്‌നിമിത്ര കോഴിക്കോട് സ്വദേശിനിയാണ്. ദര്‍ശന കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ഇരിക്കുമോ അതുപോലെ തോന്നുന്നത്ര പെര്‍ഫെക്റ്റ് കാസ്റ്റിങ് ആയിരുന്നു അഗ്‌നിമിത്രയുടേത്. ഓഡിഷനില്‍ തിരഞ്ഞെടുത്ത കുട്ടിക്ക് ദര്‍ശനയുമായുള്ള സാമ്യം കണ്ട് യഥാര്‍ഥ ദര്‍ശന പോലും അതിശയിച്ചുപോയി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് പറയുന്നു. കുട്ടിക്കാലത്തെ ദര്‍ശനയുടെ ചിത്രങ്ങള്‍ക്ക് ഇപ്പോഴത്തെ ദര്‍ശനയുമായി ഒരു സാമ്യവുമില്ലെന്നും കുട്ടിക്കാലത്തെ ഫോട്ടോ ആയി കാണിക്കാന്‍ അഗ്‌നിമിത്രയുടെ ഒരു ചിത്രമെടുത്തു സൂക്ഷിക്കൂ എന്നു ദര്‍ശനയോട് പറഞ്ഞെന്നും വിപിന്‍ ദാസ് പറഞ്ഞു. ജയ ജയ ജയ ജയ ഹേയുടെ ഓഡിഷന്‍ നടക്കുമ്പോള്‍ ദര്‍ശനയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടുമൂന്നു…

Read More

തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കുവാന്‍ സാധിക്കുന്നതെല്ലാം ചെയ്യുകയാണ് നേതാക്കള്‍. രാഹുല്‍ ഗാന്ധി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ്. കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചതോടെ രാജ്യത്ത് കോണ്‍ഗ്രസിന് മികച്ച അടിത്തറ ഉണ്ടായിരുന്ന കേരളത്തിലും തകര്‍ച്ചയുടെ സൂചനകള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. ഇതില്‍ നിന്നും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ കെ ആന്റണി മുദൃഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്് വച്ചത്. ന്യൂനപക്ഷ സമുദയങ്ങളെ ഒപ്പം നിര്‍ത്തിയാല്‍ മാത്രം ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തില്‍ ജയിക്കുവാന്‍ സാധിക്കില്ലെന്നായിരുന്നു എ കെ ആന്റണി പറയുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു മിച്ചു നിര്‍ത്തുവാന്‍ കോണ്‍ഗ്രസിന് സാധിക്കണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ എ കെ ആന്റണിയുടെ നിലപാടിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. കെ മുരളീധരന്‍ എം പി എ കെ ആന്റണിയെ അനുകൂലിച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍…

Read More

ന്യൂഡല്‍ഹി. ഒളിംപിക്‌സ് ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍. 2036ലെ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കോര്‍. എല്ലാമേഖലയിലും ഇന്ത്യ ലോകശക്തയായിക്കഴിഞ്ഞു കായിക മേഖലയിലും ലോക ശക്തിയാകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഒളിംപിക്‌സിനായി ഇന്ത്യയില്‍ നിന്നും 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഇതില്‍ ഒരു നഗരത്തെ ഐഒസി വേദിയായി തിരഞ്ഞെടുക്കും. 2036 ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഖത്തര്‍ എന്നി രാജ്യങ്ങളും രംഗത്തുണ്ട്. ജര്‍മനിയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ പിന്മാറി. പാരീസ്, ലൊസാഞ്ചലസ്, ബ്രിസ്‌ബെയ്ന്‍ എന്നിവയാണ് അടുത്ത മുന്ന് ഒളിംപിക്‌സുകളുടെ വേദികള്‍. പാരീസ് ഒളിംപിക്‌സ് 2024ലും ലൊസാഞ്ചലസ് ഒളിംപിക്‌സ് 2028ലും ബ്രിസ്‌ബെയ്ന്‍ ഒളിംപിക്‌സ് 2032ലുമാണ് നടക്കുന്നത്. അതേസമയം ഇന്ത്യയുടെ ഗുജറാത്ത് ഒളിംപിക്‌സ് വേദിയായി ഉയര്‍ത്തിക്കാട്ടുവനാണ് സാധ്യത.അങ്ങനെയെങ്കില്‍ അഹമ്മദാബാദിലെ മൊട്ടേര സ്‌പോര്‍ട്‌സ് കോംപ്ലക്‌സാകും പ്രധാന വേദി. അതേസമയം ഖത്തര്‍ ലോകകപ്പ് പോലെ വലിയ ഒരു ഉത്സവം ഇന്ത്യയിലും ഉടന്‍ നടക്കുമെന്ന്…

Read More

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യരുടെ പൂര്‍വികര്‍ സമുദ്രം കടന്നു പോയിട്ടുണ്ടാവുമോ എന്നത് ശാസ്ത്ര ലോകത്തെ വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിലെ ഏജിയന്‍ ദ്വീപുകളിലേക്ക് മനുഷ്യ പൂര്‍വികര്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള പഠനങ്ങള്‍ പുതിയ അറിവുകളാണ് നല്‍കുന്നത്. ക്വാട്ടേര്‍നറി ഇന്റര്‍നാഷണലിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതു രീതിയിലായിരിക്കും മനുഷ്യ പൂര്‍വികര്‍ മഹാ സമുദ്രങ്ങള്‍ താണ്ടിയിരിക്കുക എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് ഗവേഷകര്‍ പഠനം ആരംഭിച്ചത്. അന്ന് നൂറുകണക്കിന് പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ബോട്ടുകള്‍ മനുഷ്യപൂര്‍വികര്‍ നിര്‍മിക്കാന്‍ സാധ്യതയില്ല. മരംകൊണ്ടുളള ചെറു വള്ളങ്ങളാണെങ്കില്‍ അവയില്‍ മഹാസമുദ്രങ്ങള്‍ താണ്ടുകയെന്നത് അസാധ്യവുമാണ്. എല്ലുകൊണ്ടും കല്ലുകൊണ്ടും മനുഷ്യപൂര്‍വികര്‍ നിര്‍മിച്ച പല ആയുധങ്ങളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധിച്ചാണ് അന്ന് ഏതു രീതിയിലുള്ള നിര്‍മാണങ്ങളാവും അവര്‍ നടത്തിയിട്ടുണ്ടാവുകയെന്ന് ഗവേഷകര്‍ ഊഹിച്ചെടുക്കുന്നതെന്ന് ഗ്രീസിലെ പാട്രാസ് സര്‍വകലാശാലയില്‍ നിന്നുള്ള ഭൗമശാസ്ത്രജ്ഞനായ ജോര്‍ജ് ഫെറെന്റിനോസ് പറയുന്നു. ഇന്ന് ഏജിയന്‍ ദ്വീപുകള്‍ ലോകത്തെ…

Read More

മലയാളികള്‍ക്കിടയില്‍ വിത്യസ്തത കൊണ്ട് ശ്രദ്ധനേടിയ നടനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പലതും രസകരമായി കണ്ട് തീര്‍ക്കുവാന്‍ കഴിയുന്നതാണ്. എന്നല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ട അഭിമുഖം ആരുടെതാണെന്ന് അറിയുവാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ട്. ഇതിനെക്കുറിച്ചും ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും വിമാനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ധ്യാനിന്റെ ഇന്റര്‍വ്യൂവാണ് താന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോളുകളും മറ്റും തനിക്ക് ഫീല്‍ ചെയ്യാറില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ആളുകളെ എന്‍ജോയ് ചെയ്യിക്കാന്‍ വേണ്ടിയാണല്ലോ നമ്മള്‍ ഇതൊക്കെ ചെയ്യുന്നതെന്നും. സാന്റാക്ലോസും നിങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ, ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് തൊപ്പിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പെണ്‍കുട്ടികളോട് ചോദിച്ചു. കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി…

Read More

ന്യൂഡല്‍ഹി. ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ വില പുറത്തുവിട്ടു. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വാക്സിന്റെ വില. വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ജനുവരി അവസാന വാരത്തിലാണ് വാക്സിന്‍ പുറത്തിറക്കുക. വാക്സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും. 18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്‍കോവാക് എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു. 18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഇന്‍കോവാക് എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

Read More

ലേലം വിളി പലപ്പോഴും വലിയ ആവേശം ഉണ്ടാക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു സംഭവമാണ് പരിവര്‍ത്തനമേടില്‍ സംഭവിച്ചത്. ക്ലബ് പുനരുജ്ജീവിപ്പിക്കാന്‍ പൂവന്‍കോഴിയെ ലേലത്തിനു വച്ചപ്പോള്‍ 10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയില്‍. പരിവര്‍ത്തനമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ പി എസ് എന്ന ക്ലബ് പുനരാരംഭിക്കാന്‍ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോര്‍ഡ് തുകയിലെത്തിയത്. നാട്ടുകാരനായ ആലുങ്കല്‍ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തില്‍ പിടിച്ചത്.

Read More

പി ജയരാജന്‍ സി പി എമ്മില്‍ ഇ പി ജയരാജനെതിരെ നടത്തിയ ആരോപണം ഏറ്റെടുത്ത് ബി ജെ പിയും കോണ്‍ഗ്രസും. ഇ പിജയരാജന്‍ അനധികൃതമായി സ്വത്ത് സംമ്പാദിച്ചുവെന്നാണ് പി ജയരാജന്റെ ആരോപണം. ഇ പി ജയരാജന്റെ മകനും ഭാര്യയ്ക്കും നേരിട്ട് നിക്ഷേപമുള്ളതാണ് കണ്ണൂര്‍ മൊറാഴിയില്‍ പ്രവര്‍ത്തിക്കുന്ന വൈദേകം റിസോര്‍ട്ടില്‍. സി പി എമ്മിന് തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തില്‍ സി പി എമ്മുകാര്‍ അഴിമതി നടത്തുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അതേസമയം സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടിയില്‍ മുഖ്യമന്ത്രിയെ തന്നെ ഉന്നമിട്ടുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കുവനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. തുടര്‍ ഭരണത്തിന്റെ ജീര്‍ണതയാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആരോപണങ്ങളില്‍ പ്രതികരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഇനി അങ്ങോട്ട് ഭരണം…

Read More