Author: Updates

ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയനായ നടനാണ് നകുല്‍. നകുല്‍ നടി ദേവയാനിയുടെ സഹോദരനാണ്. ബോയ്‌സിന് ശേഷം നിരവധി ചിത്രങ്ങളാണ് നകുലിനെ തേടിയെത്തിയത്. പിന്നീട് നായകനാകുവാന്‍ അദ്ദേഹം തടിയും കുറച്ചു. നിരവധി മിച്ച സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകുവാന്‍ നകുലിന് സാധിച്ചില്ല. 2016-ല്‍ ആയിരുന്നു നകുല്‍ വിവാഹം കഴിച്ചത്. അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രുതിയെയാണ് നകുല്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന കൂട്ടത്തിലാണ് ശ്രൂതി. ഒരു അഭിമുഖത്തില്‍ ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും ശ്രൂതി തുറന്ന് പറയുന്നു. തന്റെ മക്കള്‍, നിലവിലെ സ്ത്രീകളുടെ മാനസികാവസ്ഥ, സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍, മുലയൂട്ടുമ്പോള്‍ സ്ത്രീകളെ തെറ്റായ വീക്ഷണകോണില്‍ കാണുന്നത് എന്നിവയെക്കുറിച്ചുള്ള ശ്രുതിയുടെ ആശങ്കകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹം കഴിഞ്ഞ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ അവരുടെ ശമ്പളം മാതാപിതാക്കള്‍ക്ക് കൊടുക്കണോ, അമ്മായിയമ്മയ്ക്ക് കൊടുക്കണോ…

Read More

ബിഗ്‌ബോസിന്റെ തമിഴ് പതിപ്പില്‍ നിന്നും കമല്‍ഹാസന്‍ പിന്മാറുന്നു. നിലവില്‍ ബിഗ്‌ബോസ് സീസണ്‍ 6 നടക്കുകയാണ്. സിനിമയില്‍ തിരക്കുകള്‍ കൂടിയതാണ് പിന്മാറ്റത്തിന് കാരണം. നിലവില്‍ 200 കോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിലാണ് കമല്‍ അഭിനയിക്കുന്നത്. അടുത്തിടെ വിക്രം സിനിമയുടെ തിരക്കുകളില്‍ പെട്ടപ്പോഴും കമല്‍ ബിഗ്‌ബോസില്‍ നിന്നും പിന്മാറിയിരുന്നു. 2023 ജനുവരിയില്‍ നടക്കുന്ന ബിഗ് ബോസ് തമിഴിന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം അദ്ദേഹം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വിവരം. അതേസമയം ബിഗ് ബോസിന്റെ കുറഞ്ഞ് വരുന്ന സ്വീകാര്യതയും പിന്മാറ്റത്തിന് കാരണമാണെന്നാണ് പുറത്ത് വരുന്ന വിവരം. അതിനാല്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുവാനും കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യുവാനും കമല്‍ ആഗ്രഹിക്കുന്നു. കമല്‍ ഇടവേള എടുത്ത സമയത്ത് ഷോയില്‍ എത്തിയത് സിമ്പുവാണ്. അതേസയമയം കമല്‍ഹാസന്‍ പിന്മാറുന്നത് ഒഴിവാക്കുവാന്‍ സീസണ്‍ 7ല്‍ പ്രതിഫലമായി കൂടുതല്‍ പണം നല്‍കാന്‍ സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമകളിലേക്ക് തിരികെ പോകുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായി അദ്ദേഹവുമായി…

Read More

ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ബി എഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് എല്ലാവരും കനത്ത ജാഗ്രതപുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാജ്യത്ത് കോവിഡ് ഭീതി വസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കുവാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേകം സംവിധാനം ഒരുക്കും. ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ ഓക്‌സിജന്‍ പ്ലാറ്റ്, വെന്റിലേറ്ററുകള്‍ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ മാസ്‌ക് കര്‍ശനമാക്കുന്ന കാര്യത്തിവല്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ചൈനയില്‍ ആശങ്ക പടര്‍ത്തുന്ന കോവിഡ് വകഭേദമായ ബി എഫ് 7-ന്റെ നാല് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ…

Read More

ന്യൂഡല്‍ഹി. കോവിഡ് കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി ജങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാണ് ഐഎംഎ നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ വീണ്ടും പാലിച്ചുതുടങ്ങണമെന്നാണ് ഐ എം എ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐ എം എയുടെ നിര്‍ദേശത്തില്‍ പറയുന്നു. വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്ട്രീയ, സാമൂഹിക യോഗങ്ങളില്‍ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകള്‍ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും വേഗം കുത്തിവയ്പ്പെടുക്കണം ഐഎംഎ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അതിനാല്‍ ആരും പരിഭ്രാന്തരാ കേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാല്‍ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന്…

Read More

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്മാര്‍ട്ട് വൈദ്യൂതി മീറ്റര്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധവുമായി കെ എസ് ഇ ബിയിലെ ഇടത് യൂണിയന്‍. ജനങ്ങള്‍ക്ക് ഇത് അധിക ബാദ്ധ്യതയാകുമെന്ന് പറഞ്ഞാണ് ഒരു വിഭാഗം കെ എസ് ഇ ബി ജീവനക്കാര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഉടനീളം നടത്തുന്ന പദ്ധതിയെ കേരളത്തില്‍ നടത്തില്ലെന്ന വാശിയിലാണ് ചില സംഘടനകള്‍ എന്നതാണ് സത്യം. അതേസമയം ജനങ്ങള്‍ക്കും കെ എസ് ഇ ബിക്കും ഒരു പോലെ ഗുണകരമാകുന്ന പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കെ എസ് ഇ ബി ജീവനക്കാരോട് ചോദിക്കുന്നത്. കെ എസ് ഇ ബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പായാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള സര്‍ക്കാരിന് 8000 കോടിയുടെ വായ്പ ലഭിക്കുവാന്‍ ഇത് കാരണമാകും ഇതിലാണ് സര്‍ക്കാരിന്റെ നോട്ടം. അതേസമയം ജനങ്ങളുടെ സംശയങ്ങളും വലിയ തോതില്‍ കൂടുന്നുണ്ട്. സ്മാര്‍ട്ട് വൈദ്യുതി മീറ്ററിന് അടുത്തറിയാം കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്നത് ഇലക്ട്രോ മെക്കാനിക്കല്‍ വിഭാഗത്തില്‍…

Read More

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ രണ്ട് പേരാണ് ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും. അരുവരും ഒന്നിച്ചും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം മുഞ്ജു വാര്യര്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ സിനിമയില്‍ ആ സമയത്ത് മഞ്ജുവും ദിലീപും തമ്മില്‍ മത്സരം ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി. പുറത്ത് നിന്ന് നോക്കുമ്പോള്‍ തോന്നുന്നും ഇത്തരം മൈന്‍ഡ് സെറ്റ് ആണോ കലാകാരന്‍മാര്‍ക്ക് എന്ന്. എന്നാല്‍ ഇത് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ക്യാപ്റ്റന്‍ സംവിധായകന്‍ ആണ് അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സില്‍ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്’ ‘നമ്മള്‍ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തില്‍ അവരെന്താണോ മനസ്സില്‍ കാണുന്നത് അത് നമ്മള്‍ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്നെയുള്ളു. ഗിവ് ആന്റ് ടേക്ക് ആണ് സിനിമയില്‍ എപ്പോഴും ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം…

Read More

ആശങ്ക പടര്‍ത്തി ചൈനയില്‍ അതിവേഗത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി എഫ്- 7 പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് അതിരൂക്ഷമായതോടെ ഇന്ത്യയിലും യു എസിലും അടക്കം പ്രതിരോധ നടപടികള്‍ ശക്തമാക്കി. അതേസമയം ഇന്ത്യയിലും അമേരിക്കയിലും അടക്കം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് വിവരം. പ്രതിരോധം ശക്തമാക്കുന്നതോടെ കോവിഡിനെ ചെറുക്കുവാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിലയത്തിന്റെ വിലയിരുത്തല്‍. ചൈനയില്‍ കോവിഡ് പടരുന്നതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക. എന്നാല്‍ ഇങ്ങനെ നടത്തുമ്പോള്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ യാത്രക്കാരെ എല്ലാം പരിശോധിക്കും. തുടര്‍ന്ന് കോവിഡ് ബാധിച്ചവരെ നിരീക്ഷണത്തിലാക്കുവനാണ് തീരുമാനം. പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് ഇന്‍സാകോഗ് ലാബുകളിലേക്ക് അയക്കുവാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിക്കണമെന്നും മുതിര്‍ന്ന പൗരന്‍മാര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നുമാണ് നിര്‍ദേശം. ഗുജറാത്തില്‍ യു എസില്‍ നിന്ന് എത്തിയ…

Read More

സ്വപ്‌നത്തില്‍ പോലും ഒരു വീട് നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്ന് കണ്ണന്‍ കരുതിയിരുന്നില്ല. തന്റെ ജീവിതത്തിലെ എല്ലാ സ്വപനങ്ങളെയും ഇല്ലാതിക്കി കൊണ്ടായിരുന്ന കണ്ണന് അപകടത്തില്‍ തന്റെ ഇടതുകാല്‍ നഷ്ടമായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ കണ്ണന്‍ തന്റെ സ്വപ്‌നങ്ങളിലേക്ക് നടന്ന് കയറുമ്പോഴായിരുന്നു പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചത്. എന്നാല്‍ ഇന്ന് ചക്രക്കസേരയില്‍ ഇരുന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുകയാണ് കണ്ണന്‍. സ്വപ്‌നത്തില്‍ പോലും തനിക്ക് സ്വന്തമാക്കുവാന്‍ സാധിക്കില്ലെന്ന്‌ കരുതിയ വീട് നിര്‍മിച്ച് നല്‍കിയ സമീറ ടീച്ചര്‍ക്ക് വേണ്ടി അയ്യപ്പനോട് പ്രാര്‍ഥിക്കുവാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്നും കണ്ണന്‍ മലപ്പുറത്ത് എത്തിയത്. മലപ്പുറത്ത് എത്തിയ ശേഷം വിവിധ ജോലികള്‍ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയിലായിരുന്നു അപകടം. അപകടത്തിന് ശേഷം ഇടതുകാല്‍ നഷ്ടപ്പെട്ടുകയും വലതുകാലിന്റെ സ്വീധീനം കുറഞ്ഞു. ഇപ്പോള്‍ എടവണ്ണപ്പാറയില്‍ ലോട്ടറി ടിക്കറ്റ് വില്‍പനാണ് ജോലി. ഭാര്യയ്ക്കും നാല് മക്കള്‍ക്കും ഒപ്പം മുമ്പ് ഷെഡിലായിരുന്നു കണ്ണന്‍ താമസിച്ചിരുന്നത്. കണ്ണന്റെ ദുരിതങ്ങള്‍ കണ്ട് കൊണ്ടോട്ടി സര്‍ക്കാര്‍ കോളേജിലെ അധ്യാപിക എം പി…

Read More

കേരളത്തില്‍ വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രകൃതിജന്യമായ ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. ചെറു ശിലായുഗ സംസ്‌കാര കാലഘട്ടത്തിലാണ് എടക്കല്‍ ഗുഹകളില്‍ ഇപ്പോള്‍ കാണുന്ന ശിലാലിഖിതങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ ലഭിച്ചതില്‍ ഏറ്റവും പഴയ ശിലലിഖിതവും എടക്കല്‍ ഗുഹകളിലേതാണ്. മനുഷ്യനിര്‍മിതമല്ലാത്ത ഈ ഗുഹ സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലാണ്. അമ്പുകുത്തി മലയില്‍ രണ്ട് പാറകള്‍ക്ക് ഇടയില്‍ രൂപപ്പെട്ട വിള്ളലുകള്‍ക്ക് മുകളില്‍ വീണകൂറ്റന്‍ പാറയാണ് ഗുഹയെ സൃഷ്ടിച്ചത്. കേരളത്തില് ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. എടക്കല്‍ ഗുഹയില്‍ ലോക ചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്നതും പില്‍ക്കാലത്ത് രേഖപ്പെടുത്തിയ ലിപികളും ഇവിടെ കാണുവാന്‍ സാധിക്കും. 1901-ല്‍ മലബാറിലെ ജില്ലാ പോലീസ് മേധാവിയായിരുന്ന എഫ് ഫോസെറ്റാണ് എടക്കല്‍ ഗുഹകളെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ആദിവാസികളുടെ സഹായത്തോടെ കാടുവെട്ടി തെളിച്ച് ഫോസെറ്റ് എടക്കല്‍ ഗുഹയില്‍ എത്തി പഠനം നടത്തിയിരുന്നു.

Read More

ലോകകപ്പ് ആവേശം കെട്ടടങ്ങുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വന്ന ഒരു ചോദ്യമാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ദീപിക പദുകോണ്‍ എങ്ങനെയാണ് ഖത്തറില്‍ നടന്ന ഫിഫി ലോകകപ്പ് മത്സരത്തില്‍ ട്രോഫി അനാവരണം ചെയ്തതെന്ന്. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനകരമായ ഒരു നിമിഷം തന്നെയായിരുന്നു അത്. എന്നാല്‍ എങ്ങനെയാണ് ദീപിക പദുകോണ്‍ ഇവിടെ എത്തിയതെന്നാണ് എല്ലാവര്‍ക്കും സംശയം. ഖത്തറോ ഫിഫയോ ക്ഷണിച്ചിട്ടല്ല ദീപിക പതുക്കോണ്‍ ലോകകപ്പ് വേദിയില്‍ എത്തിയത്. സാധാരണയായി പിന്തുടുന്ന രീതികള്‍ ഉണ്ട് ട്രോഫി അനാവരണം ചെയ്യുന്നതിന്. ഒന്നാമതായി മുമ്പ് ലോകകപ്പ് നേടിയ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കണം. രണ്ടാമതായി ലോകകപ്പ് കൊണ്ടുവരുന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അയിരിക്കും. 2010-ല്‍ ലോകകപ്പ് നേടിയത് സ്‌പെയിനായിരുന്നു. സ്‌പെയിനിനെ നയിച്ച കാസില്ലസ് ആണ് ദിപിക പദുകോണിനു ഒപ്പം എത്തിയ മറ്റൊരു വ്യക്തി. ലൂയിസ് വ്യൂട്ടന്‍ എന്ന ലോകപ്രശസ്ത ബ്രാന്‍ഡാണ് പെട്ടി സ്‌പോണ്‍സര്‍ ചെയ്തത്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദീപിക. അങ്ങനെയാണ് ദീപികയും ലോകകപ്പ്…

Read More