Author: Updates

തിരുവനന്തപുരം. ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന മേഖലയോട ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേ ബുദ്ധിമുട്ടിലാക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമാണ് ബഫര്‍സോണ്‍ ഏര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ബഫര്‍സോണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ഭൂപടം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന മേഖലയോട് ചേര്‍ന്നുവരുന്ന കൃഷിയിടങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. ജനവാസ കേന്ദ്രങ്ങളിലെ ഉള്‍പ്പടെ പരിശോധനകള്‍ നടത്തിയ ശേഷമെ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കു. അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രചാരണങ്ങളെയും അദ്ദേഹം തള്ളികളഞ്ഞു. സുപ്രീംകോടതി നിര്‍ദേശിച്ച ബഫര്‍സോണ്‍ പ്രദേശങ്ങളില്‍ കേരളത്തില്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണെന്ന് കോടതിയില്‍ തെളിയിക്കുന്നതിനാണ് എല്ലാ നിര്‍മാണവും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതില്‍ കര്‍ഷകര്‍ക്കും താമസക്കാര്‍ക്കും യാതൊരു ആശങ്കയും വേണ്ടതില്ലെന്നും അദ്ദേഹം…

Read More

ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹം കൊണ്ട് സ്വന്തം നാനോ കാര്‍ ഹെലികോപ്റ്റര്‍ രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് ഉത്തരപ്രദേശ് അസംഗഢ് സ്വദേശിയായ സല്‍മാന്‍. നാനോ കാറിനെ ഹെലികോപ്റ്ററിന്റെ പൂരത്തിലേക്ക് മാറ്റിയെങ്കിലും പറക്കുവാന്‍ ഈ വാഹനത്തിന് സാധിക്കില്ല. എന്നാല്‍ ഹെലികോപ്റ്റര്‍ കാറില്‍ സഞ്ചരിക്കമ്പോള്‍ ഓര്‍ജിനല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന അനുഭൂതിയാണ് ലഭിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു. സല്‍മാന്‍ ഒരു മരപ്പണിക്കരാനാണ്. സല്‍മാന്‍ കാറിനെ റോഡില്‍ ഓടുന്ന ഹെലികോപ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. നാല് മാസം കൊണ്ട് മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മാണം നടത്തിയത്. പൊതുജനങ്ങള്‍ കാര്‍ കാണുവാന്‍ എത്തുന്നുണ്ടെന്നും ഇത് വലിയ സന്തോഷമാണ് തരുന്നതെന്നും സല്‍മാന്‍ പറയുന്നു. അതേസമയം കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാരിതയാണ്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് തന്റെ കാറില്‍ ആകാശത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്ന അനുഭൂതി നല്‍കുവാന്‍ സാധിക്കുമെന്നും സല്‍മാന്‍ പറയുന്നു. ഈ വാഹനം പൂര്‍മായും സുരക്ഷിതമാണെന്നാണ് സല്‍മാന്‍ പറയുന്നത്.

Read More

കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെവന്നപ്പോള്‍ രാജ്യത്തിന് നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. വായ്പ എടുത്ത് മുങ്ങിയ 50 പ്രമുഖരുടെ വിവരങ്ങളാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ലോക്‌സഭയെ അറിയിച്ചത്. ഗീതാഞ്ജലി ജെംസ് ഉടമ മെഹല്‍ ചോക്‌സിയാണ് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ മുന്നില്‍. റിസര്‍വ് ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ലോക്‌സഭയില്‍ വെച്ചത്. 7,848 കോടിയാണ് മെഹല്‍ ചോക്‌സി തിരിച്ചയ്ക്കുവാന്‍ ഉള്ളത്. ഇറ ഇന്‍ഫ്ര 5,879 കോടിയും റെയ്‌ഗോ അഗ്രോ 4,803 കോടിയും വായ്പ കുടിശിക വരുത്തിയിട്ടുണ്ട്. തിരിച്ചടയ്ക്കുവാന്‍ ആസ്തികള്‍ ഉണ്ടായിട്ടും മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത്. കോണ്‍കാസ്റ്റ് സ്റ്റാല്‍ ആന്‍ഡ് പവര്‍ 4,596 കോടിയും, എ ബി ജി ഷ്പ്യാര്‍ഡ് 3,708 കോടി, ഫ്രോസ്റ്റ് ഇന്റര്‍നാഷനല്‍ 3,311 കോടി, വിന്‍ഡ്‌സം ഡയമണ്ട്‌സ് 2,931 കോടി, റോട്ടോമാക് ഗ്ലോബല്‍ 2,893 കോടി, കോസ്റ്റല്‍ പ്രൊജക്ട്‌സ് 2,311 കോടി, സൂം ഡവലപ്പേഴ്‌സ് 2,147 കോടിയും വായ്പ കുടിശിക…

Read More

ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ സ്ഥാനം ഏറ്റത്തോടെ നിരവധി മാറ്റങ്ങളാണ് കമ്പിനിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളിയായ ടെസ്ല എന്‍ജിനീയര്‍ ഷീന്‍ ഓസ്റ്റിനെ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിന്റെ തലപ്പത്ത് നീയമിച്ചു. കൊല്ലം തങ്കശ്ശേരി സ്വദേശിയായ ഷീന്‍ ടെസ്ലയുടെ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായിരുന്നു. ട്വിറ്ററിന്റെ തലപ്പത്തുള്ള ഏക ഇന്ത്യക്കാരനും നിലവില്‍ ഷീന്‍ ആയിരിക്കും. കമ്പനിയുടെ ഡേറ്റ സെന്ററുകള്‍ അടക്കം എല്ലാത്തരം സുപ്രധാന സങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഷീനിനാണ്. ഐ ടി സിയില്‍ 2003-ല്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ടെസ്ലയിലേക്ക് എത്തുന്നത്. ടെസ്ലയുടെ ഓട്ടോപൈലറ്റ് വിഷന് വേണ്ടിയുള്ള ലേണിങ് പ്ലാറ്റ്‌ഫോം, ഡേറ്റ സെന്റര്‍ ഡിസൈന്‍ എന്നിവയുടെ ചുമതല ഷീനിനായിരുന്നു. പിന്നീട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് തന്റെ കരിയര്‍ മാറ്റിയ ഷീന്‍ എയര്‍ബസിലും ജോലി ചെയ്തു. തുടര്‍ന്ന് വീണ്ടും ടെസ്ലയില്‍ എതിരിച്ച് എത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ ഷീന്‍ ഓസ്റ്റിന്‍ സഖറിയയുടെയും അഡലീന്‍ ഓസ്റ്റിന്റെയു മകനാണ്. അതേസമയം ട്വിറ്ററിന്റെ സി…

Read More

ലോകത്ത് എണ്ണ ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യം എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എണ്ണ കയറ്റുമതി ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. യുക്രെയിനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ഇതോടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്നത് കോടികളാണ്. ഒരേ സമയം റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യ ലഭിച്ച അവസരം ഉപയോഗിക്കുകയായിരുന്നു. അമേരിക്കയുടെ ഭീഷണി മറികടന്നാണ് ഇന്ത്യ റഷ്യന്‍ എണ്ണ രാജ്യത്തേക്ക് എത്തിച്ചത്. യുക്രെയിന്‍ യുദ്ധത്തില്‍ തളര്‍ന്ന് നിന്ന റഷ്യയ്ക്ക് ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങിയത് ലാഭമാണ് ഉണ്ടാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് റഷ്യ വിപണി വിലയിലും കുറഞ്ഞ നിരക്കിലാണ് എണ്ണ നല്‍കിയത്. യുദ്ധം ആരംഭിച്ചശേഷം റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത്. എന്നാല്‍ വിലകുറഞ്ഞ് ലഭിക്കുന്ന എണ്ണ രാജ്യത്ത് ഉപയോഗിക്കുക മാത്രമല്ല അത്…

Read More

ന്യൂഡല്‍ഹി. ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലിലാണ് പി ടി ഉഷയും ഇടം നേടിയത്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അംഗികാരം നോമിനേറ്റഡ് അംഗത്തിന് ലഭിക്കുന്നത്. പി ടി ഉഷയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് പി ടി ഉഷ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പി ടി ഉഷയാണ്. ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു.

Read More

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ജി ഡി പിയിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയെന്ന് കണക്കുകള്‍. 4 ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതോടെ യൂട്യൂബ് ചാനലുകളിലൂടെ താരങ്ങളായ നിരവധി പേരാണ് രാജ്യത്തുള്ളത്. വിത്യസ്തമായ സര്‍ഗാത്മക കഴിവുകളാണ് ഇവര്‍ ചാനലിലൂടെ അവതരപ്പിക്കുന്നത്. ഇതെല്ലാം രാജ്യത്തെ ജനകീയവുമാണ്. വിത്യസ്തമായ ആശയങ്ങള്‍ക്കൊണ്ട് ലക്ഷക്കണക്കിന് പേരാണ് യുട്യൂബ് ചാനലുകള്‍ നിത്യവും കാണുന്നത്. യാത്ര, ഭക്ഷണം, സംഗീതം, ഗെയിമിങ് സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് യൂട്യൂബ് ചാനലുകളിലെ പ്രധാന വിഷയങ്ങള്‍. എന്നാല്‍ ഇതിലും മനോഹരമായി വിഷയങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചാനലുകളും നിരവധിയാണ്. ഓഹരി വിപണിയും സാമ്പത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ രാജ്യത്തെ എല്ലാ ഭാഷകളിലും ജനപ്രീയ വിഷയമാണ്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരുവനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. അതേസമയം ടി വി കണുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്.

Read More

കോടിക്കണക്കിന് വര്‍ഷത്തിന് ശേഷം നമ്മുടെ ഈ കൊച്ചു ഭൂമി എങ്ങനെ അവസാനിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നടക്കുവാന്‍ ഇരിക്കുന്ന ഒരു കൂട്ടിയിടിയുടെ സൂചനകള്‍ ലഭിച്ചതോടെയാണ് ഭൂമിയുടെ അന്ത്യത്തെക്കുറിച്ചും വ്യക്തത വരുത്തുവാന്‍ ശാസ്ത്ര ലോകത്തിന് സാധിച്ചത്. അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഭൂമിയില്‍ നിന്നും 2600 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 1658 എന്ന ഗ്രഹത്തെ നിരീക്ഷിച്ച ഗവേഷകരാണ് ഭൂമിയുടെ അവസാനത്തെക്കുറിച്ചുള്ള പ്രവചനം നടത്തുന്നത്. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് ഉപയോഗിച്ചാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തെ കണ്ടെത്തിയത്. 2009 ലാണ് കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് വിക്ഷേപിച്ചത്. മൂന്ന് ദിവസത്തില്‍ താഴെ മാത്രാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തിലെ ഒരു വര്‍ഷം. നമ്മുടെ വ്യാഴ ഗ്രഹത്തിന്റെ പേരിലാണ് കെപ്ലര്‍ 1658 ബി അറിയപ്പെട്ടുന്നത്. ഓരോ വര്‍ഷവും ഗ്രഹം 131 മില്ലി സെക്കന്‍ഡുകള്‍ വെച്ച് അതിന്റെ നക്ഷത്രത്തോട് അടുക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ നിരക്കില്‍ നക്ഷത്രത്തോട് അടുക്കുന്ന…

Read More

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്ഡശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അരുണാചല്‍ പ്രദേശിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് എസ് ജയശങ്കര്‍ രംഗത്തെത്തിയത്. പ്രഹരമേല്‍പ്പിച്ചു എന്ന വാക്ക് നമ്മുടെ സൈന്യത്തെ പരാമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കരുതായിരുന്നുവെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പ്രശ്‌നമില്ല എന്നാല്‍ നമ്മുടെ സൈന്യത്തെ അവഹേളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനക്കെതിരെ നിസ്സംഗരാണെങ്കില്‍ പിന്നെ ആരാണ് അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചത്. പിന്നെ എന്തിനാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സമ്മര്‍ദം ചെലുത്തുന്നത്. പിന്നെ എന്തിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരമല്ലെന്ന് പൊതു ഇടത്തില്‍ വിളിച്ചു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രക്കിടെ ജയ്പൂരില്‍ വെച്ചായിരുന്നു രാഹുല്‍ സൈന്യത്തെ അവഹേളിച്ചത്. ചൈന യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. നിലവിലെ അവസ്ഥ മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് പ്രഹരമേല്‍പ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന്…

Read More

ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നത് കുറച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 58 ശതമാനം ഇന്ത്യക്കാര്‍ക്കും ചൈനീസ് ഉത്പന്നങ്ങളോട് താല്പര്യം ഇല്ലെന്നാണ് വിവരം. അതേസമയം റിപ്പോര്‍ട്ടില്‍ 26 ശതമാനം പേര്‍ ചൈനയ്ക്ക് ബദലായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ ആരംഭിച്ചു. ഇതിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്നാണ് വിവരം. സോഷ്യല്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ശേഖരിച്ച ഡേറ്റയിലാണ് ഈ വിവരങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങളുടെ ഫോണില്‍ ചൈനീസ് ആപ്പുകള്‍ ഒന്നും ഇല്ലെന്ന് പറയുന്നു. ഇന്ത്യയിലെ 319 ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. എട്ട് ശതമാനം പേര്‍ വിദേശ ഉല്‍പന്നങ്ങള്‍ക്ക് മുന്ഡഗണന കൊടുക്കുന്നു. അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ കടകളില്‍ കാണാത്തതാണ് ചൈനീസ് ഉല്‍പന്നം വാങ്ങാതിരിക്കുവാന്‍ കാരണമെന്ന് എട്ട് ശതമാനം പേര്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി അര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വേ റിപ്പോര്‍ട്ടും പുറത്ത് വന്നത്.

Read More