Author: Updates

ന്യൂഡല്‍ഹി. രാജ്യത്തെ റോഡുകള്‍ 2024ല്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ നടന്ന 95ാം ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഇന്ത്യയില്‍ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുകയാണെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. 2024 അവസാനിക്കുന്നതിനു മുന്‍പ് യുഎസ് നിലവാരത്തിലുള്ള റോഡുകള്‍ രാജ്യത്തുണ്ടാകുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു തരുകയാണ്. നമ്മുടെ രാജ്യത്തെ ചരക്കുഗതാഗത ചെലവ് വലിയ പ്രശ്‌നമാണ്. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024-ല്‍ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമം എന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ സാധനസാമഗ്രികളുടെ 40 ശതമാനം ഈ മേഖലയിലാണ്. ഗുണം മെച്ചപ്പെടുത്തി നിര്‍മാണത്തിന്റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്. സിമന്റും സ്റ്റീലുമാണു നിര്‍മാണ മേഖലയിലെ മുഖ്യ സാമഗ്രികള്‍. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തി സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ ആലോചിക്കുന്നു. ഹരിത ഹൈഡ്രജന്‍ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തില്‍…

Read More

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വലിയ ഒരു ഭാഗം കൈകാര്യം ചെയ്യുക വിഴിഞ്ഞം തുറമുഖമായിരിക്കും. ലോകത്തിലെ പടുകൂറ്റന്‍ ചരക്ക് കപ്പലുകളായ മദര്‍ഷിപ്പുകള്‍ അടുക്കുവാന്‍ കഴിയുന്ന തുറമുഖായി വിഴിഞ്ഞം മാറും. നിലവില്‍ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാവുന്ന തുറമുഖം രാജ്യത്തില്ല. മദര്‍ഷിപ്പുകള്‍ക്ക് അടുക്കുവാന്‍ സാധിക്കുന്ന സ്വാഭാവിക ആഴം വിഞ്ഞിത്ത് ഉണ്ട്. ഇപ്പോള്‍ കൊളംബോയ്ക്കുള്‍പ്പെടെ നല്‍കുന്ന വകയില്‍ വര്‍ഷം 4000 കോടിയുടെ ലാഭം വിഴിഞ്ഞത്ത് തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലഭിക്കും. കഴിഞ്ഞ വര്‍ഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടിയുടെ കയറ്റുമതിയുമാണ് രാജ്യം നടത്തിയത്. ഇതിനായി രാജ്യത്തെ മുന്‍നിര തുറമുഖങ്ങള്‍ ആശ്രയിക്കുന്നത് കൊളംബോ തുറമുഖത്തെയാണ്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ഒഴുവാക്കുവാന്‍ സാധിക്കും. 10,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും ഒരു കണ്ടെയ്‌നറിന്റെ നീക്കത്തിന് മാത്രം പതിനായിരം രൂപ ലാഭിക്കുവാനും സാധിക്കും. ചരക്കു കണ്ടെയ്‌നറുകളുടെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഇപ്പോള്‍ വലിയ ഷിപ്പുകളില്‍ വരുന്ന…

Read More

മലയാളികളെ എന്നും ചിരിപ്പിക്കുന്ന നടനാണ് സൂരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അടക്കം നേടിയ സുരാജ് ഹാസ്യ നടനായി എത്തി നായകനായി മാറിയ വ്യക്തിയാണ്. സുരാജിന്റെ പുതിയ ചിത്രങ്ങള്‍ എത്തുമ്പോഴും കൂടുതല്‍ മെച്ചപ്പെടുത്തി കയ്യടി നേടുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നിന്നും തന്റെ കഴിവ് കൊണ്ടുമാത്രം ഉയരങ്ങളിലെത്തിയ സുരാജ് തന്റെ ജീവിതാനുഭവങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ എന്നി രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതി. ഇതില്‍ തനിക്ക് സംഭവിച്ച വാഹനാപകടത്തെക്കുറിച്ചും അതിന് ശേഷം സഹോദരിക്ക് സാരിയുമായി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സുരാജ്. ചേച്ചിയുടെ കല്യാണത്തിനിടെയായിരുന്നു അലഹബാദില്‍ വെച്ച് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കയ്യില്‍ കരുതിയിരുന്ന പണം മുഴുവനായും ഉപയോഗിച്ചു. തുടര്‍ന്ന് ചേച്ചിക്ക് കല്യാണത്തിന് നല്‍കുവാന്‍ ഭക്ഷണം പോലൂം കഴിക്കാതെ സാരി വാങ്ങിയെന്നും ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ്…

Read More

തിരുവനന്തപുരം. കെ എസ് ഇ ബിയിലെ പെന്‍ഷന്‍ ബാധ്യത 2013ലെ 12419 കോടിയില്‍ നിന്നും 29657 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ബാധ്യത വലിയ തോതില്‍ ഉയര്‍ന്നതോടെ കടപ്പത്രം ഇറക്കുവാനുള്ള അനുമതിക്കായി കെ എസ് ഇ ബി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. പെന്‍ഷന് ബാധ്യതയില്‍ 17238 കോടിയാണ് വര്‍ധിച്ചിരിക്കുന്നത്. പണം കണ്ടെത്തുവാന്‍ ഏകദേശം 11200 കോടിയുടെ കടപ്പത്രം ഇറക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം. ഈ കടപ്പത്രങ്ങളുടെ മുതലും പലിശയും വൈദ്യുതിനിരക്കിലൂടെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവനാണ് കെ എസ് ഇ ബിയുടെ തീരുമാനം. കെ എസ് ഇ ബിയില്‍ വലിയ തോതില്‍ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കുന്നത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ 2025 2026 മുതല്‍ കെ എസ് ഇ ബിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിവരം. 2013ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള് നിലവിലെ പെന്‍ഷന്‍കാര്‍ക്കും തുടര്‍ന്നും പെന്‍ഷനാകാനിരിക്കുന്നവര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയുള്ള തുക 12419 കോടിയാണെന്നാണ് കണക്കാക്കിയത്. ഇതിനായി ബോര്‍ഡും…

Read More

തിരുവനന്തപുരം. 27മത് ഐഎഫ്എഫ്‌കെയിലെ ജനപ്രിയ ചിത്രമായിലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിരഞ്ഞെടുത്തു. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം അറിയിപ്പിനാണ്. ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പിഎസ് ഇന്ദുവിന് ലഭിച്ചു. ബൊളീവിയന്‍ ചിത്രം യൂറ്റാമയ്ക്ക സുവര്‍ണ ചകോരം.ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി. 20 ലക്ഷം രൂപയാണ് സുവര്‍ണചകോര പുരസ്‌കാര തുക. തയ്ഫ് മികച്ച സംവിധായകനുള്ള രജതചകോരവും അലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും ലഭിച്ചു. മഹേനാരാണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് മലയാളത്തിലെ മികച്ച ചിത്രം. ലൈഫ് ടൈം അച്ചീവ്‌മെന്റെ പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ലഭിച്ചു. പുരസ്‌കാരങ്ങള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു.

Read More

ജയ്പുര്‍. ബി ജെ പിയെ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിട്ട് പോകാം എന്നും രാഹുല്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബി ജെ പിക്കൊപ്പം മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മനസ്സിലാണ് കോണ്‍ഗ്രസ്. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ വളരെ ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്. ഫാസിസത്തിനെതിരെ ശക്തമായ നിലലപാട് എടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ്, ഫാഷിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്‌നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാക്കിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍…

Read More

രാജ്യത്തെ വളര്‍ന്ന് കൊണ്ടിരിക്കുന്ന എഫ് എം സി ജി വിഭാഗത്തിലേക്ക് അംബാനിയുടെ ഇന്‍ഡിപെന്‍ഡന്‍സും എത്തുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ എഫ് എം സി ജി വിഭാഗത്തിലേക്ക് എത്തുന്നത്. അംബാനിയുടെ പ്രധാന എതിരാളി അദാനിയെ നിരിടുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. അദാനി വില്‍മര്‍ ലിമിറ്റഡിന്റെ രാജ്യത്തെ വലിയ സ്വീകാര്യതയാണ് അംബാനിയെയും ഇതിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, പരിപ്പ്, ബിസ്‌ക്കറ്റ്, സൂര്യകാന്തി, നിലക്കടല എണ്ണ, ഗോതമ്പ് പൊടി, കുപ്പിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കന്നത്. കടുത്ത മത്സരം നേരിടുന്ന ഈ മേഖലില്‍ അദാനിക്കെ്പ്പം ഐ ടി സി, ടാറ്റ, പതഞ്ജലി ഫുഡ്‌സ് എന്നിവയാണ് മത്സരിക്കുന്നത്. റിലയന്‍സിന്റെ പുതിയ നീക്കം വരും ദിവസങ്ങളില്‍ വലിയ മത്സരത്തിലേക്ക് നയിക്കുമെന്നാണ് വിവരം. എപ്പോഴും ഓഫറുകള്‍ നല്‍കുന്ന റിലയന്‍സ് എഫ് എം സി ജി മേഖലയിലും വലിയ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ഒപ്പം നിര്‍ത്തുവനായിരിക്കും ശ്രമിക്കുക. ഓഫര്‍…

Read More

വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിച്ചുള്ള മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ, കാബൂള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നീവ്രവാദം ദക്ഷീണേഷ്യ എത്രനാള്‍ കാണുമെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി, പാകിസ്ഥാന്‍ എത്രകാലം തീവ്രവാദം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നുവെന്ന് പാക് മന്ത്രി നിങ്ങളോട് പറയുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ലോക ജനത വിഡ്ഡികളല്ല, ലോകം ഒന്നും മറക്കില്ല. തീവ്രവാദം പ്രചരിപ്പിക്കുന്നവരെയും അതില്‍ ഏര്‍പ്പെടുന്നവരെയും ലോകത്തിന് അറിയാം. ചര്‍ച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് നിങ്ങള്‍ക്ക് ഒളിപ്പിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് എല്ലാം അറിയാം. സ്വന്തം പ്രവര്‍ത്തികളില്‍ കളങ്കരഹിതമാകുകയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം തുടങ്ങിയ കാര്യങ്ങളില്‍ ലോകം എന്താണോ ചെയ്യുന്നത് അത് ചെയ്യുക. നിങ്ങളുടെ ചാനല്‍ വഴി ഇത് ജനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം മാത്രമാണ് ദേശീയ പാത വികസനത്തിന് പദ്ധതി ചെലവിന്റെ 25 ശതമാനം നല്‍കുന്നതെന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തെത്തിയത്. അല്‍ സംസ്ഥാനമായ കര്‍ണാടകം ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ചെലവിന്റെ 30 ശതമാനവും റിങ് റോഡുകളുടെ ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തമിഴ്‌നാട്ടില്‍ എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാക്കുന്ന 470 കോടി രൂപയില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനും കര്‍ണാടകത്തിനും പുറമേ ഹിമാചല്‍ പ്രദേശ്, ഉത്തരപ്രദേശ്, തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ ചെലവിന്റെ 50 ശതമാനവും ബിഹാര്‍ നൂറ് ശതമാനവും ചെലവഴിക്കുന്നുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. ദേശീയ പാതാ നിര്‍മാണത്തിന്റെ ചെലവ് പൂര്‍ണമായും ദേശീയ പാത അതോറിറ്റിയാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കേണ്ടത്. അല്ലാതെ ഭൂമി ഏറ്റെടുക്കുവാന്‍ സാധിക്കില്ല.…

Read More

സ്വകാര്യബസുകള്‍ ഓടുന്ന ഇരുനൂറോളം റൂട്ടുകള്‍കൂടി കെ എസ് ആര്‍ ടി സി ഏറ്റെടുക്കുന്നു. പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച ഓര്‍ഡിനറി ബസുകളുടെ റൂട്ടുകളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുക. 470 സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍നിന്ന് 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ എസ് ആര്‍ ടി സി ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറുകള്‍ ഓടിച്ചു. സ്വകാര്യബസുകളാകട്ടെ ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ ഓടുകയും ചെയ്തു. ഇത് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കി. പിന്നീട് ഓര്‍ഡിനറി ബസുകള്‍ക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചു. ദൂരനിര്‍ണയം സംബന്ധിച്ച് കോര്‍പ്പറേഷനും സ്വകാര്യബസുടമകളും തമ്മിലുള്ള നിയമപോരാട്ടത്തില്‍ പലതവണ ഹൈക്കോടതിയുടെയും സര്‍ക്കാരുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഇടപെടലുണ്ടായി. 140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യബസുകളില്‍ പലതും ദൂരപരിധി കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കിട്ടുന്നത് തടസ്സപ്പെട്ടു. ബസുടമകള്‍ ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍…

Read More