Author: Updates

തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കും. ഇവര്‍ മൂന്ന് മാസം മുമ്പാണ് കുട്ടിയെ അമ്മത്തെട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സദാചാരഭീതി മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പറയുന്നു. ഡി എന്‍ എ പരിശോധന ഫലം അനുകൂലമായതോടെ കുഞ്ഞിനെ വൈകാതെ അമ്മയ്ക്ക് കൈമാറും. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. മൂന്ന് മാസം മുമ്പാണ് ഇരുവരും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ച് വെയ്ക്കുവാന്‍ കാരണം സമൂഹത്തിന്റെ വിചാരണ ഭയന്നാണെന്നും. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുവെന്ന് പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ അതിനെ സ്വീകരിക്കുമെന്ന് ഭയന്നിരുന്നതായും കുഞ്ഞിന്റെ പിതാവ് പറയുന്നു. വിവാഹം നടക്കുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീട് എടുത്ത് താമസിച്ചു. മേയില്‍ കുട്ടി ജനിച്ചു. തുടര്‍ന്ന് ജൂലൈ 17ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇരുവര്‍ക്കും കടുത്ത മാനസ്സിക…

Read More

നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകള്‍ അരിച്ചു പെറുക്കി ഇന്‍ക്‌സംടാക്‌സ്. മലയാള സിനിമാ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും വന്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വിഭാഗം റെയ്ഡ് നടത്താന്‍ എത്തിയത്, ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ആറ് ടാക്‌സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ…

Read More

തിരുവനന്തപുരം. ജി എസ് ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് ജി എസ് ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍ ഉള്ളത് 780 കോടിയാണെന്ന് മന്ത്രി സമ്മതിച്ചു. ഒക്ടോബറില്‍ നിയമസഭയില്‍ അദ്ദേഹം കേന്ദ്രത്തില്‍ നിന്നും നഷ്ടപരിഹാരമായി 4466 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിലും നഷ്ടപരിഹാരമായി 1548 കോടി രൂപ ലഭിക്കുവാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ജി എസ് ടി നഷ്ടപരിഹാരം ലോക്‌സഭയില്‍ ഉയര്‍ത്തിയ ശശി തരൂര്‍ കേരളത്തിന് 4466 കോടി രൂപ നല്‍കുവാന്‍ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ കേരളത്തിന് 780 കോടി മാത്രമാണ് നല്‍കുവാന്‍ ഉള്ളതെന്നും ഈ തുക കേരളം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുറയ്ക്ക് നല്‍കുമെന്നും വ്യക്തമാക്കി. സംസ്ഥാനവും കേന്ദ്രവും വിത്യസ്ത കണക്കുകള്‍ പുറത്ത് പറയവെയാണ് നഷ്ടപരിഹാര വിഷയത്തില്‍ വ്യക്തതവരുത്തി ധനമന്ത്രി ബാലഗോപാല്‍ ഇപ്പോള്‍ രംഗത്തെത്തിയത്. ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. പ്രതിവര്‍ഷം 12000 കോടിയുടെ കുറവാണ്…

Read More

ന്യൂഡല്‍ഹി. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ താവാങ്ങിലെ യാംഗ്‌സിയില്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിക്കുവാന്‍ കാരണം. എന്നാല്‍ ഇന്ത്യ സൈനിക അഭ്യാസങ്ങളില്‍ നിന്നും പിന്മാറുവാന്‍ തയാറല്ലെന്നു ചൈനയ്ക്ക് വ്യക്തമായ മറുപടി നല്‍കുന്ന രീതിയിലാണ് കിഴക്കന്‍ മേഖലയില്‍ തന്നെ മറ്റൊരി അഭ്യാസത്തിന് വ്യോമസേന മുന്നോട്ട് വന്നത്. കിഴക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നലെയാരംഭിച്ച ദ്വിദ്വിന അഭ്യാസത്തില്‍ മറ്റ് സൈനികവിഭാഗങ്ങള്‍ പങ്കെടുക്കുന്നില്ല. അതേസമയം, അഭ്യാസം മുമ്പ് തീരുമാനിച്ചതാണെന്നും അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ഇതിന് ബന്ധമില്ലെന്നും വ്യോമസേന വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്ന ഈ അവസരത്തില്‍ വ്യോമാഭ്യാസം വളരെ ശ്രദ്ധലഭിക്കുന്ന ഒന്നാണ്. കാരണം ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചൈനയെ ആകാശത്തും ഇന്ത്യ പ്രതിരോധിക്കും എന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശില്‍ യുദ്ധവിമാനം ഇറങ്ങുവാന്‍ കഴിയുന്ന വ്യോമതാവളങ്ങള്‍ ഉണ്ടെങ്കിലും അവിടെ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യുവാന്‍ സാധിക്കില്ല. അതിനാല്‍ അസമിലെ തേസ്പുര്‍, ജോര്‍ഹട്ട്, ഛാബുവ, ബംഗാളിലെ ഹാഷിമാര എന്നി…

Read More

സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കം. ഓരോ ദിവസം പിന്നിടുമ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. ഇതിനിടെ ഇരുവരുടെയും സുഹൃത്തായ ടിനി ടോം ബാലയ്ക്കും ഉണ്ണി മുകുന്ദനും ഒപ്പം ഉള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ സമയവും കടന്ന് പോകും എപ്പോഴും സുഹൃത്തുക്കളായിരിക്കണമെന്നാണ് ടിനി ടോം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നിര്‍മാതാവായ ഉണ്ണി മുകുന്ദന്‍ തന്നില്ലെന്നാണ് നടന്‍ ബാല പറയുന്നത്. തനിക്ക് പുറമേ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചില്ലെന്ന് ബാല അവകാശപ്പെടുന്നു. ബാലയുടെ പ്രതികരണത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ ഇതിലെ എല്ലാം ശക്തമായി എതിര്‍ത്ത് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബാല പറയുന്നു.

Read More

തിരുവനന്തപുരം. നടന്‍ ഇന്ദ്രന്‍സിനെ നിയമസഭയില്‍ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വേളയിലാണ് മന്ത്രി നടന്‍ ഇന്ദ്രന്‍സിന്റെ പേര് എടുത്ത് പറഞ്ഞ് പരിഹസിച്ചത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലായി എന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍ നിന്നും പരാമര്‍ശം നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. 2022 ലെ കേരള സംഘം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാപ്പോഴാണ് മന്ത്രി ഈ രീതിയില്‍ പ്രതികരിച്ചത്. അതേസമയം മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകള്‍ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തത്തില്‍ നിന്നും ഭരണം ഏറ്റെടുത്തവരാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയെത്തി. യാഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി…

Read More

തിരുവനന്തപുരം. ഗവര്‍ണരും സര്‍ക്കാരും ശക്തമായ പോര് തുടരുന്ന സാഹചര്യത്തില്‍ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും. ഡിസംബര്‍ 14ന് വൈകിട്ട് അഞ്ചിനാണ് ക്രിസ്മസ് ആഘോഷം. ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാരുമായി നിരന്തരം തര്‍ക്കം തുടരുന്ന ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതായിട്ടാണ് വിവരം. അതേസമയം ഗവര്‍ണര്‍ രാജ്ഭവനിലേക്ക് ക്ഷണിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. എന്നാല്‍ സര്‍വകലാശാല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഓണത്തിന് സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ ക്ഷണിക്കാത്തതിനെ ഗവര്‍ണ്‍ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. നിയമസഭ 13ന് അവസാനിക്കുന്നതിനാല്‍ 14ന് ആഘോഷം സംഘടിപ്പിക്കുവനാണ് രാജ്ഭവന്‍ തീരുമാനിച്ചത്. കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കും. കഴിഞ്ഞ തണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ആഘോഷം.

Read More

ലോകത്ത് ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മെസഞ്ചറാണ് വാട്‌സാപ്പ്. എപ്പോഴും പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുവാന്‍ ഒരു മടിയും കാണിക്കാത്ത വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകന്‍ പോകുകയാണ്. വ്യൂവണ്‍സ് ടെക്‌സ്റ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് ടെക് ലോകത്തെ പുതിയ വാര്‍ത്ത. നിലവില്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും അയക്കുവാന്‍ സാധിക്കും. വ്യൂ വണ്‍ ഫീച്ചറിന്റെ പ്രധാനപ്രത്യേകത ഈ തിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ ഒരു തവണ മാത്രമാണ് കാണുവാന്‍ കഴിയുവെന്നതാണ്. പുതിയ ഫീച്ചറുകള്‍ ഉടന്‍ ലഭിക്കും എന്നാണ് വിവരം. പുതിയതായി വരുന്ന വ്യൂ വണ്‍സ് ടെക്സ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കുവാനോ ഫോര്‍വേഡ് ചെയ്യുവാനോ സാധിക്കില്ല.

Read More

അഹമ്മദാബാദ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പി തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ അധികാരത്തില്‍ എത്തുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും പങ്കെടുക്കും. 25 ഓളം കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 1985 ല്‍ കോണ്‍ഗ്രസ് മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ നേടിയ 149 സീറ്റാണ് ഗുജറാത്തിലെ റിക്കോര്‍ഡ് ഭൂരിപക്ഷം ഇത് തിരുത്തിയാണ് ബി ജെ പി ഏഴാം തവണയും അധികാരത്തില്‍ എത്തുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 156 സീറ്റുകളാണ് ബി ജെ പി നേടിയത്. ഗാന്ധിനഗറില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി മൂന്ന് വേദികളാണ് ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും നടുവിലെ സ്റ്റേജിലും വലതുവശത്തെ സ്റ്റേജില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യം ഒരുക്കും. അതേസമയം ഇടതുവശത്തെ സ്‌റ്റേജില്‍…

Read More

പല സ്ഥലങ്ങളില്‍ മധുവിധു ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നവരാണ് എല്ലാവരും. വിവാഹത്തിന് മുമ്പ് തന്നെ മധുവിധു എവിടെ ആഘോഷിക്കണമെന്ന കാര്യത്തില്‍ വരനും വധുവും തമ്മില്‍ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടാകും. എന്നാല്‍ എല്ലാവരും ചെന്ന് എത്തുന്നതാകട്ടെ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലുമാകും. എന്നാല്‍ റഷ്യയില്‍ നിന്നും മധുവിധു ആഘോഷിക്കുവാന്‍ രണ്ട് പേര്‍ എത്തിയത് നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു കൃഷിത്തോട്ടത്തിലാണ്. റഷ്യന്‍ ദമ്പതികളായ ബോഗ്ദാന്‍ ഡ്വോറോവിയും അലക്‌സാഡ്രിയും ആണ് ആ സഞ്ചാരികള്‍. ലോകം മുഴുവന്‍ സഞ്ചരിച്ച് ജൈവ കൃഷി പഠിക്കുകയാണ് ലക്ഷ്യം എന്ന് ഇവര്‍ ഇരുവരും വിവാഹിതരാകുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് മധുവിധു കൃഷി ചെയ്ത് ആഘോഷിക്കാം എന്ന് തീരുമാനിച്ചത്. ജൈവ കൃഷിയെ വളരെ അധികം സ്‌നേഹിക്കുന്ന കണ്ണൂര്‍ ആദികടലായിയിലെ ജൈവ കര്‍ഷകനായ ഇ വി ഹാരിസാണ് ഇരുവരെയും കേരളത്തിലേക്ക് ക്ഷണിച്ചത്. ബോഗ്ദാന്‍ ഡ്വോറോവിയും അലക്‌സാഡ്രിയയും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ബിരുദധാരികളായ ഇരുവരും യാത്രക്കിടെയാണ് ഇഷ്ടത്തിലായതും വിവാഹിതരാകുന്നതും. വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇരുവരും ജൈവ…

Read More